വി എസില്ലാത്ത സിപിഎമ്മിനെക്കുറിച്ചു ജനത്തിനു ചിന്തിക്കാനാകില്ല; പ്രതിപക്ഷ നേതാവിനെതിരായ പരാമർശങ്ങൾ കടന്നുപോയി; ഇടതിൽ കയറി മുഖ്യനാകാമെന്നു മാണി വെറുതേ സ്വപ്നം കാണേണ്ട; പന്ന്യൻ രവീന്ദ്രൻ മറുനാടനോട്
തിരുവനന്തപുരം: വി എസ് ഇല്ലാത്ത സിപിഐ(എം)യെക്കുറിച്ച് ജനങ്ങൾക്കു ചിന്തിക്കിനാവില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ. വിഎസിനെതിരെയുള്ള പരാമർശങ്ങൾ അൽപം കൂടിപ്പോയി. സിപിഐ(എം) സംസ്ഥാനസമ്മേളനത്തിലെ സംഭവങ്ങൾ നേതൃത്വത്തിന് ഒഴിവാക്കാമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ജനങ്ങളിൽ നിന്നകന്നു. രാഷ്ട്രീയനേതാക്കളെ ടിവിയിൽ മാത്രം കാണാൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആർഎസ്പിക്കും ജനതാദളിനും ഇടതുമുന്നണിയിലേക്ക് സ്വാഗതം. ഇടതുമുന്നണിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയാകാമെന്ന കെ.എം.മാണിയുടെ സ്വപ്നം വെറുതെയെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
സി പിഐ(എം) സമ്മേളനം വി എസുമായി സംഘർഷഭരിതമായി സമാപിക്കുകയും സിപിഐ സമ്മേളനത്തിനു നാളെ കൊടിയുയരുകയും ചെയ്യുന്ന സാഹചര്യത്തിൽ പന്ന്യൻ രവീന്ദ്രൻ മറുനാടൻ മലയാളിയോടു മനസ്സുതുറക്കുന്നു-
സിപിഐ(എം) സംസ്ഥാന സമ്മേളനത്തിനു പിന്നാലെ സിപിഐ സമ്മേളനം കടന്നുവരുന്നു. ഒട്ടേറെ അസാധാരണസംഭവങ്ങളിലൂടെയാണ് ആലപ്പുഴ സമ്മേളനം കടന്നുപോയത്.. സിപിഐ സമ്മേളനത്തിൽ ഇത്തരത്തിലുള്ള അസാധാരണസംഭവങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ?
ഫെബ്രുവരി 28ന് കോട്ടയത്തു ടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്. മാദ്ധ്യമങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള അസാധാരണ സംഭവങ്ങൾ ഒന്നും കോട്ടയത്ത് പ്രതീക്ഷിക്കണ്ട. സംസ്ഥാന സെക്രട്ടറി സ്ഥാനത്തെക്കുറിച്ച് ചില ആശയക്കുഴപ്പങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തവണ അത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ല. പാർട്ടി നേതൃത്വവും അണികളും തികഞ്ഞ ശുഭാപ്തി വിശ്വാസത്തിലാണ്. സമ്മേളനങ്ങളിലെ ആഡംബരം കുറയ്ക്കുക എന്ന കർശനനിർദ്ദേശവും നൽകിയിട്ടുണ്ട്. സമ്മേളനത്തിന്റെ ചെലവിനായി ലോബികളിൽ നിന്നോ, മാഫിയകളിൽ നിന്നോ പണം പിരിക്കരുതെന്ന നിർദ്ദേശവും നൽകിയിരുന്നു. ഇത്തവണ സമ്മേളനത്തിന്റെ ചെലവിനായി അണികളിൽനിന്നു തന്നെയാണ് പണം പിരിച്ചത്. ഒരു പാർട്ടി പ്രവർത്തകൻ മിനിമം 250 രൂപയാണ് സംഭാവനയായി നൽകിയത്.
പാർട്ടിക്ക് ദേശീയ പാർട്ടി സ്ഥാനം പോയതും തെരഞ്ഞെുപ്പിലെ കനത്ത തോൽവികളും സിപിഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർട്ടികളെ ക്ഷീണിപ്പിച്ചിട്ടുണ്ട്. ഇടതുപക്ഷ പ്രസ്ഥാനത്തിനോട് ജനങ്ങളുടെ സമീപനത്തിലുണ്ടായ മാറ്റം ?
യഥാർഥത്തിൽ ജനങ്ങൾ പാർട്ടിയിൽനിന്ന് അകന്നു. പാർ്ട്ടിയും ജനങ്ങളും തമ്മിലുണ്ടായ അകൽച്ച തെരഞ്ഞെടുപ്പുകളിലൂടെ പ്രകടമാകുകയും ചെയ്തു. അടിയന്തരപ്രാധാന്യമുള്ള ജനങ്ങളുടെ ആവശ്യത്തിന് എന്നും മുൻനിരയിലുണ്ടായിരുന്ന പ്രസ്ഥാനം ഇന്ന് എവിടെയാണെന്ന് ഇടതുപക്ഷപ്രസ്ഥാനത്തിലെ ഞാനുൾപ്പെടെയുള്ള നേതാക്കൾ ആത്മപരിശോധന നടത്തേണ്ട സമയമാണ്. ജനങ്ങളോട് വിധേയത്വം പുലർത്തി പ്രവർത്തിക്കേണ്ട ഇടതുമുന്നണിയുടെ പ്രവർത്തനത്തിന്റെ വ്യാപ്തി കുറഞ്ഞു എന്നത് യാഥാർഥ്യമാണ്. ഇന്ന് ഇടതുപക്ഷപ്രസ്ഥാനത്തിലെ പല നേതാക്കളും ജനങ്ങൾക്ക് അപ്രാപ്യരാണ്. ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കേണ്ട പല നേതാക്കന്മാരെയും ജനങ്ങൾക്ക് ടിവിയിൽ മാത്രം കാണാനുള്ള സാഹചര്യമാണ് ഉള്ളത്. ചുരുക്കത്തിൽ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിൽ പരിഹാരം ഉണ്ടാക്കാൻ ഇടതുപക്ഷപ്രസ്ഥാനത്തിന് കഴിയുന്നില്ല.
ഈ മാറ്റം മനസിലാക്കിയിട്ടാണോ സിപിഎമ്മിന്റെ സമരങ്ങൾ അഡ്ജസ്റ്റ്മെന്റ് സമരങ്ങളാണെന്ന് താങ്കൾ പറഞ്ഞത്?
പല സമരങ്ങളുടേയും ആരംഭവും അവസാനവും സസൂക്ഷ്മം വിലയിരുത്തിയ ശേഷമാണ് ഞാൻ അങ്ങനെ ഒരു അഭിപ്രായം പ്രകടിപ്പിച്ചത്. ഇത് എന്റെ മാത്രം അഭിപ്രായമായി കാണാൻ ആകില്ല. സോളാർ സമരം ഉൾപ്പെടെയുള്ള സമരങ്ങൾ അവസാനിച്ചത് എങ്ങനെയാണ് ? ഇത്തരം സമരങ്ങളിൽ സർക്കാരും പ്രതിപക്ഷവും തമ്മിൽ ധാരണപ്രകാരം പ്രവർത്തിക്കുന്നുവെന്ന് ജനങ്ങൾക്ക് തോന്നിത്തുടങ്ങിയ സാഹചര്യത്തിലാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് അങ്ങനെയൊരു അഭിപ്രായം പ്രകടിപ്പിച്ചത്. പക്ഷേ സിപിഐഎം നേതാക്കൾ അതിനെ മറ്റൊരു രീതിയിൽ വ്യാഖാനിച്ചു.
സിപഐഎമ്മിന്റെ ആലപ്പുഴ സമ്മേളനം പാർട്ടിയുടെ ചരിത്രത്തിലെ തന്നെ ഒരു ഏടായി മാറി. രണ്ടു തെരഞ്ഞെടുപ്പുകൾ പടിവാതിലിൽ നിൽക്കുമ്പോൾ നേതാക്കൾ തമ്മിലുള്ള വിഭാഗീയത ഇടതുമുന്നണിയെ ബാധിക്കില്ലേ?
തീർച്ചയായും. സിപിഎമ്മിലുണ്ടാകുന്ന ഏതു മാറ്റവും സിപിഐയെ കൂടി ബാധിക്കുന്ന ഒന്നാണ്. ആലപ്പുഴ സമ്മേളനത്തിലെ 'സംഭവങ്ങൾ' പാർട്ടി നേതൃത്വത്തിന് ഒഴിവാക്കാമായിരുന്നു. പാർട്ടിയുടെ സ്ഥാപക നേതാവ് എന്ന നിലയിൽ വി.എസിനോടുള്ള പരാമർശങ്ങൾ അൽപം കൂടിപ്പോയി. ഒരു പാടു ത്യാഗങ്ങൾ സഹിച്ച് പ്രസ്ഥാനത്തിനു വേണ്ടി നിന്ന സഖാവാണ് വി എസ്.അച്യുതാനന്ദൻ. മറ്റു നേതാക്കളെ അപേക്ഷിച്ച് വി.എസിന് ജനങ്ങൾ നൽകുന്ന പിന്തുണ വളരെ വലുതാണ്. വി എസ് ഇല്ലാത്ത പാർ്ട്ടിയെ കുറിച്ച് ജനങ്ങൾ ചിന്തിക്കില്ല. പാർട്ടിക്കുള്ള ജനപിന്തുണയിൽ വി.എസിന്റെ പങ്ക് വലുതാണ്. സിപിഐഎമ്മിലെ വിഭാഗീയതയുടെ ഫലം കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പ്രകടമാകുകയും ചെയ്തു
ചരിത്രത്തിൽ എം വിരാഘവൻ, ഗൗരിയമ്മ എന്നിവരുടെ ഗണത്തിലേക്ക് വി.എസും എത്തിനോക്കാനുള്ള സാഹചര്യം?
സഖാവ് വി എസ്. അച്യുതാനന്ദൻ പാർട്ടി വിട്ടു പോകുമെന്നത് അബദ്ധധാരണയാണ്. സിപിഎമ്മിലെ ഇപ്പോഴുള്ളത് ചില അഭിപ്രായഭിന്നതകൾ മാത്രമാണ്. അത് പരിഹരിക്കാൻ പാർട്ടിക്ക് കഴിയും. പക്ഷേ സംസ്ഥാനസമ്മേളനത്തിൽ നിന്ന് വി എസ് ഇറങ്ങിപ്പോയത് ദൗർഭാഗ്യകരമാണ്.
ഇടതുമുന്നണി വിപുലീകരണത്തെക്കുറിച്ച് ?
മുന്നണി വിപുലീകരണത്തെക്കുറിച്ച് സിപിഐയും ഗൗരവമായി ചിന്തിക്കുന്നുണ്ട്. പാർട്ടിയിൽനിന്നു പോയ ആർഎസ്പിക്കും ജനതാദളിനും മുന്നണിയിലേക്ക് സ്വാഗതം. ഇക്കാര്യത്തിൽ അന്തിമതീരുമാനം അവരാണ് എടുക്കേണ്ടത് . ഇരുപാർട്ടികളെയും മുന്നണിയിലെടുക്കുന്നത് സംബന്ധിച്ച് സിപിഐഎമ്മിന് മറിച്ചൊരു അഭിപ്രായമുണ്ടാകാൻ ഇടയില്ല.
കേരള കോൺഗ്രസ് മുന്നണിയിലേക്ക് വരുന്നതിനെക്കുറിച്ച് ?
കേരള കോൺഗ്രസിനെയോ ലീഗിനെയോ മുന്നണിയിലെടുത്താൽ യു.ഡി.എഫുമായി ഞങ്ങൾക്കെന്താ വ്യത്യാസം. ഇടതുമുന്നണിയെ കൂട്ടുപിടിച്ച് കെ.എം.മാണിക്ക് മുഖ്യമന്ത്രി ആകാമെന്ന സ്വപ്നം വെറുതെയാണ്. കേരള കോൺഗ്രസിന്റെ കോട്ടയത്തു നടന്ന സമ്മേളനത്തിനു ശേഷം മുന്നണിയിലേക്കു വരുന്നതിൽ താൽപര്യമുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ അത് എന്തു ലക്ഷ്യം മുന്നിൽ കണ്ടാണെന്നു മനസിലായി. ഒരു സാഹചര്യത്തിലും കേരള കോൺഗ്രസിനെ ഇടതുപക്ഷമുന്നണിയുമായി സഹകരിക്കാൻ അനുവദിക്കില്ല.
ബാർ കോഴ വിഷയത്തിൽ ബജറ്റ് അവതരിപ്പിക്കാൻ കെ.എം.മാണിയെ അനുവിദിപ്പിക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു വി എസ്. അച്യുതാനന്ദൻ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇടതുമുന്നണി ഇതിനെ എങ്ങനെയാണ് നേരിടുക ?
ബാർ കോഴ വിഷയത്തിൽ കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്ന് ഇടതുമുന്നണി ഐകകണ്ഠ്യേന എടുത്ത തീരുമാനമാണ്. വരുന്ന മുന്നണി യോഗത്തിൽ സമരമാർഗത്തെപ്പറ്റി ഞങ്ങൾ അന്തിമതീരുമാനമെടുക്കും. ഇത്രയും അഴിമതി നടത്തിയ മറ്റൊരു മന്ത്രി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലുണ്ടോ ? 32,000 കോടി നികുതി പിരിക്കേണ്ട സ്ഥാനത്ത് 22,000 കോടി രൂപയുടെ നികുതിക്ക് സ്റ്റേ നൽകി വൻകിട മുതലാളിമാരെ സഹായിച്ച ധനമന്ത്രിയാണ് കെ.എം.മാണി. സർക്കാർ ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങിയാൽ അറസ്റ്റും ജയിൽവാസവും. നിയമമന്ത്രി കൈക്കൂലി വാങ്ങിയാൽ നിയമം പടിക്കു പുറത്താണോ ? ഇത്തരമൊരു മന്ത്രിയെ വച്ചു ഭരണം മുന്നോട്ടുകൊണ്ടുപോകാനുള്ള യു.ഡി.എഫ് നീക്കം എന്തു വില കൊടുത്തും ഇടതുമുന്നണി തടയും.
സിപിഐ സെക്രട്ടറി സ്ഥാനം ഒഴിയുകയാണ്. പാർട്ടി താങ്കളിലർപ്പിച്ച വിശ്വാസം നിറവേറ്റാനായോ ?
തീർച്ചയായും. അവിചാരിതമായാണ് സെക്രട്ടറിസ്ഥാനത്തേക്ക് കടന്നു വന്നത്. വളരെയേറെ ചാരിതാർഥ്യത്തോടെയാണ് സെക്രട്ടറി സ്ഥാനം ഒഴിയുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ പാർട്ടി അംഗങ്ങളുടെ എണ്ണത്തിലും സംഘടനാ തലത്തിലും വളരെയേറെ പാർട്ടി മുന്നോട്ടുപോയി എന്നുള്ളത് വളരെയേറെ അഭിമാനകരമാണ്. തിരുവനന്തപുരത്തെ സ്ഥാനാർത്ഥിനിർണയം സംബന്ധിച്ചുള്ള തർക്കങ്ങൾ ഒരു വെല്ലുവിളി ആയി സ്വീകരിച്ചാണ് നടപടി എടുത്തത്. തെറ്റു ചെയ്തവർ ആരായാലും, ഏത് ഉന്നതസ്ഥാനം അലങ്കരിക്കുന്ന വ്യക്തി ആയാലും അച്ചടക്ക നടപടി എടുക്കണം എന്ന നിലപാടിൽ ഉറച്ചു നിൽക്കാൻ കഴിഞ്ഞു. നടപടിയെടുത്തു. പാർ്ട്ടിയെ മുന്നോട്ടുനയിക്കുക എന്നതാണ് നേതൃത്വത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യം പരമാവധി നിറവേറ്റാൻ കഴിഞ്ഞു എന്നു വേണം പറയാൻ.
Stories you may Like
- തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അന്നേ പറഞ്ഞതാണ്; പന്ന്യൻ രവീന്ദ്രൻ
- 'കണ്ണേ, കരളേ.. വി എസ്സേ..'; ഐതിഹാസിക സമര ജീവിതത്തിന് നൂറ്റാണ്ട് തികയുമ്പോൾ!
- പന്ന്യനെ തിരുത്തി എം വി ഗോവിന്ദൻ
- പന്ന്യനും അരുൺകുമാറും സുനിലും ആനിരാജയും സിപിഐ സ്ഥാനാർത്ഥികൾ
- സിപിഎം സെമിനാറിൽ പങ്കെടുക്കില്ലെന്ന് സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്