താനൂരിൽ വിജയിക്കുമെന്നത് ഇടതുമുന്നണിയുടെ മനക്കോട്ട മാത്രം; 5000 വോട്ടിന്റെ ലീഡിൽ ഞാൻ വിജയിച്ചു കയറും; കോൺഗ്രസ് കാലുവാരിയെന്നുള്ള പ്രചാരണമൊക്കെ തെറ്റ്: മുസ്ലിംലീഗ് സ്ഥാനാർത്ഥി അബ്ദുറഹ്മാൻ രണ്ടത്താണി മറുനാടനോട്
എം പി റാഫി
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ഇനി മണിക്കൂറുകൾ ബാക്കിയുള്ളൂവെങ്കലും പ്രവചനങ്ങൾ സജീവമായി തന്നെ തുടരുകയാണ്. മുസ്ലിം ലീഗിന് ആധിപത്യമുള്ള മലപ്പുറത്ത് ഇത്തവണ മുസ്ലിംലീഗിന്റെ കണക്കുകൂട്ടലുകൾ തെറ്റുമോ എന്നാണ് സംസ്ഥാനം ഉറ്റുനോക്കുന്നത്. ഇതനുസരിച്ചായിരിക്കും സ്ഥംസ്ഥാന ഭരണത്തിലെ ഇരുമുന്നണികളുടെയും മേൽകൈ എന്നാണ് വിലയിരുത്തൽ. മലപ്പുറം ജില്ലയുടെ തീരദേശ മണ്ഡലവും ലീഗിന്റെ ശക്തികോട്ടയുമായ താനൂർ മണ്ഡലമാണ് എല്ലാവരെയും പ്രവചനാതീതമാക്കുന്നത്. ഇരുകൂട്ടരും അവസകാശവാദവുമായി ഇവിടെ രംഗത്തു വന്നുകഴിഞ്ഞു.
എൽ.ഡി.എഫ് സ്വതന്ത്രനായി വി.അബ്ദുറഹിമാൻ മത്സരിച്ച താനൂരിൽ ലീഗിന്റെ അബ്ദുറഹിമാൻ രണ്ടത്താണിയായിരുന്നു ഏറ്റുമുട്ടിയത്. ഇവിടെ വെറും ഏറ്റുമുട്ടലുകളായിരുന്നില്ല, കടുത്ത പോരാട്ടം തന്നെയായിരുന്നു കാഴ്ചവച്ചത്. പണവും വാഗ്ദാനങ്ങളും ഇരു മുന്നണികളും യഥേഷ്ടം ഒഴുക്കുകയുണ്ടായി. മാത്രമല്ല, അടിവലികളും ബിജെപി, എസ്.ഡി.പി.ഐ വോട്ടുകൾ കച്ചവടമാക്കുന്നതിലും എൽ.ഡി.എഫ്, യു.ഡി.എഫ് വ്യത്യാസമുണ്ടായിരുന്നില്ല. ഇടത് സ്വതന്ത്രൻ വി അബ്ദുറഹിമാൻ 5000 മുതൽ 8000 വരെയുള്ള വോട്ടുകൾക്ക് വിജയിക്കുമെന്നാണ് എൽ.ഡി.എഫ് കണക്കുകൾ മുൻനിർത്തി വ്യക്തമാക്കിയത്.
എന്നാൽ എൽ.ഡി.എഫിന്റെ ഈ വാദം കളവാണെന്നും ഇടത് മുന്നണിയുടെ മനക്കോട്ട മാത്രമാണെന്നും ആയിരുന്നു മുസ്ലിംലീഗ് നേതാവ് അബ്ദുറഹിമാൻ രണ്ടത്താണിയുടെ പ്രതികരണം. 2006 ലും 2011 ലും താനൂരിനെ പ്രതിനിധീകരിച്ച അബ്ദുറഹിമാൻ രണ്ടത്താണിക്ക് ഇത്തവണ കടുത്ത വെല്ലുവിളിയായിരുന്നു ഇടത് സ്വതന്ത്രൻ സൃഷ്ടിച്ചത്. വികസന മുരടിപ്പായിരുന്നു ഇവിടത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രചാരണം. മണ്ഡലം നിലനിർത്തുക എന്നത് മുസ്ലിംലീഗിന്റെ അഭിമാന പ്രശ്നം കൂടിയാണ്. എന്നാൽ കിട്ടുന്നതത്രയും നേട്ടമെന്നു മാത്രമാണ് സിപിഎമ്മും ഇടതുമുന്നണിയും കണക്കുകൂട്ടുന്നത്.
കണക്കുകൾ കൂട്ടിയും കിഴിച്ചും ഫലപ്രഖ്യാപനത്തെ നേരിടാനിരിക്കുമ്പോഴും കടുത്ത ആത്മവിശ്വാസം പ്രകടിപ്പിക്കുകയാണ് അബ്ദുറഹിമാൻ രണ്ടത്താണി. 5000 വോട്ടിന്റെ ലീഡിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് രണ്ടത്താണി മറുനാടൻ മലയാളിക്ക് അനുവദിച്ച അഭിമുഖത്തിൽ വ്യക്തമാക്കുന്നു. ഇത്തവണ കോൺഗ്രസുകാർ സജീവമായി ഒപ്പം നിന്നിരുന്നു. ലീഗ് വിരുദ്ധ ചേരിയിൽ പണ്ടു മുതലേ ഉണ്ടായിരുന്ന കോൺഗ്രസുകാരും കഴിഞ്ഞ തവണ ലഭിക്കാത്ത എ.പി സുന്നികളുടെ വോട്ടും ഇത്തവണ ലഭിച്ചിട്ടില്ലെന്നും അബ്ദുറഹിമാൻ രണ്ടത്താണി പറയുന്നു.
തിരഞ്ഞെടുപ്പിനു ശേഷമുള്ള കണക്കുകളിലെ വിശകലനത്തിനു ശേഷം താനൂരിലെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയും ലീഗ് നേതാവുമായ അബ്ദുറഹിമാൻ രണ്ടത്താണി മറുനാടൻ മലയാളിയോടു മനസു തുറക്കുന്നതിങ്ങനെ:
താനൂരിൽ ഐക്യജനാധിപത്യമുന്നണി നല്ല മത്സരം നടത്തുകയുണ്ടായി. പ്രചാരണത്തിൽ എവിടെയും കുറവു വരുത്തിയിട്ടില്ല, വിജയ സാധ്യതയാണുള്ളത്. ഇപ്പോൾ ബൂത്ത് ലെവൽ കണക്കുകളെല്ലാം ഞങ്ങൾ വിശകലനം ചെയ്തു. ഇതിൽ 5000 ൽ അധികം വോട്ടിന്റെ ലീഡിന് ഞങ്ങൾ വിജയിക്കുമെന്ന് ഉറപ്പാണ്. എന്നാൽ എൽ.ഡി.എഫ് പ്രചരിപ്പിക്കുന്ന കണക്കുകൾ കളവാണ് അത്രയും ഭൂരിപക്ഷം ഒരിക്കലും അവർക്ക് കിട്ടുകയില്ല. ഞങ്ങളുടെ അറിവിൽ നിറമരുതൂർ, താനാളൂർ എന്നീ പഞ്ചായത്തുകളിൽ മാത്രമെ അവർക്ക് ലീഡ് ചെയ്യാൻ സാധിക്കുകയുള്ളൂവെന്നാണ് വിലയിരുത്തുന്നത്. ബാക്കിയുള്ള പഞ്ചായത്തുകളെല്ലാം യു.ഡി.എഫിന് ലീഡാണുള്ളത്. താനൂർ മുനിസിപ്പാലിറ്റിയിൽ നിന്നാണ് ഞങ്ങൾക്ക് ഏറ്റവും കൂടുതൽ ലീഡ് ലഭിക്കുക.
കോൺഗ്രസുകാർ ഞങ്ങളോടു ചേർന്ന് നിന്നിട്ടുണ്ട്. തലേദിവസം കോൺഗ്രസ് കാലുവാരിയെന്നുള്ള പ്രചാരണമൊക്കെ തെറ്റാണ്. താനൂർ മണ്ഡലത്തിലെ ചില പഞ്ചായത്തുകളിൽ ലീഗ് വിരുദ്ധ ചേരിയിൽ കുറച്ചു കോൺഗ്രസുകാർ ഉണ്ടായിരുന്നു. അതു നേരത്തെ തന്നെ അവർ ഞങ്ങളെയും തിരിച്ചും എതിർത്തിരുന്നു എന്നല്ലാതെ കോൺഗ്രസ് പ്രവർത്തകർ കാലുവാരില്ല. അവരെല്ലാം ആത്മാർത്ഥമായിട്ടായിരുന്നു പ്രവർത്തിച്ചത്. ചെറിയമുണ്ടം, പൊന്മുണ്ടം പഞ്ചായത്തുകളിലാണ് ലീഗ്-കോൺഗ്രസ് പ്രശ്നം കൂടുതൽ ഉണ്ടായിരുന്നത്. അവിടെ പൊന്മുണ്ടം കോൺഗ്രസ് എന്ന കോൺഗ്രസിൽ നിന്നും പോയ ഒരു ഭിന്ന വിഭാഗം മാത്രമാണ് ലീഗിനെതിരെയുള്ളത്. അവർ നേരത്തെ ഞങ്ങൾക്കെതിരാണ്. യഥാർത്ഥ കോൺഗ്രസുകാർ ഞങ്ങളോടൊന്നിച്ച് അവസാനം വരെ നിന്നിട്ടുണ്ട്, ഇപ്പോഴും അവർ ഉണ്ട്. ആ പിന്തുണ ഗുണമാകുമെന്നാണ് കരുതുന്നത്.
അടിയൊഴുക്കുകൾ ഞങ്ങൾ കൂടുതൽ ഉണ്ടാകുമെന്ന് കരുതുന്നില്ല. കഴിഞ്ഞ തവണ ലഭിക്കാതിരുന്ന എ.പി സുന്നികളുടെ വോട്ടുകൾ ഇത്തവണയും ലഭിക്കില്ല. കഴിഞ്ഞ കാലങ്ങളിൽ ഞങ്ങൾക്ക് ലഭിച്ചിരുന്ന വോട്ടുകൾ ഞങ്ങളോടൊപ്പം നിൽക്കുകയും ചെയ്തിട്ടുണ്ട്. എന്നെ തിരഞ്ഞെടുക്കപ്പെട്ടാൻ താനൂരിൽ തുടങ്ങിവച്ച വൻപദ്ധതികളുടെ പൂർത്തീകരണങ്ങൾക്കാണ് പ്രധാന്യം നൽകുക. പിന്നെ ഇവിടെ നടന്നു കൊണ്ടിരിക്കുന്ന രണ്ട് വലിയ കുടിവെള്ള പദ്ധതികളും പൂർത്തിയാക്കാൻ ഉണ്ട്. കഴിഞ്ഞ ബഡ്ജറ്റിൽ പറഞ്ഞ സ്റ്റേഡിയവും മേൽപ്പാലവും പൂർത്തീകരിക്കുക തുടങ്ങിയ പദ്ധതികളാണ് ഞങ്ങളുടെ മുന്നിലുള്ളത്. തുടങ്ങി വച്ച പദ്ധതികളുടെ പൂർത്തീകരണാണ് ഞങ്ങളുടെ ലക്ഷ്യം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍