ഡിഎംആർസിയുടെ തൊഴിൽ സംസ്ക്കാരം കേരളത്തിന് മാതൃകയാകണം; പച്ചാളത്ത് 52 കോടിയുടെ പാലം 39 കോടിക്ക് തീർത്തത് ഇ ശ്രീധരന്റെ മിടുക്ക്; എംഎൽഎ എന്ന നിലയിൽ ഇതിൽ അഭിമാനം; കൊച്ചി മെട്രോ കുതിക്കും മുമ്പ് ഹൈബി ഈഡന് പറയാനുള്ളത്
കൊച്ചി: കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചി നഗരം ഒരു കുതിപ്പിന് ഒരുങ്ങിയിരിക്കയാണ്. കൊച്ചി മെട്രോ ഉദ്ഘാടന ഓട്ടത്തിന് ഒരുങ്ങുകയാണ് എന്നതാണ് ഇതിൽ ഏറ്റവും പ്രധാനമായത്. പൊതുജനങ്ങൾക്ക് യാത്ര ചെയ്യാൻ പാകത്തിന് മെട്രോ ഒരുങ്ങുണമെങ്കിൽ ഇനിയും കാത്തിരിക്കണം. എന്നാൽ, മെട്രോ നിർമ്മാണം പൂർത്തിയാകും മുമ്പ് കൊച്ചിയുടെ അനുബന്ധ സൗകര്യങ്ങൾ വികസിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യത്തിലും മികച്ച പുരോഗതി ഉണ്ടായിട്ടുണ്ട്. ഡിഎംആർസിയുടെയും ഇ ശ്രീധരൻ എന്ന ക്രാന്തദർശിയുടെയും ഇടപെടൽ തന്നെയാണ് ഇക്കാര്യത്തിൽ നിർണ്ണായകമായത്. പച്ചാളം റെയിൽവേ മേൽപ്പാലം വകയിരുത്തിയ തുകയിൽ നിന്നും കുറഞ്ഞ തുകയ്ക്ക് നിർമ്മിച്ചു നൽകി എല്ലാവരെയും ഞെട്ടിച്ചു ഇ ശ്രീധരൻ. കൊച്ചി മെട്രോ സമയബന്ധിതമായി പൂർത്തിയാക്കാനും ഒരുങ്ങുന്നു. ഇക്കാര്യത്തിൽ സ്ഥലം എംഎൽഎ കൂടിയായ ഹൈബി ഈഡൻ സന്തോഷവാനാണ്.
59 കോടി വകയിരുത്തിയ പദ്ധതി 39 കോടിക്ക് തീർത്ത് ബാക്കി തുക സർക്കാറിന് തിരിച്ചു നൽകിയതിന്റെ ക്രെഡിറ്റ് ഇ ശ്രീധരനാണെന്ന് ഹൈബി പറയുന്നു. നമ്മുടെ തൊഴിൽ സംസ്ക്കാരം എങ്ങനെയാണ് മാറേണ്ടതെന്നാണ് ഡിഎംആർസിയുടെ മികവ് ചൂണ്ടിക്കാട്ടി ഹൈബി വ്യക്തമാക്കുന്നത്. ടോൾ രഹിതമായാണ് പച്ചാളം മേൽപ്പാലം നിർമ്മിച്ചതെന്നത് ജനങ്ങളെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യം കൂടിയാണ്. പച്ചാളം മേൽപ്പാലത്തിന്റെ നിർമ്മാണത്തിന്റെ പശ്ചാത്തലത്തിലും കൊച്ചി മെട്രോ കുതിപ്പിന് ഒരുങ്ങിയതിനെ കുറിച്ചും എറണാകുളം എംഎൽഎ മറുനാടൻ മലയാളിയോട് സംസാരിച്ചു. രണ്ട് പദ്ധതികളെ കുറിച്ചും ഡിഎംആർസിയുടെ മികവിനെ കുറിച്ചും ഹൈബി മറുനാടനോട് പറഞ്ഞത് ഇങ്ങനെ:
ഡിഎംആർസിയുടെ കൊച്ചി മെട്രോ റെയിൽ പ്രോജക്റ്റും പച്ചാളം മേൽപാല നിർമ്മാണവും വിജയം കൈവരിക്കുന്നത് കേരളത്തിന് ശരിക്കും പാഠമാകേണ്ടതാണ്. ഇവരുടെ തൊഴിൽ സംസംക്കാരം കേരളത്തിലെ മറ്റു വകുപ്പുകൾ മാതൃകയാക്കുകയാണ് വേണ്ടത്. തന്റെ മണ്ഡലത്തിലെ പച്ചാളം മേൽപാലം അനുവദിച്ച തുകയേക്കാളും, ഉദ്ദേശിച്ച സമയത്തെകാൾ മുമ്പാണ് യാഥാർത്ഥ്യമായത്. ഇത് മെട്രോമാൻ ഇ ശ്രീധരന്റെ മിടുക്കു തന്നെയാണ്. ഇതോടൊപ്പെ കെഎംആർഎൽ എംഡി ഏലിയാസ് ജോർജിന്റെ ഇടപെടലും ശ്രദ്ധേയമാണ്.
കൊച്ചി മെട്രോയുടെ മുന്നൊരുക്കം എന്ന നിലയിലാണ് പച്ചാളം മേൽപ്പാലത്തിന്റെ നിർമ്മാണം ഡിഎംആർസിയെ ഏൽപ്പിച്ചത്. അന്ന് പാച്ചാളം മേൽപ്പാലത്തിനായി സർക്കാൻ അനുവദിച്ച 52 കോടി 70 ലക്ഷം രൂപ ആയിരുന്നു. എന്നാൽ മേൽപ്പാലത്തിന്റെ പണികൾ പൂർണമായും പൂർത്തിയായപ്പോൾ എസ്റ്റിമേറ്റ് തുകയേക്കാൾ 13 കോടി ബാക്കി സർക്കാരിനു ലാഭം ഉണ്ടാക്കി കൊടുത്തു. പൊതുവേ പൊതുമരാമത്ത് വകുപ്പിനേക്കാൾ ഉയർന്ന എസ്റ്റിമേറ്റായിരുന്നെങ്കിലും ഡിഎംആർസി അവരുടെ ഭാഗം ഭംഗിയായി നിർവഹിച്ചു. അനുവദിച്ച തുകയേക്കാൾ കുറവിൽ പണിയാൻ സാധിച്ച ഡിഎംആർസിയുടെ കഴിവിൽ തനിക്കും അഭിമാനമുണ്ടെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.
മെട്രോ പാക്കേജ് പ്രകാരമാണ് പച്ചാളം പാലത്തിനു വേണ്ടി കുടിയൊഴിപ്പിച്ച വാടകക്കാർക്കും സ്ഥലമുടമകൾക്കുമുള്ള തുക കൊടുത്തത്. ഭൂമിക്ക് സെന്റിന് 15 ലക്ഷം വച്ചും വാടകക്കാർക്ക് 1.36 ലക്ഷവും കൊടുത്തു. മോഹവില കൊടുത്തതുകൊണ്ട് സ്ഥലം ഏറ്റെടുക്കലിൽ വലിയ പ്രശനങ്ങൾ ഉണ്ടായില്ല. ഇത് ഡിഎംആർസിയുടെ ഇടപെടലുകൾ കൊണ്ടാണെന്നും ഇവരുടെ തൊഴിൽ മേഖലയിൽ കാണിക്കുന്ന ഈ നല്ല രീതികളും കേരളം ഇതുവരെ കാണാത്ത ഈ പുതിയ സംസ്ക്കാരവും നമ്മൾ മാതൃകയാക്കേണ്ടതാണ്. ഈ പുതുരീതിയാണ് കേരളം മുഴുവൻ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കിയത് തന്റെ നിയോജക മണ്ഡലത്തിലെ പദ്ധതി വഴിയാണെന്നതിൽ അഭിമാനമുണ്ടെന്നും ഹൈബി വ്യക്തമാക്കി.
കൊച്ചി മെട്രോ ഉമ്മൻ ചാണ്ടി സർക്കാറിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഭാഗമാണെന്നും ഹൈബി വ്യക്തമാക്കുന്നു. കേരളത്തിന്റെ സ്വപ്ന പദ്ധതി ഡിഎംആർസിയെ ഏൽപ്പിക്കുകയും അതിൽ കെഎംആർഎൽ എന്ന കമ്പനി ഉണ്ടായതുമാണ് മെട്രോയുടെ ആദ്യ വിജയം. ഇപ്പോഴും തൊഴിൽ സമരങ്ങൾ ഉള്ള കേരളം പോലുള്ള ഒരു സംസ്ഥാനത്ത്, ട്രാഫിക് പ്രശ്നങ്ങൾ എന്നും ഉണ്ടാവുന്ന നഗരത്തിൽ മെട്രോ തൂണുകൾ മുഴുവൻ ഉയർത്തി എന്ന് പറയുന്നത് ഡിഎംആർസിയുടെ കാര്യക്ഷമതയും ഇ ശ്രീധരന്റെ നേതൃപാടവവുമാണ് വ്യക്തമാക്കുന്നത്.
ഇതിന്റെ ഒപ്പം തന്നെയാണ് കെഎംആർഎൽ എംഡി ഏലിയാസ് ജോർജിന്റെ ഇടപെടലും. ഇതുകൊച്ചി മെട്രോയുടെ നിർമ്മാണം എളുപ്പത്തിൽ മുന്നോട്ടു പോകാൻ സഹായകമായി. പദ്ധതിയോട് അനുകൂലമായി സഹകരിച്ച കൊച്ചി നഗരവാസികളോടും ഏറെ നന്ദി അറിയിക്കുന്നു. നഗരവാസികളുടെ മറക്കാനാവില്ല. ഭൂമി വിട്ടു കൊടുക്കാനും, ട്രാഫിക് പ്രശ്നങ്ങളിൽ സഹകരിക്കാനും കൊച്ചിക്കാർ ശ്രമിച്ചു. ഇടയ്ക്കു ചില തൊഴിലാളി സംഘടനകൾ ചെറിയ തോതിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയെങ്കിലും സാധാരണ ഗതിയിൽ നിന്നും വ്യത്യസ്തമായി ഇവർ പിന്നീട് പെരുമാറിയതും സഹകരിച്ചതും മെട്രോ നിർമ്മാണത്തിനു ഗുണമായി- ഹൈബി പറയുന്നു.
കൊച്ചി മെട്രോ കൊച്ചിയുടെ യാത്ര സൗകര്യങ്ങൾക്ക് മാത്രമല്ല കേരളത്തിന്റെ വികസന സംസ്കാരത്തിന് പുതുവഴിയാണ് സമ്മാനിച്ചിരിക്കുന്നത്. ഇതുപോലെ മുന്നോട്ടു പോകാൻ സാധിച്ചാൽ ഒരുപാട് വികസന അജണ്ടകൾ കേരളത്തിൽ ഉണ്ടാവും. വിശാല കൊച്ചിയുടെ തനതായ ഭംഗി നിലനിർത്തിക്കൊണ്ടാണ് ഡിഎംആർസി മെട്രോ ഡിസൈൻ ചെയ്തിരിക്കുനത്. മെട്രോ കോച്ചുകളുടെ കാര്യത്തിൽ ഇപ്പോൾ ഇന്ത്യയിലെ മറ്റു മേട്രോകളേക്കാൾ ഭംഗിയിലും സാങ്കേതിക വിദ്യയിൽ ഒന്നാമതാണ് നമ്മൾ. ഭൂമിശാസ്ത്ര പരമായ കേരളത്തിലെ സവിശേഷകളെ അതിജീവിച്ചു 2017 ജൂൺ മാസത്തിൽ കൊച്ചി മെട്രോ പൂർണമായും യാഥാർത്ഥ്യമാകും. വലിയ പ്രശ്നമായിരുന്ന ഭൂമി ഏറ്റെടുകൽ പ്രക്രിയ പൂർത്തീകരിച്ചത് മുതൽ മെട്രോ വിജയത്തിന്റെ ട്രാക്കിലായിരുന്നു. മാർച്ച് മാസത്തോടെ ഇടപ്പള്ളി വരെ ട്രയൽ റൺ നടത്താൻ കൊച്ചി മെട്രോക്ക് ഇപ്പോഴത്തെ നിലയിൽ സാധിക്കുമെന്നാണ് പ്രതീക്ഷ.- ഹൈബി വ്യക്തമാക്കുന്നു.
Getting closer to the dream...As the city brims with plenty of resources, Kochi marks the perfect platform for forming a major metropolis and an economic as well as a business capital for south India. It is evident that Kochi Metro Rail is a wide opened gate to the upcoming fortune to the state.#KochiMetro www.kochimetro.org
Posted by Kochi Metro Rail on Saturday, January 16, 2016
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍