പിറവം കൂടാതെ മൂന്ന് സീറ്റുകൾ കൂടി ജേക്കബ് വിഭാഗത്തിന് അധികം വേണം; അങ്കമാലി സീറ്റ് കിട്ടിയേ തീരൂ; മൂവാറ്റുപുഴ മണ്ഡലത്തിൽ റിബലാകുമെന്ന് പറഞ്ഞത് താനല്ല, പ്രവർത്തകർ; കേരളാ കോൺഗ്രസുകൾക്ക് ഭാവിയിൽ ഒരുമിക്കാതെ തരമില്ല: ജോണി നെല്ലൂർ മറുനാടൻ മലയാളിയോട്
കൊച്ചി: യുഡിഎഫ് സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്നുവരുന്നതേയുള്ളൂ. മുസ്ലിംലീഗ് അധിക സീറ്റ് വേണ്ടെന്ന ആവശ്യം ഉന്നയിച്ചെങ്കിലും ജനതാദൾ യുണൈറ്റഡും ജേക്കബ് വിഭാഗവും മാണിയുമൊക്കെ നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ സീറ്റ് വേണമെന്ന ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ സാഹചര്യത്തിൽ ഒരു സീറ്റിൽ മാത്രമേ വിജയിക്കാൻ സാധിച്ചിരുന്നൂള്ളൂവെങ്കിലും ഇത്തവണ കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം ആവശ്യപ്പെടുന്നത് നാല് സീറ്റാണ്. ഇതിൽ തന്നെ അങ്കമാലി, പിറവം സീറ്റുകൾ മാത്രമേ കിട്ടാൻ സാധ്യതയുള്ളൂവെന്നാണ് വിവരം.
അതേസമയം അങ്കമാലി സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ തന്നെയാണ് കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാൽ, എൻഎസ് യു ദേശീയ അധ്യക്ഷൻ റോജി ജോണിന് വേണ്ടി ഹൈക്കമാൻഡ് ഇടപെടൽ ഉണ്ടായേക്കുമെന്ന ആശങ്കയാണ് ജോണി നെല്ലൂരിനെ അലട്ടുന്നത്. ഈ സീറ്റിൽ ജോസ് തെറ്റയിൽ തന്നെ ഇടതു സ്ഥാനാർത്ഥിയാകുമെന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. കഴിഞ്ഞ തവണത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയ തെറ്റയിൽ വിജയിക്കുമോ എന്ന സംശയം ശക്തമാണ് താനും. ഇതിനിടെയാണ് ജോണി നെല്ലൂർ തന്നെ മത്സരിക്കാൻ രംഗത്തെത്തുന്നത്. മണ്ഡലത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ച് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലൂർ മറുനാടൻ മലയാളിയോട് പങ്കുവച്ചു.
അങ്കമാലി സീറ്റ് വിട്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് താനും പാർട്ടിയുമെന്നാണ് ജോണി നെല്ലൂർ അഭിപ്രായപ്പെട്ടത്. പറയാനുള്ളതെല്ലാം കോൺഗ്രസ് നേതാക്കളോട് കഴിഞ്ഞ ദിവസം പറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ തവണ മുവാറ്റുപുഴയിൽ നിന്ന് അങ്കമാലിക്ക് മത്സരിക്കാൻ പോയത് ഇഷ്ടമുണ്ടായിട്ടല്ലെന്നും പക്ഷെ ഇപ്പോൾ അങ്കമാലിയിൽ ആ സാഹചര്യമല്ലെന്നും വിജയപ്രതീക്ഷകൾ വച്ചു. അഞ്ചു വർഷമായി ജേക്കബ് വിഭാഗം പ്രവർത്തകരും താനും അങ്കമാലിയിൽ സീറ്റ് പ്രതീക്ഷിച്ചു വർക്ക് ചെയ്യുന്നവെന്നും അദ്ദേഹം പറഞ്ഞു.
അങ്കമാലിയിൽ ഇക്കുറി അടിപതറില്ലയെന്നാണ് ജോണി നെല്ലൂരിന്റെ വിശ്വാസം. കോൺഗ്രസ് ഇതിൽ തീരുമാനം 10 നു തന്നെ അറിയിക്കാമെന്നു എന്നും ഉറപ്പു നൽകിയതായി ജോണി നെല്ലൂർ വ്യക്തമാക്കി. അങ്കമാലി സീറ്റ് കിട്ടിയില്ലെങ്കിൽ മൂവാറ്റുപുഴ മണ്ഡലത്തിൽ റിബലാകുമെന്ന വാർത്തയെ കുറിച്ച് ചോദിച്ചപ്പോൾ പ്രതികരണം ഇങ്ങനെ പറഞ്ഞത് ഞാനല്ല, പാർട്ടി പ്രവർത്തകരാണ്. അങ്കമാലി കിട്ടിയില്ലെങ്കിൽ മൂവാറ്റുപുഴയിൽ കാണാം എന്ന നിലപാടിലാണവരെന്നും താൻ. പക്ഷെ അത്തരത്തിലുള്ള ഒരു പരാമർശം നടത്തിയിട്ടേല്ലെന്നും ജോണി നെല്ലുർ പറയുന്നു.
മുവാറ്റുപുഴ നിലവിൽ കേരള കോൺഗ്രസിന്റെ ശക്തികേന്ദ്രമാണ്. മൂവാറ്റുപുഴയിലെ പ്രമുഖനായ കേരള കോൺഗ്രസുകാരനായ ഫ്രാൻസിസ് ജോർജ് ഇന്ന് യുഡിഎഫ് മുന്നണി വിട്ടു പോയി. ഫ്രാൻസിസ് ജോർജ് ശക്തമായ ജോസഫ് വാഴക്കനൊപ്പം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്നപ്പോൾ വരെ വാഴക്കന് കിട്ടിയത് 5000ൽപരം ഭൂരിപക്ഷമാണ്. ഇന്ന് ഫ്രാൻസിസ് ജോർജില്ല, ഒപ്പം ജേക്കബ് ഗ്രൂപ്പിനെ കൂടി പിണക്കിയാൽ അത് വാഴക്കനും പാർട്ടിക്കും ദോഷം വരുത്തുമെന്ന് രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാകളെ അറിയിക്കാൻ ജോസഫ് വാഴക്കനോട് ജേകബ് വിഭാഗം ആവശ്യപ്പെട്ടതായും ജോണി നെല്ലൂർ മറുനാടനോട് പറഞ്ഞു.
അതുകൊണ്ട് അങ്കമാലി സീറ്റ് ഗൗരവമായി തന്നെ കോൺഗ്രസ് ചർച്ച ചെയ്യുമെന്നും ജോണി നെല്ലൂർ പറഞ്ഞു. കഴിഞ്ഞ ഇലക്ഷനിൽ യാതൊരു നിതീകരണവും ഇല്ലാതെയാണ് ജേക്കബ് ഗ്രൂപ്പിന്റെ കയ്യിലിരുന്ന മൂവാറ്റുപുഴ സീറ്റ് കോൺഗ്രസിൽ ഐ ഗ്രൂപ്പിന് കിട്ടിയത്. അതിൽ അന്നത്തെ പാർട്ടി ചെയർമാൻ ജേകബിന്റെ ആരോഗ്യ പ്രശ്നങ്ങൾ കാരണം അദേഹം അതിനുവേണ്ടി കുടൂതൽ പിടിവാശി പിടിച്ചില്ലെന്നും ജോണി നെല്ലൂർ പറയുന്നു. അട്ടിമറികൾ ഇത്തവണ അങ്കമാലിയിൽ ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ. അതുകൊണ്ട് ദൈവം സഹായിച്ചു ജയ സാധ്യതയുണ്ടെന്നും ജോണി നെല്ലൂർ പറയുന്നു.
അങ്കമാലി, പിറവം എന്നീ രണ്ടു സീറ്റുകളുടെ കടുംപിടുത്തത്തിനൊപ്പം കേരള കോൺഗ്രസ് ജേക്കബ് വിഭാഗം 4 സീറ്റുകളാണ് ആവശ്യപ്പെടുന്നത്. പിറവത്തിനും അങ്കമാലിക്കും പുറമേ മൂന്നാമത്തെ സീറ്റായി കുട്ടനാട്, ഉടുമ്പൻചോല എന്നീ മണ്ഡലങ്ങളോ നാലാമത്തെ സീറ്റ് കൊട്ടാരക്കരയോ പുനലൂരോ നൽകണമെന്ന ആവശ്യം കൂടി യുഡിഎഫിനെ അറിയിച്ചിട്ടുണ്ട്. അങ്കമാലി സീറ്റ് അനുവദിച്ചില്ലെങ്കിൽ പാർട്ടി പ്രവർത്തകർക്കിടയിൽ എന്തും സംഭവിക്കാം. അതൊന്നും ചിലപ്പോൾ ഞങ്ങളുടെ കൺട്രോളിൽ നിൽക്കില്ലെന്നും ജോണി നെല്ലൂർ പറയുന്നു.അതുകൊണ്ട് അങ്കമാലി തങ്ങൾക്ക് അനുവദിച്ചു തരുമെന്ന് പൂർണ്ണബോധ്യമുള്ളതായും ജോണി നെല്ലൂർ പറയുന്നു.
കേരള കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും ജോണി നെല്ലൂർ അഭിപ്രായം പറഞ്ഞു. വിള്ളലുകളും പിളർപ്പുകളും പാർട്ടിയുടെ അകത്തു എപ്പോഴും സംഭവിക്കുന്നു. എന്നാൽ അത് കാര്യമാക്കണ്ടതില്ല. കേരളത്തിലെ കർഷകർക്ക് വേണ്ടി രൂപം കൊണ്ട പാർട്ടിയാണ് കേരള കോൺഗ്രസ്. അതിൽ എല്ലാ വിഭാഗങ്ങളും ഒരുമിച്ചു നിന്നാൽ ഇടതു, വലതു പക്ഷത്തിനും എന്തിനു ബിജെപി ഉൾപ്പടെയുള്ളവർക്ക് അത് സ്വീകാര്യമാവും. ഭാവിയിൽ പിളർപ്പുകൾ മാറി കേരള കോൺഗ്രസിന് ഒരുമിക്കാതെ തരമില്ല എന്നുള്ളതുകൊണ്ട് ഇപ്പോൾ കാണുന്ന പിളർപ്പിനെ അത്ര കാര്യമായി കാണാനില്ലെന്നാണ് ജോണി പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍