സുകുമാരൻ നായർ ചെയ്തത് ക്വട്ടേഷൻ സംഘത്തിന്റെ പണി; പ്രതിഷേധിക്കാതെ കേട്ടിരുന്ന മന്ത്രിമാർ കുറ്റക്കാർ: രാജ്മോഹൻ ഉണ്ണിത്താൻ മറുനാടനോട് പറഞ്ഞത്
ഷാജൻ സ്കറിയ
നാല് പതിറ്റാണ്ടോളം കേരള രാഷ്ട്രീയത്തിലെ തീപ്പൊരി നേതാവായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ. വടി കിട്ടിയാൽ ആരെയും പൊതിരെ തല്ലാൻ ഉണ്ണിത്താന്റെ അത്രയും ശക്തനായ ഒരു നേതാവ് വേറെ ഇല്ലായിരുന്നു. എന്നാൽ ഏറെ നാളായി കോൺഗ്രസ്സിന്റെ അകത്തളങ്ങളിൽ നിന്നും ആട്ടിയോടിക്കപ്പെട്ടിരിക്കുകയാണ് ഉണ്ണിത്താൻ. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ വിവാദമായ പൊലീസ് സ്റ്റേഡിയം പ്രസംഗത്തിന് ശേഷം ഉണ്ണിത്താൻ നടത്തിയ പത്രസമ്മേളനം വളരെയേറെ ചർച്ച ചെയ്യപ്പെട്ടു. ഈ പശ്ചാത്തലത്തിൽ രാജ്മോഹൻ ഉണ്ണിത്താനുമായി മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ നടത്തിയ സംഭാഷണമാണ് ചുവടെ കൊടുക്കുന്നത്.
- മതേതരവാദിയാണ് താനെന്നും ഈ വിവാദങ്ങൾ ഒരു ഗൂഢാലോചനയാണെന്നുമാണ് രമേശ് ചെന്നിത്തല ഇപ്പോൾ പറയുന്നത്. താങ്കൾ അത് വിശ്വസിക്കുന്നുവോ?
രമേശ് ചെന്നിത്തല കോൺഗ്രസ് പാർട്ടിയുടെ പ്രസിഡന്റാണ്. കോൺഗ്രസ്സ് ഏഷ്യയിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ സംഘടനയാണ്. സ്വാഭാവികമായും അതിന്റെ തലപ്പത്ത് മതേതരവാദി അല്ലാത്ത ഒരാൾക്ക് കടന്നുവരാൻ പറ്റില്ല. അതുകൊണ്ടു തന്നെ ചെന്നിത്തല മതേതരവാദിയാണെന്ന കാര്യത്തിൽ സംശയം വേണ്ട.
- അപ്പോൾ സുകുമാരൻ നായരുടെ പ്രസ്താവന ചെന്നിത്തലയുടെ അറിവോടെ അല്ല എന്നാണോ താങ്കൾ പറയുന്നത്?
കെപിസിസി പ്രസിഡന്റിനെ ഒരു നായരാക്കി ചിത്രീകരിച്ചുകൊണ്ടാണ് സുകമാരൻ നായർ പ്രസംഗിച്ചത്. കെപിസിസി പ്രസിഡന്റ് പദവി മുഖ്യമന്ത്രി പദവിക്ക് മുകളിലാണ്. കേരളത്തിലെ എല്ലാ മന്ത്രിമാരുടേയും മേൽ മുഖ്യമന്ത്രിയെക്കാൾ അധികാരം ഉണ്ട്. മുഖ്യമന്ത്രിയുടെ മുകളിൽ ഇരിക്കുന്ന ഒരാൾ മുഖ്യമന്ത്രിയുടെ താഴെ എത്തണം എന്ന വിചിത്രമായ വാദമാണ് ഉയരുന്നത്. ചെന്നിത്തല അതിന് തയ്യാറായാൽ മുഖ്യമന്ത്രി സസന്തോഷം സ്വീകരിക്കും എന്നുതന്നെയാണ് ഞാൻ കരുതുന്നത്. അത്തരം ഒരു മണ്ടത്തരം കാട്ടിയ ഒരാൾ ഇവിടെ ജീവിച്ചിരിപ്പുണ്ട്. ശ്രീ കെ മുരളീധരൻ. ചെന്നിത്തല അത്തരം ഒരു മണ്ടത്തരം കാട്ടും എന്ന വിശ്വാസം എനിക്കില്ല.
- അപ്പോൾ സുകുമാരൻ നായർ ഇത്രയും പ്രകോപിതനാകാൻ കാരണം എന്താണെന്നാണ് താങ്കൾക്ക് തോന്നുന്നത്?
ചെന്നിത്തലയോട് എൻഎസ്എസ് ജനറൽ സെക്രട്ടറിക്ക് ഉള്ള അമിത വാത്സല്യമായിരിക്കാം കാരണം. ജയ്പൂർ സമ്മേളനത്തിൽ ഒരു പ്രഖ്യാപനം ഉണ്ടായത് ഒരു കാരണമാകാം. മൂന്നു വർഷം വീതം രണ്ട് ടേമിൽ കൂടുതൽ കെപിസിസി പ്രസിഡന്റുമാർ ഇരിക്കരുത് എന്നതാണ് അത്. ചെന്നിത്തല ഇപ്പോൾ ഒൻപതു വർഷം പൂർത്തിയാക്കി. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ചെന്നിത്തലയുടെ പ്രസിഡന്റ് പദവി നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്നു മനസ്സിലാക്കി ഒരു മുഴം മുമ്പേ എറിഞ്ഞതാകാനാണ് സാധ്യത.
- ഇപ്പോൾ ഇങ്ങനെ ഒരു ചർച്ചയുണ്ടാക്കി അടുത്ത തെരഞ്ഞെടുപ്പിൽ രമേശ് അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലാതാക്കുക എന്ന ഗൂഢാലോചനയാണ് ഇതെന്ന് തോന്നുന്നുണ്ടോ?
അങ്ങനെ ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കുന്ന ആളുകൾ ഒന്നും ഇവിടെ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. രമേശ് ചെന്നിത്തല ദീർഘ വീക്ഷണമുള്ള ഒരു നേതാവാണ്. അതുകൊണ്ടു തന്നെ താത്കാലിക ലാഭത്തിന് വേണ്ടി ആരുടെയെങ്കിലും കെണിയിൽ പോയി വീഴുകയില്ല.
- ഇത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്ന് തോന്നുന്നുണ്ടോ?
തീർച്ചയായും. അനാവശ്യ വിവാദങ്ങൾ ഈ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രി പറയുന്നു കേരളത്തിലെ ഒരു മുഖ്യമന്ത്രിക്കും ലഭിക്കാത്ത സഹായവും സഹകരണവുമാണ് കെപിസിസി പ്രസിഡന്റിൽ നിന്നും കിട്ടുന്നതെന്ന്. കെപിസിസി പ്രസിഡന്റ് പറയുന്നു കേരളത്തിലെ ഒരു കെപിസിസി പ്രസിഡന്റിനും ലഭിക്കാത്ത പിന്തുണ എനിക്ക് മുഖ്യമന്ത്രിയിൽ നിന്നും ലഭിക്കുന്നുണ്ടെന്ന്. ഇത് പരസ്പര പൂരകമാണ്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മിൽ എന്തെങ്കിലും അഭിപ്രായ ഭിന്നതയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല ഇരുവർക്കും ഇതിലും നല്ല ഒരു ടീമിനെ കിട്ടാനുമില്ല.
- സുകുമാരൻ നായരുടെ ഇടപെടൽ കേരളാ രാഷ്ട്രീയത്തെ പിന്നോട്ട് നടത്തി എന്നു പറയേണ്ടി വരില്ലേ?
തീർച്ചയായും. വളരെ പ്രബലമായ ഒരു സമുദായത്തിന്റെ നേതാവാണ് സുകുമാരൻ നായർ. നവോത്ഥാന നായകൻ മന്നത്ത് പത്മനാഭനെ പ്രതിനിധാനം ചെയ്ത എൻഎസ്എസിന്റെ ശിക്ഷണത്തിൽ ഇരിക്കുന്ന ആൾ. മുൻകാല നേതാക്കൾ ഒന്നും കേരളത്തിന്റെ ആഭ്യന്തര കാര്യത്തിൽ ഇടപെട്ടിട്ടില്ല. കേരളത്തിലെ കോൺഗ്രസ്സിൽ നായർ സമുദായത്തിന് അർഹമായ അംഗീകാരം വേണമെന്ന് സുകുമാരൻ നായർ പറഞ്ഞാൽ അതിനെ കുറ്റം പറയാൻ കഴിയില്ല. കാരണം നായന്മാരിൽ ഭൂരിപക്ഷവും കോൺഗ്രസ്സിന് വോട്ട് ചെയ്യുന്നവരാണ്. നായർ സമുദായത്തിന് വേണ്ടി വാദിക്കാൻ ഏതെങ്കിലും ഒരു നായരെക്കുറിച്ച് അവകാശ വാദം നടത്തുന്നത് ശരിയല്ല. കോൺഗ്രസ്സിനകത്തെ അർഹതയുള്ള നായരെ പാർട്ടി തീരുമാനിക്കട്ടെ. ഇത് ഒരു വ്യക്തിക്കു വേണ്ടി ക്വട്ടേഷൻ ഏറ്റെടുക്കുന്നതു പോലെയാണ് പറഞ്ഞിരിക്കുന്നത്. ഒരാളെ കൊല്ലാനും ഒരു കാര്യം സാധിക്കാനും ഒക്കെയുള്ള ഒരുതരം ക്വട്ടേഷൻ.
- സുകുമാരൻ നായർ ഇക്കാര്യത്തിൽ പൂർണ്ണമായും കുറ്റക്കാരൻ ആണെന്നാണോ താങ്കൾ പറയുന്നത്?
ഇതിനു മുമ്പ് എത്രയോ നായന്മാർ കോൺഗ്രസ്സിൽ അപമാനിക്കപ്പെട്ടിരിക്കുന്നു. തെന്നല ബാലകൃഷ്ണ പിള്ളയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നും നാണം കെടുത്തി ഇറക്കി വിടുമ്പോൾ എവിടെയായിരുന്നു എൻഎസ്എസ്? മന്ത്രിസഭയിൽ രണ്ടാമൻ ആക്കാൻ അർഹതയുള്ള കാർത്തികേയനെ ആർക്കും വേണ്ടാത്ത സ്പീക്കർ പദവിയിൽ ഒതുക്കിയപ്പോൾ എവിടെയായിരുന്നു എൻഎസ്എസ്? വർഷങ്ങളായി നായർ സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്ന ആലപ്പുഴയിൽ വേണുഗോപാലിനു ശേഷം ആ സാഹചര്യം മാറിയപ്പോൾ എവിടെയായിരുന്നു ഇവർ? കേരളത്തിൽ നിന്നുള്ള എല്ലാ രാജ്യസഭാ എംപിമാരും ന്യൂനപക്ഷത്തു നിന്നായിരിക്കവേ കോൺഗ്രസ്സും സഭയും മിണ്ടുന്നതിന് മുമ്പേ ഈ സുകുമാരൻ നായർ പിജെ കുര്യനെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചത് എന്തിന്?
44 വർഷം തെരുവിൽ ഇറങ്ങി കോൺഗ്രസിനെ പിന്തുണച്ച എനിക്ക് ഒടുവിൽ വച്ചു നീട്ടിയത് മാർക്സിസ്റ്റ് കോട്ടയായ തലശ്ശേരി. അവിടെ ഞാൻ ഒറ്റയ്ക്ക് പോരാടി വെല്ലുവിളി ഉയർത്തി. അതുകഴിഞ്ഞ് വീണ്ടും എന്നെ പരിഗണിച്ചില്ല. 69 കെപിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചപ്പോഴും എന്റെ പേരില്ല. എൻഎസ്എസിനെതിരെ ആക്രമണം ഉണ്ടായപ്പോൾ ഒക്കെ ശക്തമായി നേരിട്ട ആളാണ് ഞാൻ. എന്നിട്ടെന്തേ എനിക്കു വേണ്ടി ഈ സുകുമാരൻ നായർ ഇതുവരെ ഒച്ചവച്ചില്ല? അതുകൊണ്ട് സുകുമാരൻ നായർ സംസാരിക്കുന്നത് എൻഎസ്എസിനു വേണ്ടിയോ ഭൂരിപക്ഷം സമുദായത്തിനോ വേണ്ടിയോ അല്ല, മറിച്ച് ചില വ്യക്തി താത്പര്യങ്ങൾക്ക് വേണ്ടിയാണ്.
- താങ്കളെ ഒഴിവാക്കി നിർത്തിയതിന് മഞ്ചേരി സംഭവം ഒരു കാരണമായില്ലേ?
എന്താ ഈ മഞ്ചേരി സംഭവം. ഒരു രാഷ്ട്രീയ നേതാവിനെ മോശക്കാരനാക്കാൻ പൊലീസ് ഒരുക്കിയ ഗൂഢാലോചന എന്നു പറഞ്ഞ് എഫ്ഐആർ കോടതി റദ്ദു ചെയ്തതാണ്. കെപിസിസി അനേ്വഷണ കമ്മീഷനും അത് തള്ളിക്കളഞ്ഞു. സാധാരണ പൊലീസിന്റെ ഗുണ്ടാവിളയാട്ടമാണ് അവിടെ നടന്നത്. അതാണോ നിങ്ങൾക്ക് ഇപ്പോൾ പ്രശ്നം. ആ സംഭവം ഉണ്ടാകുന്നത് 2009ലാണ്. അതിനു മുമ്പ് എന്നെ പരിഗണിച്ചോ? നിങ്ങൾക്ക് പ്രശ്നം എൻഎസ്എസും സുകുമാരൻ നായരുമല്ല, മഞ്ചേരി സംഭവം ആണല്ലേ.
- സുകുമാരൻ നായർ കോൺഗ്രസ്സിനെ ആക്ഷേപിച്ച് പ്രസംഗം നടത്തിയപ്പോൾ അതിനു മുന്നിൽ പോയി കോൺഗ്രസ്സ് മന്ത്രിമാർ കയ്യും കെട്ടി ഇരുന്നതിനെ താങ്കൾ വിമർശിച്ചിരുന്നല്ലോ?
ആത്മാഭിമാനമുള്ള എല്ലാ കോൺഗ്രസ്സുകാർക്കും ആ കാഴ്ച വേദനയുണ്ടാക്കി. സംസ്ഥാന മന്ത്രിമാരും കേന്ദ്രമന്ത്രിമാരും വിളിക്കാതെ ഇത്തരം ഒരു ചടങ്ങിന് പോവാൻ പാടില്ല. അവർ പോയാൽ ഇരിക്കേണ്ടത് വേദിയിലാണ് സദസ്സിൽ അല്ല. വേദിയിൽ അവരെ വിളിക്കുന്നത് തന്നെ ആക്ഷേപം ആണ്. എന്നിട്ട് ഒരു സമുദായ നേതാവ് പറഞ്ഞ ഫള്ള് മുഴുവൻ പഞ്ചപുച്ഛം അടക്കി കേട്ടിരുന്നു. പ്രതികരിക്കാൻ സാധിക്കില്ലെങ്കിൽ പ്രതിഷേധിക്കുക എങ്കിലും വേണമായിരുന്നു. അന്തസ്സുണ്ടായിരുന്നെങ്കിൽ ആ മന്ത്രിമാർ അപ്പോൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങി പോകണമായിരുന്നു. സമുദായ നേതാക്കളെ ഭയന്ന് വിളറിയ മുഖത്തോടെ ഇരുന്ന മന്ത്രിമാർ എല്ലാ കോൺഗ്രസ്സുകാരുടേയും ആത്മാഭിമാനത്തെയാണ് വ്രണപ്പെടുത്തിയത്.
- ഇങ്ങനെ തുറന്നു പറഞ്ഞാൽ കോൺഗ്രസ് നേതൃത്വത്തിന് അപ്രീതിയുണ്ടാകില്ലേ?
എന്ത് തുറന്നു പറഞ്ഞു എന്ന്. ഞാൻ കോൺഗ്രസ്സിനും കോൺഗ്രസ് നേതൃത്വത്തിനും എതിരെ ഒന്നും പറഞ്ഞില്ലല്ലോ. ഞാൻ പറയാൻ ശ്രമിക്കുന്നത് സമുദായ നേതാവായ സുകുമാരൻ നായരുടെ ദാർഷ്ഠ്യത്തെക്കുറിച്ചാണ്. അതുപറയാൻ ഉള്ള ധൈര്യം എനിക്കുണ്ട്. അത് പറയാനുള്ള അവകാശം എനിക്കുണ്ട്.
- കെപിസിസി പ്രസിഡന്റിന് ഈ അഭിപ്രായം ഹർട്ട് ചെയ്യാൻ ഇടയില്ലേ?
അങ്ങനെ എങ്കിൽ നിങ്ങൾ പോയി പ്ലാസ്റ്റർ ഒട്ടിച്ച് സുഖപ്പെടുത്തൂ. അല്ലാതെന്തു ചെയ്യാൻ പറ്റും?
- നാരായണപ്പണിക്കരെ എൻഎസ്എസ് പൂർണ്ണമായും ഒഴിവാക്കുകയാണോ? പണിക്കരുടെ ഒരു പടം പോലും കണ്ടില്ലല്ലോ?
പണിക്കരെ ഒഴിവാക്കിയാൽ എനിക്കെന്തു ചേതം. അത് എൻഎസ്എസ് അംഗങ്ങൾ ചോദിക്കട്ടെ. ഞാൻ കോൺഗ്രസ്സുകാരനാണ് എനിക്ക് ആരെ ഒഴിവാക്കിയാലും ആരെ പൊക്കി തലയിൽ വച്ചാലും ഒന്നുമില്ല.
Stories you may Like
- ഞാൻ വിശ്വാസി, പത്രികാ സമർപ്പണത്തിന് നേരത്തെ തന്നെ സമയം കുറിച്ചിരുന്നു
- എൻഎസ് എസ് സമദൂരം ഇടതിന് അനുകൂലമാകുമോ?
- 2011ൽ ഉമ്മൻ ചാണ്ടി തനിക്ക് ഉപമുഖ്യമന്ത്രി പദവിയും റവന്യൂ മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- ഷംസീർ മാപ്പു പറയണം; എൻ എസ് എസ് നിലപാട് കടുപ്പിക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്