രാജ്യദ്രോഹിയായ കെ കരുണാകരൻ.... ഉമ്മൻ ചാണ്ടിയുടെ ചതിക്കുഴി..സിബി മാത്യൂസിന്റെ കള്ളക്കേസ്... ..ലീഗിന്റെ രാഷ്ട്രീയ അധപതനം.. കെ മുരളീധരൻ മറുനാടൻ മലയാളിയോട് മനസ്സ് തുറക്കുന്നു
ഷാജൻ സ്കറിയ
മലയാളിയുടെ ജീവിതം ഇങ്ങനെയാണ്. മാദ്ധ്യമങ്ങളും പൊലീസും ഒരുവശത്ത് ചേർന്ന് ആക്രമിക്കാൻ തീരുമാനിച്ചാൽ ഏത് പുണ്യാളനും നിമിഷ നേരം കൊണ്ട് വില്ലൻ വേഷം കെട്ടും. കോടാനുകോടി കക്കുകയും കണ്ണിൽ ചോരയില്ലാതെ പെരുമാറുകയും ചെയ്യുന്ന പലരും പൊലീസിന്റെയും മാദ്ധ്യമ കുത്തകകളുടെയും നല്ലപിള്ളകളായതുകൊണ്ട് പുണ്യാളന്മാരായി തുടരുമ്പോഴായിരിക്കും നിരപരാധികൾ അത് തെളിയിക്കാനായി പീഡനം അനുഭവിക്കേണ്ടി വരുന്നത്. പണവും സ്വാധീനവും ഉള്ളവർ അതിൽ നിന്ന് രക്ഷപ്പെടുകയാണ് ഇവിടെ പതിവ്. പണവും അധികാരവും ഒക്കെ ഒത്തു വന്നാലും ചിലപ്പോൾ വിധി എതിരെങ്കിൽ അത്തരക്കാരിൽ ചിലർക്കും അത് അനുഭവിക്കേണ്ടി വരും.
ഇങ്ങനെ നിരപരാധിയായി പീഡിപ്പിക്കപ്പെടുന്നവരുടെ ലിസ്റ്റ് ആരെങ്കിലും ചരിത്രമായി രേഖപ്പെടുത്തുന്നുണ്ടെങ്കിൽ അതിൽ ഏറ്റവും പ്രമുഖൻ കെ കരുണാകരൻ എന്ന കേരള രാഷ്ട്രീയം കണ്ട ഏറ്റവും പ്രമുഖനായ നേതാവ് തന്നെ ആയിരിക്കുമെന്നു തീർച്ച. അര നൂറ്റാണ്ടു കാലം കേരള രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിച്ച കരുണാകരൻ രാജ്യദ്രോഹിയും വിദേശചാരനുമായി മുദ്രകുത്തപ്പെട്ടാണ് രാഷ്ട്രീയ ജീവിതം വെടിഞ്ഞത്. അതിന്റെ അലയൊളികളും ദുരൂഹതയും ഒക്കെ അവശേഷിപ്പിച്ചു തന്നെ കരുണാകരൻ ഇഹലോകവാസം വെടിഞ്ഞു. ആ കരുണാകരന്റെ മകൻ കെ മുരളീധരൻ അന്നത്തെ കാര്യങ്ങൾ അയവിറക്കുകയാണ് ഇവിടെ.
ചാരക്കേസിലാണ് സംഭാഷണം ആരംഭിച്ചതെങ്കിലും മുരളീധൻ മറ്റനേകം കാര്യങ്ങളും പറഞ്ഞു. കോൺഗ്രസ്സിലെ ഗ്രൂപ്പ് രാഷ്ട്രീയം, മുസ്ലിം ലീഗന്റെ രാഷ്ട്രീയ അപചയം, എൻഎസ്എസ് നേതൃത്വത്തിന്റെ രാഷ്ട്രീയ ഇടപെടൽ, ജനപ്രിയ ചാനലിന്റെ ഭാവി തുടങ്ങിയ അനേകം വിഷയങ്ങളിലേക്ക് നീണ്ടു ആ അഭിമുഖ സംഭാഷണം. എംഎൽഎ ക്വാർട്ടേഴ്സിലെ മുരളീധരന്റെ ഓഫീസിൽവച്ച് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുമായി നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. ഇന്നു മുതൽ മൂന്നു ദിവസങ്ങളിലായിരിക്കും ഇത് പ്രസിദ്ധീകരിക്കുക.
- താങ്കൾ നടത്തിയ അഭിപ്രായ പ്രകടനം മൂലം ചാരക്കേസ് വീണ്ടും സജീവമായിരിക്കുന്നു. എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു ഇടപെടൽ?
ചാരക്കേസിൽ ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായത് അതിൽ ഉൾപ്പെട്ട രണ്ട് ശാസ്ത്രജ്ഞന്മാർക്കും അച്ഛനുമാണ്. ചാരക്കേസ് വ്യാജം ആയിരുന്നെ്നും നിരപരാധികളാണ് ബലിയാടായതെന്നും ഇപ്പോൾ സിബിഐ കണ്ടെത്തിയിരിക്കുന്നു. ശാസ്ത്രജ്ഞർക്ക് നഷ്ടപരിഹാരവും കിട്ടും. മരിച്ചുപോയ എന്റെ അച്ഛന് ആര് നഷ്ടപരിഹാരം നൽകും. ചാരക്കേസ് വരെയുള്ള കെ കരുണാകരനും അതിനു ശേഷമുള്ള കെ കരുണാകരനും രണ്ട് ചരിത്രമായി തന്നെ വിലയിരുത്തേണ്ടവയാണ്. രാഷ്ട്രീയ നേതാവ് എന്ന നിലയിലും അച്ഛൻ എന്ന നിലയിലും ഈ കേസിന്റെ സംഘർഷം ഞാനും ഏറെ അനുഭവിച്ചതാണ്. സിബിഐ ഇത് വ്യാജ കേസാണ് എന്നു പറയുമ്പോൾ എന്റെ അച്ഛന് നീതി നേടിക്കൊടുക്കാൻ ഞാൻ അല്ലേ രംഗത്ത് ഇറങ്ങേണ്ടത്?
- ചാരക്കേസ് കെ കരുണാകരനെ എങ്ങനെ ബാധിച്ചിരുന്നു?
വിവാദങ്ങളിലൂടെ മാത്രം ജീവിച്ചിരുന്ന അച്ഛൻ ആദ്യകാലത്ത് ഇതിനുവലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. പിന്നീട് ആർക്കും വിശ്വസിക്കാനാകാത്ത വിധത്തിൽ അച്ഛനിലേക്ക് കേസ് തിരിഞ്ഞു. അച്ഛന്റെ രാഷ്ട്രീയ നിലപാടുകളോടും പ്രവർത്തന രീതിയോടും വിയോജിപ്പുള്ളവർ പോലും അദ്ദേഹം ഒരു രാജ്യ ദ്രോഹിയാണെന്ന് പറയുമെന്നു കരുതിയിരുന്നില്ല. ആ ആരോപണം അച്ഛനെ അത്ഭുതപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രാജ്യത്തിന് വേണ്ടി പോരാടിയ നേതാവാണ്. വെറും ഒൻപത് എംഎൽഎ മാർ ഉണ്ടായിരുന്ന കോൺഗ്രസ്സിനെ കൈ പിടിച്ചുയർത്തിയ നേതാവ്. എതിരാളികൾ പറഞ്ഞാലും താൻ തന്നെ നേതാവായി തെരഞ്ഞെടുത്ത നരസിംഹറാവു വിശ്വസിക്കും എന്നും കരുതിയിരുന്നില്ല. ചാരമുഖ്യൻ രാജിവയ്ക്കുക തുടങ്ങിയ ചുവരെഴുത്തുകൾ അന്ന് വ്യാപകം ആയിരുന്നു എന്നോർക്കണം. ഒരുപക്ഷേ, ജീവിതത്തിൽ അച്ഛൻ നേരിട്ട ഏറ്റവും വലിയ പരീക്ഷണം ആയിരിക്കാം ഇത്.
- ചാരക്കേസിൽ ആരോപണ വിധേയനായ രമൺ ശ്രീവാസ്തവയെ സംരക്ഷിക്കാൻ നടത്തിയ നീക്കമാണല്ലോ കരുണാകരനെ ഈ പ്രതിസന്ധിയിലേക്ക് നയിച്ചത്? എന്തുകൊണ്ട് ശ്രീവാസ്തവയെ തള്ളിപ്പറയാൻ അച്ഛൻ ശ്രമിച്ചില്ല?
കേരളത്തിൽ ഏറ്റവും അധികം വികസനം നടത്തിയ മുഖ്യമന്ത്രി ആരെന്നു ചോദിച്ചാൽ ഇപ്പോഴും കെ കരുണാകരൻ എന്നല്ലാതെ ഒരു പേര് ആരെങ്കിലും പറയുമോ? അതിന്റെ പ്രധാന കാരണം എന്തായിരുന്നു. ഉദ്യോഗസ്ഥന്മാർക്ക് മുഖ്യമന്ത്രിയിൽ ഉള്ള പരിപൂർണ്ണ വിശ്വാസം. സംസഥാനത്തിന്റെ വികസനത്തിനു വേണ്ടി എടുക്കുന്ന നിലപാടിന്റെ പേരിൽ ഒരു ഉദ്യോഗസ്ഥനെപ്പോലും കരുണാകരൻ ബലിയാടാക്കുകയില്ലെന്ന് അവർക്കറിയാം. യാതൊരു തെളിവും ഇല്ലാതെ ചിലർ ഉണ്ടാക്കിയ ഒരു കള്ളക്കഥയുടെ പേരിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥന്റെ പേരിൽ നടപടി എടുക്കുന്നതിനോട് കരുണാകരന് യോജിപ്പുണ്ടായിരുന്നില്ല. ശ്രീവാസ്തവ കുറ്റക്കാരനാണെന്നതിന് എന്തെങ്കിലും തെളിവു വേണ്ടേ?
രാജൻ കേസിൽ സംഭവിച്ചതും അതു തന്നെ ആയിരുന്നില്ലേ? ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അങ്ങനൊരു വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ ഇല്ല എന്നാണ് കരുണാകരൻ നിയമസഭയിൽ പറഞ്ഞത്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ശരിയല്ലെന്നു കോടതി പറയുമ്പോൾ കരുണാകരന് ഉദ്യോഗസ്ഥരുടെ തലയിൽ ഉത്തരവാദിത്തം വച്ച് ഒഴിയാമായിരുന്നു. അതല്ല കെ കരുണാകരൻ. ഒരു പക്ഷേ രാജൻ കേസ് മുതലായിരിക്കും അച്ഛന്റെ മേൽ ഉദ്യോഗസ്ഥർക്ക് വിശ്വാസം ഉണ്ടായത്.
- ചാരക്കേസിൽ ഇനി ഏത് തരത്തിലുള്ള ഇടപെടലാണ് താങ്കൾ ഉദ്ദേശിക്കുന്നത്?
അച്ഛന് നീതി നേടിക്കൊടുക്കാൻ ഞാൻ ഏത് അറ്റം വരെയും പോരാടും. ഇപ്പോഴത്തെ എന്റെ ഇടപെടൽ വലിയ തോതിലുള്ള ഒരു ചലനം സൃഷ്ടിച്ചിട്ടുണ്ട്. നിരപരാധിയായ കെ കരുണാകരൻ എന്നാണ് എല്ലാവരും ഇപ്പോൾ പറയുന്നത്. അതുതന്നെ ആശ്വാസകരമാണ്. എന്നാൽ അച്ഛന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഈ സംഭവത്തിന് ഉത്തരവാദി ആയവർ എല്ലാവരും മാന്യന്മാരായി കഴിയുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കേസ് അനേ്വഷിച്ച സിബി മാത്യൂസ് വലിയ ജനപ്രിയനായ ഉദ്യോഗസ്ഥനാണ്. അദ്ദേഹം ഇപ്പോൾ മുഖ്യ വിവരാവകാശ കമ്മീഷണറായി ജോലി ചെയ്യുന്നു. അച്ഛന്റെ രാഷ്ട്രീയ ജീവിതത്തിൽ വലിയ തിരിച്ചടിയായിരുന്നു ആ സംഭവം.
ഒരുപക്ഷേ, ചാരക്കേസിന് മുമ്പും പിമ്പും എന്നപേരിൽ തന്നെ കോൺഗ്രസ്സിന്റെ ആധുനിക ചരിത്രം കുറിക്കേണ്ടി വരും. ഗ്രൂപ്പ് സമവാക്യത്തിന്റെ കാര്യത്തിൽ ആണെങ്കിലും അധികരാ കൈമാറ്റത്തിന്റെ കാര്യത്തിൽ ആണെങ്കിലും ഒക്കെ ചാരക്കേസിന് അതിനിർണ്ണായകമായ പങ്കുണ്ട്. രാജ്യദ്രോഹി എന്ന ലേബലിൽ ആണ് കെ കുണാകരൻ മരിക്കുന്നത് എന്നു മറക്കരുത്. അച്ഛൻ മാനസികമായി പീഡിപ്പിക്കപ്പെട്ടെങ്കിൽ നമ്പി നാരായണനെപ്പോലുള്ളവർ ശാരീരികമായും പീഡിപ്പിക്കപ്പെട്ടു. രാജ്യത്തിന് ഇത്രയേറെ യശസ്സ് ഉണ്ടാക്കിത്തന്ന ഒരാൾക്ക് ഇങ്ങനെയൊരു ട്രീറ്റ്മെന്റ് കൊടുത്ത ആളുകൾ ഞെളിഞ്ഞു നടക്കുന്നത് എന്തു തരം നീതിയാണ്.
- ഇതിന്റെ പിറകിൽ ഗൂഢാലോചന നടത്തിയത് ആരാണെന്നാണ് അങ്ങ് കരുതുന്നത്?
ഞാൻ ഒരു അനേ്വഷണ ഉദ്യോഗസ്ഥനല്ല. ആരെക്കുറിച്ചും ഊഹാപോഹം വച്ചു പറയാൻ ഞാൻ ആളല്ല. കേസ് വ്യാജം ആണെന്ന് ഇപ്പോൾ തെളിഞ്ഞു. ഇനി തെളിയേണ്ടത് ഇതിന്റെ പിറകിൽ ഉള്ള ഗൂഢാലോചനയാണ്. അത് കണ്ടെത്തണം എന്നാണ് എന്റെ ആവശ്യം. അതിന് ഒരേയൊരു വഴിയേ ഉള്ളൂ. മൂന്ന് അനേ്വഷണ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യുക. സിബി മാത്യുവും ഡിവൈഎസ്പി ജോഷ്വായും സിഐ വിജയനും കുറ്റക്കാരാണെന്ന് ഞാനല്ല പറഞ്ഞത്. അവർക്കെതിരെ അനേ്വഷണം വേണമെന്ന് സിബിഐ ആണ് പറഞ്ഞത്. അതുകൊണ്ട് അവരെ ചോദ്യം ചെയ്യട്ടെ. അപ്പോൾ കാര്യങ്ങൾ വ്യക്തമാകും.
- അവരുടെ പേരിൽ കേസ് എടുക്കാതെ ചോദ്യം ചെയ്യാൻ കഴിയില്ലല്ലോ? അതെങ്ങനെ സാധ്യമാകും?
എന്തുകൊണ്ട് കേസ് എടുത്തു കൂടാ? സിബിഐ പറഞ്ഞല്ലോ ഉദ്യോഗസ്ഥർക്കെതരെ നടപടി എടുക്കാൻ. അതുകൊണ്ട് ഈ മൂന്നു പേരുടേയും പേരിൽ കേസ് എടുക്കാനാണ് ഞാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഞാൻ മുഖ്യമന്ത്രിക്ക് എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നടപടി കാത്തിരിക്കുകയാണ് ഞാൻ. എന്തായാലും ഈ വിഷയത്തിൽ അങ്ങനെ പിന്നോട്ട് പോകാൻ ഞാനില്ല. എന്റെ കത്തിനു മേൽ എന്തു നടപടിയാണ് സർക്കാർ എടുക്കുന്നതെന്നു നോക്കട്ടെ. എന്നിട്ടാവാം അടുത്ത നടപടി.
ഗൂഢാലോചനയുമായി ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ടോ? ചെറിയാൻ ഫിലിപ്പും ചാരക്കേസും തമ്മിൽ എന്തു ബന്ധം? കരുണാകരൻ ചാരക്കേസിനെ എങ്ങനെ നേരിട്ടു?
ഈ അഭിമുഖത്തിന്റെ രണ്ടാം ഭാഗം നാളെ വായിക്കുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്