ഗൂഢാലോചനയുമായി ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ടോ? ചെറിയാൻ ഫിലിപ്പും ചാരക്കേസും തമ്മിൽ എന്തു ബന്ധം? കരുണാകരൻ ചാരക്കേസിനെ എങ്ങനെ നേരിട്ടു?
ഷാജൻ സ്കറിയ
ചാരക്കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയ കെ മുരളീധരനുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.
താങ്കൾ ആവശ്യപ്പെട്ടതുപോലെ ഒരു അന്വേഷണം ഉമ്മൻ ചാണ്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ?
ഞാൻ മനസ്സിലാക്കിയിടത്തോളം ഉമ്മൻ ചാണ്ടി എന്റെ പരാതി തിരുവഞ്ചൂരിന് കൈമാറിയിരിക്കുകയാണ്. വാസ്തവത്തിൽ ആഭ്യന്തര വകുപ്പ് തന്നെ ഇതു കൈകാര്യം ചെയ്യണമെന്നില്ല. ഭരണത്തലവൻ എന്ന നിലയിൽ മുഖ്യമന്ത്രിക്ക് അതിൽ ഇടപെടാമായിരുന്നു. എന്തായാലും മറുപടി എന്താണെന്നു നോക്കട്ടെ. എന്നിട്ടാവാം അടുത്ത പടിയെക്കുറിച്ചുള്ള ആലോചന. ഒരു സർക്കിൾ ഇൻസ്പെക്ടർ വിചാരിച്ചാൽ ഇത്രയും വലിയ ഒരു ചാരക്കേസ് ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. അതിന്റെ പിറകിൽ ഒരു ഗൂഢാലോചനയുണ്ട്. അതു മനസ്സിലാക്കാൻ കേസ് രജിസറ്റർ ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്താലേ മതിയാകൂ.
- കോൺഗ്രസ്സിലെ ഗ്രൂപ്പ് യുദ്ധമാണ് കരുണാകരന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടതിന്റെ കാരണമെന്ന് എല്ലാവർക്കും അറിയാം. അന്ന് ഒരു ഗ്രൂപ്പിന്റെ ചുക്കാൻ പിടിച്ചിരുന്ന ആൾ എന്ന നിലയിൽ ഉമ്മൻ ചാണ്ടി ഒരു അന്വേന്വേഷണത്തിന് തയ്യാറാകുമെന്ന് തോന്നുന്നുണ്ടോ?
അച്ഛനെ ഒരു രാജ്യദ്രോഹിയാക്കി ചിത്രീകരിക്കാൻ മുൻകൈ എടുക്കാൻ മാത്രം മോശക്കാരനാണ് ഉമ്മൻ ചാണ്ടി എന്നു ഞാൻ വിശ്വസിക്കുന്നില്ല. എന്നാൽ അന്നത്തെ ഗ്രൂപ്പ് സമവാക്യങ്ങൾ അത്രയ്ക്കും സ്ഫോടനാത്മകമായിരുന്നു. ആന്റണിയുമായി ധാരണയിൽ എത്തിയ പല കാര്യങ്ങളിലും ഉമ്മൻ ചാണ്ടിയിക്ക് എതിർപ്പുണ്ടായിരുന്നു എന്നു വ്യക്തം. അന്നു മന്ത്രിസഭാംഗങ്ങൾ രാജിവച്ചതിലും ഘടകകക്ഷികൾ കൂറുമാറിയതിലും ഒക്കെ ഉമ്മൻ ചാണ്ടിക്ക് പങ്കുണ്ടായിരുന്നു. കോൺഗ്രസ്സിൽ നിന്നും ഞങ്ങൾ പുറത്തു പോകേണ്ട നിർഭാഗ്യകരമായ സാഹചര്യം വരെ ഉണ്ടായതിലും ഉമ്മൻ ചാണ്ടിയുടെ പങ്കു വലുതാണ്. ഡിഐസി കോൺഗ്രസ്സുമായി സഹകരിച്ച് മത്സരിക്കാൻ തീരുമാനിച്ചപ്പോഴും ഉമ്മൻ ചാണ്ടി എതിരായിരുന്നു. എക്കാലവും ഉമ്മൻ ചാണ്ടിയുടെ നിലപാട് കരുണാകരന് എതിരായിരുന്നു. ഇതു മറച്ചു വച്ചിട്ട് കാര്യമില്ല. എങ്കിലും മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം നീതി നൽകും എന്നു തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.
- ചാരക്കേസ് ഉണ്ടായ സമയത്ത് വ്യക്തിപരമായ വേദനയും വിഷമവും നിരാശയും ഒക്കെ കരുണാകരൻ പങ്കു വെയ്ക്കുമായിരുന്നോ?
വലിയൊരു ഗൂഢാലോചനയാണെന്ന് അച്ഛൻ പറഞ്ഞിരുന്നു. അച്ഛന് വലിയ നിരാശ ഉണ്ടായിരുന്നു. ഉമ്മൻ ചാണ്ടിയോ മറ്റു ഗ്രൂപ്പ് നേതാക്കളോ എടുത്ത നടപടിയെക്കാൾ അച്ഛനെ വേദനിപ്പിച്ചത് നരസിംഹറാവുവിന്റെ ചതിയായിരുന്നു. അച്ഛൻ അത് ഒരിക്കലും മറന്നിട്ടില്ല. ചാരക്കേസിന്റെ പേരിൽ മുഖ്യമന്ത്രിസ്ഥാനം ഒഴിയേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഗാന്ധിപാർക്കിൽ യോഗം വിളിച്ചത് പിന്തുണ കാണിക്കാൻ മാത്രമായിരുന്നു. യാദൃശ്ചികമായി അന്നുതന്നെ രാജി ആവശ്യം ഉണ്ടായി. രാജി വെക്കുകയും ചെയ്തു. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ രാജി വെയ്ക്കാൻ അച്ഛൻ ഉറപ്പിച്ചിരുന്നു. എക്കാലവും അച്ചടക്കം ഉള്ള കോൺഗ്രസ്സുകാരനായിരിക്കാനായിരുന്നു അച്ഛനിഷ്ടം.
- രാജിക്കു ശേഷമുള്ള കെ കരുണാകരനെക്കുറിച്ച് പറയാമോ?
നിർഭാഗ്യത്തിന്റെ ദിനങ്ങളായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ അത്രയും. കേന്ദ്രത്തിൽ മന്ത്രി ആയാണ് പോയതെങ്കിലും കേന്ദ്രത്തിലെ കോൺഗ്രസ്സ് ഭരണം അധികകാലം നിലനിന്നില്ല. രണ്ടു തവണ കൂടി എംപി ആയെങ്കിലും പിന്നീട് മന്ത്രി ആകാനോ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാനോ അവസരം ഉണ്ടായില്ല.
- ഈ നിരാശയിൽ നിന്ന് സ്വയം സൃഷ്ടിച്ചതല്ലേ പിളർപ്പ്? അതായിരുന്നില്ലേ ഏറ്റവും വലിയ രാഷ്ട്രീയ അബദ്ധം?
ഞങ്ങൾ പിളർന്നു മാറിയതല്ല. ഞങ്ങളെ പിളർത്താൻ നിർബന്ധിതരാക്കിയതാണ്. മൂന്ന് കൺവെൻഷനുകൾ നടത്തി ശക്തി തെളിയിക്കുക മാത്രമായിരുന്നു ലക്ഷ്യം. എന്നാൽ ആദ്യ കൺവെൻഷൻ കഴിഞ്ഞപ്പോഴേക്കും എന്നെ സസ്പെൻഡ് ചെയ്തു. മൂന്നാമത്തെ കൺവെൻഷൻ കഴിഞ്ഞപ്പോഴേക്കും പുറത്താക്കി. അതുകൊണ്ട് ഞങ്ങൾ കോൺഗ്രസ്സിന് വെളിയിൽ പോയതല്ല. ഞങ്ങളെ പുറത്താക്കിയതാണ്.
- കരുണാകരന് എതിരെയുള്ള ഗൂഢാലോചനയിൽ ചെറിയാൻ ഫിലിപ്പിന് വല്ല പങ്കുമുണ്ടോ?
ഒരു വ്യക്തിയേയും പേരെടുത്തു പറഞ്ഞ് ആക്ഷേപിക്കാൻ ഞാനില്ല. ഒരുപക്ഷേ, ചാരക്കേസിൽ എന്തു സംഭവിച്ചു എന്ന് ഏറ്റവും നന്നായി അറിയാവുന്ന ആൾ ചെറിയാൻ ഫിലിപ്പായിരിക്കും. അന്ന് ഉമ്മൻ ചാണ്ടി ഗ്രൂപ്പിന്റെ ബുദ്ധികേന്ദ്രം ചെറിയാനായിരുന്നു. ഉമ്മൻ ചാണ്ടിയുടെ രാജിയും മറ്റും രൂപപ്പെട്ടതിൽ ഫിലിപ്പിന് കാര്യമായ പങ്കുണ്ട്. എന്നാൽ ഒരു കാര്യം പറയാം. അച്ഛന് കഷ്ടകാലം വന്നപ്പോൾ അച്ഛനോടൊപ്പം നിൽക്കാൻ ഒരു മടിയും ചെറിയാൻ കാണിച്ചിരുന്നില്ല. 98-ലെ തെരഞ്ഞെടുപ്പിലാണ് ചെറിയാൻ അച്ഛനോടൊപ്പം നിൽക്കുന്നത്. പിന്നെ മരിക്കുന്നതു വരെ അച്ഛനെ ചെറിയാൻ തള്ളിപ്പറഞ്ഞിട്ടില്ല. കരുണാകരനുമായി അടുത്ത് ഇടപഴയകിയപ്പോഴാണ് യഥാർത്ഥത്തിൽ ഒട്ടേറെ കാര്യങ്ങൾ തിരിച്ചറിഞ്ഞതെന്ന് പിന്നീട് ചെറിയാൻ ഫിലിപ്പു തന്നെ പറഞ്ഞിട്ടുണ്ട്.
- ചാരക്കേസ് തന്നെ ആയിരിക്കാം ഒരുപക്ഷേ മുരളീധരന്റെ രാഷ്ട്രീയഭാവിയിൽ ഇരുൾ വീഴ്ത്തിയതും. കേരളത്തിന്റെ മുഖ്യമന്ത്രി ആകും എന്നു കരുതപ്പെട്ട താങ്കൾ ഇപ്പോൾ വെറും എംഎൽഎ മാത്രമാണ്. ഈ അവസ്ഥയിൽ ദു:ഖമുണ്ടോ?
രാഷ്ട്രീയത്തിൽ ഒന്നും പ്രവചനങ്ങൾക്ക് അനുസരിച്ചല്ല സംഭവിക്കുക. ഇറക്കവും കയറ്റവും ഉണ്ടാകും. അതൊക്കെ ഒരുപാട് സാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണ് നിൽക്കുന്നത്. ഇങ്ങനെയൊക്കെ നടന്നിരുന്നെങ്കിൽ ഇങ്ങനെയൊക്കെ സംഭവിക്കുമായിരുന്നു എന്നു ഫറയുന്നതിൽ എന്താണ് അർത്ഥമുള്ളത്. സാക്ഷാൽ എകെ ആന്റണി അവിടെയും ഇവിടെയും ഇല്ലാതെ നടന്ന കാലമില്ലേ? വയലാർ രവിയുടെ ഇടക്കാലത്തെ അവസ്ഥ എന്തായിരുന്നു. ഇന്നു സംഭവിക്കുന്നതായിരിക്കില്ല നാളെ നടക്കുന്നത്. അതുകൊണ്ട് തന്നെ ഒരു നിരാശയും എനിക്കില്ല. ജനങ്ങളുമായി വളരെ അടുത്ത ബന്ധമാണ് എനിക്കുള്ളത്. പ്രവർത്തിക്കാൻ ഒരു മണ്ഡലം ഉണ്ട്. എന്റെ ഇപ്പോഴത്തെ പോരാട്ടവും അധികാരവുമായി ഒരു ബന്ധവുമില്ല. ഇത് മരിച്ച് പോയ അച്ഛന് നീതി നേടി കൊടുക്കാൻ മാത്രമുള്ളതാണ്.
പ്രകാശമുള്ള സൂര്യനെ കാർമേഘം മറയ്ക്കുന്നതുപോലെയാണ് ഇപ്പോഴത്തെ ഭരണം; ലീഗിന് സംഭവിക്കുന്ന അധപതനം എന്നെ അത്ഭുതപ്പെടുത്തുന്നു; മുരളീധരനുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം നാളെ വായിക്കുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍