നടപ്പാക്കലിലും ആസൂത്രണത്തിലും തികഞ്ഞ പരാജയം; ലക്ഷ്യബോധമില്ലാത്ത കറൻസി റദ്ദാക്കലിൽ കോർപ്പറേറ്റുകൾ തഴച്ചു വളരും; അടഞ്ഞത് സാധാരണക്കാരനു മുമ്പിൽ നാളെയുടെ വാതിലുകൾ; നോട്ട് നിരോധനത്തിൽ കെ സി വേണുഗോപാൽ എം പി മറുനാടനോട്
ആലപ്പുഴ : കറൻസി റദ്ദാക്കലിന്റെ ദുരിത കയങ്ങളിൽ നിന്ന് ഇന്ത്യയിലെ 130 കോടി ജനങ്ങളെ കരകയറ്റാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയപരിധി അവസാനിച്ച് ദിനങ്ങൾ പിന്നിടുമ്പോഴും ദുരിതം മാറിയില്ല. രാജ്യത്ത് ഉയർന്ന മൂല്യമുള്ള കറൻസികൾ പിൻവലിച്ച ശേഷം ഇന്ത്യൻ സമ്പദ്
വ്യവസ്ഥയെ സാധാരണ നിലയിലേയ്ക്ക് മടക്കി കൊണ്ടുവരുന്നതിന് പ്രധാന മന്ത്രി ആവശ്യപ്പെട്ട കാലാവധി 50 ദിവസങ്ങളാണ്. പക്ഷേ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് തുല്യമായ അസാധാരണ സാഹചര്യത്തിലേക്ക് വലിച്ചിഴച്ച പരിഷ്കാരത്തിൽ ഇന്ത്യ എന്ത് നേടി എന്നത് ഉത്തരമില്ലാത്ത ഒരു സമസ്യയായി അവശേഷിക്കുന്നു. കൃത്യമായ ലക്ഷ്യബോധമില്ലാതെ.
കള്ളപ്പണത്തിനും കള്ളനോട്ടിനും തീവ്രവാദത്തിനുമെതിരായ നടപടിയെന്ന നിലയിൽ അടിച്ചേൽപ്പിച്ച തീരുമാനം രാജ്യവ്യാപകമായ പ്രതിഷേധത്തെ തുടർന്ന് ഡിജിറ്റൽ മണി വ്യാപനവും കറൻസി രഹിത രാജ്യവും എന്ന ലക്ഷ്യത്തിലേക്ക് വഴി തിരിഞ്ഞപ്പോൾ നട്ടം തിരിഞ്ഞത് ഒരു ജനതയാണ്. പിൻവലിച്ച നോട്ടുകളുടെ മൂല്യം 15.4 ലക്ഷം കോടി എന്നാണ് ധനകാര്യ മന്ത്രാലയത്തിന്റെ അവസാന കണക്ക്. ഇതിൽ 14.5ലക്ഷം കോടിയിലധികം തിരികെയെത്തി എന്നാണ് ഔദ്യോഗിക റിപ്പോർട്ട'.
അങ്ങനെയെങ്കിൽ ഈ നടപടിയുടെ ആത്യന്തികമായ പ്രയോജനം ആർക്കാണെന്നും എന്താണെന്നും രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉടൻ വിശദീകരിക്കേണ്ടി വരും. യുക്തിരഹിതമായ തീരുമാനത്തിന്റെ ആഘാതത്താൽ നടുവൊടിഞ്ഞ ഇന്ത്യൻ സാമ്പത്തിക രംഗത്തെ ശക്തമായ നിലയിൽ വീണ്ടെടുക്കാൻ രാജ്യസ്നേഹത്തെ കരുതി കാത്തിരിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ട സമയപരിധി കഴിഞ്ഞിട്ടും പണത്തിനായുള്ള വരികളുടെ നീളം കൂടിവരികയാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ കറൻസി ലഭ്യതകുറവും സാമ്പത്തിക അനിശ്ചിതാവസ്ഥയും പരിഹരിക്കാനായില്ലെങ്കിൽ തന്നെ തൂക്കിലേറ്റാനാണ് മോദി ജനങ്ങളോട് ആവശ്യപ്പെട്ടത്.
പക്ഷെ സാധാരണക്കാരന്റെ പാളം തെറ്റിയ ജീവിതക്രമം പൂർവ്വ സ്ഥിതിയിലെത്താൻ എത്രകാലം വേണ്ടിവരുമെന്നത് കാത്തിരുന്നു കാണണം. പഞ്ചവത്സര പദ്ധതികളിലൂടെയും ദീർഘവീക്ഷണമുള്ള സാമ്പത്തിക നയരൂപീകരണങ്ങളിലൂടേയും ഇന്ത്യ കെട്ടിപ്പെടുത്ത സുശക്തമായ ഒരു അടിത്തറയുടെ മുകളിൽ രാജ്യം കൈവരിച്ച അതിവേഗ വളർച്ചയുടെ ഗതിവേഗം നിലച്ചു പോയെതാണ് നോട്ട് പിൻവലിക്കലിന്റെ പ്രഥമ നേട്ടം. രാഷ്ട്രീയമായ ഈ തീരുമാനത്തിന്റെ നടത്തിപ്പുകാരായ റിസർവ്വ് ബാങ്ക് പോലും രാജ്യത്തിന്റെ വളർച്ചാനിരക്കിൽ കുറവുണ്ടാകുമെന്ന് കുറ്റസമ്മതം നടത്തുമ്പോൾ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് കേന്ദ്രസർക്കാർ ഇപ്പോഴും മൗനം പാലിക്കുകയാണ്. കൃഷി, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളെ സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി ബാധിച്ചിട്ടുണ്ട്.
ചെറുകിട കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, കർഷകർ, തൊഴിലാളികൾ തുടങ്ങി സാധാരണക്കാരെല്ലാം സർക്കാർ നടപടിയിൽ നട്ടം തിരിഞ്ഞു. സ്വദേശികൾ മാത്രമല്ല വിനോദസഞ്ചാരം, വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ ആവശ്യങ്ങൾക്കായി രാജ്യത്തുണ്ടായിരുന്ന വിദേശീയരും നോട്ടു പിൻവലിക്കലിൽ ഗത്യന്തരമില്ലാതെ ബുദ്ധിമുട്ടി. ഉത്പാദന, സേവന മേഖലകൾ നിശ്ചലമായി. ബാങ്കുകളിലും എ ടി എമ്മുകളിലും പണമില്ലാത്ത അവസ്ഥ. പകരം നൽകേണ്ട നോട്ടുകൾ അച്ചടിക്കാതെയും പുതിയ നോട്ടുകൾ വെയ്ക്കാനുതകും വിധം എ ടി എമ്മുകൾ റീ കാലിബ്രേറ്റ് ചെയ്യാതെയും കറൻസി ചെസ്റ്റുകളിലും ബാങ്കുകളിലും പണം കരുതാതെയുമാണ് നോട്ടുകൾ അസാധുവാക്കിയത്. 2200 കോടി നോട്ടുകൾ പിൻവലിച്ചപ്പോൾ 600 കോടി പോലും പകരം അച്ചടിച്ചില്ല.
രാജ്യത്തെ നോട്ട് പ്രിന്റ് ചെയ്യുന്ന എല്ലാ പ്രസ്സുകളിലും കൂടി 300 കോടി നോട്ടുകൾ മാത്രമാണ് ഒരു മാസം അച്ചടിക്കാനാവുക. അങ്ങനെ നോക്കിയാൽ തന്നെ ഇനിയും നാലുമാസം കൂടി വേണ്ടിവരും രാജ്യം സാധാരണ നിലയിലാകാൻ. ബാങ്കുകളിലും എ.ടി.എമ്മുകളിലും കറൻസി ലഭ്യത ഉറപ്പ് വരുത്താതെ പ്രഖ്യാപിച്ച ഈ നടപടിയിൽ സമ്പന്ന വിഭാഗങ്ങളൊഴികെ സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവരെല്ലാവരും കഠിനയാതനകളനുഭവിച്ചപ്പോൾ നേട്ടം കൊയ്തത് കോർപ്പറേറ്റുകളാണ്. ഡിജിറ്റൽ മണി പ്രചാരണത്തിനായി ആഗോള ഐ.ടി കോർപറേറ്റുളുടെ അംബാസിഡറാകാനും മോദി മടിച്ചില്ല. പക്ഷെ കറൻസി രഹിത രാജ്യമെന്നത് വീണ്ടുവിചാരമില്ലാത്ത സ്വപ്നമായി തന്നെ അവശേഷിക്കുകയേയുള്ളൂ.
ഇന്ത്യയിലെ ജനസംഖ്യയിൽ നാലിൽ മൂന്നു പേർക്കും ഇന്റർനെറ്റ് സൗകര്യമില്ല എന്ന പഠന റിപ്പോർട്ട'് പുറത്തു വിട്ടത് പ്രധാനമന്ത്രിയുടെ രാഷ്ട്രീയ എതിരാളികളല്ല. ഇന്ത്യൻ വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖ സംഘടനയായ അസോചവും പ്രമുഖ ഗവേഷണ സ്ഥാപനമായ ഡിലോയ്റ്റും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇൻർനെറ്റ് അടിസ്ഥാന സൗകര്യ ദൗർലഭ്യം തുറന്നു കാട്ടുന്നത്. രാജ്യത്തെ ക്രമസമാധാന നില തകർത്തും ധന കാര്യ സ്ഥാപനങ്ങളെ നോക്കുക്കുത്തിയാക്കിയും സാധാരണ ജനങ്ങളെ പൊരിവെയിലിൽ നിർത്തിയ പ്രധാനമന്ത്രി ഇപ്പോൾ ലക്ഷ്യം നഷ്ടപ്പെട്ട അസ്ത്രത്തിന്റെ അവസ്ഥയിലാണ്. 10-ൽ 8-ഇടപാടുകളിലും കറൻസി കൈമാറ്റം നടക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ആകെ ബാങ്ക് ശാഖകളുടെ എണ്ണം 1.85 ലക്ഷമാണ്.
ഇതിൽ 1.38 ലക്ഷവും നഗരങ്ങളിലാണ്. ഇന്ത്യയിലെ 6.4 ലക്ഷം ഗ്രാമങ്ങൾക്കായുള്ള ബാങ്കു ശാഖകളുടെ എണ്ണം 47,433 മാത്രം. ഗ്രാമങ്ങളിൽ ആകെയുള്ള എ ടി എമ്മുകളാകെട്ട 25000-ത്തിൽ താഴെയാണ്. നോട്ട'് അസാധുവാക്കൽ ജനജീവിതത്തെ എത്രമാത്രം ദുരിതപൂർണമാക്കിയെന്ന് വരച്ചുകാട്ടാൻ ഈ കണക്കുകൾ മാത്രം ധാരാളം. ഇന്ത്യയിൽ ആകെയുണ്ടെന്ന് കരുതപ്പെടുന്ന കള്ളപ്പണം 90 ലക്ഷം കോടിയെന്ന് സാമ്പത്തിക വിദഗ്ദ്ധർ. ഇതിൽ തന്നെ ചെറിയൊരു ശതമാനമാണ് കറൻസിയായി സൂക്ഷിക്കുന്നത്. ബാക്കി വിദേശ ബാങ്കുകളിൽ നിക്ഷേപമായും സ്വർണം, ഭൂമി, ബിനാമി നിക്ഷേപങ്ങളിലുമാണ് എന്നിരിക്കെ ഈ നടപടിയുടെ അന്ത:സത്തയും ഫലപ്രാപ്തിയും ചോദ്യം ചെയ്യപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ടെങ്കിലും 2015-16 കാലയളവിൽ കറൻസിയായി കണ്ടെത്തിയ കള്ളപ്പണം 6-ശതമാനം മാത്രമാണ്.
ജൻധൻ അക്കൗണ്ടുകളിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുത്. 25.51 കോടി ജൻധൻ അക്കൗണ്ടുകളിലൂടെ മാത്രം നവംബർ-8-ന് ശേഷം എത്തിയത് 20000 കോടിയിലധികം പഴയനോട്ടുകളാണ്. ഡിസംബർ 23 വരെ വിവിധ റെയ്ഡുകളിലായി പിടിച്ചെടുത്തത് 3590 കോടി രൂപയാണെന്ന് ആദായനികുതി വകുപ്പ് പുറത്തുവിട്ട കണക്കുകൾ. ഇതിൽ ഭൂരിഭാഗവും പുതിയ 2000-നോട്ടുകളാണെതാണ് കൗതുകകരം.സ്വാതന്ത്ര്യാനന്തരം രാജ്യത്തെ ഏറ്റവും അധികം പ്രതിസന്ധിയിലാക്കിയ നോട്ട് പിൻവലിക്കൽ തീരുമാനത്തിനുശേഷം നടന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ പോലും പ്രധാനമന്ത്രി സഭയിൽ പോലും രാജ്യത്തിന്റെ ദുരിതം കണ്ടില്ലെന്ന് നടിച്ചു. വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്തും ഇന്ത്യയിലെ എല്ലാ പൗരന്മാരേയും ഒരേ പോലെ ബാധിച്ച ഒരു പ്രശ്നമെന്ന നിലയിലും നോട്ടു പിൻവലിച്ചതു സംബന്ധിച്ച് പ്രധാനമന്ത്രി സ്വമേധയാ ഒരു പ്രസ്താവന നടത്തുമെന്നാണ് എല്ലാവരും കരുതിയത്.
പക്ഷേ പ്രസ്താവന പോയിട്ട'് ആദ്യത്തെ രണ്ടാഴ്ച പ്രധാനമന്ത്രി പാർലമെന്റിന്റെ പോലും ഹാജരായില്ല. വിമർശനങ്ങൾ ശക്തമായപ്പോൾ പ്രതിപക്ഷത്തിന് സഭയക്കുപുറത്ത് മറുപടി പറഞ്ഞ നരേന്ദ്ര മോദി അവസാന ദിവസങ്ങളിൽ മാത്രം താൻ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ ചോദ്യോത്തര ദിവസങ്ങളിൽ മാത്രം സഭയിൽ വന്നുപോയി. ലോകം കണ്ട സാമ്പത്തിക വിദഗ്ധരിൽ പ്രമുഖനായ മുൻ പ്രധാനമന്ത്രി ഡോ.മന്മോഹൻസിങ്ങ് രാജ്യസഭയിൽ മോദിയെ മുൻപിലിരുത്തി നടത്തിയ പ്രസംഗം രാജ്യത്തെ യഥാർത്ഥ അവസ്ഥപ്രതിഫലിപ്പിക്കുതായിരുന്നു. നോട്ട'് പിൻവലിക്കൽ ജനങ്ങളുടെ മേലുള്ള സംഘടിത കൊള്ളയും നിയമപരമായ കവർച്ചയുമാണ് എായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ജി ഡി പി 6 ശതമാനത്തിലേയ്ക്ക് താഴ്ത്തുവാൻ ഈ തീരുമാനം കാരണമാകുമെന്നും പറഞ്ഞ മന്മോഹൻസിങ്ങ് മോദിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു. ജനങ്ങൾ ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ അനുവദിക്കാത്ത ഏതു രാജ്യമാണ് ലോകത്തുള്ളത് എന്ന ആ ചോദ്യം ഓരോ ഇന്ത്യാക്കാരനും തങ്ങളുടെ പ്രധാനമന്ത്രിയോട് ചോദിക്കാൻ ആഗ്രഹിക്കുന്നതാണ്.
നടപ്പാക്കലിലും ആസൂത്രണത്തിലും തികഞ്ഞ പരാജയമായി പോയ ലക്ഷ്യബോധമില്ലാത്ത കറൻസി റദ്ദാക്കലിൽ കോർപ്പറേറ്റുകൾ തഴച്ചു വളരുമ്പോൾ സാധാരണക്കാരനുമുമ്പിൽ നാളെയുടെ വാതിലുകൾ അടഞ്ഞു ത െകിടക്കുകയാണ്. തളർുപോയ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ പുനഃരുജ്ജീവിപ്പിക്കാൻ രാജ്യം പുതിയ വഴികൾ തേടേണ്ടി വരുമെന്നു കെ സി വേണുഗോപാൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്