ദളിതരെയും അധ:സ്ഥിതരെയും ഒരു മുറി വലുപ്പമുള്ള ലക്ഷംവീടു കോളനികളിലൊതുക്കി; കണ്ണായ 11 ഏക്കർ നാരായണൻ നായർക്കു എം എൻ നൽകി; പുരോഗമനം പറഞ്ഞ് ഇഎംഎസിന്റെ കാലം തൊട്ടേ വഞ്ചിച്ചു, മൂന്നാറിലെ അഞ്ചരലക്ഷം ഏക്കർ പിടിച്ചെടുക്കാൻ ഭാങ്കർ ശൈലിയിൽ സമരം; സിപിഐ(എം)(എംഎൽ) നേതാവ് കെഎൻ രാമചന്ദ്രൻ മറുനാടനോട്
കൊച്ചി: ദളിതരേയും അധ:സ്ഥിതരേയും ഒരു മുറിയുടെ വലുപ്പുമുള്ള ലക്ഷം വീട് കോളനികളിൽ ഒതുക്കിയ എം.എൻ.ഗോവിന്ദൻ നായരാണ്, പേരൂർക്കടയിലെ 11 ഏക്കർ കണ്ണായ ഭൂമി ലോ അക്കാദമിയുടെ പേരിൽ നാരായണൻനായർക്ക് നൽകിയത്. 1957 ലെ ഇ.എം.എസിന്റെ മന്ത്രിസഭയുടെ കാലംമുതൽ വഞ്ചിക്കപ്പെട്ടവരാണ് മലയാളികളെന്നും സിപിഐ(എം) (എംഎൽ) റെഡ് സ്റ്റാർ അഖിലേന്ത്യാ ജനറൽസെക്രട്ടറി കെ.എൻ. രാമചന്ദ്രൻ കുറ്റപ്പെടുത്തി. സിപിഐ(എം)-സിപിഐ രാഷ്ട്രീയത്തിന്റെ വലതുപക്ഷസ്വഭാവം കേരളത്തിൽ വളർന്നുവരുന്ന ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലമാക്കുന്നുവെന്നും കെ.എൻ.ആർ മറുനാടനോട് പറഞ്ഞു.
എം.എൻ.ഗോവിന്ദൻനായരെ പോലുള്ള നേതാക്കളും സവർണപക്ഷപാതിത്വം വ്യക്തമാക്കിയതിന്റെ ഉദാഹരണമായിട്ടാണ് ലോ അക്കാദമിക്ക് ദാനം നൽകിയ ഭൂമിയെക്കുറിച്ച് കെ.എൻ.രാമചന്ദ്രൻ സൂചിപ്പിച്ചത്. കിടപ്പാടം ഇല്ലാത്തവന് കഷ്ടിച്ചു കിടക്കാനുള്ള സ്ഥലം നൽകുമ്പോൾ, ധനികരും സവർണരുമായ വ്യക്തികളുടെ താല്പര്യങ്ങൾ തൃപ്തിപ്പെടുത്താൻ എല്ലാ സർക്കാരുകളും മത്സരിച്ചു. ഇതേസമീപനം തന്നെയാണ് ഇ.എം.എസിന്റെ ഭൂപരിഷ്കരണ വിഷയത്തിലും തുടർന്നതെന്ന് അദ്ദേഹം പറയുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നാട്ടുരാജാക്ക•ാരിൽ നിന്നും പിടിച്ചെടുത്ത ഭൂമി, കോളനിഭരണം അവസാനിപ്പിച്ചിട്ടും ജനാധിപത്യ സർക്കാരുകൾ തിരിച്ചെടുക്കാത്തതിനു പുറകിൽ നിക്ഷിപ്ത താല്പര്യമാണ് ഉണ്ടായിരുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ തൊഴിലാളി യൂണിയൻ നേതാക്കളുടെ സ്വാർത്ഥ താലപര്യവും ഇതിനു കാരണമായി.
മൂന്നാറിലെ അഞ്ചരലക്ഷം ഏക്കർ ഭൂമി ഹാരിസൺ മലയാളം പ്ലാന്റേഷനിൽനിന്നു തിരിച്ചുപിടിക്കാൻ ഇരുമുന്നണികൾക്കും താല്പര്യമില്ലാത്തത് ഇതുമൂലമാണ്. ഹാരിസൺ ഭൂമി സുവിശേഷ പ്രചാരകനായ കെ പി യോഹന്നനു നൽകി. ആ ഭൂമിയാണ് പിണറായി സർക്കാർ നഷ്ടപരിഹാരം നൽകി, എയർപോർട്ട് നിർമ്മാണത്തിനായി ഇപ്പോൾ ഏറ്റെടുക്കാൻ പോകുന്നത്. ഇതാണ് തട്ടിപ്പിന്റെ രീതി. കേരളത്തിലെ ഇടതുപക്ഷം വലതുപക്ഷത്തിന്റെ മറ്റൊരു രൂപമാണ്. സ്വാശ്രയ കോളേജ് വിഷയമുൾപ്പടെയുള്ളവ അതാണ് വ്യക്തമാക്കുന്നത്. വിപ്ലവ ശകതികൾക്കിടയിലെ ശൈഥില്യവും സിപിഐ(എം)-സിപിഐ രാഷ്ട്രീയത്തിന്റെ വലതുപക്ഷ സ്വഭാവവും ഇവിടെ വളർന്നുവരുന്ന ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലമാക്കുകയാണ്. മൂന്നാറിലെ ഭൂമി ഏറ്റെടുത്താൽ കൃഷി ചെയ്യാനും വീടു വെയ്ക്കാനുമുള്ള ഭൂമിക്ക് മറ്റൊരിടത്തേക്ക് ആർക്കും പോകേണ്ടിവരില്ല. ഇതിനുവേണ്ടി ബംഗാളിലെ ഭാങ്കർ ശൈലിയിലുള്ള സമരം ആരംഭിക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്.
1996-98 കാലഘട്ടങ്ങളിൽ പാർട്ടി ഇത്തരം ഭൂസമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. വയനാട്ടിലെ ചോമൻ മൂപ്പന്റെയും സംഘത്തിന്റെയും പിന്തുണയോടെ സംഘടിപ്പിക്കപ്പെട്ട സമരത്തിൽ അന്ന് പിടിച്ചെടുത്ത ഭൂമിയിലാണ് ഇപ്പോഴും ആദിവാസികൾ കഴിയുന്നത്. സംസ്ഥാനത്തെ പാർട്ടിക്കകത്തുണ്ടായ ചില ശൈഥില്യങ്ങളും സിപിഎമ്മിനോട് ചേർന്നു പ്രവർത്തിക്കാനുള്ള ചില സഖാക്കളുടെ ആഗ്രഹവുമെല്ലാം വലിയ പ്രശ്നമായി. സംസ്ഥാന കമ്മിറ്റിയിലെ ഈ ദൗർബല്യങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. മൂന്നാറിലെ അഞ്ചരലക്ഷം ഏക്കർ ഭൂമിയുടെ വിഷയം പാർട്ടി സജീവമായി ഏറ്റെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കെ.എൻ.രാമചന്ദ്രൻ പറഞ്ഞു.
ഇ.എം.എസ് മന്ത്രിസഭയുടെ കാലം തൊട്ട് വഞ്ചിക്കപ്പെട്ടവരാണ് കേരളീയർ. വലിയ പുരോഗമനപരമായ നീക്കമാണെന്ന് വിശ്വസിപ്പിച്ച് ജനങ്ങളെ പറ്റിക്കുകയായിരുന്നു. മൂന്നാറിലെ ഈ അഞ്ചരലക്ഷം ഏക്കർ ഭൂമി സർക്കാരിന് അവകാശപ്പെട്ടതാണെങ്കിലും 1957ലെ ഇഎംഎസിന്റെ സർക്കാരും അതിൽ തൊട്ടില്ല. ഭൂപരിഷ്കരണം എന്ന വ്യവസ്ഥക്കുള്ളിൽ നിന്നുകൊണ്ട് എളുപ്പത്തിൽ ചെയ്യാമായിരുന്ന ഒരു ജനോപകരപ്രദമായ നടപടി, യൂണിയൻ നേതാക്കളുടെ താല്കാലിക സ്വർത്ഥ ലക്ഷ്യങ്ങളുടെ പേരിൽ കണ്ടില്ലെന്നു നടിക്കുകയായിരുന്നു കമ്യൂണിസ്റ്റുകളെന്ന് കെഎൻ.രാമചന്ദ്രൻ കുറ്റപ്പെടുത്തി.
കേന്ദ്ര പവർ ഗ്രിഡ് കോർപറേഷനുവേണ്ടി നുണകൾ പറഞ്ഞ്, ബംഗാളിലെ 15 ഗ്രാമങ്ങളെ ബാധിക്കുന്ന തരത്തിൽ 16 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഭാങ്കർ സമരം രൂപപ്പെട്ടത്. അവിടെ സിപിഐ(എം) (എംഎൽ) റെഡ് സ്റ്റാർ പ്രവർത്തകർ മാത്രമേ ഗ്രാമീണരുടെ രക്ഷക്കുണ്ടായിരുന്നുള്ളൂ. മുൻ എം.എൽഎയും ഇപ്പോഴത്തെ എംഎൽഎയുമെല്ലാം ഗ്രാമീണർക്കെതിരായ നിലപാട് സ്വീകരിക്കുന്ന ഗുണ്ടകളായിരുന്നു. ജില്ലാ കളക്ടർ ഉൾപ്പടെ എല്ലാ അധികാരികൾക്കും പരാതി നൽകിയെങ്കിലും അനുകൂലമായൊരു നീക്കവുമുണ്ടായില്ല. ഗ്രാമീണർക്കു നേരെയുള്ള ഗുണ്ടാക്രമണത്തിനും സർക്കാർ നിലപാടിനുമെതിരെ നടന്ന പ്രക്ഷോഭത്തിൽ രണ്ടുഗ്രാമീണർ കൊല്ലപ്പെട്ടു. ജനുവരി 17ന് നടന്ന സംഭവത്തെക്കുറിച്ച് അറിഞ്ഞാണ് രാമചന്ദ്രൻ ഭാങ്കറിലെ സമരഭൂമി സന്ദർശിക്കാൻ പോയത്. 22ന് ട്രെയിനിൽ നിന്നും ഇറങ്ങിയ ഉടനെ സെൻട്രൽ ഇന്റലിജൻസിന്റെ ആളുകളാണെന്നും പറഞ്ഞ ഒരു കൂട്ടം തടിമാട•ാർ പൊക്കി കൊണ്ടുകയായിരുന്നു.
മുദ്രാവാക്യം പോലും വിളിക്കാൻ കഴിയാത്തവിധം, പൊക്കിക്കൊണ്ടുപോയവർ മൊബൈൽഫോൺ വാങ്ങി, കണ്ണുകെട്ടിയാണ് തടവിലാക്കിയതെന്ന് രാമചന്ദ്രൻ പറയുന്നു. മൂന്നു മണിക്കൂർ വാഹനത്തിൽ യാത്ര ചെയ്തതിനു ശേഷമെത്തിയ കേന്ദ്രത്തിൽ 26 മണിക്കൂർ തടവിൽവച്ചു. പിന്നീട് ദുർഗാപൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ച് ഡൽഹിയിലേക്കുള്ള ട്രെയിനിൽ കയറ്റിവിട്ടു. ഇതിനിടെ സഖാക്കൾ രാമചന്ദ്രനെ അന്വേഷിച്ചു കാണാതായപ്പോൾ മാദ്ധ്യമങ്ങളിലും മറ്റു അറിയിച്ചു. ദേശീയ ചാനലുകളും ബാംഗാളിലെ ചാനലുകളുമെല്ലാം സംഭവം വലിയ വാർത്തയാക്കിയത് സമരത്തിന് കൂടുതൽ ഊർജം പകർന്നുവെന്ന് രാമചന്ദ്രൻ കരുതുന്നു. ഡൽഹിയിൽനിന്നുള്ള നിർദേശപ്രകാരമാണ് ഇപ്രകാരം ചെയ്തതെന്നാണ് തട്ടിക്കൊണ്ടുപോയവർ പറഞ്ഞത്. എന്തായാലും രക്തസാക്ഷികളുടെ വീടു സന്ദർശിക്കുന്നതിലൂടെ സമരം കൂടുതൽ ശക്തിപ്പെടുമെന്ന് പ്രതീക്ഷിച്ച് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്തവർക്ക് തെറ്റി. ഭാങ്കറിലേക്ക് വന്ന രാമചന്ദ്രനെ കാണാനില്ലെന്ന വാർത്തയാണ് സമരത്തെ കൂടുതൽ തീവ്രമാക്കിയത്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍