കണ്ണൂരിലെ ബൈഠക്കിൽ പങ്കെടുത്തില്ല; പിന്നെങ്ങനെ കൂടുതൽ പ്രസവിക്കുന്ന ഹിന്ദുക്കൾക്ക് പാരിതോഷികം നൽകണമെന്ന് താനവിടെ പറയും? ക്ഷേത്രപരിസരത്ത് അന്യമതസ്ഥരുടെ കച്ചവടത്തിലെ വിവാദവും ഗൂഢാലോചന; പിണറായിയുടേത് വിലകുറഞ്ഞ ആരോപണങ്ങൾ; മറുനാടനോട് കുമ്മനം രാജശേഖരൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ക്ഷേത്രപരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കണമെന്ന് പറഞ്ഞെന്ന തരത്തിൽ തനിക്കെതിരെ നടക്കുന്ന പ്രചരണം ബോധപൂർവ്വമായ ഗൂഢാലോചനയെന്ന വിശദീകരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. വർഗ്ഗീയതയിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നവരാണ് ഇതിന് പിന്നിലെന്നും കുമ്മനം പറഞ്ഞു. വിലകുറഞ്ഞ ആരോപണങ്ങളാണ് സിപിഐ(എം) പിബി അംഗം പിണറായി വിജയൻ തനിക്കെതിരെ നടത്തുന്നതെന്നും മറുനാടൻ മലയാളിയോടെ കുമ്മനം രാജശേഖൻ പറഞ്ഞു.
കണ്ണൂരിലെ ആർഎസ്എസ് ബൈഠക്കിൽ ക്ഷേത്ര പരിസരത്തെ അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കാൻ തീരുമാനം എടുത്തുവെന്നാണ് പ്രചരണം. കണ്ണൂരിലെ ആർഎസ്എസ് യോഗം നയപരമായ തീരുമാനം എടുക്കാനുള്ളത് ആയിരുന്നില്ല. സംഘടനയുടെ വികസന വിഷയങ്ങൾ മാത്രമാണ് അവിടെ ചർച്ച ചെയ്തത്. ഇത്തരത്തിലൊരു കാര്യവും സംസാരിച്ചില്ല. അതിലെല്ലാം ഉപരി കണ്ണൂരിലെ ഈ യോഗത്തിൽ ഞാൻ പങ്കെടുത്തിട്ടുമില്ല. എന്നിട്ടും ഇത്തരം ആക്ഷേപം ഉയരുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. കൂടുതൽ പ്രസവിക്കുന്ന ഹിന്ദു സ്ത്രീകൾക്ക് പാരിതോഷികം നൽകണമെന്ന് കണ്ണൂരിലെ ആർഎസ്എസ് ബൈഠക്കിൽ പറഞ്ഞതായും പ്രചരണമുണ്ട്. ഞാൻ പങ്കെടുക്കാത്ത യോഗത്തിൽ എങ്ങനെയായിരുന്നു ഇത് സംഭവിക്കുക-കുമ്മനം ചോദിച്ചു. ശബരിമലയിലെ അയ്യപ്പ സേവാ സംഘത്തിന്റെ പ്രവർത്തന വിപുലീകരണവുമായി ബന്ധപ്പെട്ട യാ്ത്രയ്ക്കിടെയായിരുന്നു കണ്ണൂരിലെ ബൈഠക്കെന്നും കുമ്മനം വിശദീകരിച്ചു.
ക്ഷേത്ര പരിസരത്തെ അന്യമതസ്ഥരുടെ കച്ചവടത്തിൽ തീരുമാനം എടുക്കാൻ ബിജെപി പ്രസിഡന്റ് ആരുമല്ല. തിരുവനന്തപുരത്തെ വാർത്താ സമ്മേളനത്തിൽ വിവാദമുണ്ടാക്കാൻ ബോധപൂർവ്വം ചോദ്യം ഉയർത്തി. കണ്ണൂരിലെ ബൈഠക്കിന്റെ വിവാദ പശ്ചാത്തലത്തിലായിരുന്നു അത്. ഒടുവിൽ പറയാത്തത് പറഞ്ഞെന്ന തരത്തിൽ വാർത്ത നൽകി വിവാദമുണ്ടാക്കി. ഇക്കാര്യത്തിൽ നിക്ക് വ്യക്തമായ നിലപാടുണ്ട്. കൂടുതൽ പ്രസവിക്കുന്ന ഹിന്ദു സ്ത്രീകൾക്ക് പാരിതോഷികമെന്നത് ഒരിടത്തും പറയാത്ത വിഷയമാണെന്നാണ് കുമ്മനത്തിന്റെ നിലപാടും. വിവാദങ്ങളുണ്ടാക്കി സമൂഹത്തിൽ അരക്ഷിതാവസ്ഥയുണ്ടാക്കാനാണ് ചിലരുടെ ശ്രമം. ഇത് കേരളത്തിലെ ജനങ്ങൾ തള്ളിക്കളയുമെന്നും കുമ്മനം പറയുന്നു.
ക്ഷേത്ര പരിസരത്തെ സ്ഥലവും കെട്ടിടവും അതാത് ദേവസത്തിന്റെ അധീനതയിലാണ്. ക്ഷേത്ര കമ്മറ്റികളാണ് അവിടെ ആരാണ് കച്ചവടം ചെയ്യേണ്ടതെന്ന് തീരുമാനിക്കേണ്ട്. അത് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ടെന്നതാണ് നിലപാട്. എരുമേലിയിൽ ക്ഷേത്രവും പള്ളിയുമുണ്ട്. ഇവിടേയും അതത് കമ്മറ്റികളാണ് തീരുമാനിക്കുന്നത്. ഏരുമേലി പള്ളിയുടെ കടകളിൽ റെന്റ് കൺട്രോൾ നിയമം ബാധകമല്ല. എന്നാൽ ക്ഷേത്രത്തിന് ഈ നിയമം ബാധകവും. അതുകൊണ്ട് തന്നെ കാലാനുസൃതമായി വാടക വർദ്ധന ആരും ക്ഷേത്രത്തിന് നൽകുന്നില്ല. ഇത്തരം വിഷയങ്ങളാണ് താനുയർത്തിയത്. അതിനെ തെറ്റായി വ്യാഖ്യാനിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ശ്രമമെന്നും കുമ്മനം പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ മീറ്റ് ദി പ്രസിലെ വിഡിയോ പൂർണ്ണമായും പരിശോധിച്ചാൽ എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാകും.
മാറട് കലാപവും നിലയ്ക്കൽ കലാപവും താനുണ്ടാക്കിയതെന്നാണ് പിണറായി വിജയൻ പറയുന്നത്. എന്നാൽ മാറാടും നിലയ്ക്കലും സമാധാനം എത്തിക്കാനായിരുന്നു ശ്രമം. അത് വിജയം കാണുകയും ചെയ്തു. രണ്ടാം മാറാട് കലാപത്തിന് ശേഷമാണ് പ്രശ്നങ്ങളിൽ ഇടപെട്ടത്. അതിന് ശേഷം അവിടെ ഒരുതുള്ളി ചോരപോലും വീണില്ല. ഇത്തരം സത്യങ്ങൾ മറച്ചുവച്ച് വ്യാജ പ്രചരണങ്ങൾക്കാണ് പിണറായി വിജയനെ പോലുള്ളവർ ശ്രമിക്കുന്നത്. ഇത് ജനം തള്ളിക്കളയുമെന്നും പിണറായി വ്യക്തമാക്കി. സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നത് ഇത്തരം അജണ്ടകൾ ഉയർത്തുന്നവരാണ്. താൻ പങ്കെടുക്കാത്ത കണ്ണൂരിലെ ആർഎസ്എസ് യോഗത്തെ പോലും അതിനായി ഉപയോഗിക്കുന്നതിൽ നിന്ന് കാര്യങ്ങൾ വ്യക്തമാണെന്നും കുമ്മനം പറയുന്നു.
ജനങ്ങളാക്കായാണ് തന്റെ പ്രവർത്തനം. ഒരു ക്രിസ്ത്യാനിയും തന്നെ ക്രൈസ്ത വിരുദ്ധനെന്ന് വിളിക്കില്ല. അതു പോലെ ഒരു മുസ്ലീമും ഇസ്ലാം വരുദ്ധനാണ് താനെന്നും പറയില്ല. ബിജെപിക്കുണ്ടാകാൻ പോകുന്ന രാഷ്ട്രീയ മുന്നേറ്റത്തെ തിരിച്ചറിയുന്നവരാണ് തനിക്കെതിരെ വ്യാജ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത്. ഇതെല്ലാം ജനം തിരിച്ചറിയും. ശബരിമലയിൽ ഭക്തർക്ക് ഏറെ ബുദ്ധിമുട്ടുകളാണുള്ളത്. ഈ പ്രശ്നങ്ങൾ കൂടുതൽ അടുത്തറിയാൻ അടുത്ത ദിവസം ശബരിമലയിൽ പോകുമെന്നും കുമ്മനം വ്യക്തമാക്കി. ക്ഷേത്ര സ്വത്തുക്കളുടെ ചെലവഴിക്കലുമായി ബന്ധപ്പെട്ട് കള്ള പ്രചരണമാണ് കോൺഗ്രസും സിപിഎമ്മും നടത്തുന്നത്. പരോക്ഷ മാർഗ്ഗങ്ങളിലൂടെ ക്ഷേത്ര സ്വത്തുക്കൾ കൊള്ളയടിക്കുകയാണെന്നും കുമ്മനം ആരോപിച്ചു.
റോഡുകളുടേയും മറ്റും വികസനത്തിന് ചെലവഴിച്ചതാണ് ക്ഷേത്ര വികസനത്തിനായി ചെലവഴിച്ചതായി സർക്കാർ ഉയർത്തിക്കാട്ടുന്ന തുകകൾ. റോഡുകൾ തീർത്ഥാടകർക്ക് മാത്രമുള്ളതല്ലെന്ന വസ്തുത മനസ്സിലാക്കുന്ന ആർക്കും ഇത്തരം പ്രസ്താവനകളിലെ പൊള്ളത്തരം മനസ്സിലാകുമെന്നും കുമ്മനം വിശദീകരിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയാകും താരമെന്ന ഉത്തമ വിശ്വാസവും കുമ്മനത്തിനുണ്ട്. എല്ലാവരേയും ഒരുമിപ്പിച്ച് ലക്ഷ്യത്തിലേക്ക് പാർട്ടിയെ നയിക്കുമെന്നും അദ്ദേഹം പറയുന്നു. ഇത് മനസ്സിലാക്കിയ രാഷ്ട്രീയ എതിരാളികളുടെ ഭയപ്പാടാണ് വിവാദങ്ങൾക്ക് പിന്നിലെന്നും കുമ്മനം കരുതുന്നു.
ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ കുമ്മനം രാജശേഖരനെ വിമർശിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. കുമ്മനം രാജശേഖരൻ കേരളത്തെ വർഗീയ സംഘർഷ ഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്ന് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. കുമ്മനം രാജശേഖരന്റെ പ്രസ്താവന തീവ്ര ഹിന്ദുത്വ അജയണ്ടയാണെന്ന് പിണറായി കുറ്റപ്പെടുത്തുന്നു. ആർഎസ്എസിന്റെ തീരുമാനങ്ങളാണ് കുമ്മനം പിന്തുടരുന്നതെന്നും പിണറായി ആരോപിച്ചിരുന്നു.
ഇതിനുള്ള മറുപടിയായാണ് പിണറായിയയുടേത് വിലകുറഞ്ഞ ആരോപണങ്ങളെന്ന വിമർശനവുമായി കുമ്മനം മറുനാടനോട് സംസാരിച്ചത്. ഇത്തരം പൊള്ളത്തരങ്ങൾ കൊണ്ട് ബിജെപിയുടെ മുന്നേറ്റം തടയാനാകില്ലെന്നാണ് കുമ്മനത്തിന്റെ പക്ഷം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍