മാണി അതിബുദ്ധിശാലി, ഇബ്രാഹിംകുഞ്ഞും ഷിബുവും മിടുക്കരായ മന്ത്രിമാർ; കുട്ടിക്കളി മാറാത്ത ബാബു; ഉമ്മൻ ചാണ്ടിക്ക് ശനിയുടെ അപഹാരംതന്നെ; ഡി ബാബുപോൾ തുടരുന്നു
രാഷ്ട്രീയത്തിലും സാംസ്കാരിക കാര്യങ്ങളിലും കേരളം ഗൗരവത്തോടെ കേട്ടിരുന്ന സ്വരമാണ് ഡോ. ഡി ബാബുപോളിന്റെത്. ഭരണകർത്താവ്, എഴുത്തുകാൻ, വാഗ്മി... കേരളത്തിന്റെ സാംസ്കാരികമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്നു മുൻ അഡീഷണൽ ചീഫ് സെക്രട്ടറി കൂടിയായ ബാബുപോൾ. കേരളത്തിലെ ഭരണാധികാരികളുമായി അടുത്ത ബന്ധം. സെക്രട്ടേറിയറ്റിലെ ജീവിതം. ഇന്നത്തെ കേരളത്തെക്കുറിച്ചു വിലയിരുത്താൻ മതിയായ വ്യക്തിത്വമാണ് അദ്ദേഹം. മറുനാടൻ മലയാളി അദ്ദേഹത്തെ കാണാനെത്തിയപ്പോൾ പ്രതീക്ഷിച്ചതുപോലെതന്നെ... സോളാറും സരിതോർജവും കേരളത്തിൽ നിറഞ്ഞുനിൽക്കുമ്പോൾ കേരളത്തിന്റെ സമകാലിക ജീവിതത്തെയും ഭരണാധികാരികളെയും കുറിച്ചു ബാബു പോളിനു പറയാനുണ്ടായിരുന്നു ഒരുപാട്. ഓരോ മന്ത്രിമാരെയും വിലയിരുത്താനും. ഇന്നത്തെ കേരളത്തെക്കുറിച്ചു ഡി ബാബുപോളുമായി മറുനാടൻ മലയാളി ലേഖിക സുനിത ദേവദാസ് നടത്തുന്ന സംഭാഷണം തുടരുന്നു.
ഉമ്മൻ ചാണ്ടി മന്ത്രിസഭ യഥാർത്ഥ്യത്തിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയാണ്. അച്യുതാനന്ദൻ മന്ത്രിസഭക്ക് ആ പേര് ക്യാബിനറ്റ് നോട്ടിന്റെ ആമുഖത്തിൽ എഴുതാൻ വേണ്ടി മാത്രമുള്ളതായിരുന്നു. കുഞ്ഞാലിക്കുട്ടിയും മാണിയും ആര്യാടനുമൊക്കെ ഉണ്ടെങ്കിലും ഇത് അക്ഷരാർത്ഥത്തിൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയാണ്. ഇതിൽ അസ്വസ്ഥനായ കെ. എം. മാണി കാരുണ്യ ബനവെളന്റ് ഫണ്ട് എന്നൊന്നുണ്ടാക്കി. മാണിയുടെ വലിയപടവും സൈഡിൽ ഉമ്മൻ ചാണ്ടിയുടെ അവ്യക്തമായ ചെറിയ പടവും വച്ച് പരസ്യമുണ്ടാക്കി. എന്ത് കാര്യം? ആര് ശ്രദ്ധിക്കുന്നു?
മാണിയുടെ ജീവിത്തിലെ ഏറ്റവും വലിയകാര്യം ഒന്നു മുഖ്യമന്ത്രിയായാൽ കൊള്ളാം എന്നത് തന്നെയാണ്. വ്യക്തിപരമായ കഴിവുള്ള ഒരു വ്യക്തി എന്ന നിലയിൽ മാണിക്കതിന് യോഗ്യതയുണ്ടെങ്കിലും ചങ്ങനാശേരി മുതൽ പാലാ വരെ ഒരു പ്രത്യേക വിഭാഗം ജനങ്ങളെ മാത്രം പ്രതിനിധീകരിക്കുന്ന കേരള കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനത്തിന് എന്തർഹതയാണുള്ളത്. മാണി അതിബുദ്ധിശാലിയാണ്. വെള്ളാപ്പള്ളി നടേശൻ സോളാർ സരിതവിഷയത്തിൽ ആദ്യം പറഞ്ഞ പേരിൽ ജോസ് കെ. മാണിയുടെ പേരുണ്ടായിരുന്നു. കൈരളിയടക്കമുള്ള ചാനലുകൾ ഒരേയൊരു തവണ മാത്രമാണ് ജോസ് കെ. മാണിയുടെ പേര് പരാമർശിക്കപ്പെട്ടത്.
പിറ്റേദിവസത്തെ ഒരു ദിനപത്രത്തിലും ഈ വാർത്തയുണ്ടായിരുന്നില്ല. ഇതാണു മാണിയുടെ പ്രവർത്തനരീതി. മകനെ കേന്ദ്രമന്ത്രിയാക്കണം എന്നതും മാണിയുടെ വലിയ ആഗ്രഹമാണ്? എന്നാൽ രണ്ട് എംപി മാരുള്ള ലീഗിന് മന്ത്രിസ്ഥാനം കൊടുത്താൽ രണ്ട് എംപി മാരുള്ള കേരള കോൺഗ്രസിനും മന്ത്രിസ്ഥാനം കിട്ടണമെന്നത് എന്ന ന്യായമായ ആവശ്യമാണ് ലീഗിന് ജനങ്ങളുടെ വോട്ടു വാങ്ങി ജയിച്ചാണ് എംപിമാരുണ്ടായത്. മാണിയുടേതോ? കോൺഗ്രസ് വിട്ട് നൽകിയ രാജ്യസഭാ സീറ്റല്ലേ? ഇതിനു മറുപടി പറയേണ്ടതു സോണിയയാണ്.
ഇപ്പോൾ രാജ്യസഭാ എംപിമാരിൽനിന്നുള്ള മന്ത്രിമാരാണ് കുറവ്. അത് കൊണ്ട് ജോയി എബ്രഹാമിനെ മന്ത്രിയാക്കാം എന്ന് സോണിയ പറഞ്ഞാൽ ആ നിമിഷം മാണിക്ക് കേന്ദ്രമന്ത്രി സ്ഥാനമേ വേണ്ടാതാകും. മാണി മറുകണ്ടം ചാടി ഉമ്മൻ ചാണ്ടി മന്ത്രിസഭയെ മറിച്ചിട്ട് മുഖ്യന്ത്രിയായാൽ അടുത്ത തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി തോൽക്കും എന്ന് ഇടതുപക്ഷത്തെക്കാൾ നന്നായി മാണിക്കറിയാവുന്നതു കൊണ്ടാണ് മാണി മുഖ്യമന്ത്രിയാവാത്തത്.
ഇനി മാണി മുഖ്യമന്ത്രിയാവാൻ ഒരേയൊരു സാധ്യതയേയുള്ളൂ. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ജോസ് കെ. മാണി ജയിക്കുകയും കേന്ദ്രത്തിൽ എൻഡിഎക്കു ഭരണം കിട്ടുകയും ചെയ്താൽ മാണി ഉമ്മൻ ചാണ്ടിയെ മറിച്ചിട്ട് മുഖ്യമന്ത്രിയാകും. ജോസ് കെ മാണി കേന്ദ്രമന്ത്രിയും.
ആര്യാടന് ആഭ്യന്തര മന്ത്രിയാകണം എന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. ഗ്രൂപ്പിന്റെ മുന്നണിപ്പോരാളിയും സിപിഎമ്മിനെയും ലീഗിനെയും ഒറ്റയ്ക്കു നേരിടാൻ പ്രാപ്തിയുള്ള ആര്യാടന് ആഭ്യന്തരം നൽകിയാൽ പാണക്കാട്ടു നിന്നു പ്രതിഷേധക്കാറ്റ് ആഞ്ഞടിക്കുമെന്നു ഭയന്നാണ് ഉമ്മൻ ചാണ്ടി അതു ചെയ്യാതിരുന്നത്. പ്രായമായതിന്റെ ക്ഷീണവും തളർച്ചയുമല്ല ആര്യാടനിൽ കാണുന്നത്. സിഗരറ്റു വലി നിർത്തിച്ചതിന്റെ വിത്ത്ഡ്രോവൽ സിൻഡ്രോമാണ്. ഇനിയും പുകവലിക്കാൻ അനുവദിക്കുകയാണെങ്കിൽ ആര്യാടൻ വീണ്ടും പഴയ മുന്നളിപ്പോരാളിയാകും.
ഇബ്രാഹിംകുഞ്ഞ് പൊതുമരാമത്ത് മന്ത്രി എന്ന നിലയിൽ ലീഗിന്റെ നല്ല മന്ത്രിയാണ്. ഷിബു ബേബി ജോൺ വിചാരിച്ചതിലും ഭംഗിയായി പ്രവർത്തിക്കുന്നു. വളരെ മികച്ച മന്ത്രിയാകുമെന്ന് കണക്ക് കൂട്ടിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതീക്ഷിച്ചത്ര മുന്നോട്ടുവന്നില്ല. ഉമ്മൻ ചാണ്ടി വിദേശത്ത് അവാർഡ് വാങ്ങിക്കാൻ പോയ തക്കം നോക്കി ജോപ്പനെ അറസ്റ്റ് ചെയ്തപ്പോൾ മുതൽ കഷ്ടകാലം തുടങ്ങി. ബോബനും മോളിയും പോലെ നടന്നവരാണ് ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും. ജോപ്പാന്റെ അറസ്റ്റ് വഴി തിരുവഞ്ചൂർ തെളിയിക്കാൻ ശ്രമിച്ചത് ഇതാ സത്യസന്ധനായ ഒരു മുഖ്യമന്ത്രി യുഎന്നിൽ അവാർഡ് വാങ്ങുന്ന സമയത്ത് ഇവിടെ പേഴ്സണൽ സ്റ്റാഫിനെ അറസ്റ്റ് ചെയ്യുന്നു എന്നാണ്. എന്നാൽ ആ സദുദ്ദേശ്യം പാളിപ്പോയി ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തി. ഞങ്ങളുടെ നാട്ടിലെ കറുകറെ കറുത്ത ഒരാൾ വെളുക്കാൻ വേണ്ടി ആടലോടകം അരച്ചു തേച്ചു. എല്ലായിടവും വെളുത്തില്ല. അവിടെയും ഇവിടെയും വെളുത്തു. അതിൽനിന്നുമാണ് വെളുക്കാൻ തേച്ചത് പാണ്ടായി എന്ന ചൊല്ലുണ്ടായത്. അതിപ്പോൾ തിരുവഞ്ചൂരിനും പറ്റും.
ഇരിക്കൂർ ഗാന്ധി എന്നാണ് കെ. സി. ജോസഫിനെ ഞാൻ വിശേഷിപ്പിക്കുന്നത്. സത്യസന്ധ്യൻ, ത്യാഗി ആറു പ്രാവശ്യം എംഎൽഎ ആയിട്ടും മന്ത്രിസഭ രൂപീകരണം വരുമ്പോൾ ആരെങ്കിലും മന്ത്രിയാകണം എന്ന് പറഞ്ഞാലുടൻ കെ. സി. ജോസഫ് പറയും അടുത്ത പ്രാവശ്യം ആവാം എന്ന്. ഒടുവിൽ വീട്ടിലെ മൂത്തയാളുടെ കല്ല്യാണം അവസാനമായിപ്പോയി എന്ന ഗതിയിലേക്ക് കെ. സി. ജോസഫെത്തി.
അടൂർ പ്രകാശ് മന്ത്രിയായത് സമുദായത്തിന്റെ ബലത്തിലാണ്. ആ സമുദായത്തില്‍പെട്ട ഭൂരിപക്ഷം പേരും എൽഡിഎഫിൽ ആയതു കൊണ്ട് കോൺഗ്രസ്സിനുണ്ടായ മൂന്ന് എംഎൽഎമാരിൽ അടൂർ പ്രകാശിന് നറുക്കു വീണു. വക്കം പുരുഷത്തമനോ വിഎം സുധീരനോ എംഎൽഎ ആയിരുന്നെങ്കിൽ അടൂർ പ്രകാശ് മന്ത്രിയാകുമായിരുന്നില്ല.
ഉമ്മൻ ചാണ്ടിയുടെ സന്തത സഹചാരിയും ശിങ്കിടിയുമാണ് കെ ബാബു. പക്ഷേ, കുട്ടിക്കളി മാറിയിട്ടില്ല. തൃപ്പൂണിത്തുറയിലും അങ്കമാലിയിലുമൊക്കെ ഇപ്പോഴും അവസരം കിട്ടിയാൽ കുട്ടീം കോലും കളിക്കും. എന്നാൽ നമുക്കൊന്ന് സാറ്റ് കളിച്ചാലോ എന്നാണ് ലൈൻ. അത്യാവശ്യം നല്ല മന്ത്രിയാണെങ്കിലും ഈ പിള്ളേരുകളി മാറാത്തത് കാരണം പുള്ളി പറയുന്നത് ആര്യം കാര്യമായിട്ടെടുക്കുന്നില്ല.
പി. കെ. ജയലക്ഷ്മിയെ മന്ത്രിയാക്കുന്നതിന് മുൻപ് കോൺഗ്രസ്സുകാർ ഓർക്കണമായിരുന്നു മന്ത്രിസഭക്ക് വനിത പ്രാതിനിധ്യം വേണ്ടിവരുമെന്ന്. മന്ത്രിയാക്കാൻ കൊള്ളാവുന്ന അഞ്ചു സ്ത്രീകളെ മത്സരിപ്പിക്കണമായിരുന്നു. മന്ത്രിയാകാനും അവർ തമ്മിൽ മൽസരിച്ചില്ലെങ്കിൽ നമുക്കു കഴിവുള്ള വനിതാമന്ത്രി ഉണ്ടായേനെ. ഭരണം മുസ്ലിപവർ എക്സ്ട്രാ പോലെയാണ്. ഉത്തേജക മരുന്ന്. എന്നിട്ടും സിഎൻ ബാലകൃഷ്ണൻ പ്രായം കൊണ്ടും പെരുമാറ്റം കൊണ്ടും വാർധക്യ കാല പെൻഷൻ വാങ്ങാൻ തയാറായി നിൽക്കുന്നു.
അനൂപ് ജേക്കബിനെ മന്ത്രിയാകാൻ നിർബന്ധിച്ചത് നിർഭാഗ്യകരമായി പോയി. ഡെയ്സി ജേക്കബായിരുന്നു മന്ത്രിയാകേണ്ടിയിരുന്നത്. എങ്കിൽ ജേക്കബിന്റെ കൂടെ ഉണ്ടായിരുന്നവരുടെ പിന്തുണ കിട്ടുമായിരുന്നു. അനൂപ് ജേക്കബ് വളരെ ഒറ്റപ്പെട്ടാണ് ഭരണം നടത്തുന്നത്. ജനറേഷൻ ഗ്യാപ്പാവും ജേക്കബിന്റെ സന്തതസഹചാരികളെയും അനൂപിനെയും അകറ്റുന്നത്. പാർട്ടിയുടെ സപ്പോർട്ട് അനൂപിന് ലഭിക്കുന്നില്ല.
ജോസ് തെറ്റയിൽ ശരിക്കും ചതിച്ചത് ആ പെൺകുട്ടിയെയല്ല. ജോണി നെല്ലൂരിനെയാണ്. ജോണി നെല്ലൂർ ജയിച്ചിരുന്നെങ്കിൽ മന്ത്രിയായേനെ. ആ സങ്കടം താങ്ങാൻ കഴിയതെ ജോണി നെല്ലൂർ ഇപ്പോഴും വിഷമിക്കുന്നു. ഉമ്മൻ ചാണ്ടിക്ക് ഇപ്പോൾ ശനിയുടെ അപഹാരമാഹാം ശനി ബുധനിലേക്ക് സംക്രമിക്കുകയാവാം കണ്ടക ശനിയാവാം. ജാതകം പരിശോധിച്ചാലെ കൃത്യമായി അറിയാനാകൂ. ഒരു കാര്യം ഉറപ്പ്. എന്തോ ഒരു ശനിയുടെ സ്പർശമാണ്.
Stories you may Like
- പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് രാഷ്ട്രീയ അത്ഭുതം; ഉമ്മൻ ചാണ്ടി വിടവാങ്ങുമ്പോൾ
- ചരിത്രം കുറിച്ച വിലാപ യാത്ര; കേരളം ഉമ്മൻ ചാണ്ടിയോട് മാപ്പുപറയുമ്പോൾ!
- പിണറായിസത്തിന്റെ അന്ത്യം കുറിച്ച് പുതുപ്പള്ളി
- കെപിസിസിയുടെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം
- ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം മറികടന്ന് ചാണ്ടി ഉമ്മൻ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍