കാലിക്കറ്റ് വിസിയെ തുറന്നെതിർത്തത് ഏകാധിപതി ആയതിനാൽ; എംഎസ്എഫ് മുസ്ലിം വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമുള്ള പ്രസ്ഥാനമല്ല; മുസ്ലിംലീഗ് വിദ്യാർത്ഥി സംഘടനാ അധ്യക്ഷൻ ടി പി അഷ്റഫലി മനസു തുറക്കുന്നു
കോഴിക്കോട്: അടുത്തകാലത്ത് ഏറ്റവും സമര-കോലാഹലങ്ങളിൽപെട്ട യൂണിവേഴ്സിറ്റി ഏതെന്ന് ചോദിച്ചാൽ നിസ്സംശയം പറയാൻ കഴിയുന്നത് കാലിക്കറ്റ് യൂണിവേഴ്സിറ്റിയാണ്. മുസ്ലിംലീഗിന്റെ നോമിനിയായ നിയമിക്കപ്പെട്ട വൈസ് ചാൻസലർ അബ്ദുൾ സലാമിനെതിരെ കോൺഗ്രസ് നേതാക്കളും വിദ്യാർത്ഥി സംഘടനാ നേതാക്കളും അടക്കം എല്ലാവരും ഒരുമിച്ചാണ് രംഗത്തെത്തിയത്. അഴിമതി കഥകൾ ഒന്നൊന്നായി ഉയർന്നപ്പോൾ സ്വന്തം പാർട്ടിയുടെ ആശീർവാദങ്ങളോടെ വി സി കസേരയിൽ ഇരുന്ന അബ്ദുൾ സലാമിനെതിരെ വിദ്യാർത്ഥി സംഘടനയായ മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനും(എംഎസ്എഫ്) രംഗത്തെത്തി. സംഘടനയുടെ സംസ്ഥാന അധ്യക്ഷനായ ടി പി അഷ്റഫലിയാണ് കാലിക്കറ്റ് വിഎസിക്കെതിരെ ആക്ഷേപവുമായി രംഗത്തെത്തിയത്. വിസി തുടരുന്ന ഏകാധിപത്യ പ്രവണതകളെ അംഗീകരിക്കാൻ സാധിക്കാത്തതുകൊണ്ടാണ് തങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നാണ് അഷ്റഫ് അലിയുടെ പക്ഷം. എം എസ്എഫ് എന്ന വിദ്യാർത്ഥി പ്രസ്ഥാനം മുസ്ലിം വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമാണ് നിലകൊള്ളുന്നത് എന്ന ആക്ഷേപങ്ങളെയും ടി പി അഷ്റഫലി തള്ളിക്കളയുന്നു. സംഘടനയ്ക്ക് സ്വന്തമായി മാസികയും പുറത്തിറക്കി മറ്റൊരു മാതൃകയും തീർത്തു ഈ യുവനേതാവ്. എംഎസ്എഫിന്റെ ആവശ്യകതയെ കുറിച്ചും കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ പിന്തിരിപ്പൻ നയത്തിനെതിരെയുള്ള പോരാട്ടത്തെയും കുറിച്ചും ടിപി അഷ്റഫലി മനസ് തുറക്കുന്നു..
- കാലിക്കറ്റ് വൈസ് ചാൻസലർ അബ്ദുസ്സലാമുമായിട്ടുള്ള അഭിപ്രായ വിത്യാസത്തിനുള്ള കാരണമെന്താണ്?
പദവിക്ക് നിരക്കാത്ത നിലപാടെടുത്താൽ ശക്തമായി ഇനിയും എതിർക്കും. പലപ്പോഴും വിസിയെ എതിർക്കേണ്ടി വന്നതും ഏകാധിപത്യ നിലപാട് സ്വീകരിച്ചതിനാലാണ്. എന്തെങ്കിലും പുതിയ തീരുമാനമെടുക്കുമ്പോൾ പരസ്പരം ആലോചിച്ച് വേണം എടുക്കാൻ. എന്നാൽ വിസി ഒരു ഏകാധിപതിയെപോലെയാണ് മിക്ക കാര്യങ്ങളിലും ഇടപെടുന്നത്.
കാസ്ലാബ്, മൈൻ ഗേറ്റ് എന്നിവയിൽ വലിയ അഴിമതിയുണ്ട്. ഇവ തുടങ്ങുന്നതിനായി 40 കോടി രൂപയാണ് നിർമ്മാണച്ചെലവ് വരുന്നത്. ഇത് നിർമ്മിക്കാൻ എംഎസ്എഫ് സമ്മതിക്കില്ല. ഗേൾസ് ഹോസ്റ്റൽ, ബോയ്സ് ഹോസ്റ്റൽ നവീകരണം, പരീക്ഷ ഭവന്റെ സമ്പൂർണ നവീകരണം തുടങ്ങിയവയ്ക്കായി ഈ തുക ചിലവഴിച്ചാൽ വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രയോജനപ്പെടും. ഇതിന് വേണ്ടി ഈ ഫണ്ട് വകയിരുത്തണമെന്നാണ് എംഎസ്എഫിന്റെ ആവശ്യം.
- വൈസ് ചാൻസലർമാരുടെ അഴിമതിക്കഥകളും അവർക്കെതിരെയുള്ള പരാതികളും തുടർക്കഥയാവുകയാണ്. പലപ്പോഴും ശക്തമായ നടപടി സ്വീകരിക്കാൻ പോലും സർക്കാരിന് സാധിക്കുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
വൈസ് ചാൻസലർമാരെ അപ്പോയിമെന്റ് ചെയ്താൽ തിരിച്ചുവിളിക്കാൻ നിരവധി നടപടിക്രമങ്ങളുണ്ട്. ഇതുകൊണ്ടാണ് എത്ര വലിയ അഴിമതി നടത്തിയാലും വൈസ് ചാൻസലർമാരെ ആ പദവിയിൽ നിന്നും തിരിച്ചുവിളിക്കാൻ സാധിക്കാത്തത്. ആരോഗ്യ സർവകലാശാലയിലെ രജിസ്ട്രാർ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ മാതൃഭൂമി ചാനലിലൂടെ പുറത്തുവന്നിട്ടും രജിസ്ട്രാർക്ക് അനുകൂലമായ റിപ്പോർട്ടാണ് വന്നത്. കേരള സർവകലാശാല, കാലിക്കറ്റ് സർവകലാശാല, കാലടി സർവകലാശാല തുടങ്ങി വിവിധ യൂണിവേഴ്സിറ്റികളിൽ അഴിമതിക്കഥകൾ പുറത്തുവരുമ്പോഴും അവർക്കെതിരെ ചെറുവിരലനക്കാൻ സാധിക്കില്ലെന്ന നിയമ വ്യവസ്ഥ മനസിലാക്കിയത്കൊണ്ടാണ് ഇത്തരം പ്രവണതകൾ അരങ്ങേറുന്നത്. അവർക്കെതിരെ നടപടി സ്വീകരിക്കണമെങ്കിൽ നിയമം ലഘൂകരിക്കണം. ചീഫ് സെക്രട്ടറി, യുജിസി പ്രതിനിധി,സെനറ്റിന്റെ പ്രതിനിധി, എന്നിവരടങ്ങുന്നതാണ് സേർച്ചിങ് കമ്മിറ്റി. ഇവർ തന്നെ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗവർണർക്ക് തിരിച്ച് വിളിക്കാവുന്ന രൂപത്തിൽ നിയമത്തിൽ മാറ്റം വരുത്തണമെന്ന് എംഎസ്എഫ് ആവശ്യപ്പെടുന്നത്. എന്നാലേ ശരിയായ രീതിയിൽ യൂണിവേഴ്സിറ്റികളെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുകയുള്ളൂ
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എസ്എഫ്ഐ നടത്തുന്ന സമരത്തെ കുറിച്ച് എന്താണ് അഭിപ്രായം?
തന്റെ സഹപാഠിക്ക് ഭക്ഷണം കൊടുക്കില്ല എന്ന് പറഞ്ഞ് കൊണ്ട് സമരം നടത്തുന്നത് ലോകചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും. അധികാരികൾ അവസരം നൽകിയതുകൊണ്ട് സ്വാശ്രയത്തിൽ പഠിക്കുന്നു. ഹോസ്റ്റലിൽ താമസിക്കുന്നതിനും കാന്റീനിൽ നിന്നും ഭക്ഷണം കഴിക്കുന്നതുമാണോ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ പ്രശ്നം? 90 ശതമാനം വിദ്യാർത്ഥികൾക്കും ഇവരോട് കടുത്ത എതിർപ്പാണ് ഉള്ളത്. ഇപ്പോഴുള്ള സമരം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൂത്താടാനുള്ളതാണെന്ന് പല വിദ്യാർത്ഥികളും പറഞ്ഞിട്ടുണ്ട്. ഈ കൂത്താട്ടത്തിനെതിരെയാണ് പൊതുസമൂഹം ഇനി സമരം ചെയ്യേണ്ടത്. ഹോസ്റ്റൽ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി എംഎസ്എഫ് ഇടപെട്ട് എട്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്.
- ഉന്നത വിദ്യാഭ്യാസ രംഗത്തെ അക്കാദമിക് നിലവാരം കുറയുന്നുവെന്ന ആക്ഷേപമുണ്ട്. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?
മകന് എഞ്ചിനീയറാവാനും ഡോക്റാവാനും താൽപര്യമില്ലെങ്കിലും മാതാപിതാക്കളുടെ നിർബന്ധത്തിനു വഴങ്ങി പഠനത്തിന് പോകുന്നതുതന്നെയാണ് ഇതിന് പ്രധാന കാരണം. അതിന് വേണ്ടി എത്ര പണം ചെലവാക്കാനും തയ്യാറാണ്. പലപ്പോഴും വിദ്യാർത്ഥിയുടെ അഭിരുചി അറിയാതെയാണ് എഞ്ചിനീയറിംഗിനും മറ്റും പറഞ്ഞയക്കുന്നത്. എന്നാൽ രണ്ടോ മൂന്നോ വർഷം കഴിയുമ്പോഴേക്കും പഠനം മതിയാക്കിപ്പോരുകയാണ് പതിവ്.
ഇതിന് ഒരു മാറ്റം വരുത്തണമെങ്കിൽ ഹൈസ്കൂൾ തലംമുതൽക്ക് വിദ്യാർത്ഥിയുടെ അഭിരുചി മനസിലാക്കാനുള്ള ടെസ്റ്റ് നടത്തണം. എല്ലാ വിദ്യാലയങ്ങളിലും ഇത് നിർബന്ധമാക്കിയാൽ ഇതിന് മാറ്റം ഉണ്ടാകുമെന്നത് തീർച്ചയാണ്. ഇതോടെ വിദ്യാർത്ഥിക്ക് ഏത് വിഷയത്തിലാണ് കൂടുതൽ മികവെന്ന് മനസ്സിലാക്കാനും സാധിക്കും. ഇത്തരമൊരു പദ്ധതി നടപ്പിലാക്കാൻ എംഎസ്എഫ് സർക്കാരിനോട് ആവശ്യപ്പെടും. മികവുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാനും കഴിയും.
- ഒരു മതേതര സമൂഹത്തിൽ യുവാക്കളെ മതാടിസ്ഥാനത്തിൽ രാഷ്ട്രീയമായി സംഘടിപ്പിക്കുന്നതിൽ ഇപ്പോൾ പ്രസക്തിയുണ്ടോ?
മുസ്ലിം വിദ്യാർത്ഥികൾ മാത്രമല്ല എംഎസ്എഫിലുള്ളത്. എംഎസ്എഫിന്റെ വനിതാ സംഘമായ ഹരിതയിൽ തന്നെ നാല് പ്രധാനപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നത് മറ്റു മത വിഭാഗ്തതിൽ പെട്ടവരാണ്. ആർഎസ്എസ് ഹിന്ദുത്വമല്ല പ്രചരിപ്പിക്കുന്നത്, എസ്ഡിപിഐ ഇസ്ലാമുമല്ല. ഇവർ പ്രചാരണം കൃത്യമായ ഹിഡൻ അജണ്ട നിർണയിച്ചുകൊണ്ടാണ്. എംഎസ്എഫ് എന്നാൽ മുസ്ലിമിന്റെ നന്മ ഉയർത്തിപ്പിടിച്ചുകൊണ്ട് മുന്നേറുന്ന വിദ്യാർത്ഥി പ്രസ്ഥാനമാണ്. അതുകൊണ്ട് ഇത്ര കാലമായിട്ടും എംഎസ്എഫിനെതിരെ മോശമായ രീതിയിലുള്ള ഒരു ആരോപണവും ഉണ്ടായിട്ടില്ല. ക്യാംപസുകളിലെല്ലാം എംഎസ്എഫിന്റെ പ്രവർത്തകർ സജീവമായി തന്നെ മുന്നേറുകയും ചെയ്യുന്നു.
- എംഎസ്എഫിനെ മറ്റു വിദ്യാർത്ഥി സംഘടനകളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാക്കുന്നു?
എംഎസ്എഫ് എന്നും പുരോഗമനപരമായാണ് ചിന്തിക്കുന്നത്. ഒന്നിനെയും അന്തമായി എതിർക്കാനും ക്രൂശിക്കാനോ ഇല്ല. ഒന്നിനോടും അന്തമായ വിരേധം ഒരാളും ഇഷ്ടപ്പെടുകയില്ല. എസ്എഫ്ഐയുടെ സമര രീതി കണ്ടാലറിയാം എല്ലാത്തിനോടും അന്തമായ വിരോധമാണവർക്ക്. മനുഷ്യത്വം തെല്ലുമില്ല.ഏതെങ്കിലും ഒരു നാട്ടിൽ എസ്എഫ്ഐ പ്രവർത്തകനെ കൈയേറ്റം ചെയ്താൽ കേരളത്തിലെ ക്യാംപസുകളിൽ മൊത്തം സമരം നടത്തലാണ് അവരുടെ പ്രധാന വിനോദം. ഇപ്പോൾ എസ്എഫ്ഐയുടെ പല സമരവുംപൊളിഞ്ഞ്പോകുന്നത് ഇതുകൊണ്ടാണ്. എസ്എഫ്ഐ നടത്തുന്ന മിക്ക സമരങ്ങൾക്കും വിദ്യാർത്ഥി പിന്തുണ കുറഞഞുവരുതും ഇവരുടെ വിരേധാഭാസംകൊണ്ടാ മതാരമാണ്. ഇപ്പോൾ ക്യാംപസുകളിൽ സമരം നടത്താൻ ഇവരെ സമ്മതിക്കുന്നുമില്ല.
ആദ്യം +2 വരുന്നതിനെ എതിർത്തു. അതിന് വേണ്ടി ഒട്ടേറെ സമരങ്ങൾ നടത്തി. പിന്നീട് സ്വശ്രയ കോളേജുകൾ വരുന്നതിനെ എതിർത്തു. അതിന് വേണ്ടിയും ഒട്ടേറെ സമരങ്ങൾ നടത്തി. എന്നാൽ വരുടെ അന്തമായ എതിർപ്പിനെയെല്ലാം മറികടന്ന് ഒട്ടേറെ പുരോഗമന പ്രവർത്തനങ്ങൾ നടപ്പിലാക്കി എന്നതാണ് വസ്തുത. ഇപ്പോൾ ഇവരുടെ പരിയാരം ഉൾപ്പെടെയുള്ള സ്വശ്രയ സ്ഥാപനങ്ങളുടെ മേധാവിയായി സമരം നടത്തിയവർ തന്നെയാണ്. എംഎസ്എഫ് അന്തമായി ഒന്നിനേയും എതിർക്കില്ല. പൊതു മുതൽ നശിപ്പിച്ചുകൊണ്ടുള്ള ഒരു സമരവും എംഎസ്എഫ് നടത്തിയിട്ടില്ല. നടത്തുകയുമില്ല. ഇതാണ് എംഎസ്എഫിനെ മറ്റുള്ളവിദ്യാർത്ഥി സംഘടനകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
- ഏറെ കാലത്തെ ചിരകാല അഭിലാഷമായ എംഎസ്എഫിന്റെ മുഖമാസിക പുറത്തുവരുന്നതിനെ കുറിച്ച്?
ക്യാംപസുകളെ ലക്ഷ്യമാക്കിയാണ് മിസ്സീവ ദൈ്വമാസിക പുറത്തിറക്കുന്നത്. ഈമാസം ആറിനാണ് പുസ്തകത്തിന്റെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. വിവിധ കോളേജുകളിലെ മികച്ച കലാസൃഷ്ടികൾ ഇതിൽ ഉൾപ്പെടുത്തും. കേരളത്തിലെ മുഴുവൻ കോളേജുകളെ കുറിച്ചും പരിചയപ്പെടുത്തുന്ന പഠക്തി, ഗുരുപരിചയം കവിതകൾ തുടങ്ങി ഒട്ടേറെ പംക്തികളും ഉൾപ്പെടുത്തി വളരെ വ്യത്യസ്തമായ രീതിയിൽ തന്നെയാണ് ഇറക്കുന്നത്. മുസ്തജാബ് മാക്കോത്താണ് എഡിറ്റർ. അഫ്സൽ, ഫാത്വിമ തഹ്രിയ, അഫ്സ മോൾ, ഐൻ നഹ തുടങ്ങയവരാണ് സബ് എഡിറ്റർമാർ.
Stories you may Like
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എന്തും സംഭവിക്കാമെന്ന സ്ഥിതി; ഗവർണ്ണർ രണ്ടും കൽപ്പിച്ച്
- കെ.ടി.യു സിൻഡിക്കേറ്റ് അംഗങ്ങൾ യാത്രാപ്പടി ഇനത്തിൽ എഴുതിയെടുത്തത് ലക്ഷങ്ങൾ;
- എസ് എഫ് ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ കോഴിക്കോട് എത്തുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്