ഉഷയും ടിന്റുവും പിന്നെ മുസ്തഫയും: ഇന്ത്യൻ കായിക ഇതിഹാസത്തിന്റെ കൈപിടിച്ച് ഒരു ചെറിയ യാത്ര
തിരുവനന്തപുരം നഗരത്തിലെ പ്രൗഢ സംസർഗ്ഗങ്ങളിൽ ഒന്നായ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലേക്ക് കയറി ചെല്ലുമ്പോൾ പി.ടി ഉഷ അവിടെ ഉണ്ടായിരുന്നു. ഉഷക്കൊപ്പം പഴയതും പുതിയതുമായ തലമുറയിലെ അനേകം കായിക പ്രതിഭകളും മുതിർന്ന സ്പോർട്സ് ജേർണലിസ്റ്റുകളും. ഇന്ത്യൻ കായിക ലോകത്തെ ജീവിച്ചിരിക്കുന്ന ഇതിഹാസമായ ഉഷയുടെ സുവർണ കാലത്തിന്റെ ഓർമകൾ അയവിറക്കുന്ന ചിത്രപ്രദർശനത്തിലൂടെ കടന്നു പോവുകയാണ് അനേകം ഉഷ ആരാധകർ. ആ തിരക്കിനിടയിൽ ഞങ്ങൾ ഉഷയോട് ചില കുശലങ്ങൾ ചോദിച്ചു.
മലയാളത്തിന്റെ ഉരുക്കു വനിതയുടെ വാക്കുകൾ ഇപ്പോഴും ഉരുക്കു പോലെ ഉറപ്പ് തന്നെ. വന്നുപോകുന്ന കാഴ്ചക്കാരൊക്കെ ഉഷയോട് അടുത്തെത്തി വിശേഷങ്ങൾ ചോദിക്കുന്നു. എല്ലാത്തിനും കൂട്ടായി ടിന്റു ലൂക്ക എന്ന ഉഷയുടെ പിൻഗാമിയുമുണ്ട്. ഉഷയുടെ ജീവിതം ഏറ്റവും അധികം ക്യാമറയിൽ പകർത്തിയ മുൻ മലയാള മനോരമ ഫോട്ടോഗ്രാഫർ പി. മുസ്തഫയക്കും ഉഷയെക്കുറിച്ച് പറയാൻ ഏറെയുണ്ടായിരുന്നു. ആ ഓർമളിലൂടെ തിരികെ നടക്കാൻ ശ്രമിക്കുകയായിരുന്നു ഞങ്ങൾ...
- ഇതിഹാസ തുല്ല്യയായി ട്രാക്കിനോട് വിട പറഞ്ഞ ഉഷ വീണ്ടും എത്തി. ആ മടങ്ങിവരവ് അനിവാര്യമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുണ്ടോ?
ഇപ്പോഴും അറിയില്ല അതിനൊരുത്തരം. ഞാൻ അത്രമേൽ സ്പോർട്സിനെ ഇഷ്ടപ്പെട്ടിരുന്നു. അതില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് തോന്നിയപ്പോൾ ഞാൻ തിരിച്ചെത്തി. മനസ്സ് ആഗ്രഹിക്കുന്നതു പോലെ ശരീരം വഴങ്ങിയില്ലെങ്കിൽ എന്തുചെയ്യും? എന്നാൽ അതിൽ എനിക്ക് നിരാശ ഇല്ല. രണ്ടാം വരവിലും അനേകം ഏഷ്യൻ മെഡലുകൾ എനിക്ക് ലഭിച്ചു. അതൊരു വെല്ലുവിളിയും ആത്മധൈര്യവുമായിരുന്നു. 62 കിലോയിൽ നിന്നും 84 കിലോയിലേക്ക് മാറിയ ശരീരമായാണ് ഞാൻ തിരിച്ചെത്തിയത്.
ശരീരം തീരെ വഴങ്ങാത്ത അവസ്ഥ. ഒപ്പം മനസ്സിന്റെ ശക്തിയും ഏറെക്കുറേ ചോർന്നുപോയി. ട്രാക്കിലിറങ്ങുംവരെ ജയിക്കണം എന്ന് മനസ് പറയും, പക്ഷെ ഇറങ്ങിക്കഴിഞ്ഞാൽ എങ്ങനെയെങ്കിലും തീർത്ത് കയറിയാൽ മതി എന്നു തോന്നും. ഒന്നിലും ശ്രദ്ധിക്കാൻ പറ്റാത്ത അവസ്ഥ. വല്ലാതെ വിഷമിപ്പിച്ചിരുന്നു അന്നത്തെ പരാജയങ്ങൾ. എന്റെ ശ്രീനിയേട്ടന്റെ(ഭർത്താവ് ശ്രീനിവാസൻ) പ്രോത്സാഹനംകൊണ്ടാണ് പിന്നീടൊരു തിരിച്ചുവരവ് സാധ്യമായത്. കൂടെ നിന്ന് ഓരോന്നും ചെയ്യിപ്പിക്കുമായിരുന്നു. ചെറിയ കുട്ടികളെ നടക്കാൻ പഠിപ്പിക്കുന്നതു പോലെ ഓരോ തവണ വീഴുമ്പോഴും എന്റെ കൂടെ നിന്നു. പരാജയങ്ങൾ വിജയത്തിന്റെ പടിയാണെന്ന് എന്നെ വിശ്വസിപ്പിച്ചു. ഒരു പാട് ആത്മവിശ്വാസവും ഊർജവും തന്നു.
- ട്രാക്കിലെ കരുത്തുറ്റ ഓട്ടക്കാരി, ജീവിതത്തിൽ പെട്ടെന്ന് കരയുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന സ്വഭാവക്കാരിയാണെന്ന് കേട്ടിട്ടുണ്ടല്ലോ?
ജീവിതത്തിൽ ഞാൻ നൂറുശതമാനം ആത്മാർത്ഥത പുലർത്തുന്ന ആളാണ്. മനസ്സിൽ ഒരിക്കലും കള്ളത്തരമോ ചതിയോ സൂക്ഷിക്കാറില്ല. അത്രയും ആത്മാർത്ഥതയോടെ നമ്മൾ ചെയ്യുന്ന പലകാര്യങ്ങളും ചോദ്യം ചെയ്യപ്പെടുകയും തിരിച്ചടികളാവുകയും ചെയ്യുമ്പോൾ അത് വല്ലാതെ വിഷമിപ്പിക്കാറുണ്ട്. പൊതുവേ ഞാൻ കുറച്ച് സെൻസിറ്റീവ് ആണ്. എങ്കിലും ഇപ്പോൾ കുറച്ചുകൂടി മാറ്റം വന്നിട്ടുണ്ടെന്നു തോന്നുന്നു.
ഉഷയുടെ സംഭാഷണം ശ്രദ്ധിച്ചുകൊണ്ട് ടിന്റു അടുത്തുണ്ടായിരുന്നു. കഴിഞ്ഞ ഒരു ദശകമായി ഉഷ നടത്തുന്ന കഠിനപ്രയത്നത്തിന്റെ ഏറ്റവും വലിയ പ്രതീകമാണ് ടിന്റു. അതുകൊണ്ടുതന്നെ, ടിന്റുവുംകൂടി ചേരുമ്പോഴേ പി.ടി ഉഷ പൂർണമാകൂ. ഉഷ എന്ന അനുഭവത്തെക്കുറിച്ച് ടിന്റു എന്തുപറയുന്നു എന്ന ചോദ്യത്തിന്, ഉഷ സ്കൂൾ ഓഫ് അത്ലെറ്റിക്സിൽ അഡ്മിഷൻ തേടി ചെന്ന കാലം മുതൽ ഇങ്ങോട്ടുണ്ടായിരുന്നു ടിന്റുവിന്റെ ഓർമകൾ:
'അമ്മയുടെ കൈയ്യും പിടിച്ച് ആദ്യമായി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിൽ എത്തുമ്പോൾ മനസിൽ വല്ലാത്തൊരു പേടിയായിരുന്നു. ഇത്രയും നാൾ പത്രങ്ങളിലും ടിവിയിലും കണ്ട പി.ടി ഉഷ എന്ന താരത്തെ നേരിൽ കാണുമ്പോൾ എന്താ, എങ്ങനെയാ എന്നൊന്നും അറിയില്ലായിരുന്നു. പക്ഷെ അന്നു മുതൽ ഇന്നുവരെ എന്റെ എല്ലാകാര്യങ്ങൾക്കും ഉഷച്ചേച്ചി കൂടെയുണ്ടായിരുന്നു. എന്തു കാര്യങ്ങളും എനിക്ക് തുറന്നു പറയാം. എന്റെ സ്വന്തം അമ്മയെപ്പോലെയാണ്. പക്ഷെ, പരിശീലനസമയത്ത് വളരെ കർക്കശക്കാരിയാണ്. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. തെറ്റുകൾ കണ്ടാൽ നന്നായി വഴക്കു പറയാറുണ്ട്. എങ്കിലും അതൊക്കെ സ്നേഹം കൊണ്ടാണ്ന'.
ടിന്റുവിന് അമ്മയും അദ്ധ്യാപികയുമാണ് ഉഷയെങ്കിൽ തൊട്ടടുത്ത് നിന്ന് കേൾക്കുന്ന പി. മുസ്തഫക്കും ഉണ്ട് പറയാൻ ഒരുപാട്. ഉഷയുടെ ജീവിതം ഏറ്റവും കൂടുതൽ ഫ്രെയ്മിൽ പകർത്തിയ ഫോട്ടോഗ്രാഫർ എന്ന അഭിമാനത്തോടെയാണ് മുസ്തഫ സംസാരിച്ച് തുടങ്ങിയത്: ന
'1982 മുതലാണ് ഞാൻ ഉഷയുടെ പടങ്ങൾ എടുത്ത് തുടങ്ങിയത്. അതായത് ഇപ്പോൾ ഏതാണ്ട് മുപ്പതിൽ അധികം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 1982ൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിലാണ് ഞാൻ ഉഷയുടെ ആദ്യ സ്നാപ്പ് എടുക്കുന്നത്. അന്ന് മുതൽ ദാ ഈ നിമിഷം വരെ ഞാൻ ഉഷയെ പിന്തുടരുന്നുണ്ട്.'
- ഉഷ ഒരു ഇതിഹാസ താരമായതുകൊണ്ട് മാത്രമാണോ അതോ ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ ഉഷയെ പിന്തുടരാൻ വേറെ എന്തെങ്കിലും കാരണങ്ങൾ ഉണ്ടോ?
അവരോട് തോന്നിയ ഒരു ഇഷ്ടം കൊണ്ട് തുടങ്ങിയതാണ്. ചില തോന്നലുകളാണ് പിന്നീട് പലപ്പോഴും ശരിയായി വരുന്നത്. ഉഷയുടെ അന്നത്തെ ഓട്ടം കണ്ടത് മുതൽ ഈ കുട്ടി ഇനിയും തിളങ്ങുമെന്ന് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ഉഷയെ ശ്രദ്ധിച്ചു. അന്നൊക്കെ ഉഷയുടെ സമയമായിരുന്നു. നിരവധി പ്രകടനങ്ങളിലൂടെ ഉഷ അവരുടെ വിജയം ഉറപ്പിച്ചു. ഞാനും അത്യാവശ്യം ഓട്ടവും കളികളുമൊക്കെയുള്ള ഒരു ചെറിയ കായിക താരമായിരുന്നു. അതോടെ ഞാനും അവരുടെ ഫാമിലിയുമായി അടുത്തു. ആ സമയങ്ങളിൽ ഞാൻ ഫ്രീലാൻഡ് ഫോട്ടോഗ്രാഫറായിരുന്നു. അതിനാൽ തന്നെ എനിക്ക് അവരുടെ ഫോട്ടോകൾ എടുക്കാനുള്ള നിരവധി അവസരങ്ങളും ലഭിച്ചു. അന്നു മുതൽ ഇന്നുവരെ ഞാൻ ഉഷയ്ക്കൊപ്പമുണ്ട്. അന്ന് ഉഷയുടെ ഫോട്ടോസ് എടുക്കാൻ പ്രശസ്തരായ നിരവധി ഫോട്ടോഗ്രാഫർമാരും ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ മികച്ച പടം എനിക്ക് തന്നെ ലഭിക്കണമെന്ന വാശിയും എന്റെ മനസ്സിലുണ്ടായിരുന്നു.
- താങ്കൾ ഉഷയുടെ എത്ര ചിത്രങ്ങൾ എടുത്തിട്ടുണ്ട്?
അനേകം തവണ ഞാൻ ഉഷയെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. അതിൽ അനാവശ്യമായത് ഒഴിവാക്കി വളരെ ശ്രദ്ധയോടെ തെരെഞ്ഞെടുത്താൽ തന്നെ അത് രണ്ടായിരത്തിന് പുറത്ത് വരും. ഞാനാണ് ഉഷയുടെ ഏറ്റവും അധികം പടങ്ങൾ എടുത്തിട്ടുള്ള ഫോട്ടോഗ്രാഫർ. ഞാൻ എടുത്തിട്ടുള്ളതിൽ ഏറ്റവും അധികം ചിത്രങ്ങളും ഉഷയുടേത് തന്നെയാണ്. ഫ്രീലാൻസ് വിട്ട് കേരളാകൗമുദി ദിനപത്രത്തിൽ കയറിയതിന് ശേഷമാണ് ഞാൻ ഉഷയുടെ കൂടുതൽ ചിത്രങ്ങൾ എടുത്തിട്ടുള്ളത്. പ്രിയപ്പെട്ട ചിത്രങ്ങൾ നിരവധിയാണ്. ഉഷ തനിക്ക് കിട്ടിയ മുഴുവൻ അന്താരാഷ്ട്ര മെഡലുകളും കഴുത്തിലണിഞ്ഞ് നിൽക്കുന്ന ഒരുപടം ഞാനെടുത്തിട്ടുണ്ട്. അത് കിട്ടുന്നതിന് വേണ്ടി ഒരു ദിവസം മുഴുവനും ഞാനും ഉഷയും ഉഷയുടെ ഭർത്താവും കൂടി മെനക്കെട്ടിട്ടുണ്ട്. ഏതാണ്ട് 120 ഓളം അന്താരാഷ്ട്ര മെഡലുകൾ മാത്രം വരുമത്. അതിൽ രണ്ട് മെഡലുകൾ അവർ രണ്ട് ക്ഷേത്രങ്ങൾക്ക് നൽകിയതായി അറിയാൻ കഴിഞ്ഞു.
പിന്നെ ഒരു പടമുള്ളത് ഷൈനി വിൽസണും പിടി ഉഷയും ഒരു അന്തർദേശീയ ഗെയിംസിൽ ഫിനിഷ് ചെയ്യുന്ന പടമാണ്. വി ആകൃതിയിൽ രണ്ട് താരങ്ങൾ എത്തിനിൽക്കുന്നു. ഇന്ത്യയ്ക്ക് തന്നെ രണ്ട് മെഡലുകളും ലഭിക്കുന്നു എന്ന പ്രത്യേകതയും അതിലുണ്ടായിരുന്നു. ഒരുപക്ഷേ, ഉഷ കഴിഞ്ഞാൽ ഷൈനിയുടെ പടങ്ങളാണ് ഞാൻ പകർത്തിയതിൽ അധികവും. ഉഷയുടെ പരിശീലന ദൃശ്യങ്ങൾ നിരവധി ഞാൻ പകർത്തിയിട്ടുണ്ട്. ബിച്ചിലുള്ള ഉഷയുടെ പരിശീലന ദൃശ്യങ്ങൾ പ്രശസ്തമാണ്.
തുടങ്ങി നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ ഉഷയുടെ പെർഫോമൻസ് ഞാൻ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ഇന്ത്യയിൽ വച്ച് നടന്ന അനേകം മത്സരങ്ങളുടെ ചിത്രങ്ങളും എന്റടുത്തുണ്ട്.
- ഉഷയെന്ന വ്യക്തിയോടും അവരുടെ കുടുംബത്തോടുമുള്ള താങ്കളുടെ ബന്ധം?
അവിടെയും എനിക്ക് നല്ല സ്വാതന്ത്ര്യമാണ്. ഒരു ഫോട്ടോഗ്രാഫർ എന്ന രീതിയിൽ ഞാൻ പറയുന്ന ആങ്കിളുകളിൽ എല്ലാം ഉഷ പോസ് ചെയ്യാറുണ്ട്. അത് അവരുടെ ലാളിത്യമാണ് കാട്ടിത്തരുന്നത്. അവർ വീട്ടിൽ പാചകം ചെയ്യുന്നതും കുട്ടികളോടൊപ്പമുള്ള നിമിഷങ്ങളടക്കം നിരവധി ചിത്രങ്ങൾ ഞാൻ എടുത്തിട്ടുണ്ട്. അടുപ്പിച്ചുള്ള നാല് ഓണത്തിന് ഞാൻ അവരുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്.
- താങ്കളൊരു ഫോട്ടോഗ്രാഫറാണ്. ക്യാമറാക്കണ്ണിലൂടെ നോക്കുമ്പോൾ എന്ത് പ്രത്യേകതയാണ് ഉഷയിൽ താങ്കൾ കാണുന്നത്?
ഉഷ വലിയ സുന്ദരിയൊന്നുമല്ല. ഒരുപക്ഷേ, സുന്ദരികൂടിയായിരുന്നെങ്കിൽ അവരെ പിടിച്ചാൽ കിട്ടില്ലായിരുന്നു. കേവലം ഒന്നോ രണ്ടോ മത്സരങ്ങളിൽ വിജയിച്ച് പ്രശസ്തരായവർ സൗന്ദര്യത്തിന്റെ പേരിൽ സിനിമയിൽ വരെ എത്തിയിരുന്നു. ഉഷ കുറേക്കൂടി സുന്ദരിയായിരുന്നെങ്കിൽ അവരെയിങ്ങനെ കാണാൻ കഴിയില്ലായിരുന്നു. എന്നാൽ, അവരുടെ ചിത്രങ്ങളിലുളള പവർ അപാരമാണ്. ക്യാമറയിലൂടെ നോക്കുമ്പോൾ സ്റ്റാർട്ടിങ്ങിലും ഫിനിഷിങ്ങിലുമാണ് അവരുടെ ഊർജ്ജം ഞാൻ നിഴലിച്ച് കണ്ടിട്ടുള്ളത്. ചിത്രങ്ങളിൽ ഇത്ര പവറുള്ള ഒരു കായിക താരത്തെ ഞാൻ വേറെ കണ്ടിട്ടില്ല. മത്സരങ്ങളിൽ വിജയിച്ച് കഴിഞ്ഞാൽ വലിയ ആഹ്ലാദ പ്രകടനങ്ങൾ ഒന്നും ഉഷയിൽ നിന്നും ഉണ്ടാകാറില്ല.
- ഉഷയെന്ന സുഹൃത്തിനെ എങ്ങനെ വിലയിരുത്തുന്നു.
ഉഷയോടൊപ്പം നിരവധി യാത്രകളിൽ പോയിട്ടുണ്ട്. എവിടെപ്പോയാലും ഉഷയ്ക്ക് ധാരാളം പരിചയക്കാരുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ചൈനയിലും ഉഷയെന്ന പേരിൽ ഒരു റോഡുണ്ട്. സാധാരണക്കാർക്കിടയിൽ ഇത്ര ഈസിയായി ഇടപഴകുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. പലപ്പോഴും പരിശീലന സമയത്ത് ഉഷയോടൊപ്പം പോയപ്പോൾ ഞാൻ ഞെട്ടിയിട്ടുണ്ട്. പരിശീലനത്തിന് ഉഷ ആൺകുട്ടികളോടൊപ്പമാണ് ഓടുന്നത്. എന്നാൽ പേടിച്ചിട്ട് ആൺകുട്ടികളിൽ പലരും ഉഷയോടൊപ്പം പരിശീലനസമയത്ത് പോലും ഓടാറില്ല.
(അവസാനിച്ചു)
Stories you may Like
- 'ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാൻ വന്നില്ല': പി ആർ ശ്രീജേഷ്
- ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയുടെ സ്വർണ നേട്ടത്തിൽ അഭിമാനമെന്ന് മിന്നു മണി
- ഏഷ്യൻ ഗെയിംസിൽ 107 മെഡലുകളുമായി അഭിമാനത്തോടെ ഇന്ത്യയുടെ മടക്കം
- ഡയമണ്ട് ലീഗ് ഫൈനലിൽ നിന്ന് മലയാളി ലോങ് ജംപ് താരം എം ശ്രീശങ്കർ പിന്മാറി
- ക്രിക്കറ്റിലും കബഡിയിലും ബാഡ്മിന്റൺ ഡബിൾസിലും ഇന്ത്യയ്ക്കു സ്വർണം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്