മംഗ്ലീഷ് അവതാരകരുടെ പ്രകടനം മലയാള ദൃശ്യസംസ്കാരത്തെ മോശമായി ബാധിക്കും; മെഗാ സീരിയലുകൾ അന്യ സംസ്ഥാനത്തു നിന്നു വരുന്ന കീടനാശിനി കലർന്ന പച്ചക്കറികൾപോലെ: മികച്ച ടെലിവിഷൻ അവതാരകനുള്ള സംസ്ഥാന പുരസ്കാരം നേടിയ അനീഷ് ചിറയിൻകീഴ് മറുനാടൻ മലയാളിയോട്
മംഗ്ലീഷ് അവതാരകരുടെ പ്രകടനം മലയാളത്തിന്റെ ദൃശ്യസംസ്കാരത്തെത്തന്നെയാണ് മോശമായി ബാധിക്കുന്നതെന്ന് മികച്ച അവതാരകനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്കാരം നേടിയ അനീഷ് ചിറയിൻകീഴ്. അന്യ സംസ്ഥാനത്തു നിന്നെത്തുന്ന കീടനാശിനികൾ കലർന്ന പച്ചക്കറികൾപോലെയാണ് മലയാളത്തിലെ മെഗാ സീരിയലെന്നും അനീഷ് പറഞ്ഞു. മറുനാടൻ മലയാളിക്കു നൽകിയ അഭിമുഖത്തിലാണ് അനീഷ് ഇംഗ്ലീഷ് പദങ്ങൾ തിരുകിക്കയറ്റി അവതരിപ്പിച്ചു കുളമാക്കുന്നവരെയും മെഗാ സീരിയലുകളെയുംപറ്റി തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. അനീഷുമായുള്ള അഭിമുഖത്തിൽ നിന്ന്...
- ഈ വർഷത്തെ മികച്ച ടെലിവിഷൻ അവതാരകനുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡ് താങ്കൾക്കാണല്ലോ?
നിരവധി പ്രതിഭാധനന്മാർ അടക്കിവാഴുന്ന ഈ മേഖലയിൽ ഒരംഗീകാരം ലഭിക്കുകയെന്നു പറയുന്നത് സന്തോഷമുള്ള കാര്യമാണ്. ഈ രംഗത്തുള്ള ചിലർ പ്രോഗ്രാം അവതരിപ്പിക്കുന്നത് പോലെ ഇംഗ്ലീഷും മലയാളവും അനാവശ്യമായി ചേർത്തു മലയാള ഭാഷയെ വക്രീകരിക്കുകയല്ല ഞാൻ ചെയ്യുന്നത്. നല്ല മലയാളം പറഞ്ഞു കൊണ്ട് ലാളിത്യത്തോടെ ഷോ അവതരിപ്പിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഒരു മലയാളം ഷോയിൽ അനാവശ്യമായി ഇംഗ്ലീഷ് പദങ്ങൾ തിരുകിക്കയറ്റാൻ ശ്രമിച്ചാൽ അത്തരം പ്രോഗ്രാമുകൾ ജനങ്ങളിൽനിന്ന് അകലുക മാത്രമേയുള്ളൂ. ചില അവതാരികമാരുടെ ഇത്തരം നിലവാരമില്ലാത്ത പ്രോഗ്രാമുകൾ മലയാളത്തിന്റെ ദൃശ്യസംസ്കാരത്തെ തന്നെ മോശമായി ബാധിക്കും. ഞാൻ പ്രോഗ്രാം അവതരിപ്പിക്കുന്നത് ചെറിയ തമാശകൾ ഇടകലർത്തി പ്രേക്ഷകനൊപ്പമുള്ള ഒരാളെ പോലെയാണ്. പരസ്യം വരുമ്പോൾ ചാനൽ മാറ്റാതെയാണ് നിങ്ങളുടെ പ്രോഗ്രാം കാണുന്നതെന്ന് ഒരുപാടുപേർ പറഞ്ഞിട്ടുണ്ട് .പ്രേക്ഷകരുടെ ഭാഗത്തുനിന്നുള്ള അത്തരം വിലയേറിയ അഭിപ്രായങ്ങളാണ് എന്നെപോലെയുള്ള കലാകാരന്റെ ഊർജം.
- കെ ബാലചന്ദറിനെപ്പോലെയുള്ള സംവിധായകന്റെ സീരിയലിൽ ഹീറോ ആയിരുന്നല്ലോ?
ജീവിതത്തിൽ എനിക്ക് ലഭിച്ച വലിയ ഭാഗ്യമായി ഞാൻ അതിനെ കാണുന്നു. ജയ ടി.വി സംപ്രേഷണം ചെയ്ത ശാന്തിനിലയം എന്ന സീരിയൽ ആയിരുന്നു അത്. രജനീകാന്തിനെയും കമൽഹാസനെയും പോലുള്ള, ഇന്ത്യ കണ്ട വലിയ നടന്മാരുടെ ഗുരുവായിരുന്ന ഒരാളുടെ സംവിധാനത്തിൽ അഭിനയിക്കുകയെന്നു പറയുന്നത് എന്നെ പോലുള്ള ഒരു ചെറിയ കലാകാരനു കിട്ടിയ വലിയ ഭാഗ്യങ്ങളിൽ ഒന്നാണ്. ആ സീരിയൽ തമിഴ്നാട്ടിൽ സൂപ്പർഹിറ്റായിരുന്നു. സൺ ടിവി സംപ്രേഷണം ചെയ്ത മേഖല എന്ന തമിഴ് സീരിയലിലും ഞാൻ അഭിനയിച്ചിട്ടുണ്ട്.
- മെഗാ സീരിയലുകൾ വലിച്ചു നീട്ടിക്കൊണ്ടുപോകുന്ന കണ്ണീർക്കഥകളാകുന്നു എന്നൊരു ആക്ഷേപം ഉണ്ട് . ഒരു സീരിയൽ നടൻ എന്ന നിലയ്ക്ക് എങ്ങനെ ഇതിനെ നോക്കിക്കാണുന്നു?
ഒരു ചന്തയിൽ പോയാൽ രണ്ടുതരം പച്ചക്കറികൾ കിട്ടും. കീടനാശിനി കലർന്ന അന്യസംസ്ഥാനങ്ങളിൽനിന്നു വരുന്ന പച്ചക്കറിക്ക് വളരെ കുറഞ്ഞ വില മാത്രമേ കാണു. എന്നാൽ വിലയല്പം കൂടുതലാണെങ്കിലും നമ്മുടെ നാട്ടിൽ വിളയിച്ച ജൈവ പച്ചക്കറികളും കാണും. എന്നാൽ മോശമാണെന്നും കാൻസർ വരുമെന്നുമൊക്കെ അറിയാമെങ്കിലും ആളുകൾ കൂടുതലായും വാങ്ങിക്കുന്നത് അന്യസംസ്ഥാനത്തുനിന്നും വരുന്ന വില കുറഞ്ഞ പച്ചക്കറികളായിരിക്കും .ഇതുപോലെയാണ് പ്രേക്ഷകരും. മെഗാ സീരിയലുകളിൽ അവിഹിതബന്ധങ്ങളും വീട്ടിൽ നടക്കുന്ന ചെറിയ കാര്യങ്ങളും വരെ ഊതിവീർപ്പിച്ചു വലിച്ചുനീട്ടുന്നു എന്നൊക്കെ അറിയാമെങ്കിലും അവർ സ്ഥിരമായിരുന്ന് അതുമാത്രമേ കാണു. 6.30 നു സീരിയൽ കാണാൻ വേണ്ടി ടി വി ഓൺ ചെയ്യുന്ന ഒരു ശരാശരി മലയാളി വീട്ടമ്മ ഓഫ് ചെയ്യുന്നത് 11 മണിക്കുള്ള അവസാനത്തെ സീരിയലും കണ്ടിട്ടായിരിക്കും. അപ്പോൾ സീരിയലിന്റെ റേറ്റിങ് കുത്തനെ കൂടുന്നു. പലരും അവരുടെ ജീവിതചര്യയുടെ ഭാഗമായി സീരിയൽ കാണുന്നതാണ് പ്രധാന പ്രശ്നം. ഏതു കാണണം എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. ഒരു നിലപാടെടുക്കാൻ കഴിയാതെ വെറുതെ സീരിയലുകാരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം. ഒരു സീരിയൽ നിലച്ചാൽ അതിന്റെ നിർമ്മാതാവിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. നഷ്ടം വരാതിരിക്കാൻ വേണ്ടി പരമാവധി ചേരുവകൾ ചേർത്താണ് ഒരു സീരിയൽ കൊണ്ടുപോകുന്നത്. എന്നാൽ മികച്ച പ്രോഗ്രാമുകൾ ഏതെന്നു തിരഞ്ഞെടുത്തു കാണാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകർക്കാണ്. അവർ ആ ചുമതല സത്യസന്ധമായി ചെയ്യാതിരിക്കുമ്പോഴാണ് ഇത്തരം ആക്ഷേപങ്ങൾ ഉണ്ടാകുന്നത്. എന്നാൽ ഞാൻ മുഖ്യവേഷത്തിൽ അഭിനയിക്കുന്ന കൈരളി ടി വി യിലെ 'കാര്യം നിസാരം' സീരിയൽ ഇത്തരത്തിലുള്ള യാതൊരു ആക്ഷേപങ്ങളും കേൾക്കാത്തതാണ്. ഒരു സത്യസന്ധനായ സർക്കാർ ഉദ്യോഗസ്ഥന്റെ സമൂഹത്തെ കുറിച്ചുള്ള ആകുലതകൾ നർമ്മത്തിൽ ചാലിച്ചാണ് ഞങ്ങൾ അവതരിപ്പിക്കുന്നത്. ജനങ്ങൾക്ക് നന്മയുടെ സന്ദേശം പകരുന്നതാണ് കാര്യം നിസാരം .
- സീരിയൽ നടന്മാരെ സിനിമക്കാർ അയിത്തം കല്പിച്ചു മാറ്റി നിർത്തിയിട്ടുണ്ടെന്നു പല സീരിയൽ താരങ്ങളും പറയുന്നുണ്ട്. ഇതിൽ താങ്കളുടെ അഭിപ്രായം?
ഒരു പരിധി വരെ അത് ശരിയാണ്. എല്ലാപേർക്കും ഇല്ലെങ്കിലും ചിലർക്കെങ്കിലും അത്തരം തരംതിരിക്കലുകൾ ഉണ്ടെന്നു പറയാതെ വയ്യ. ചിലരെ കാസ്റ്റ് ചെയ്യുമ്പോൾ തന്നെ സീരിയൽ നടനല്ലേ എന്ന് പറയുന്നവരുണ്ട്. മിനീ സ്ക്രീനും ബിഗ് സ്ക്രീനും എന്ന വ്യത്യാസമല്ലാതെ അഭിനയമെന്നത് രണ്ടിലും ഒന്നു തന്നെയല്ലേ. ഞാൻ ചുരുക്കം ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . സിനിമയിലെ വളരെ ചെറിയ വേഷത്തിനു വേണ്ടി നമ്മൾ മാറ്റിവയ്ക്കുന്നത് നല്ല റേറ്റിങ്ങിൽ പൊയ്ക്കൊണ്ടിരിക്കുന്ന സീരിയലിന്റെയൊ കുക്കറി പ്രോഗ്രാമിന്റെയോ ഷൂട്ടിങ്ങായിരിക്കും.സിനിമയിലെ ഈ ചെറിയ വേഷം അഭിനയിച്ചിട്ടു തിരിച്ചു വരുമ്പോൾ ടെലിവിഷൻ രംഗത്തെ ഉള്ള അവസരംകൂടി പോയെന്നു വരാം. എന്നാൽ സിനിമയിൽ പിന്നെ വിളിച്ചില്ലെന്നും വരാം. വർഷത്തിൽ ഒന്നോ രണ്ടോ സിനിമകളിൽ കിട്ടുന്ന ചെറിയ വേഷങ്ങൾക്ക് വേണ്ടി ടെലിവിഷൻ രംഗത്തെ അവസരങ്ങൾ കളയാൻ എന്തായാലും ഞാൻ തീരുമാനിച്ചിട്ടില്ല. സീരിയൽ നടന്മാരെ പുച്ഛിച്ചു തള്ളുന്ന സിനിമാക്കാർ അറിഞ്ഞിരിക്കേണ്ടത് ഇന്ത്യ കണ്ട വലിയ താരമായ ഷാരൂഖ്ഖാൻ വന്നത് ടി വി സീരിയലിലൂടെയാണെന്നതാണ്. അമിതാഭ് ബച്ചനെയും സൽമാൻ ഖാനെയും പോലുള്ളവർ സജീവമായി ടെലി വിഷനിലുണ്ട് .മലയാളത്തിലെ മിക്ക താരങ്ങളുടെയും കടന്നുവരവ് ടെലിവിഷനിലൂടെയാണ്. പിന്നെ എന്നോ വരാനിരിക്കുന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിനു വേണ്ടി ടി വി യിലെ അവസരങ്ങൾ എല്ലാം കളഞ്ഞു കാത്തിരിക്കാൻ എന്നെ കിട്ടില്ല .
- താങ്കൾ അവതാരകനായ മീഡിയ വൺ ചാനലിലെ കുക്കുംബർ സിറ്റി എന്ന പ്രോഗ്രാം മികച്ച റേറ്റിങ്ങിൽ ആണല്ലോ പോകുന്നത്.
വൈവിധ്യങ്ങൾ തേടിയുള്ള ഒരു സഞ്ചാരമാണ് ആ പ്രോഗ്രാം. ആലപ്പുഴയിലെ വെള്ളപ്പൊക്കം പോലെയുള്ള പല ദുരന്തഭൂമികളിലൂടെയും ഞങ്ങൾ സഞ്ചരിച്ചു. യാത്രയുടെ, രുചിയുടെ, കാണാക്കാഴ്ച്ചകളുടെ എല്ലാം അവിസ്മരണീയമായ അനുഭവം പ്രേക്ഷകരിലെത്തിക്കുക എന്നതാണ് ആ ഷോയുടെ ലക്ഷ്യം.
- എങ്ങനെയാണു കലാരംഗത്തേയ്ക്ക് കടന്നുവന്നത്?
ചിറയിൻകീഴിലെ മഞ്ചാടി മൂട് എന്ന സ്ഥലത്താണ് ഞാൻ ജനിച്ചത്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ മിമിക്രി വേദികളിലെയും, സ്കൂൾ നാടകങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു ഞാൻ. പിന്നീടു കോളേജിൽ പഠിക്കുമ്പോൾത്തന്നെ അമച്വ്ർ നാടകങ്ങളിൽ അഭിനയിച്ചുതുടങ്ങി. നാടകയോഗം എന്ന അമച്വർ നാടക സംഘത്തിന്റെ സൂതപുത്രൻ എന്ന നാടകത്തിൽ കർണൻ ആയി വേഷമിട്ടു. അതിനു ശേഷം പ്രൊഫഷണൽ നാടകരംഗത്തേയ്ക്ക് വന്നു .തിരുവനന്തപുരം സംഘചേതന, തിരുവനന്തപുരം സങ്കീർത്തന, തിരുവനന്തപുരം സൗപർണിക തുടങ്ങിയ സമിതികളിലെ നാടകങ്ങളിൽ അഭിനയിച്ചു. .സംഘചേതനയുടെ രാവണപ്രഭു എന്ന നാടകം നാനൂറോളം വേദികളിൽ അവതരിപ്പിച്ചു. നാടകരംഗത്തെ അതികായന്മാരായ കണ്ണൂർ വാസുട്ടി, വക്കം ഷക്കീർ, കരകുളം ചന്ദ്രൻ, ചിറയിൻകീഴ് താഹ തുടങ്ങിയവരുമായി വേദികൾ പങ്കിട്ടു. കേരളാ യൂണിവേഴ്സിറ്റി കലോത്സവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം ലഭിച്ചു. ആദ്യമായി ടെലിവിഷനിൽ എത്തുന്നത് അലി അക്ബറിന്റെ ഉണ്ണി വന്ന നാൾ എന്ന ദൂരദർശനിലെ സീരിയലിലൂടെയാണ് . പിന്നീടു ദൂരദർശനിലെ മോഹനം എന്ന സീരിയലിലെ മണികണ്ഠൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ദൂരദർശനിലെ തന്നെ ശ്രീനാരായണ ഗുരുദേവൻ സീരിയലിൽ ഗുരുദേവൻ ആയി വേഷമിട്ടു. നിരവധി അംഗീകാരങ്ങൾ നേടിത്തന്ന ഒരു വേഷം ആയിരുന്നു അത് . ഇപ്പോഴും ആ സീരിയൽ സംപ്രേഷണം ചെയ്യുന്നുണ്ട് . സൂര്യ ടി വി യിലെ മിന്നുകെട്ട് 1164 എപ്പിസോഡ് പിന്നിട്ട സീരിയലാണ്. മലയാളത്തിൽ പുതിയ റിക്കാർഡിട്ട ആ സീരിയലിൽ വിമൽ ആർ മേനോൻ എന്ന നെഗറ്റീവ് കഥാപത്രത്തെയാണ് ഞാൻ അവതരിപ്പിച്ചത്. സ്ത്രീ, മനസറിയാതെ, സൂര്യകാന്തി തുടങ്ങിയ നിരവധി സീരിയലുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പിന്നീട ഏഷ്യാനെറ്റിലെ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിനെക്കുറിച്ചുള്ള പ്രോഗ്രാം, വാൽക്കണ്ണാടി തുടങ്ങി പതിനഞ്ചോളം ടി വി ഷോകളിലെ അവതാരകനായി.
- ഭാവി പ്രോജക്റ്റുകൾ
നിരവധി സീരിയലുകളിൽ വിളിക്കുന്നുണ്ടെങ്കിലും എല്ലാം ഒരേ ടൈപ്പ് കഥാപാത്രങ്ങൾ ആയതുകൊണ്ട് പലതും സ്വീകരിക്കുന്നില്ല. കാര്യം നിസ്സാരവും കുക്കുംബർ സിറ്റിയും നല്ല ഹിറ്റായി പോകുന്നതുകൊണ്ട് തല്ക്കാലം അതിൽ തന്നെ തുടരും. വ്യത്യസ്തങ്ങളായ വേഷങ്ങളോടാണ് എന്നും എനിക്ക് താല്പര്യം. ഗൾഫ് ഷോ അവതരിപ്പിക്കുന്ന ഒരു ടീം തന്നെ എനിക്കുണ്ട്. ഒരു പ്രത്യേക സ്ക്രിപ്റ്റിൽ പോകുന്ന തികച്ചും വ്യത്യസ്തമായ ഒരു ഷോയാണത്. ഗുണപാഠകഥകളുടെ ഒരു ഓഡിയോ സി ഡി ഇറക്കി കണ്ണു കാണാത്ത കുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന ഒരു പദ്ധതിയും മനസിലുണ്ട് .
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്