Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സാകിർ നായികിനു ശേഷം എം.എം. അക്‌ബറാണ് ഫാസിസത്തിന്റെ ലക്ഷ്യം - ഐ.ഐ.സി

കുവൈത്ത് : പ്രമുഖ ഇസ് ലാമിക ചിന്തകനായ എം.എം അക്‌ബറിന് നേരെയുണ്ടായത് നീതിരഹിതമായ നടപടിയാണെന്ന് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. ഫാസിസ്റ്റ് ഭരണകൂടം അധികാരത്തിലേറിയതുമുതൽ ആരംഭിച്ച ന്യൂനപക്ഷ വേട്ടയുടെ അവസാനത്തെ ഇരയാണ് എം.എം അക്‌ബർ. മത താരതമ്യ വിഷയത്തിൽ അഗാധ പാണ്ഡിത്യവും സ്നേഹ സംവാദങ്ങളിൽ വിഷയമവതരിപ്പിച്ചു സംസാരിക്കാൻ അസാധാരണ ശേഷിയുമുള്ള അദ്ദേഹം താൻ ചെയ്യുന്ന ഈ കൃത്യംകൊണ്ടുതന്നെ കാലങ്ങളായി ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിത്വമാണ്. മത സാഹോദര്യം എന്നും തകർന്നുകാണണമെന്ന് ആഗ്രഹിക്കുന്ന ഫാസിസ്റ്റുകൾക്ക് അദ്ദേഹത്തിന്റെ ഊന്നലുകൾ തലവേദനയും സൃഷ്ടിച്ചിരുന്നു. ഫാസിസം അദ്ദേഹത്തെ വേട്ടയാടാൻ അടിസ്ഥാന കാരണവും ഇതുതന്നെയാണ്. മത താരതമ്യ പഠനങ്ങളെയും അതിനെ പ്രോത്സാഹിപ്പിക്കുന്നവരെയും അവർ ഭയപ്പെടുന്നു.

സാകിർ നായികിനു ശേഷം കേരളത്തിൽ എം.എം. അക്‌ബറാണ് ഫാസിസത്തിന്റെ ലക്ഷ്യം. രാജ്യത്തും പുറത്തും നൂറുക്കണക്കിന് വേദികളിൽ മതങ്ങൾ തമ്മിലുള്ള സ്നേഹ സംവാദങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന അദ്ദേഹം രാജ്യത്ത് ബഹുസ്വരതയുടെ ആഴവും അർത്ഥവും പ്രചരിപ്പിച്ച പ്രഭാഷകനാണ്. ഇപ്പോൾ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളെയും നോട്ടമിട്ടിരിക്കുകയാണ് സംഘ്പരിവാർ ഫാസിസം. അതിനായി ചില ആരോപണങ്ങളും അവർ നിർമ്മിച്ചുവിട്ടിരിക്കുന്നു. അവിടെനിന്നും കണ്ടെത്തിയെന്ന് പറയപ്പെടുന്ന വിഷയങ്ങൾ തങ്ങളുടെ അറ്റാക്കിനെ ന്യായീകരിക്കാൻ വേട്ടക്കാരൻ കണ്ടെത്തിയ ചില ഭാവനാസൃഷ്ടികൾ മാത്രമാണെന്നതാണ് വസ്തുത. ലക്ഷ്യം മതത്തിന്റെ ശാസ്ത്രീയതയും അശാസ്ത്രീയതയും യുക്തിയുടെയും പ്രമാണങ്ങളുടെയും വെളിച്ചത്തിൽ ചർച്ചചെയ്യുന്ന അക്‌ബറിനെ പോലെയുള്ളവരെ വായടപ്പിക്കുകയെന്നതാണ്.

സ്വതന്ത്ര ഇന്ത്യയിൽ മതം പറയാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന എല്ലാവർക്കും നൽകിയിട്ടുണ്ട്. എന്നിരിക്കെ, മത താരതമ്യ പഠനങ്ങളുമായി മുന്നോട്ടുപോകുന്നവരെ ഉന്നംവെച്ച് വേട്ടയാടുന്നത് മതേതരത്വവിരുദ്ധവും അവകാശ ധ്വംസനവുമാണ്. തനിക്ക് സത്യമായി തോന്നുന്നതിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്. അത് മറ്റൊരാളോട് പറയേണ്ടവിധത്തിൽ പറനയാനുള്ള അവകാശവും അവനുണ്ട്. അതിനെ ചോദ്യം ചെയ്യാൻ ഭരണഘടനയുള്ള കാലത്തോളം ഇവിടെ ഒരു ഭരണകൂടത്തിനും സാധ്യമല്ല.

ഫാസിസം പടിവാതിലിൽ നിൽക്കുമ്പോൾ ആദർശ വരമ്പുകളിൽ പിടിച്ചുനിന്ന് പരസ്പരം ആക്ഷേപിക്കുന്നത് സമുദായത്തിന് നന്നല്ല. പൊതുശത്രുവിനു മുമ്പിൽ ഐക്യപ്പെടലാണ് യുക്തി. സലഫിയായതുകൊണ്ടല്ല അക്‌ബർ ഉന്നംവെക്കപ്പെടുന്നത്. അദ്ദേഹം മുസ്ലിമായതുകൊണ്ടും മതങ്ങളെക്കുറിച്ച് സംസാരിക്കുന്ന വ്യക്തിയായതുകൊണ്ടുമാണ്. സാകിർ നായിക്കിനും അക്‌ബറിനുമെതിരെ ഉയർന്നതുപോലെയുള്ള വിഷയങ്ങൾ ഇനി രാജ്യത്ത് ഉണ്ടാവരുത്. ഫാസിസത്തിന്റെ ഉന്നങ്ങളെയും ഊന്നലുകളെയും തകിടംമറിക്കുകയാണ് ഇതിനുവേണ്ടത്. വേട്ടക്കാരനെതിരെ ഒന്നിച്ചാൽ ഇത് സാധിക്കാവുന്നതേയുള്ളൂ. ഇന്ത്യൻ ഇസ് ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി പത്രക്കുറിപ്പിൽ സൂചിപ്പിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP