ആത്മപ്രകാശനം - തോമസ് പുത്തിരിയുടെ പുസ്തകത്തെ കുറിച്ച് നിരൂപണം
ജീവിതസ്മരണകൾ പലപ്പോഴും ചരിത്രരേഖകൾ കൂടിയാണ്. സമൂഹത്തിന്റെ ഗതിവിഗതികൾ വ്യക്തിജീവിതത്തെ എങ്ങനെയെല്ലാം മാറ്റിത്തീർക്കുന്നു എന്നും, മാറിക്കൊണ്ടിരിക്കുന്ന വ്യക്തിസമൂഹത്തിൽ ഏതുതരത്തിൽ ഇടപെടുന്നു എന്നതും ഇത്തരം രചനകൾ വ്യക്തമാക്കുന്നു. തോമസ് പുത്തിരി രചിച്ച 'ആത്മപ്രകാശനം' ഇത്തരത്തിലുള്ള ഒരു അനുഭവപരമ്പരയെ വ്യക്തമാക്കുന്നതാണ്. തന്റെ വിദ്യാലയാനുഭവങ്ങളിൽ നിന്നുതുടങ്ങി ചിന്തയിലും സമീപനരീതിയിലും കാര്യമായ തിരുത്തലുകൾ നടന്ന യൗവ്വനകാലത്തെയും തുടർന്ന് തന്റെ പ്രവാസകാലാനുഭവങ്ങളെയും ഒറ്റപ്പെട്ട ചില ഓർമ്മകളിലൂടെ വരച്ചെടുക്കാൻ ശ്രമിച്ചിരിക്കുന്നു. തികച്ചും വൈയക്തികമെന്നു വിശേഷിപ്പിക്കാവുന്ന ആദ്യഘട്ടത്തിൽ നിന്നും വികസിക്കുന്ന ഈ സ്മരണകൾ എത്തിനിൽക്കുന്നത് സാമൂഹ്യമാനം ഉൾക്കൊള്ളുന്ന മറ്റൊരു മണ്ഡലത്തിലാണ്. വൃഷ്ടിയിൽ നിന്ന് സമഷ്ടിയിലേക്കുള്ള ഊന്നൽവ്യതിയാനം തന്നെയാണ് ഈ പുസ്തകത്തിന്റെ സവിശേഷതയും. ഇതിൽതന്നെ വ്യക്തിജീവിതവുമായി നേരിട്ട് ബന്ധപ്പെടുന്നവയും നിരീക്ഷണപരിധിയിൽ വരുന്നവയും എന്നിങ്ങനെ ലേഖനങ്ങൾ രണ്ടുതരത്തിലാണ്.
വേലൂരിൽ തന്റെ സഹപാഠി ആയിരുന്ന അശോകനെക്കുറിച്ചെഴുതിയ 'സഹപാഠി' എന്ന ലേഖനത്തിൽ നിന്നാരംഭിക്കുന്ന കുറിപ്പുകൾ അവസാനിക്കുന്നത് ബ്രിട്ടീഷ് വാർത്തകൾ എന്ന അദ്ധ്യായത്തിലാണ്. കേവലം 26 അദ്ധ്യായങ്ങളുടെ അകലമല്ല ഈ കുറിപ്പുകൾക്കിടയിലുള്ളത്. തൃശ്ശൂരിലെ ഒരു ഗ്രാമത്തിൽനിന്നും ബ്രിട്ടീഷ് തൊഴിലാളി യൂണിയനായ യൂനിസന്റെ റീജിണൽ കമ്മറ്റി അംഗമായിത്തീരുന്നതിനിടയ്ക്ക് സ്വാംശീകരിച്ച വിപുലമായ ജീവിതാനുഭവങ്ങളുടേയും അറിവുകളുടേയും ആഴവും വൈവിദ്ധ്യവുമുണ്ട്. തികച്ചും സ്വകാര്യമായ ചില അനുഭവങ്ങളാണ് ആദ്യത്തെ രണ്ടദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്നത്. പിന്നീട് പതുക്കെ പതുക്കെ ആ അനുഭവമണ്ഡലം വികസിക്കുന്നു. ഈ വികാസത്തിന് പ്രേരകമായ സാമൂഹ്യഇടപെടലുകൾ വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ട്.
വ്യക്തിപരമായി തന്റെ ബൗദ്ധിക- മാനസിക മണ്ഡലത്തിൽ സംഭവിച്ച പരിണാമങ്ങളെ തിരിഞ്ഞുനോക്കുന്നതിനോടൊപ്പം ഇത്തരമൊരു മാറ്റം തന്നിലുണ്ടാക്കിയ സമൂഹത്തിന്റെ വ്യവഹാരങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുവാനും ശ്രമം നടത്തിയിയിട്ടുണ്ട്. വിമോചനദൈവശാസ്ത്രവും ശാസ്ത്രസാഹിത്യപരിഷത്തും മറ്റു പുരോഗമന പ്രസ്ഥാനങ്ങളും തന്നിൽ ഉണ്ടാക്കിയ മാറ്റങ്ങളെ വിലയിരുത്തുമ്പോൾ അത് ഒരു കാലഘത്തിലെ ചരിത്രസ്മരണകൾ കൂടിയായി മാറുന്ന വിധത്തിൽ പൊതുമണ്ഡലവുമായി കൂട്ടിയിണക്കപ്പെടുന്നുണ്ട്. അവതാരികയിൽ എം.എ ബേബി ഇത് ഇപ്രകാരത്തിൽ രേഖപ്പെടുത്തുന്നു. ''ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു പതുക്കെ പതുക്കെ പുരോഗമനപ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കപ്പെടാനുള്ള സാമൂഹ്യരാഷ്ട്രീയ സാഹചര്യം വിവരിക്കുന്ന അനുഭവക്കുറിപ്പുകൾ ലേഖകന്റെ മാത്രം കഥയല്ല. മറിച്ച് അക്കാലത്ത് സമാനജീവിതം നയിച്ച ഒരുപാടുപേരുടെ ജീവിതത്തിലേക്കുള്ള ജാലകങ്ങളാണ്.''
ബോംബെയിലും പിന്നീട് ബ്രിട്ടണിലും ഉണ്ടായ ജീവിതാനുഭവങ്ങളാണ് അഞ്ചാം അദ്ധ്യായം മുതൽ. സമൂഹവുമായി സംവദിക്കുന്ന ഏതൊരു വ്യക്തിയുടേയും ജീവിതകഥയിൽ അത് ചരിത്രവുമായി സന്ധിക്കുന്ന ഒരിടം ഇല്ലാതിരിക്കില്ല. അത്തരം ഒട്ടേറെ സന്ദർഭങ്ങൾ തുടർന്നുള്ള അദ്ധ്യായങ്ങളിൽ കണ്ടെത്താനാവും. പ്രവാസികളുടെ അർത്ഥശാസ്ത്രത്തെപ്പറ്റിയും ബ്രിട്ടീഷ് കോടതിയെപ്പറ്റിയും പാർലമെന്റിനെക്കുറിച്ചും ജനാധിപത്യസംവിധാനത്തെക്കുറിച്ചും സമരാനുഭവങ്ങളെക്കുറിച്ചുമെല്ലാം ഉള്ള ഈ കുറിപ്പുകൾ ചരിത്ര-രാഷ്ട്രീയ മണ്ഡലവുമായി ബന്ധപ്പെട്ടുനിൽക്കുന്ന വിവരണാത്മകമായ ഒരാഖ്യാനരീതി ഉൾക്കൊള്ളുന്നവയാണ്.
'ചക്രവ്യൂഹം' എന്ന പത്താം അദ്ധ്യായം അതിന്റെ പ്രത്യേകമായ അവതരണരീതികൊണ്ടും പ്രതിപാദനത്തിലെ കൃത്യതകൊണ്ടും അതിലേറെ അതുൾവഹിക്കുന്ന നിഗൂഢമായ സാമൂഹ്യവിമർശനരീതി കൊണ്ടും ഏറെ കൗതുകകരമായി അനുഭവപ്പെടും. പ്രവാസജോലിയിൽനിന്നും രണ്ടുവർഷത്തെ അവധിയെടുത്ത് നാട്ടിൽ കഴിഞ്ഞകാലത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേണ്ടി നടത്തിയ അലച്ചിലുകളാണ് പ്രതിപാദ്യം. സീൻ ഒന്ന് രണ്ട് എന്നിങ്ങനെ രണ്ടു ഡസൻ സീനുകളുടെ പരിസമാപ്തിയിൽ സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുന്ന ലേഖകൻ അനുഭവിക്കുന്ന വിജയാഹ്ലാദം (അതോ ആശ്വാസമോ?) ചുവപ്പുനാടയിൽപ്പെട്ട് അനാവശ്യകാലതാമസം അനുഭവിക്കേണ്ടി വന്ന ആർക്കും അത്രമേൽ ആത്മനിഷ്ഠമായി അനുഭവപ്പെടാം. കേവലം അനുഭവാഖ്യാനത്തിന് അപ്പുറത്ത് നമ്മുടെ ഭരണസംവിധാനത്തിന്റെ മെല്ലെപ്പോക്ക് നയത്തെ കൃത്യമായി ശരമെയ്തു മുറിവേൽപ്പിക്കാനും ആകുന്നുണ്ട് എന്നതാണ് ഈ ലേഖനത്തെ വ്യത്യസ്തമാക്കുന്ന വലിയൊരു പ്രത്യേകത. സമാനമായ മറ്റൊരനുഭവം തന്നെയാണ് 'ചായക്കടയും ഇലക്ട്രിസിറ്റി സബ് എഞ്ചിനീയറും' എന്ന ലേഖനം കൈകാര്യം ചെയ്യുന്നതും.
ലണ്ടൻ ജീവിതസന്ദർഭങ്ങളെ പകർത്തുമ്പോൾ കൗതുകകരവും വിജ്ഞാനപ്രദവുമായ ഒട്ടേറെ അറിവുകൾ പങ്കുവയ്ക്കുന്നതോടൊപ്പം സമകാലികപ്രശ്നങ്ങളോട് ലേഖകൻ പുലർത്തുന്ന നിലപാടും വ്യക്തമാക്കുന്നുണ്ട്. ബ്രിട്ടണിലെ നിർദ്ധനരായ ജനങ്ങൾക്കുവേണ്ടി ബനാറസ് രാജാവ് പണിതുകൊടുത്ത കിണറിനെപ്പറ്റിയുള്ള ലേഖനവും. ലണ്ടനിൽ നടന്ന ഒളിമ്പിക്സിനെക്കുറിച്ചുള്ള ലേഖനവും ഇത്തരത്തിൽ കൗതുകം ജനിപ്പിക്കുന്നതാണ്.
സൂര്യനസ്തമിക്കാത്ത രാജ്യത്തിന്റെ സുവർണ്ണശോഭയ്ക്ക് പിന്നിലുള്ള മനുഷ്യവകാശലംഘനനടപടികളെക്കുറിച്ചും ഇതിനെതിരെയുള്ള പ്രതിഷേധങ്ങളെക്കുറിച്ചും എഴുതിയിട്ടുള്ള ലേഖനങ്ങൾ കൂടി പരാമർശിച്ചാലേ പൂർണ്ണമാവുകയുള്ളൂ. എഴുത്തിനു പിന്നിൽ പ്രവർത്തിക്കുന്ന മനോഭാവത്തെ ഏറ്റവും വ്യക്തമാക്കുന്നതാണ് ഈ ലേഖനങ്ങൾ. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നതുകൊണ്ടാവാം, കൂടുതലും ഈ മേഖലയിൽ തൊഴിലാളികൾ നേരിടുന്ന പ്രതിസന്ധികൾക്കാണ് ലേഖകൻ മുൻതൂക്കം നൽകുന്നത്. 'ഒരു ബ്രിട്ടീഷ് സമരാനുഭവം', 'യൂനിസൻ', 'സാമ്പത്തികമാന്ദ്യത്തിലെ വർഗ്ഗതാല്പര്യം', 'പി.ആർ.സമരവും ബ്രിട്ടീഷ് മലയാളികളും' തുടങ്ങിയ ലേഖനങ്ങൾ പൊതുരംഗത്തെ ഇടപെടലുകളിൽ ഗ്രന്ഥകാരൻ സ്വീകരിച്ച ട്രേഡ് യൂണിയൻ നിലപാടുകളെ വിശദീകരിക്കുന്നതാണ്.
'ആത്മപ്രകാശനം' ആ പുസ്തകത്തിന്റെ തലക്കെട്ടിനെ കവിഞ്ഞുനിൽക്കുന്ന രീതിയിൽ ഒരു സമൂഹനിഷ്ഠസ്വഭാവം പുലർത്തുന്നുണ്ട്. സ്വകാര്യദുഃഖങ്ങളെ ആവിഷ്കരിക്കുന്ന ആദ്യത്തെ അദ്ധ്യായങ്ങൾ പുലർത്തുന്ന വൈയക്തികത തുടർന്നുള്ള അദ്ധ്യായങ്ങളിൽ വസ്തുനിഷ്ഠതയ്ക്ക് വഴിമാറിക്കൊടുക്കുന്നു.
'അറിയപ്പെടാത്ത ബ്രിട്ടൺ' എന്ന തലക്കെട്ടിൽ രചിച്ചിട്ടുള്ള അഞ്ച് ലേഖനങ്ങളും ബ്രിട്ടണിലെ സമകാലിക-രാഷ്ട്രീയ-സാമൂഹ്യ അവസ്ഥകളെ നിരീക്ഷിക്കുന്ന താണ്. വൻകിട വ്യാവസായിക വ്യവസ്ഥിതിയുടെ അനന്തരഫലമായി വന്ന തൊഴിലാളിവിരുദ്ധ നയങ്ങളും അതിനെതിരെ നടന്ന ടോൾപുഡിൻ സമരവും വിവരിക്കുന്ന അദ്ധ്യായം കൃത്യമായ വിവരങ്ങളുടെ ലാളിത്യപൂർണ്ണമായ അവതരണം കൊണ്ട് ശ്രദ്ധേയമാണ്.
തോമസ് പുത്തിരി എന്ന വ്യക്തി അനുഭവിച്ച യാഥാർത്ഥ്യങ്ങളെ നിരീക്ഷിച്ചും അന്വേഷിച്ചും പകർത്തിയ അറിവുകളെ, അതിലൂടെ അദ്ദേഹം അനുവർത്തിക്കുന്ന നിലപാടുകളെ, വ്യക്തമാക്കുന്നതാണ് 'ആത്മപ്രകാശനം' എന്ന കൃതി. ആത്മകഥാപരമായ കുറിപ്പുകൾ എന്നതിനപ്പുറം സവിശേഷമായ സമൂഹചിത്രണം എന്ന രീതിയിൽ കൂടി ഇതിലെ ലേഖനങ്ങൾക്കു പ്രസക്തിയുണ്ട്. ശ്രീ.എം.എ ബേബിയുടെ അവതാരികയും ശ്രീ.ബിനോയ് വിശ്വത്തിന്റെ മുഖവുരയും ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്ന മറ്റുരണ്ടു പ്രധാന ഘടകങ്ങളാണ്. പ്രഭാത് ബുക്ക്ഹൗസ് ആണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍