ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികൾ
ജോയ് ഡാനിയേൽ, ദുബായ്
ആമുഖം
പ്രവാസി എഴുത്തുകാരനായ അസിയുടെ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ് 'ക്യാമ്പ് ക്രോ പ്പറിന്റെ ഇടനാഴികൾ'. ചുരുങ്ങിയ സമയംകൊണ്ട് മൂന്ന് പതിപ്പുകൾ ഇറങ്ങിയ ഈ നോവൽ ഒത്തിരി ചർച്ചകൾക്ക് വഴിയിട്ടിരിക്കുന്നു. സദ്ദാം ഹുസൈനെ പാർപ്പിച്ച സ്ഥലം എന്ന പേരിലാണ് ക്യാമ്പ് ക്രോപ്പർ നാം അറിയുന്നത്. എന്നാൽ മരണം പതിയിരിക്കുന്ന ആ ഇടനാഴികളിലേക്ക് നമ്മളെ കൊണ്ടുപോവുകയാണ് അസി.
പുസ്തകത്തിന്റെ അവസാന പേജും വായിച്ചുകഴിഞ്ഞ് 'ക്യാമ്പ് ക്രോ പ്പറിന്റെ ഇടനാഴികൾ' എന്ന തലക്കെട്ട് മനസ്സിൽ ഒന്നുരുവിട്ടാൽ എത്രമാത്രം വികാരനിർഭരമായ രംഗങ്ങളിൽ കൂടിയാണ് ഇതിലെ 174 പേജുകളിൽകൂടി നിങ്ങൾ കടന്നുപോയതെന്ന് മനസ്സിലാകും.
രണ്ടാം വായനയും കഥയും
ആറ് മാസങ്ങൾക്ക് മുമ്പാണ് ക്യാമ്പ് ക്രോപ്പർ ആദ്യമായി വായിച്ചത്. എന്തുകൊണ്ട് അതേ കഥ തന്നെ രണ്ടാമതും വായിച്ചു എന്ന ചോദ്യത്തിന് രണ്ട് ഉത്തരം ഉണ്ട്. ആദ്യവായന കഥ അറിയാനായിരുന്നു. എന്നാൽ രണ്ടാമത്തെ വായന കഥയ്ക്കുള്ളിലെ കഥയറിയാനും.
ഇറാക്കിൽ നിന്നും സ്ക്രാപ്പ് വാങ്ങി വിൽക്കാൻ വരുന്ന ബിജു, ദാസൻ, സലിം എന്ന മൂന്നുപേരിലൂടെയാണ് കഥ തുടങ്ങുന്നത്. കഥ ക്യാമ്പ് ക്രോപ്പറിലൂടെ പുരോഗമിക്കുമ്പോൾ വായനക്കാരന് ഒരു സസ്പെൻസ് ത്രില്ലർ വായിക്കുന്ന പ്രതീതി ഉണ്ടാകുന്നു. പിന്നീട് കടന്നുവരുന്ന ഓരോ കഥാപാത്രങ്ങൾക്കും ഓരോ കഥയുണ്ട്. ചോരമണക്കുന്ന ക്രൂരതയും, ധനത്തിനിനോടുള്ള ആർത്തിയും, അതാണ് കഥയിലുടനീളം നിറഞ്ഞ് നിൽക്കുന്നത് . സദ്ദാം ഹുസൈൻ, പീറ്റർ, ബ്രൗൺ, മാർക്ക്, അലക്സ്, സദ്ധാമിന്റെ വക്കീലന്മാർ എന്നിങ്ങനെ മനസ്സിൽനിന്നും മാഞ്ഞുപോകാത്ത കുറെ മുഖങ്ങൾ.
ഹൃദയഭേദകമായ രണ്ട് രംഗങ്ങൾ ഈ നോവലിലെ തുടക്കവും ഒടുക്കവും കാണാം. ആപ്പിൾ വാങ്ങി നടന്നുനീങ്ങുന്ന പെൺകുട്ടിക്ക് നേരിടേണ്ട ദുരന്തവും, എഴുത്തും വായനും അറിയാത്ത വൃദ്ധനും വൃദ്ധക്കും നേരിടേണ്ടിവരുന്ന ക്രൂരതയും. തങ്ങളുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് നിരപരാധികൾ യന്ത്രത്തോക്കുകൾക്ക് മുന്നിൽ അരിപ്പകൾ പോലെയായിത്തീരുന്ന ക്രൂരമായ യുദ്ധത്തിന്റെ മുഖം വർണിക്കാൻ കൂടുതൽ ഉദാഹരണങ്ങൾ വേണ്ട.
മറ്റു നോവലുകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകം ഇത് വെറുമൊരു ഫിക്ഷൻ അല്ല എന്നതാണ്. ഫാക്ടുകളാണ് കഥയുടെ കാതൽ. അതും വായനക്കാർക്ക് അറിയാത്തതും പാതിയറിഞ്ഞതുമായ ഫാക്ടുകൾ. യഥാർത്ഥ സംഭവപരമ്പരകളെ ഒരു നോവലിന്റെ രീതിയിൽ ഇഴചേർത്തിരിക്കുന്ന അസി എന്ന എഴുത്തുകാരന്റെ കഴിവ് കഥയിലെ ഓരോ രംഗങ്ങളിലും വായനക്കാർക്ക് ദർശിക്കാനാകും.
തുടക്കവും ഒടുക്കവും വർണ്ണിച്ചിരിക്കുന്നപോലെ നാടകീയ രംഗങ്ങളാൽ സമ്പന്നമായ കഥയാണിത്. ഏറെയും യുദ്ധമുഖത്ത് നിന്ന് സ്വജീവനെ പണയപ്പെടുത്തി നൽകുന്ന റിപ്പോർട്ടുകൾ പോലെ വായനക്കാരെ ത്രസിപ്പിക്കുന്നതാണ്. മൈനുകളും ബോംബുകളും, യന്ത്രത്തോക്കുകളും നിറഞ്ഞ സദാ മരണം പതിയിരിക്കുന്ന ഇറാക്ക് അതാണ് കഥയുടെ ആദ്യാവസാനം.
സ്ക്രാപ്പ്പിന്റെ മറവിൽ ഇറാഖിലെ മ്യൂസിയത്തിൽ നിന്നും വിലപിടിപ്പുള്ള പുരാവസ്തുക്കൾ കടത്തുവാനാണ് പീറ്ററിന്റെ പദ്ധതി. എന്നാൽ ക്യാമ്പ് ക്രോപ്പറിൽ സദ്ദാമിന്റെ വരവോടെ പീറ്ററിന്റെയും കൂട്ടാളികളിയേടെയും പദ്ധതി മാറ്റിവെക്കേണ്ടി വരുന്നു. അതിനാൽ ദിവസങ്ങൾ മാത്രം ഇറാഖിൽ തങ്ങാൻ കണക്കുകൂട്ടി വന്ന ബിജുവും, ദാസനും, സലീമും ഗത്യന്തരം ഇല്ലാതെ ക്യാമ്പ് ക്രോപ്പറിൽ മൂന്ന് വർഷത്തോളം കഴിച്ചുകൂട്ടേണ്ടി വരുന്നു. ആ മൂന്ന് വർഷങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളാണ് നോവൽ പ്രമേയം.
നാടകീയ രംഗങ്ങൾ
രഹസ്യ സ്ഥലത്ത് വലിയ പെട്ടികളിൽ പുരാവസ്തുക്കൾ കൊണ്ടുവരുന്ന ഇറാഖികൾക്ക് കൂലിയായി ഡോളർ കിട്ടുമ്പോൾ കണ്ണുകൾ തിളങ്ങുന്നതും, ജോലി കഴിഞ്ഞ് പീറ്റർ ആംഗ്യം കാണിക്കുമ്പോൾ മാർക്കിന്റെ എം.60 മെഷീൻ ഗണ്ണിൽ നിന്നും തുരുതുരെ വെടിയേറ്റ് ആ പാവങ്ങൾ വീഴുന്നതും വായിക്കുമ്പോൾ ദയയുടെ ഒരുകണികയും ഇല്ലാതെ ഒരു രാജ്യത്തെ സാമ്രാജ്യത്വത്തിന്റെ ഭടന്മാർ എങ്ങനെ ചൂഷണം ചെയ്യുന്നു എന്ന് വരച്ചിടുകയാണ്. അവരുട ജഢങ്ങളെപ്പറ്റി അസിയുടെ വരികൾ 'ക്യാമ്പ് ക്രോപ്പറിലെ ശവശീതീകരണിയിൽ 'അജ്ഞാതൻ' എന്ന് കാലിൽ ടാഗ് കെട്ടിയ നാല് ജഡങ്ങൾ കൂടി ഇന്നുണ്ടാകും'.
സദ്ദാമിനെ ക്യാമ്പിലേക്ക് കൊണ്ടുവരുന്ന രംഗങ്ങളും, പിടികൂടിയ സദ്ദാമിന്റെ തലമുടിയും താടിരോമങ്ങളും ശേഖരിക്കുന്ന ആൾ 'ഐ ആം എ മണി ഫാൻ' എന്ന് പറഞ്ഞ് സ്റ്റാൻലിന്റെ താടിമീശ ലേലത്തിന് പോയത് 45,000 ഡോളറിനാണ് എന്ന് പറയുന്നതും, ക്യാമ്പിനുള്ളിലെ തടവുകാരുടെ ജീവിത വർണ്ണനയും,സെല്ലിനുള്ളിൽ ക്രൂരമർദ്ദനമേൽക്കുന്ന സ്ത്രീകളെയും, പട്ടിയെകൊണ്ട് മനുഷ്യ മാംസം കടിച്ചു പറിക്കുന്ന ക്രൂരതയും ഒക്കെ ഹൃദയമിടിപ്പോടെയല്ലാതെ നമുക്ക് വായിക്കാനാകില്ല. ആറുലക്ഷത്തോളം ഇറാഖികളെ മരണം കൊണ്ടുപോയത് ഇത്തരം ക്രൂരതകളിലൂടെയായിരുന്നു എന്ന ചിത്രം അസി വരച്ചിടുകയാണിവിടെ. സുഹൈർ അൽ ജനാബിയുടെ ദാരുണ കൊലപാതവർണ്ണയിൽ തുടങ്ങി സദ്ദാമിന്റെ വക്കീലന്മാർ ഒന്നൊന്നായി കൊലചെയ്യപ്പെടുന്ന രംഗങ്ങളും, മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമിച്ച് സ്വന്തം ശരീരം പൊട്ടിത്തെറിയിൽ ഇല്ലാതാകുന്ന യുവ മറീനും മനസ്സിൽ തങ്ങിനിൽക്കുന്ന യുദ്ധക്കെടുതിയുടെ ഓർമ്മകളാണ്.
സദ്ദാമും റൊണാൾഡ് റംസ്ഫീൽഡും തമ്മിലുള്ള നീണ്ട സംഭാഷണമാണ് നോവലിലെ ഒരു ഹൈലൈറ്റ്ആ. ഞാൻ ധീരനായ ഇറാക്കിയാണെന്നും അമേരിക്കയുടെ ഓഫർ സ്വീകരിച്ച് മാളത്തിൽ പോയി ഒളിക്കുന്നവനല്ലെന്നും പറയുന്ന പോരാളി. അതേപോലെ കോടതിമുറിയിലെ വിചാരണ വേളയിൽ ന്യായാധിപനോട് 'എന്താണ് നിങ്ങളുടെ പദവി? ഈ കോടതിയോട് ഉത്തരം പറയേണ്ട ബാധ്യത എനിക്കില്ല. ഞാൻ ഇറാക്കിന്റെ പ്രസിഡണ്ടാണ്' എന്ന് നെഞ്ചുവിരിച്ച് സദ്ദാം പറയുന്നു.
ഇത്തരം ഒട്ടനവധി നാടകീയ രംഗങ്ങൾ നിറഞ്ഞതാണ് 'ക്യാമ്പ് ക്രോ പ്പറിന്റെ ഇടനാഴികൾ'. നോവലിന്റെ കൂടുതൽ കഥ വർണ്ണിക്കുന്നത് പുതിയ വായനക്കാരോട് ചെയ്യുന്ന അപരാധമാകും.
വായനയുടെ ആകെത്തുക
അസിയുടെ വളരെ ലളിതമായ, ഒറ്റയിരിപ്പിന് വായിച്ച് തീർക്കാവുന്ന ആഖ്യാനം. പേജുകൾ മറിയുന്നത് നമ്മൾ അറിയില്ല. അവസാന പേജ് കഴിയുമ്പോൾ വായനക്കാരനിലുണ്ടാകുന്ന നിശ്വാസവും, വികാരവും... അതാണ് ഈ നോവലിന്റെ വിജയം.
നമ്മൾ കണ്ട് കേട്ട് അറിയാത്ത ഒരുപാട് വിവരങ്ങൾ ശേഖരിച്ചാണ് അസി ഏറെകാലംകൊണ്ട് ഈ നോവൽ എഴുതിത്ത്ത്ത്തീർത്ത്. അതൊക്കെ അടുക്കും ചിട്ടയോടെയും ഒരു സിനിമ പ്രദർശിപ്പിക്കുന്ന രീതിയിൽ കാണിച്ചുതരികയാണ് എഴുത്തുകാരൻ. വ്യത്യസ്തമായ ഒരു പ്രമേയം തന്റെ നോവലിന് ആധാരമാക്കാൻ എഴുത്തുകാരൻ കാണിച്ച ചങ്കൂറ്റം അഭിനന്ദനമർഹിക്കുന്നു . കഥയിലെ സംഭവങ്ങൾ ഒക്കെ പഴയ ചരിത്രമൊന്നുമല്ല, നമ്മുടെയൊക്കെ കണ്മുന്നിൽ നടന്നതാണ്. അതിനാൽതന്നെ വളച്ചൊടിച്ചാൽ വായനക്കാരൻ നെറ്റിചുളിക്കും. അതുകൊണ്ടാണ് ഫിക്ഷനും ഫാക്ടും കൂട്ടിയിണക്കാൻ എഴുത്തുകാരൻ നടത്തിയ ശ്രമത്തെ ആദ്യം പ്രശംസിച്ചത്.
കുറച്ചുകൂടി വിശാലമായ ക്യാൻവാസിൽ വരക്കേണ്ട ചിത്രമായിരുന്നില്ലേ ഇതെന്ന് ചിലപ്പോൾ വായനക്കാർക്ക് തോന്നിയേക്കാം. പല അധ്യായങ്ങളും വളരെപ്പെട്ടെന്ന് അവസാനിക്കുന്നപോലെ. എന്നാൽ യഥാർത്ഥ സംഭവങ്ങളും, വിവാദമായേക്കാവുന്ന രംഗങ്ങളും അവതരിപ്പിക്കുമ്പോൾ എഴുത്തുകാരനുണ്ടാകുന്ന പരിമിതികൾ നാം കണക്കിലെടുക്കണം. അങ്ങനെയാകുമ്പോൾ വലിച്ചുനീട്ടാതെ തന്മയത്വത്തോടെ കഥ പറഞ്ഞു എന്ന് സമ്മതിക്കേണ്ടിവരും.
നോവലിന്റെ ഒരു ചെറുചിത്രം വരച്ചിടാൻ അഷർ ഗാന്ധിയുടെ കവറിന് സാധിച്ചിട്ടുണ്ട്. അച്ചടിയിൽ പലയിടത്തും ചെറിയ അക്ഷരതെറ്റുകൾ ഉണ്ടെന്നതൊഴിച്ചാൽ പറയത്തക്ക കുറ്റം ഒന്നും പറയാനില്ലാത്ത കൃതിയാണ് 'ക്യാമ്പ് ക്രോ പ്പറിന്റെ ഇടനാഴികൾ'.
കൂടുതൽ വായനക്കാരിലേക്ക് എത്തപ്പെടേണ്ട ഒരു നോവലാണ് ഇത്. വായനക്കാരനെ നിരാശനാക്കുന്ന ഒന്നും ഇതിലില്ല എന്നുമാത്രമല്ല ഒരുപാട് വിവരങ്ങൾ സമ്മാനിക്കുന്ന കൃതിയുമാണ്. നല്ല പുസ്തകങ്ങൾ നെഞ്ചോട് ചേർത്തുവയ്ക്കുന്ന മലയാളവായനാസമൂഹത്തിന്റെ സ്വീകരണത്തിന് തെളിവാണ് ചുരുങ്ങിയ കാലം കൊണ്ട് വന്ന മൂന്ന് പതിപ്പുകൾ.
ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികൾ
അസി
വില 150 രൂപ
പ്രസാധകർ കൈരളി ബുക്ക്സ്, കണ്ണൂർ.
പേജ് 174
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്