ഐവറി ത്രോൺ ഒരു ചരിത്ര ഗോപുരം
ജോയ് ഡാനിയേൽ
മനു എസ് പിള്ളയുടെ 'The Ivory Throne' പുസ്തകത്തിലൂടെയായിരുന്നു കഴിഞ്ഞ രണ്ടാഴ്ചക്കാലം. സേതുലക്ഷ്മിഭായി തമ്പുരാട്ടിയും തിരുവതാംകൂർ രാജവംശവും എന്നെ മനു എന്ന യുവഎഴുത്തുകാരനിലൂടെ കൂട്ടിക്കൊണ്ടുപോയത് അന്തപുരങ്ങളിലെ ഇതുവരെ കാണാത്ത, കേൾക്കാത്ത സാധാരണക്കാർക്ക് കേട്ടുകേൾവിയില്ലാത്ത കഥകളിലേക്കാണ്. അതുകൊണ്ടുതന്നെയാണ് 700 പേജിൽപ്പരം ചെറിയ അക്ഷരങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഈ ചരിത്ര രചന വായിച്ചുകഴിഞ്ഞശേഷം എന്തെങ്കിലും കുറിക്കണം എന്ന് തോന്നിയത്.
ഈ ബുക്കിന്റെ കവർപേജിൽതന്നെ ഇന്ത്യൻ എക്സ്പ്രസിലെ ഒരു വാചകം കൊടുത്തിട്ടുണ്ട് 'A Gem of a Book'. അതിൽ കൂടുതൽ ഒന്നും എനിക്കും പറയാനില്ല. നിങ്ങൾ തൊട്ടറിഞ്ഞിട്ടില്ലാത്ത ഒട്ടനവധി കഥകൾ നിറഞ്ഞുനിൽക്കുന്ന മാണിക്യം ആണ് 'The Ivory Throne' ന്റെ 700 പരം പേജുകൾ.
ഈ ബുക്കിന്റെ അവസാന ഭാഗങ്ങളിൽ, കേവലം ഒരു ചരിത്ര ഗ്രന്ഥം എന്നതിലുപരി എഴുത്തുകാരൻ നമ്മളെ കൂട്ടികൊണ്ടുപോകുന്നത് നാടകീയമായതും വികാര നിർഭരമായതുമായ രംഗങ്ങളിൽകൂടെയാണ്. തന്റെ കൊട്ടാരത്തിൽനിന്നും അവർ വിടപറഞ്ഞുപോകുന്ന രംഗമാണ് താഴെകൊടുത്തിരിക്കുന്നത്. മനുവിന്റെ എഴുത്തിന് എന്റേതായ ഒരു പരിഭാഷ:
'..... അങ്ങനെ അവർ (സേതുലക്ഷിഭായി തമ്പുരാട്ടി) പുറത്തേക്കിറങ്ങുമ്പോൾ തന്റെ ഭാര്യയോട്, രാമവർമ്മ (ഭർത്താവ് വലിയകോയിൽ തമ്പുരാൻ) ചോദിച്ചു. 'അവസാനമായി നമ്മുടെ കൊട്ടാരം ഒന്നുനോക്കിക്കോളൂ..' എന്നാൽ അവർ നിരാകരിച്ചു. താനും ഭർത്താവും കൂടി ഓരോ ഇഞ്ചും രൂപകൽപന ചെയ്ത, തന്റെ കുട്ടികളെ താൻ താലോലിച്ചുവളർത്തിയ , തിരുവതാംകൂർ രാജ്യം താനിരുന്നു ഭരിച്ച കൊട്ടാരം. ഇപ്പോൾ ഒരുകൂട്ടം ആൾക്കാർ (ജോലിക്കാർ) തനിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും, കൊട്ടാരത്തിനുമേൽ കൊടി ഉയർത്തുകയും ചെയ്ത ആ കൊട്ടാരത്തിലേക്ക് ഇനിയൊന്നുകൂടി തിരിഞ്ഞുനോക്കാൻ അവർക്കായില്ല. ജീവിതത്തിന്റെ അവസാന നാളുകളിൽ, കണ്ണുകളിൽ തുളുമ്പിവരുന്ന നീർക്കണങ്ങളോടെ വലിയകോയിൽ തമ്പുരാൻ മകൾ രുഗ്മിണിയോട് പറഞ്ഞു 'ഞാൻ അവരോട് (സേതുലക്ഷിഭായി തമ്പുരാട്ടി) അവസാനമായി കൊട്ടാരത്തിലേക്ക് ഒന്നുനോക്കാൻ പറഞ്ഞു. എന്നാൽ അവർ ഒരിക്കലും തിരിഞ്ഞുനോക്കിയില്ല..'
മഹാറാണിക്കറിയാമായിരുന്നു ഒരു തിരിച്ചുവരവിനായിരുന്നില്ല തന്റെ വിധി എന്ന്.
റെയിൽവേസ്റേഷനിലേക്ക് പോകുന്ന വഴിക്ക് അവർ ആദ്യം കാർ നിർത്തിയത് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുമ്പിലാണ്. നാണയങ്ങൾ കാണിക്കവഞ്ചിയിൽ ഇടാനായി ഡ്രൈവറുടെ കൈവശം കൊടുത്തിട്ട് അവർ കാറിന്റെ സീറ്റിൽ തിരിഞ്ഞിരുന്നു. തന്റെ ഭഗവാന്റെ മുന്നിൽ അവസാനമായി പ്രാർത്ഥിച്ചു. ഈ ഭഗവാന്റെ പേരിലാണ് താൻ ഈ രാജ്യം ഭരിച്ചത്. ഈ ഭഗവാനോടാണ് തന്റെ പരമ്പര കാലാകാലം വിശ്വാസ്യതും, കൂറും കാട്ടിയത്. അതേ ഭവാന്റെ മുന്നിലൂടെയാണ് താൻ എല്ലാം ഇട്ടെറിഞ്ഞു ഇന്ന് പോകുന്നത്. വിധി! രാജകുടുംബത്തിലെ അവസാന രാഞ്ജിയും വലിയൊരു വംശപരമ്പരയുടെ സുപ്രധാന പ്രധിനിധിയുമായിരുന്നവർ ആ ബന്ധങ്ങൾ എല്ലാം വിട്ടെറിഞ്ഞ് പോകുന്നു. 1936 നു ശേഷം അവർ ഒരിക്കലും ഈ ക്ഷേത്രത്തിൽ വന്ന് പ്രാർത്ഥിച്ചിട്ടില്ല. എന്നാൽ ഇന്ന്, തന്റെ കാറിനുള്ളിലിരുന്ന് അവർ ആ ഭഗവാന്റെ രൂപത്തോട് നേരിട്ട് സംവദിച്ച് പറഞ്ഞു 'എന്നോട് ക്ഷമിക്കുക.... എനിക്ക് പോയേ പറ്റൂ..'
രാത്രി പന്ത്രണ്ട് മണി കഴിഞ്ഞ് അവസാന പേജ് തീർന്നശേഷം കിടക്കയിലേക്ക് കിടന്നപ്പോൾ ഉറക്കം വരാതെ മണിക്കൂറുകളോളം എന്നെ വേട്ടയാടിയ തിരുവതാം കൂറിലെ ഈ അവസാന റീജന്റിന്റെ മുഖം.... ഹോ! തമ്പുരാട്ടീ നിങ്ങൾ പറിച്ചെറിയാനാകാതെ എന്നിൽ അങ്ങ് പറ്റിപ്പിടിച്ചുകളഞ്ഞല്ലോ!!
നെഞ്ചിൽ പൊടിയുന്ന കണ്ണുനീർ തുടിപ്പുകളോടല്ലാതെ നിങ്ങൾക്ക് ഈ ചരിത്ര ഗ്രന്ഥം വായന കഴിഞ്ഞു താഴെവയ്ക്കാനാകില്ല. അത്ര മനോഹരമായി, റെക്കാഡിക്കലായി മനു 300 വർഷത്തെ കേരളം ചരിത്രം ഇവിടെ വിവരിക്കുന്നു.
സേതുലക്ഷിഭായി തമ്പുരാട്ടിയുടെ മാസ്മരിക ആലിംഗനത്തിൽ നിന്നും മുക്തമാകാൻ എന്റെ ചിന്തകൾക്കിനിയും ദിവസങ്ങൾ, മാസങ്ങൾ വേണ്ടിവന്നേക്കാം.
ഈ ബുക്ക് ഇംഗ്ലീഷ് പദസമ്പത്തുകൊണ്ടുകൂടി സമ്പുഷ്ടമാണ്. ഒരുപാട് വാക്കുകൾ ആവശ്യ അനുപാതത്തിൽ ചേർത്തിരിക്കുന്നത് ആകർഷകമാണ്.
26 വയസ്സിൽ ഈ എഴുത്തുകാരൻ ആറ് വർഷംകൊണ്ട് ഊണും ഉറക്കവും ഉപേക്ഷിച്ച് ലോകത്തിന്റെ വിവിധ കോണുകളിൽനിന്നും തടുത്തുകൂടിയെടുത്ത ഒരു മാണിക്യം തന്നെയാണിത്. ഇതിന്റെ മലയാള പരിഭാഷ എത്രയും വേഗം പുറത്തിറങ്ങും എന്ന് വിശ്വസിക്കുന്നു.
അവസാനമായി മനുവിന് ഒരു നന്ദി. താങ്കളുടെ പ്രായത്തിൽ കവിഞ്ഞ ഒരു സാഹസത്തിന് മുതിർന്നതിന്. ഞാനറിയാതിരുന്ന എന്റെ നാടുഭരിച്ചിരുന്ന ഒരു രാജ്ഞിയെ മനസ്സിൽ പ്രതിഷ്ഠിച്ച് തന്നതിന്.
Book : The Ivory Throne Chronicles of the House of Travancore
Author : Manu S. Pillai
Publisher : Harper Collins Publishers India
Price : Rs 699/
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍