നിവിൻ പോളിയുടെ കുട്ടന് ഇനി കേരളത്തിന്റെ മലയാളത്തനിമ ശരിക്കും ആസ്വദിക്കാം! ഗോഡ്സ് ഓൺ ഓഫീസിലൂടെ മൈക്രോസോഫ്റ്റ് മുൻ ജീവനക്കാരന് മലയാളികളോട് പറയാനുള്ളത്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മലയാളത്തിൽ വൻ ഹിറ്റായ 'ബാംഗ്ലൂർ ഡേയ്സ്' എന്ന സിനിമയിൽ നിവിൻ പോളിയുടെ കുട്ടൻ എന്ന കഥാപാത്രം ബാംഗ്ലൂരിൽ ജീവിക്കുകയും അതേസമയം കേരളത്തിന്റെ നാട്ടിൻപുറത്തെ സ്നേഹിക്കുകയും ചെയ്യുന്ന യുവാവിന്റേതാണ്. ജോലിയിൽ മടുക്കുമ്പോൾ നാട്ടിൻപുറവും പാടങ്ങളുമെല്ലാം സ്നേഹിക്കുന്ന വ്യക്തിത്വം. എന്തിനും ഒരു മലയാള തനിമ വേണമെന്ന് പറയുന്ന ആൾ. ഇങ്ങനെ കേരളത്തിന്റെ ഗ്രാമീണ ഭംഗിയെ സ്നേഹിക്കുകയും കോർപ്പറേറ്റ് തലത്തിൽ ജോലി ചെയ്യുകയും ചെയ്യുന്ന ധാരാളം മലയാളി യുവാക്കളുണ്ട്. എന്നാൽ ജോലിയെ ഉപേക്ഷിച്ച് ഗ്രാമഭംഗി ആസ്വദിക്കാനും ഇവരാരും തയ്യാറല്ല. ഇങ്ങനെയുള്ള കോർപ്പറേറ്റ് സാഹചര്യത്തിൽ കേരളത്തെ ഗ്രാമതലത്തെയും നിങ്ങളുടെ ഓഫീസാക്കി മാറ്റാൻ സാധിക്കുമോ? സാധിക്കുമെന്നാണ് ആലുവ സ്വദേശിയായ ജെയിംസ് ജോസഫിന് പറയാനുള്ളത്. മൈക്രോസോഫ്റ്റിന്റെ ഡയറക്ടർ സ്ഥാത്തെത്തിയ ജെയിംസ് ജോസഫ് ജോലി രാജിവച്ച് നാട്ടിലെത്തി വ്യവസായ സംരംഭം തുടങ്ങി വിജയിപ്പിക്കുകയും കൂടാതെ കോർപ്പറേറ്റ് ജോലികളും നയിക്കാമെന്നാണ്.
'ഗോഡ്സ് ഓൺ ഓഫീസ്' എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയായ ജെയിംസ് ജോസഫ് തന്റെ പുസ്തകത്തിലൂടെ മലയാളി യുവാക്കളോട് പറയുന്നതും രണ്ട് കാര്യങ്ങളാണ്. ഒന്ന് വീടിനെ ഒരു ഓഫീസാക്കി മാറ്റാം. മറ്റൊന്ന് മണ്ണിനോടുള്ള പ്രതിബന്ധത മറക്കാതെ വ്യവസായ സംരംഭങ്ങൾ തുടങ്ങി വിജയിപ്പിക്കുകയും ചെയ്യാം. സ്വന്തം അനുഭവത്തിലൂടെ ഇക്കാര്യം തെളിയിക്കുകയും ചെയ്തിട്ടുണ്ട് ജെയിംസ് ജോസഫ്. വീട്ടിലിരുന്ന് കോർപ്പറേറ്റ് ജോലികൾ ചെയ്യാാൻ എന്തുവേണമെന്നുമുള്ള കാര്യങ്ങളും 'ഗോഡ്സ് ഓൺ ഓഫീസ്' എന്ന പുസ്തകത്തിലൂടെ ജെയിംസ് പറയുന്നു.
നാടിന്റെ ഭക്ഷ്യവിളയെ ലോകത്തിന്റെ അംഗീകാരത്തിന് സമർപ്പിച്ച കഥ ജെയിംസ് ജോസഫ് 'ഗോഡ്സ് ഓൺ ഓഫീസ്' എന്ന പുസ്തകമാക്കിയപ്പോഴും അതിൽ തുടിച്ചുനിൽക്കുന്നത് നാടിനോടുള്ള ഒരു മലയാളിയുടെ അടങ്ങാത്ത അഭിനിവേശം തന്നെയാണ്. എത്ര ജോലിത്തിരക്കുണ്ടെങ്കിലും കാലുറപ്പിച്ചു വളർന്ന സ്വന്തം മണ്ണിനോടുള്ള പ്രതിബദ്ധത ഒപ്പം കൊണ്ടുപോകാനാകുമെന്ന് ജെയിംസ് ജോസഫിന്റെ പുസ്തകവും അനുഭവവും വിവരിക്കുന്നു.
ജെയിംസ് ജോസഫിന്റെ ഗോഡ്സ് ഓൺ ഓഫീസ് എന്ന പുസ്തകം അന്യനാടുകളിൽ താമസിക്കുന്നവർക്ക് നാട്ടിലേക്കുള്ള മടക്കമായാകും അനുഭവപ്പെടുക. ലോകമെമ്പാടും ജോലിചെയ്യുന്ന മലയാളികളിൽ ഭൂരിപക്ഷത്തിനും എൻആർഐ എന്ന ലേബൽ ഉപേക്ഷിച്ച് നാട്ടിൽ വന്ന് താമസിക്കാൻ ആഗ്രഹമുണ്ടാകും. ഗൃഹാതുരത്വം നാട്ടിലേക്ക് തിരികെ വിളിക്കുന്നുണ്ടെങ്കിലും മെച്ചപ്പെട്ട വരുമാനം എന്ന കുരുക്കിൽപ്പെട്ടിരിക്കുകയാണ് പലരും. നാട്ടിലേക്ക് തിരികെയെത്താൻ ആഗ്രഹമുണ്ടെങ്കിലും കഴിയാത്തതും ഇതുകൊണ്ടാകും. ഇങ്ങനെയുള്ളവർക്ക് ഊർജ്ജം പകരുന്നതാണ് ഈ പുസ്തകം. വീടിനെ ഓഫീസാക്കി മാറ്റിയാൽ ശനിയും ഞായറും അടക്കം ആഘോഷ ദിനങ്ങളൊക്കെ നമുക്ക് ലഭിക്കുമെന്ന് ജെയിംസ് ജോസഫ് പറയുന്നു.
അർബുദബാധയെത്തുടർന്ന് മരിച്ച അമ്മയെ ഓർത്ത് കരയുന്ന മൂന്നുവയസുകാരനിൽ നിന്ന് മൈക്രോസോഫ്റ്റ് എന്ന ആഗോളപ്രശസ്തിയുള്ള സ്ഥാപനത്തിന്റെ മഹത്തായ പുരസ്കാരം നേടുന്ന ഒരു വ്യക്തിയിലേക്ക് രൂപാന്തരമുണ്ടാകുമ്പോഴും നാട്ടിലേക്ക് മടങ്ങാനുള്ള ത്വര ജെയിംസിൽ നഷ്ടമായിരുന്നില്ല. നാട്ടിലേക്ക് മടങ്ങി തങ്ങളുടേതായ പാത വെട്ടിത്തുറക്കാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതാകും 188 പേജുകളിലായി ആറ് അധ്യായങ്ങളുള്ള ജെയിംസിന്റെ പുസ്തകം.
ഗോഡ്സ് ഓൺ ഓഫീസ് നമ്മെ ഓർമിപ്പിക്കുന്നത് നാടിനോടുള്ള ഒരു മലയാളിയുടെ അടങ്ങാത്ത അഭിനിവേശം തന്നെയാണ്. ജോലിത്തിരക്കും മറ്റും നമ്മെ അന്യനാടുകളിലേക്ക് പറിച്ചുനട്ടിട്ടുണ്ടെങ്കിൽ, നാടിന്റെ സംസ്കാരത്തിൽ നിന്ന് അകറ്റി നിർത്തിയിട്ടുണ്ടെങ്കിൽ, അതിലേക്കുള്ള തിരിച്ചുപോക്കിനെയാണ് ഈ പുസ്തകം ഓർമിപ്പിക്കുന്നത്. സ്വന്തം മണ്ണിനോടുള്ള പ്രതിബദ്ധത എങ്ങനെ ഒപ്പം കൊണ്ടുപോകാനാകുമെന്ന് ജെയിംസ് ജോസഫിന്റെ അനുഭവം വ്യക്തമാക്കുന്നു. നിങ്ങൾക്ക് സ്വയം ഊർജംനേടാനും ഉത്തേജിതനാകാനും തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ സ്വപനം കാണുന്നതുപോലുള്ള ജിവിതമായി മാറ്റാൻ കഴിയുന്നതിനാൽ ഗോഡ്സ് ഓൺ ഓഫീസ് ഏറ്റവും മികച്ച വായനാനുഭവമാകും നൽകുക. പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം പോയവാരം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് പ്രകാശനം ചെയ്തത്.
ഇത് മാത്രമല്ല, മലയാളത്തിന്റെ ചക്കയെ ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തി കൈയടി നേടിയ വ്യക്തിത്വം കൂടിയാണ് ജെയിംസ് ജോസഫിന്റേത്. സംസ്കരിച്ച ചക്കപ്പഴത്തിന്റെ വിപണനത്തിന്റെ സാധ്യതകൾ മലയാളികൾക്ക പരിചയപ്പെടുത്തുക കൂടി ചെയ്തു ജെയിംസ് ജോസഫ്. മൈക്രോസോഫ്റ്റിന്റെ ഉന്നതപദവി വിട്ടെറിഞ്ഞ് സ്വന്തം നാട്ടിലെത്തി നമ്മുടെ നാടിന്റെ ഭക്ഷ്യവിളയെ ലോകത്തിന് മുന്നിലെത്തിക്കാൻ തുനിഞ്ഞിറിങ്ങിയ ഒരു മലയാളിയുടെ വിജയഗാഥ ഏറെ ശ്രദ്ധേയമാണ്.
ഉന്നതമായ സ്ഥാനത്തെത്തിയാൽ തനിക്ക് നാട്ടിലേക്ക് തിരിച്ചുപോക്കില്ലെന്ന തിരിച്ചറിവിലാണ് ജെയിംസ് ജോസഫ് തന്റെ ജീവിതത്തിലെ നിർണ്ണായ തീരുമാനം കൈക്കൊള്ളുന്നത്. സ്വന്തം നാട്ടിൽ ഒരു സ്ഥാപനത്തിന് തുടക്കം കുറിക്കാൻ ജെയിംസ് ജോസഫ് തയ്യാറായത്. വലിയ കുളത്തിലെ വലിയ മത്സ്യമാകുന്നതും ചെറിയ കുളത്തിലെ ചെറിയ മത്സ്യമാകുന്നതും തനിക്ക് ഒരുപോലെ തന്നെയെന്ന് ജെയിംസ് പറയുന്നു. ഒരെണ്ണം ജോലിയോടുള്ള ചേതോവികാരവും രണ്ടാമത്തേത് നാടിനോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് ജെയിംസിന്.
ജെയിംസിന്റെ ജാക്ക്ഫ്രൂട്ട് 365 എന്ന സ്ഥാപനം ലക്ഷ്യമിടുന്നതും നാടിന്റെ ഭക്ഷ്യസംസ്കാരം ലോകമെങ്ങും വ്യാപിപ്പിക്കുന്നതിനാണ്. ചക്ക സംസ്കരിച്ച് വർഷം മുഴുവൻ (365 ദിവസവും) ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ജാക്ക് ഫ്രൂട്ട് 365നുള്ളത്. സാധാരണക്കാരന്റെ ഭക്ഷ്യവിഭവമായ ചക്കയെയും ചക്ക വിഭവങ്ങളെയും പഞ്ചനക്ഷത്ര ഹോട്ടലുകളിലും മുന്തിയ ഉപഭോക്താക്കൾക്കിടയിലും എത്തിക്കുക എന്ന ഉദ്ദേശ്യവും ജാക്ക് ഫ്രൂട്ട് 365നുണ്ട്.
ഫ്രീസ് ഡ്രൈ എന്ന ആധുനിക സംസ്കരണ വിദ്യയിലൂടെ ചക്കച്ചുള ഒരു വർഷത്തിലധികം സാധാരണ താപനിലയിൽ സൂക്ഷിച്ചുവയ്ക്കാം. ഈ സാങ്കേതിക വിദ്യയിലൂടെ ചക്കയെ ആണ്ടുമുഴുവൻ ലഭ്യമാക്കുകയാണ് പദ്ധതി. പാൽപ്പൊടി വെള്ളത്തിലിട്ട് പാലാക്കി മാറ്റുന്നതുപോലെ സൂക്ഷിച്ചുവച്ചിരിക്കുന്ന ചക്കച്ചുളകളെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. നിർജലീകരണത്തിലൂടെ ചക്കയുടെ ഭാരം 82 ശതമാനത്തോളം കുറയ്ക്കാനുമാകും. ജാക്ക് ഫ്രൂട്ട് ബട്ടർ മസാല, ജാക്ക്ഫ്രൂട്ട് ബ്രഡ് പുഡിങ്, ചക്കപ്പായസം, പൈസ്, കെബാബ്, ജാക്ക്ഫ്രൂട്ട് കേക്ക്സ്, സ്പ്രിങ് ഗോൾ തുടങ്ങിയ വിഭവങ്ങൾ ഇപ്പോൾ തന്നെ നക്ഷത്രഹോട്ടലുകളിൽ വൻഹിറ്റാണ്.
Stories you may Like
- എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി ഏപ്രിൽ 29ന് സമാപിക്കും
- രാജീവ് ചന്ദ്രശേഖർ മറുനാടനോട് പങ്കുവയ്ക്കുന്നു ആ സംരംഭക കാലം
- ചാറ്റ് ജി പി ടിയും 5 ജി യും ചേർന്ന് മനുഷ്യ ജീവിതത്തെ മറ്റൊരു തലത്തിലേക്ക് വളർത്തുമെന്ന് അറിയുക
- ഇടതന്മാർ ദുർഭൂതമാക്കിയ ക്യാപിറ്റലിസത്തിന്റെ കഥ!
- വിദേശ സന്ദർശനം കേരളാ മുഖ്യമന്ത്രിയെ പഠിപ്പിക്കുന്നതെന്ത്?
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്