യേശുക്രിസ്തു കുരിശിൽ മരിച്ചില്ല; ഭാര്യയോടൊപ്പം കേരളത്തിൽ വന്നു; കാശ്മീരിലെത്തി ഏറെക്കാലം രാജാവായി ജീവിച്ചു; ക്രൈസ്തവ സഭയിൽ കോളിളക്കമുണ്ടാക്കാവുന്ന നോവൽ ഈയാഴ്ച പുറത്തിറങ്ങുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യേശുക്രിസ്തു കുരിശ്ശിൽ മരിച്ചിട്ടില്ലെന്ന് പറഞ്ഞാൽ ലോകത്തെവിടെയും ഉള്ള ക്രൈസ്തവ വിശ്വാസികൾ അത് അംഗീകരിച്ചു തരാൻ മടിക്കും. ഇത്തരത്തിലുള്ള ചർച്ചകളെ പോലും അസഹിഷ്ണുതയോടെയാണ് ക്രൈസ്തവർ കണ്ടത്. ഏറെ വിവാദം ഉയർത്തിയ 'ഡാവിഞ്ചി കോഡ്' എന്ന സിനിമ പോലും ഇന്ത്യയിൽ റിലീസ് ചെയ്യാൻ റിലീസ് ചെയ്യുന്നതിന് എതിരെ പ്രതിഷേധം ഉയർത്തിയിരുന്നു. കേരളത്തിലായിരുന്നു പ്രതിഷേധക്കാരേറെയും. യേശു ക്രിസ്തുവും മഗ്ദലന മറിയവും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു 'ഡാവിഞ്ചി കോഡ്' പരാമർശിച്ചത്. ഈ ഒരു പശ്ചാത്തലത്തിലാണ് വിവാദങ്ങൾക്ക് വഴിവെക്കാൻ മറ്റൊരു പുസ്‌കതം കൂടി കേരളത്തിലെത്തുന്നത്. പ്രമുഖ എഴുത്തുകാരി രതീദേവി എഴുതിയ 'മഗ്ദലീനയുടെ പെൺ സുവിശേഷങ്ങൾ; എന്റെയും' എന്ന നോവലിൽ യേശുക്രിസ്തുവിന് കുരിശുമരണം സംഭവിച്ചിട്ടില്ലെന്നും കാശ്മീരിലെത്തി രാജാവായി ജീവിച്ചു എന്നുമാണ് പറഞ്ഞുവെക്കുന്നത്.
പീലാത്തോസ് കുരിശുമരണം വിധിച്ച യേശു രണ്ടു കള്ളന്മാർക്കൊപ്പം കുരിശിൽ തറയ്ക്കപ്പെടുകയും മരിച്ച് മൂന്നാം ദിവസം കല്ലറയിൽനിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുവെന്ന അടിസ്ഥാന ക്രൈസ്തവവിശ്വാസം അട്ടിമറിക്കുന്നതാണ് മലയാളത്തിൽ പുറത്തിറങ്ങുന്ന നോവൽ. ഈയാഴ്ച ഷാർജ ബുക്‌ഫെസ്റ്റിവലിലാണ് നോവൽ പ്രകാശനം ചെയ്യുന്നത്. കുരിശിൽ നിന്നു രക്ഷപെട്ട യേശു ഏറെക്കാലം തന്റെ കാമുകിയും നഗരവേശ്യയും പിന്നെ ഭാര്യയുമായ മഗ്ദലനമറിയത്തോടൊപ്പം കപ്പൽകയറി കൊടുങ്ങല്ലൂരിലും അവിടെനിന്ന് കാശ്മീരിലുമെത്തി, അവിടത്തെ രാജാവായ ഗോപാനന്ദന്റെ പിൻഗാമിയായി രാജ്യം ഭരിച്ചു എന്ന കഥയാണ് നോവൽ പറയുന്നത്. മലയാളിയും ഷിക്കാഗോയിൽ താമസിക്കുന്ന (മുൻ) കമ്യൂണിസ്റ്റും നക്‌സലൈറ്റും ഫെമിനിസ്റ്റും എഴുത്തുകാരിയുമായ രതീദേവി ഇംഗ്ലീഷിലും മലയാളത്തിലും ഒരേസമയമാണ് 'മഗ്ദലീനയുടെ പെൺസുവിശേഷങ്ങൾ; എന്റെയും' എഴുതിയത്.
നോവലിലാണ് ക്രൈസ്തവസഭയുടെ വിശ്വാസങ്ങളെയും ചരിത്രത്തെയും അടിമുടി ഇളക്കിമറിക്കാൻ പോന്ന നിരീക്ഷണങ്ങളും ഭാവനയുമുള്ളത്. യേശുക്രിസ്തുവിന് കുരിശുമരണം സംഭവിച്ചില്ലെന്ന് വാദം തന്നെ മതി ക്രൈസ്തവ സഭയിൽ കോളിളക്കമുണ്ടാക്കാൻ. അതേസമയം മാൻബുക്കർ പ്രൈസിനു ശുപാർശ ചെയ്യപ്പെട്ട കൃതികളിലൊന്നാണ് രതീദേവിയുടെ ഇംഗ്ലീഷ് നോവൽ എന്നിടത്താണ് ഈ കൃതി സൃഷ്ടിക്കാവുന്ന ആഗോള പുകിലുകളുടെ സാധ്യത തെളിയുന്നത്. എന്നാൽ വായനാപ്രേമികൾ ഏറെ പ്രതീക്ഷയോടെയാണ് ഈ പുസ്തകത്തിനായി കാത്തിരിക്കുന്നത്.
മഗ്ദലനമറിയം മാത്രമല്ല യേശുവിന്റെ ഭാര്യയായിരുന്നതെന്നും നോവലിൽ വ്യക്തമാക്കുന്നു. കാശ്മീർ രാജാവ് ഗോപാനന്ദന്റെ മകളെയും യേശു വിവാഹം ചെയ്യുന്നതായി നോവൽ പരാമർശിക്കുന്നു. കാശ്മീർ രാജാവ് ഗോപാനന്ദന്റെ മകൾ യേശുവിനെ സ്വയംവരം ചെയ്തതോടെ സന്യാസിനിയായി മാറിയ മഗ്ദലനമറിയം ഒരാശ്രമം സ്ഥാപിച്ച് അവിടേക്കു താമസം മാറ്റുന്നു. യേശു, തന്റെ പുതിയ ഭാര്യക്കും അഞ്ചുമക്കൾക്കുമൊപ്പം നൂറ്റഞ്ചുവയസ്സുവരെ ജീവിച്ചു മരിച്ചു. മഗ്ദലനയുടെയും യേശുവിന്റെയും കല്ലറകൾ ഇപ്പോഴും കാശ്മീരിലുണ്ട്. ഈ കല്ലറ കണ്ടെത്തി മഗ്ദലനയുടെ ആത്മീയപാരമ്പര്യത്തിൽ ഇരുപത്തി മൂന്നാം തലമുറയിൽ ജനിച്ചവളാണ് താൻ എന്നു തിരിച്ചറിയുന്ന കൊച്ചിയിലെ അഭിഭാഷക ലക്ഷ്മിയുടെ രതിനിർവേദങ്ങളുടെ ആഖ്യാനമായാണ് നോവൽ ചുരുൾനിവരുന്നത്.
ക്രിസ്തുവിനെയും മഗ്ദലനയെയും കുറിച്ചുണ്ടായിട്ടുള്ള വിഖ്യാതങ്ങളായ നോവലുകളുടെയെല്ലാം ഘടനയെ മറികടന്ന്, ഇരുവരെയും കാശ്മീരിനോടും ഇന്ത്യയോടും ബന്ധപ്പെടുത്തുന്ന അപൂർവമായ നോവൽഭാവനയാണ് രതീദേവിയുടെ കൃതിയിലുള്ളത്. തൃശൂർ ഗ്രീൻബുക്‌സാണ് നോവൽ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നത്.
ഇംഗ്ലീഷിലം മലയാളത്തിലും ഒരേസമയം പ്രസിദ്ധീകരിക്കുന്ന നോവലിൽ നിന്നുള്ള ചില ഭാഗങ്ങൾ 'മറുനാടൻ മലയാളി' പ്രസിദ്ധീകരിക്കുന്നു.
മഗ്ദലിനയുടെ പെൺസുവിശേഷങ്ങൾ; എന്റെയും - നോവൽ, രതീദേവി
പുസ്തകത്തിൽനിന്ന്
വെള്ളികൊണ്ടുള്ള പാദുകം. മരതകം പതിച്ച പാദസരം. പച്ച പട്ടുപാവാടയിൽ തിളക്കങ്ങൾ, സുവർണനൂലിൽ തുന്നിയ മേൽകുപ്പായം. കഴുത്തിലണിയാൻ നവരത്‌ന പതക്കം. തലയിൽ ഇടാൻ തൂവെള്ള പട്ടിൽ മാണിക്യം പതിച്ച ശിരോവസ്ത്രം. കൈകളിൽ വെനീസ് നിർമ്മിത കുപ്പിവളകൾ. കണ്ണിലെഴുതാൻ ലെബനോണിൻ സുറുമ. ചുണ്ടിലിടാൻ ഇളം ചുവന്ന നിറത്തിലുള്ള കുങ്കുമപ്പൂവിൽ നിന്നുണ്ടാക്കിയ ചായം.
രാജകുമാരന്റെ അടുത്തേക്ക് അണിഞ്ഞൊരുങ്ങി മഗ്ദലീന എത്തിയപ്പോൾ പാദസ്വരത്തിന്റെ ശബ്ദം കേട്ട് രാജകുമാരൻ കണ്ണുകൾ തുറന്നു.
'സ്വർഗ്ഗസുന്ദരി'
'ഏതു ചക്രവർത്തിയും നിങ്ങളെ സ്വന്തമാക്കാൻ മോഹിച്ചു പോകും.'
മഗ്ദലീന നിശ്ശബ്ദയായി നിന്നു.
'കണ്ടുവല്ലോ. ഞാനീ വസ്ത്രങ്ങൾ അഴിച്ച് പരിചാരികയുടെ കൈയിൽ ഏല്പിക്കാം. എനിക്ക് ഇതു വേണ്ട. അധികം സമയം അണിഞ്ഞുനിൽക്കാനും കഴിയില്ല.'
പോകാൻ എണീറ്റ മഗ്ദലീനയുടെ കൈകളിൽ രാജകുമാരൻ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു.
'നോക്കൂ. മഗ്ദലീനേ, നിന്റെ കൺകളിൽ എന്റെ രൂപമാണ് പ്രതിഫലിക്കുന്നത്. നീ എന്റെ കൺകളിൽ നോക്കൂ. അവിടെ നിന്നെയാണ് കാണുന്നത്. നീ മാത്രമാണ്. സത്യം.
നിന്നെ വിട്ടെനിക്ക് പോകാൻ കഴിയുന്നില്ല. വല്ലാതെ സ്‌നേഹിച്ചു പോയി. എന്റെ കൂടെ വരൂ! ചേർന്നുനിന്നപ്പോൾ രണ്ടുപേരുടേയും ഹൃദയമിടിപ്പ് ഒരേ വേഗത്തിലായി. ആ കൺപോളകളിൽ മുഖമമർത്തി ചുംബിച്ചു.
അവന്റെ ആദ്യചുംബനം!
സിരകളിൽ ആയിരം സൂര്യൻ ജ്വലിച്ചുയർന്നു. അവൾ പ്രതിഷേധിച്ചില്ല.
രണ്ടു ശരീരങ്ങൾ പ്രണയത്തിന്റെ ദിവ്യക്ഷേത്രമായി.
അവളുടെ കാൽപാദത്തിനടുത്ത് അവൻ മുട്ടുകുത്തിയിരുന്നു. വെള്ളിപാദുകം അഴിച്ചുമാറ്റി. പാദം മറഞ്ഞുകിടന്ന സിൽക്ക് പാവാട മുകളിലേക്ക് പൊക്കിമാറ്റി. ആ കണങ്കാലിലൂടെ ചുണ്ടമർത്തി മുകളിലേക്ക് മുകളിലേക്ക് ഒരു സൂര്യനായി ജ്വലിച്ചുയർന്നു. വെള്ള സിൽക്കിൽ തുന്നിയ മേലുടുപ്പ് അഴിച്ചെറിഞ്ഞു. മുലക്കച്ചക്കുള്ളിൽ തിങ്ങി നിന്ന യൗവ്വനം.
അവളെ ഇറുക്കെ പുണർന്നു.
വിടർന്ന നെഞ്ചിൽ അവളുടെ മാറിടത്തിന്റെ ചൂട് രണ്ട് തീഗോളം പോലെ അവനറിഞ്ഞു.
വിടർന്നുനിൽക്കുന്ന പനിനീർപ്പൂവിന്റെ ദളങ്ങളിൽ മുത്തമിട്ടുപറക്കുന്ന ചാരുതയുള്ള ചിത്രശലഭം പോലെ ആ സൗന്ദര്യം അവൻ ആസ്വദിക്കുകയായിരുന്നു.
അവളുടെ നഗ്നമായ ശരീരത്തിന്റെ വടിവുകളിൽ തലോടി തലോടി അവളെ ഉറക്കി.
ഉറങ്ങുന്ന മഗ്ദലീനയുടെ മുഖത്തേക്ക് നോക്കി- സ്വർഗ്ഗീയ അനുഭൂതി അയവിറക്കി- അവനിരുന്നു രാവേറുവോളം.
നിമിഷങ്ങൾ പ്രണയനിർഭരങ്ങളായി. ഓരോ സ്പർശനത്തിലും ഓരോ നക്ഷത്രവും വീണുടയുന്ന ദീപ്തമായ ചൂട്. കൺകളിൽ നോക്കി കെട്ടിപ്പിടിച്ചുകിടന്നപ്പോൾ നാലു കണ്ണുകൾ നാലു സമുദ്രങ്ങളായി തിരയടിച്ചു.
സ്ത്രീശരീരത്തിന്റെ ചാരുത അവന്റെ ശരീരം ആദ്യമായറിഞ്ഞു. അവളോടുള്ള പ്രണയത്തിന്റെ തീക്ഷ്ണത ശരീരത്തിനും അപ്പുറമാണെന്നവനറിഞ്ഞു.
നേരം പുലർന്നു. മഗ്ദലീന ഉറക്കത്തിൽ നിന്നുണർന്നു. തന്റെ മടിയിൽ കിടന്നുറങ്ങുന്ന രാജകുമാരനെ നോക്കി ഭിത്തി ചാരി മഗ്ദലീനയിരുന്നു. സ്വച്ഛന്ദമായി ഒഴുകിയ രണ്ടു നദികൾ ഒന്നിച്ചപ്പോഴുള്ള ശുദ്ധി- ആ തെളിമ, പ്രണയപ്രവാഹത്തിന്റെ മോക്ഷനിമിഷം.
നേരം പുലർന്നു. അവനുണർന്നു.
'ഉറങ്ങാതെ എന്നെ നോക്കിയിരിക്കുകയായിരുന്നോ? എനിക്കീ രാത്രി ഒരിക്കലും മറക്കാൻ കഴിയില്ല. എന്നിലെ പുരുഷനെ കാട്ടിതന്ന ആദ്യ പെൺകുട്ടീ!
അവളുടെ മടിയിൽ കിടന്നവൻ ഏറെ കാര്യങ്ങൾ പറഞ്ഞു. അവന്റെ ബാല്യം മുതലുള്ള കഥകൾ - കഥ പറഞ്ഞുകഴിഞ്ഞപ്പോൾ മഗ്ദലീന പറഞ്ഞു. 'എനിക്കിപ്പോൾ കുമാരന്റെ രാജകൊട്ടാരത്തിന്റെ ഓരോ ഇടനാഴിയും അറിയാം. കൊട്ടാരത്തിലെ പൂന്തോട്ടത്തിൽ എത്രതരം ചെടികൾ ഉണ്ടെന്നറിയാം. അതിൽ വിടരുന്ന പൂക്കളുടെ നിറവും ഗന്ധവും അറിയാം. അമ്മ, രാജകുമാരനെ എത്ര സ്‌നേഹിക്കുന്നുവെന്നറിയാം.'
'നിന്നെ പുണർന്നു നിൽക്കുമ്പോൾ മരുഭൂമിയുടെ ചൂടിനും വിജനതയ്ക്കും വന്യമായ സൗന്ദര്യം. ലോകം മുഴുവനും പ്രണയത്തിന്റെ താളമാണ്. പുതിയ പ്രഭാതം, പുതിയ സായാഹ്നങ്ങൾ. എല്ലാറ്റിലും ആദ്യതാളം നിറയുന്നു. ഭൂമിയുടെ താളമാണ് മഗ്ദലീനയ്ക്ക്.
പരസ്പരം കൂടുതൽ അറിഞ്ഞും ആഘോഷിച്ചും ആഴ്ചകൾ വീണ്ടും കടന്നുപോയി.
ലൈംഗികത ദൈവികത തന്നെയാണെന്ന് രാജകുമാരൻ മഗ്ദലീനയിലൂടെ അറിഞ്ഞ ദിനങ്ങൾ! ശരീരത്തിലെ ഓരോ കോശങ്ങളിലും പ്രണയത്താൽ നിറയുന്ന ഊഷ്മളത. ആ ഊഷ്മളത ഉന്മേഷമാണ്. ദിവ്യതയാണ്. എത്ര നുകർന്നാലും തീരാത്ത സ്തന്യം പോലെയാണീ നിമിഷങ്ങൾ. പുറത്ത് മരുഭൂമിയിൽ കള്ളിച്ചെടികൾ പൂത്തിട്ടുണ്ട്. മനസ്സിൽ പ്രണയത്തിന്റെ മരംതളിർത്തു, പൂത്തുനിന്നു. പുതിയ അനുഭൂതി സഞ്ചയത്തിന്റെ കതിരുകളായി- മനസ്സിൽ പുതിയ വർണങ്ങളാർജിക്കുന്നു.
താങ്ങാനാവാത്ത സൗരഭ്യമായി! പ്രാണശ്വാസമായി ഈ പ്രപഞ്ചം തന്നിലേക്ക് പ്രവഹിക്കുന്നു. ഈ ആദിമ വിസ്മയത്തിന്റെ നിമിഷം ജീവിതം മുഴുവനും ഒരു നറുവെളിച്ചമായി കൂടെ ഉണ്ടാകും, പ്രിയമുള്ളവളെ!
നീയെന്റെ ജീവന്റെ ഭാഗമാണ്. സ്‌ത്രൈണതയുടെ അലിവും സ്‌നേഹവും എല്ലാം നിന്നിലൂടെ ഞാനറിഞ്ഞു. ആ അറിവ് അസ്ഥിയിൽനിന്നും മജ്ജയിലേക്ക് കയറിക്കൂടിയിരിക്കുന്നു. പിരിയുവാൻ കഴിയുന്നില്ല.
'ഇവിടെ എത്തീട്ട് ഒരു മാസം കഴിഞ്ഞു. ഇനി മടങ്ങിപ്പോകാൻ രണ്ടു പകൽകൂടി. മഗ്ദലീനയെ പിരിയുക എന്റെ ജീവിതത്തിലെ ഏറ്റവും ദാരുണമായ നിമിഷം.'
മഗ്ദലീനയെ അയാൾ ചേർത്തിരുത്തി.
'മഗ്ദലീന, ഞാൻ പറയുന്നതു ശ്രദ്ധിച്ചു കേൾക്കൂ! നീ എന്റെ കൂടെ വരൂ. നമുക്ക് ഒന്നിച്ചു ജീവിക്കാം. ജീവിതം മുഴുവനും സ്‌നേഹിച്ചു സ്‌നേഹിച്ചു മരിക്കാം. നീയില്ലാതെ എനിക്കിനി ജീവിക്കാൻ കഴിയില്ല.
വരൂ! എന്റെ കൂടെ വരൂ! വീണ്ടും വീണ്ടും ഞാനത് തന്നെ പറയുന്നു മഗ്ദലീനെ.'
'രാജകുമാരാ, ചില വഴികളിൽ ഒറ്റയ്ക്ക് നടക്കുകയെന്നത് എന്റെ നിയോഗമാണ്. ഞാൻ ശരീരം വിൽക്കുന്നവളാണ്. ഒരു ഇടത്താവളവും ഞാൻ സ്ഥിരമാക്കാറില്ല. എന്നോട് ക്ഷമിക്കൂ.'
മറ്റൊരു ഭാഗം
ഒന്നും ചെയ്യുവാനില്ല.... എത്രനാൾ ഇങ്ങനെ ജീവിക്കും. ഭ്രാന്തു പിടിക്കുന്നു. ഒരു വാക്ക് സംസാരിക്കാൻ ആരുമില്ല.
ആകാശത്തേക്കു നോക്കിയിരിക്കുക പതിവായി. വേഗതയിൽ ഓടിപ്പോകുന്ന വെള്ളമേഘങ്ങൾ!
ഒരിക്കൽ മേഘത്തിനിടയിലൂടെ ഒരു വെള്ളംകൊണ്ടുള്ള ഒരു ഗോവണി താഴേക്കു വരുന്നു. അതിലൂടെ ഒരാൾ എന്റെ ജലവാതിലേക്കു ചാടിയിറങ്ങി. ഞാൻ ആ യുവാവിനെ അദ്ഭുതത്തോടെ നോക്കി നിന്നു. എന്റെ തോളിൽ ചേർത്തു പിടിച്ചുകൊണ്ടാ യുവാവ് പറഞ്ഞു:
'നിന്റെ ഏകാന്തത ഞാൻ കാണുന്നുണ്ടായിരുന്നു. നീ വാതിലിനടുത്തുനിന്ന് ആകാശത്തേക്ക് അർത്ഥിക്കുന്നത് ഞാൻ കേട്ടിരുന്നു. സുന്ദരനും പ്രേമഭരിതനുമായ ഒരു ഗന്ധർവനെ കാത്തിരിക്കുന്നത് ഞാനറിഞ്ഞു.'
ഞാനവന്റെ കൈകളിലേക്കു നോക്കി, ആർദ്രമാണ് കൺകൾ, അലിവുള്ള വാക്കുകൾ, കുലീനമായ മുഖം! ഊർജ്ജം നിറഞ്ഞ ചുണ്ടുകൾ. വർഷങ്ങളായി ഞാൻ കാത്തിരുന്ന സ്വപ്നരാജകുമാരൻ!
അങ്ങനെ വിജനവും ഏകാന്തവുമായ എന്റെ പകലുകൾക്ക് അവൻ കൂട്ടായി വന്നു. ഞാൻ പ്രണയിനി ആകുമ്പോൾ അവൻ എന്റെ കൂടെയുണ്ടാകുന്നു.
തണുപ്പും കോടമഞ്ഞും ഉള്ള ഏതോ താഴ്‌വാരത്ത് ഞാനും അവനും....
സുതാര്യമായ വെള്ളപ്പട്ടുപോലെ ഞങ്ങളെ തഴുകിപ്പോകുന്ന കോടമഞ്ഞ്.... ഒരു പുതപ്പ് ആയി എന്നെ പൊതിയുന്ന അവന്റെ പ്രണയച്ചൂട്....
അവൻ എന്റെ ചെവിയിൽ മന്ത്രിക്കുന്നു.
ലക്ഷമിക്കുട്ടീ, നിന്റെ കൺകളിൽ ഞാൻ ധ്രുവനക്ഷത്രം കാണുന്നു. നിന്റെ കൺകോണുകളിൽ തുടിക്കുന്നത് മകരമത്സ്യം... നിന്റെ നനഞ്ഞ ചുണ്ടുകളിൽ നിലയ്ക്കാത്ത തിരയിളക്കം. കൺപീലികളിൽ കൊടുങ്കാറ്റിന്റെ വന്യത. നിന്റെ കവിളുകളിൽ നിന്നും ഞാൻ കൊയ്‌തെടുക്കുന്ന സ്വർണ്ണമണികൾ! നിന്റെ മാറിടങ്ങളിൽ ഒരു യാഗാശ്വത്തിന്റെ കിതപ്പുകൾ! അടിവയറിൽ ഒരായിരം സൂര്യന്റെ ചൂട്. നിന്റെ തുടയിടുക്കിൽ വന്യോന്മാദത്തിന്റെ ലാവാപ്രവാഹം. ഒരു മഴവില്ല് ഉരുക്കി നിന്റെ ചുണ്ട് നനയ്ക്കുമ്പോൾ അനന്തകോടി നക്ഷത്രങ്ങൾച്ചിതറുമ്പോൾ ആകാശത്തിന്റെ അനന്തയിൽ എവിടെയോ വെള്ളിമേഘങ്ങൾ ഇണചേരുന്നു. നിന്റെ സാമീപ്യത്തിൽ ഞാൻ ഉന്മാദിക്കുന്നു.
ഒരു മെഴുകുതിരിപോലെ ഞാൻ നിറഞ്ഞു കത്തി, ഉടല് ഉരുകിനിൽക്കുന്നു. മേഘങ്ങൾക്കിടയിലൂടെ ഭൂമിയിലേക്കു നോക്കുമ്പോൾ - നീ ആകാശത്തേക്ക് ഒരു കാമുകനെ പ്രതീക്ഷിച്ചു നിൽക്കുന്നതു പണ്ടു കാണാമായിരുന്നു.
ഇന്നിതാ ഞാൻ നിന്റെ കൂടെയുരുമ്മിയിരിക്കുന്നു. നിന്റെ മദിപ്പിക്കുന്ന മണവും നിറഞ്ഞ മുലകൾക്കിടയിലെ ചൂടും അരക്കെട്ടിലെ ഉന്മാദവും എന്റെ പുരുഷനാക്കുന്നു - പ്രപഞ്ചം ജനിക്കും മുന്നേ, നക്ഷത്രങ്ങളും സൂര്യചന്ദ്രന്മാരും പൊട്ടിവിടർന്ന പ്രപഞ്ചോൽപ്പത്തിക്കും മുന്നേ കാലവും സമയവും വെളിവാകുന്നതിനും മുന്നേ...
നിന്നെ ഞാൻ പ്രണയിച്ചിരുന്നു ലക്ഷമീ,
അവന്റെ കണ്ണിലേക്കു നോക്കി ഞാൻ പറഞ്ഞു, എന്റെ ദേവാ, എന്റെ ഏകാന്തമായ ഈ ജീവിതത്തിൽ നിന്നും ഞാൻ ഭ്രാന്തു പിടിക്കാതെയിരുന്നത്, നിന്നെപ്പോലെ എല്ലാം തികഞ്ഞ ഒരു കാമുകനെ സ്വയം സൃഷ്ടിച്ചുകൊണ്ടാണ്. എന്നെ പൊതിയുന്ന ഈ ചുവരുകൾ സംവദിക്കുമെങ്കിൽ അവ നിന്നെക്കുറിച്ച് ഓർത്തു തുടിക്കുന്ന എന്റെ നെഞ്ചിന്റെ സ്പന്ദനങ്ങളെക്കുറിച്ച് പറയും. എന്റെ കണ്ണിൽ നിറയുന്ന നിന്നെക്കുറിച്ചു പറയും! എന്നെ പൊതിയുന്ന എല്ലാ ചുവരുകളിലും ഒരു നിറഞ്ഞ സാന്നിദ്ധ്യം നീയാണ്. നീ ഒരു പരമമായ സത്യം, ആയി എന്നിൽ നിറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഒരാഴ്ചയായി കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിനിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം; കണ്ടെത്തിയത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ
- നാടിളക്കിയുള്ള പ്രചാരണം നടത്തിയിട്ടും രണ്ടാം ഘട്ടത്തിലും ആവേശം പോരാ; 2019 ലെ അപേക്ഷിച്ച് പോളിങ്ങിൽ എട്ട് ശതമാനത്തോളം കുറവ്; പ്രാഥമിക കണക്കുകൾ പ്രകാരം കേരളത്തിൽ 7.32 ശതമാനത്തോളം കുറവ്; വോട്ടർമാർ ഏറ്റവും ആവേശത്തോടെ എത്തിയത് കണ്ണൂരിൽ; വോട്ടിങ് ശതമാനം കുറഞ്ഞത് ചർച്ചയാക്കി രാഷ്ട്രീയ കക്ഷികൾ
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- കഥകളി കലാകാരിക്ക് ദുബായിൽ പരിപാടി വാഗ്ദാനം ചെയ്ത ശേഷം ആവശ്യപ്പെട്ടത് ലഹരി കടത്തണമെന്ന്; വിസമ്മതിച്ചപ്പോൾ കാറിൽ പൂട്ടിയിട്ട് ദേഹോപദ്രവവും ലൈംഗിക ചൂഷണവും; കൊച്ചിയിലെ ഗൂണ്ടാത്തലവൻ മരട് അനീഷിന്റെ മുൻ കൂട്ടാളി പി എച്ച് ഹാരിസ് അറസ്റ്റിൽ
- തകർപ്പൻ സെഞ്ചുറിയുമായി ബെയർസ്റ്റോ നിറഞ്ഞാടിയപ്പോൾ പഞ്ചാബിന് ടി-20 ചരിത്രത്തിലെ റെക്കോഡ് റൺ ചേസ് വിജയം; കൊൽക്കത്തയുടെ റൺമല കീഴടക്കാൻ അതേ നാണയത്തിൽ മറുപടി; 8 വിക്കറ്റ് വിജയം എട്ടുപന്തുകൾ ബാക്കി നിൽക്കെ
- സിഐടിയു ബ്യൂട്ടീഷൻ സംഘടനയുടെ ജില്ലാ സെക്രട്ടറി വോട്ട് കുത്തിയത് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക്; വിവിപാറ്റിൽ തെളിഞ്ഞ പേര് അനിൽ ആന്റണി; കുമ്പഴ വടക്ക് പോളിങ് ബൂത്തിൽ നാലു മണിക്കൂർ നീണ്ട പ്രതിഷേധം: അവസാനം പരാതി പിൻവലിച്ച് മടങ്ങി
- ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീയിട്ടു കൊന്ന കേസ്: പ്രതി മഹേഷിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും ശിക്ഷ; കൊലപാതകം വിവാഹം നടന്ന് 3 മാസത്തിനകം
- തൃത്താലയിൽ പത്ത് വയസുകാരൻ വീട്ടിൽ മരിച്ച നിലയിൽ
- കള്ളനാണയങ്ങളെ ദൈവത്തിന് തിരിച്ചറിയാം; പത്മജയുടെ പ്രാർത്ഥന ആവശ്യമില്ലെന്നും കെ. മുരളീധരൻ; പാർട്ടി ഏൽപിച്ച കാര്യങ്ങൾ ചെയ്യാൻ കഴിയുന്നുവെന്നതാണ് സംതൃപ്തിയെന്നും പ്രതികരണം
- നാലുമണിക്കൂറോളം വോട്ടുചെയ്യാൻ കാത്തുനിന്നവർ; മനസുമടുത്ത് വോട്ടുചെയ്യാതെ പോയവർ; ബട്ടനിൽ വോട്ടുകുത്തിയിട്ടും രേഖപ്പെടുത്താൻ സാധാരണയിൽ കവിഞ്ഞ സമയം; ഉദ്യോഗസ്ഥരുടെ ക്ഷാമം; കമ്മീഷന് പരാതി നൽകി കോൺഗ്രസ്
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- അന്ന് മാളികപ്പുറം സിനിമയെക്കുറിച്ച് നല്ല റിവ്യൂ ഇട്ടതിന് സിപിഐക്കാരന്റെ സ്ഥാപനം അടിച്ചുതകർത്തു; ഇന്ന് ജയ് ഗണേശിനെതിരെ സൈബർ ഹേറ്റ് കാമ്പയിൻ; ഗോഡ്ഫാദർമാരില്ലാതെ വളർന്ന നടനെ ഭയക്കുന്നതാര്? മലയാള സിനിമയിലെ കോക്കസിന്റെ ഇര? ഉണ്ണി മുകുന്ദൻ വീണ്ടും വാർത്തകളിൽ
- അത്യാഡംബര കാറിൽ കറങ്ങി മോഷണം; ആ പണം ഉപയോഗിച്ച് ചെയ്യുക സാമൂഹിക സേവനം; റോഡുകൾ നിർമ്മിച്ചും പാവപ്പെട്ട പെൺകുട്ടികളുടെ മാംഗല്യം നടത്തിയും കൈയടി നേടിയ ബീഹാറിലെ 'റോബിൻഹുഡ്'; ഭാര്യ ജനപ്രതിനിധി; ഇത് റോബിൻഹുഡ് സംവിധായകന്റെ വീട്ടിൽ നിന്നും ഒരു കോടിയുടെ മുതൽ കവർന്ന കള്ളന്റെ കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍