റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ പന്ത്രണ്ടാം ഭാഗം
ജീ മലയിൽ
പുതിയ ദിനം പുലർന്നു.
ഹോസ്റ്റൽ അന്തരീക്ഷത്തെ ചൂടു പിടിപ്പിച്ചുകൊണ്ട് റാഗിങ് പ്രക്രിയകൾഅന്നുംഅരങ്ങുതകർത്താടി. തലേദിവസത്തെ പോലെതന്നെ എല്ലാ ചടങ്ങുകളുംഅന്നുംആവർത്തിക്കപ്പെട്ടു.
സന്ധ്യാസമയത്തിന്റെ ആഗമനം സൂചിപ്പിച്ചുകൊണ്ട് അങ്ങിങ്ങ് വൈദ്യുതഗോളങ്ങൾ പ്രകാശം വിതറിത്തുടങ്ങി. ആസമയത്ത് വിനോദ് തന്റെചേട്ടന്റ മുറിയിലായിരുന്നു. അവിടെമറ്റു പല സീനിയർ വിദ്യാർത്ഥികളും ഉണ്ടായിരുന്നു. അവരെല്ലാം വിനോദിനോടു വളരെ മയത്തിലാണു പെരുമാറിയത്.
ഇളംതെന്നലിന്റെ മന്ദമായ തലോടലേറ്റു വൃക്ഷലതാദികളുടെ ഇലകൾ ആടുന്നതുംനോക്കി വിനോദ് ഇരുന്നു.പൂക്കളുടെ സൗരഭ്യം വഹിച്ചുകൊണ്ടു ആഗമിക്കുന്ന കാറ്റിന്റെ ചൂളം വിളി ദൂരെയെവിടെയോ കേട്ടു.
അപ്പോൾ ജോജോ എന്നു പേരുള്ള ഒരു സീനിയർ വിദ്യാര്ത്ഥി അവിടേക്കു വന്നു. സെബാസ്റ്റ്യൻഅയാളോടു ചോദിച്ചു.'എന്നതായിരുന്നു സീനിയേഴ്‌സ് ഹോസ്റ്റലിന്റെഗ മുമ്പിൽ ഒരു ബഹളം?'
'ഇവിടെ വരെ കേള്ക്കാജമായിരുന്നോ?'
'അവിടെ കുറെപ്പേർ ഒരു കാറിന്റെ മുകളിൽ കയറി ഇരുന്നു കാറിൽ ഇട്ടു കൊട്ടുന്നതും തട്ടുന്നതും ഒക്കെ കണ്ടു. ആകെ അലമ്പാണെന്നു മനസ്സിലായി. അതുകൊണ്ട് ഞാൻ അങ്ങോട്ടു വന്നില്ലെന്നേയുള്ളൂ. ആരുടെ കാറായിരുന്നു?
'സീനിയേഴ്‌സ്‌ഹോസ്റ്റലിന്റെ മുമ്പിൽ കറുത്ത നിറമുള്ള ആ അംബാസ്സഡർ കാർ വൈകുന്നേരംതൊട്ട് പോകാതെ കിടുക്കുന്നതു കണ്ട്എം ടൂവിലെ വിശ്വനും കുര്യനും കൂടി അതിന്റെൽ ഉടമയെ തപ്പി അവിടെ ചെന്നു. ആരുടെ കാറായിരുന്നു അതെന്നറിയാമോ? കഴിഞ്ഞ എഫ് ഫോറിൽ ഉണ്ടായിരുന്ന എസ്റ്റേറ്റ് മാത്തേെന്റാ കാർ. വിശ്വനും കുര്യനും കൂടി അവിടെ ചെന്നപ്പോൾ കണ്ടത് ആശാൻ ഒരു ഒന്നാം വര്ഷറക്കാരനെ പിടിച്ചു കരയിച്ചോണ്ടിരിക്കുന്നതാ. അതിന് വിശ്വനും കുര്യനും കൂടി മാത്തനോടു ശരിക്കങ്ങു കോര്ത്തു . അതിന്റെച ബാക്കിയായിരുന്നു കാറിന്റെഅ മുകളിൽ നടന്നത്.
'കാറിനുചുറ്റും ഒരുപറ്റം സീനിയർ വിദ്യാർത്ഥികൾകൈയും കാലും പൊക്കിഅങ്ങോട്ടുമിങ്ങോട്ടുംകിടന്നു ചാടുന്നതു കണ്ടു.രണ്ടു പേർ കാറിന്റെ മുമ്പിൽ കയറി ഇരിക്കുന്നു. ഒരാൾ കാറിന്റെ മുകളിൽകയറി ഇരിക്കുന്നു.മറ്റൊരാൾപുറകിൽ. ആകപ്പാടെ അവിടുത്തെ ആക്ഷനും മറ്റും കണ്ടപ്പോൾ ഒരു സിനിമ സ്റ്റണ്ടു സീൻ മാതിരിഉണ്ടായിരുന്നു.'
സെബാസ്റ്റ്യൻഅങ്ങനെ കമന്റു്പറയുന്നതു കേട്ട് ജോജോ അവിടെ നടന്ന കാര്യത്തെപ്പറ്റി വിവരിച്ചു തുടങ്ങി.
''പഠിത്തം കഴിഞ്ഞിട്ടും വന്നിരിക്കുന്നു റാഗ് ചെയ്യാൻഎന്നും പറഞ്ഞ് തുടങ്ങിയ അലമ്പ് അവസാനം അവന്റെ കാർ കത്തിച്ചു കളയണംഎന്നു വരെയെത്തി.''
'അതാരു പറഞ്ഞതാ?'
'അതു കുര്യാപ്പി പറഞ്ഞതാ. കുര്യാപ്പിയുടെ വാശിയും വീറും കണ്ട്‌ബേബിക്ക് മാത്തനെത്തന്നെ കത്തിക്കണംഎന്നായി. വിശ്വനെ ചൂടാക്കാൻ ബേബി തട്ടിവിട്ടതാ അത്.ഏതായാലും അവനു രണ്ടു കീറു കൊടുക്കണം, കാറുകൊണ്ടു വന്നല്ലേ റാഗ് ചെയ്തത്എന്നു പറഞ്ഞ്വിശ്വൻ ആകെയങ്ങ് അലമ്പാക്കി. അതുകൂടി കേട്ടപ്പോൾ കുര്യൻ വിശ്വനെ കൂടുതൽ ചൂടാക്കാൻ തട്ടിവിട്ടു, ശരിയാ രണ്ടു പെട കൊടുത്തു വിട്ടാലേ അവന്റെ റാഗിങ്പൂതി തീരുള്ളുഎന്ന്. ഒന്നും പറയണ്ടാ, അപ്പോൾ അതുവഴി വന്ന ചെയര്മാിൻ ആ പ്രശ്‌നം ഏറ്റെടുത്തതു കൊണ്ട് അടി വീണില്ല.'
കോളേജിൽ നിന്നും പഠനം പൂർത്തിയാക്കിയ എസ്റ്റേറ്റ് മാത്തൻ ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്തത്മറ്റു സീനിയർ വിദ്യാർത്ഥികൾക്കു രസിച്ചില്ലഎന്നുമനസ്സിലാക്കിയകോളേജ് യൂണിയൻ ചെയർമാൻആ പ്രശ്‌നത്തിൽ ഇടപെട്ടു.കോളേജിലെ ചില ഫൈനൽ ഇയർ വിദ്യാർത്ഥികളുടെ സമ്മതത്തോടെയെന്നു തോന്നുമാറ് അവരുടെ സാന്നിദ്ധ്യത്തിൽആയിരുന്നുറാഗിങ് നടന്നത്.പ്രശ്‌നം ഗുരുതരമാകുന്നതു കണ്ട്‌കോളേജ് യൂണിയൻ ചെയർമാന്റെ സാന്നിദ്ധ്യത്തിൽ ഹോസ്റ്റലിൽ അനുരഞ്ജന ചർച്ചകൾ നടന്നു.പുറത്തുവന്നാൽ വല്ലവരും ദേഷ്യത്തിൽ കൈ പൊക്കിയാലോ എന്ന ഭയംഉള്ളിൽ കടന്നതിനാൽഎസ്റ്റേറ്റ് മാത്തൻ ഹോസ്റ്റലിൽ ഒരു സുഹൃത്തിന്റെ മുറിയിൽ കയറി അടച്ചിരുന്നു.
അവസാനം ഒരു തീരുമാനം ഉണ്ടായി. ഈ ഒരു പ്രാവശ്യം ക്ഷമിക്കുക.മേലിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ സീനിയർ വിദ്യാർത്ഥികൾ ശ്രദ്ധിക്കണമെന്നും ഈ കോളേജിൽ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്നവരല്ലാതെ നവാഗതരെ മറ്റാരും തന്നെ റാഗ് ചെയ്യാൻ പാടില്ലഎന്നുംഅറിയിച്ചുകൊണ്ട്‌ചെയര്മാ ൻഅവിടെ നിന്നഎല്ലാ വിദ്യാർത്ഥികൾക്കും ഒരു മുന്നറിയിപ്പും നല്കി.രണ്ടു ഹോസ്റ്റലിലെയും സെക്രട്ടറിമാരെയും ചെയര്മാാൻ ആ വിവരം വിളിച്ചു പറഞ്ഞു.
ഒത്തുതീർപ്പായപ്പോൾ കാറുംകൊണ്ട് എസ്റ്റേറ്റ് മാത്തൻ രക്ഷപ്പെട്ടു.''
ജോജോ ആ സംഭവം വിവരിച്ചു കൊണ്ടിരിക്കുമ്പോൾ മാഷ് അവിടേക്കു കടന്നു വന്നു.
''ഈ ആളെ ഞാൻ തിര്ക്കി നടക്വാര്ണല്ലോ.'' വിനോദിനെ ചൂണ്ടി മാഷ് പറഞ്ഞു. ക്രൂരത തളം കെട്ടി നില്ക്കുന്ന മാഷിന്റെ മുഖഭാവം കണ്ടപ്പോൾവിനോദിനു ഭയവും വേദനയും തോന്നി.
''സെബാസ്റ്റ്യൻ, ഇയാളെ ന്നു വിട്ടു തര്വോ?'' മാഷ് ചോദിച്ചഉടൻസെബാസ്റ്റ്യൻസമ്മതിച്ചു.
'അല്ലെങ്കിൽത്തന്നെ സമ്മതിച്ചേ പറ്റുകയുള്ളല്ലോ. മാഷല്ലേ.എല്ലാവരുടേയും മാഷ്.ആർക്കും പിടി കിട്ടാത്ത മാഷ്. എന്തും ചെയ്യാം. എപ്പോൾ വേണമെങ്കിലും ആളിനു ഭാവമാറ്റം സംഭവിക്കാം.'ആ ചിന്തയിൽവിനോദിന്റെ ഭയം ഇരട്ടിച്ചു.ഉള്ളിൽ വിറയൽ അനുഭവപ്പെട്ടുതുടങ്ങി.ഹൃദയത്തിന്റെ ലോലമായ ഭിത്തിയിൽ നീറ്റലും തുടങ്ങി.
സെബാസ്റ്റ്യന്റെമുഖത്തു വിസമ്മതഭാവം നിഴലിച്ചുകിടക്കുന്നത് വിനോദ് ശ്രദ്ധിച്ചു.
''വാടൊ.'' സൗമ്യമോ ക്രൂരമോ എന്നു പറയാൻ പറ്റാത്ത മാഷിന്റെ് ശബ്ദംകേട്ടയുടൻസെബാസ്റ്റ്യനെ ദയനീയമായി ഒന്നു നോക്കിയിട്ട്‌വിനോദ് അയാളോടൊപ്പംനടന്നു. ആ ചേട്ടൻ ഒരു കണ്ണ് അല്പം ഇറുക്കി കാട്ടി. അതു കണ്ടിട്ടും ക്രൂരനായ ആ മനുഷ്യന്റെ പിടിയിൽ പെട്ടതിലുള്ള ഭയവും വേദനയും അവനിൽ നിന്നും മറഞ്ഞില്ല.
സീനിയർ വിദ്യാർത്ഥികളുടെ ഹോസ്റ്റലിലേക്കാണവർ പോയത്. മാഷിന്റെ മുറിയിലേക്ക്.
യാതൊരു അടക്കും ചിട്ടയുമില്ലാത്ത മുറി. സ്വഭാവത്തിന്റെ പ്രതിഫലനം തന്നെ മുറിയാകെ നിറഞ്ഞു കിടക്കുന്നു.നവാഗതരുടെ കൂട്ടക്കരച്ചിൽ തളംകെട്ടി കിടക്കുന്ന ക്രൂരനായ മനുഷ്യന്റെ ക്രൂരത നിറഞ്ഞ മുറിപോലെ തോന്നി,വിനോദിന്. ആ മുറിയിൽ കയറാൻ വിനോദ് മടിച്ചുവെങ്കിലും വിറച്ചു വിറച്ചുള്ളിൽ കയറി പരുങ്ങി നിന്നു.
'ഇനിയെന്ത്?' ചുറ്റും അവന്റെുദൃഷ്ടികൾ പാഞ്ഞുനടന്നു.
ഒരു കട്ടിലും മേശയും കസേരയുംമുറിയിലുണ്ട്. അലമാരിയിൽ പേപ്പറുകളും ബുക്കുകളും ചിതറി കിടക്കുന്നു. ഒറ്റ പുസ്തകം പോലുഅവിടെയെങ്ങും കാണാനില്ല.മേശമേൽ സിഗററ്റിന്റെയും ബീഡിയുടെയും കവറുകൾ തുറന്നു കിടക്കുന്നു.ചുക്കയുടെ മണം ആ മുറിയാകെ വ്യാപിച്ചു കിടക്കുന്നു. അതുകഞ്ചാവിന്റെമണമാണോഎന്നു സംശയം തോന്നിയെങ്കിലും വിനോദിനു ശരിക്കും പിടികിട്ടിയില്ല. ഒരു കാലിക്കുപ്പി മുറിയുടെ ഒരു മൂലയിൽ കിടക്കുന്നുണ്ടായിരുന്നു. ആ കുപ്പിയുടെ പുറത്തെ ലേബൽ വായിച്ചു നോക്കി.
കുതിരകൾക്കു വീര്യം കൊടുക്കുന്ന ലഹരി പാനീയംനിറച്ചകുപ്പിയുടെ പുറത്തുകാണുന്നമൂന്ന് എക്‌സ് ലേബൽ. ചുമ്മാതല്ല. ഇതു കുടിച്ചാവും ഇവരൊക്കെ ഇത്ര വീര്യം കാട്ടുന്നത് എന്നവൻ ചിന്തിച്ചു.
മാഷ് പെട്ടിയിൽ നിന്നും ഒരു പൊതി എടുത്തഴിച്ചു മേശമേൽ വച്ചു. വിനോദ് അതു നോക്കി. കഞ്ചാവ്. സീനിയർ വിദ്യാര്ത്ഥി കളുടെ നാവിൽ നിന്നും എപ്പോഴും പറഞ്ഞു കേള്ക്കു ന്നമാസ്മരശക്തി പ്രദാനം ചെയ്യുന്ന അവരുടെ ഊര്ജ്ജഥസ്രോതസ്സായ സാക്ഷാൽ ബ്രഹ്മമയം!
അപ്പോഴേക്കും ബിജുവും അവിടെയെത്തിച്ചേർന്നു. സെബാസ്റ്റ്യൻ പറഞ്ഞയച്ചതായിരുന്നു.
''അളിയനെ മാഷ് തട്ടിക്കൊണ്ടു പോന്നോ?'' ബിജു മാഷിനോടു ചോദിച്ചു.
വിനോദിന്റെ അന്തം വിട്ടുള്ള ആ നില്പു കണ്ടിട്ടാകാം ബിജു അവനെ നോക്കി മാഷ് കാണാതെ കണ്ണിറുക്കി കാട്ടി.
''ഇരി അളിയാ.'' ബിജു പറഞ്ഞതുകേട്ടെങ്കിലുംവിനോദ് ഇരിക്കാൻ മടി കാട്ടി.
''പറഞ്ഞതു കേട്ടില്ലേ?'' മാഷിന്റെ കോപം നിറഞ്ഞ ഞെക്കിയുള്ളശബ്ദംകേട്ട്‌വിനോദ് പെട്ടെന്ന് ഇരുന്നു പോയി. വിനോദിനെ നോക്കിക്കൊണ്ടു മാഷ് ഷർട്ട് ഊരി ഹാങ്ങറിൽ ഇട്ടു.
മാഷിന്റെ വിരലുകളുടെ മർദ്ദനത്തിൽ കഞ്ചാവിന്റെ ഉണങ്ങിയ ഇലകൾ പൊടിഞ്ഞുതുടങ്ങിയപ്പോൾബിജു പറഞ്ഞു.''മാഷ്, നമുക്കു കൂടി അല്പം.''
ബീഡികൾ അഴിക്കപ്പെട്ടു. വീണ്ടും തെറുക്കപ്പെട്ടു. പുക പരന്നു. ലഹരിയുടെ മണം വ്യാപിരിച്ചുതുടങ്ങി.
''തനിക്കു വേണോ?''
മാഷിന്റെ സൗമ്യമായ ചോദ്യംകേട്ട്‌വിനോദിനുവേണ്ടി അളിയൻ ഉത്തരം നല്കി.''വേണ്ട മാഷേ.''
ആ മറുപടികേട്ടതു പോലെ എന്നാൽ കേൾക്കാത്ത ഭാവത്തിൽ ഒന്നും പ്രതികരിക്കാതെമാഷ് ഇരുന്നു.
''മാഷിന് ഇയാളെ വേണോ?''
''വേണ്ടെങ്കി ഞാൻ വിളിച്ച്വൊണ്ട വര്വോ?''
മാഷ് ഒന്നു കുണുങ്ങിച്ചിരിച്ചു. അപ്പോൾഅയാളുടെ തൂങ്ങിയ മുലകൾ അല്പം ആടി. മീശ നിന്നു വിറച്ചു. മീശ അല്പം കൂടി താഴേക്കു പിരിച്ചു വളച്ചു നിർത്തിക്കൊണ്ട് അയാൾ വീണ്ടും വീണ്ടുംപുക വലിച്ചു കയറ്റി. അല്പനേരത്തെ മൗനത്തിനു ശേഷംമാഷിന്റെവചനംപുറത്തു വന്നു.
''എനിക്ക് യാള്വോട് ഒരു അടുപ്പം തൊന്നി. അതൊണ്ടു കൊണ്ടന്ന്വാണ്.അയാളെ കണ്ട്വൊണ്ടിരിക്കാൻ.''
''ഓ....മാഷിന്റെ ബിനോയ്.''അളിയൻ തട്ടിവിട്ടിട്ടുചോദിച്ചു. ''ഞാനിവിടെ ഇരിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ?''
''സാരംല്ല.''
വിനോദിന് ആശ്വാസം തോന്നി.
പുക അകത്തേക്കുവലിച്ചുകയറ്റിക്കൊണ്ട് ഒരു തത്ത്വചിന്തകനപ്പോലെ മാഷ് എന്തോ ഓർത്തിരുന്നു. ഏതാനും നിമിഷങ്ങള്ക്കു ശേഷം ഒരു ശ്വാസം അകത്തേക്കു വലിച്ചുകയറ്റി. അയാളുടെ മിഴികൾ ഉയർന്നു. അല്പനേരത്തെ നിശ്ചലമായ ഇരിപ്പിനു ശേഷം നാവു ചലിച്ചു.
''ഫ്രോയിഡിന്റെ സിദ്ധാന്തം വായിച്ചിട്ടുണ്ടോ?'' വിനോദിനോടായിരുന്നു ചോദ്യം.
''ഇല്ല.''
''എങ്കിൽ ഞാൻ പറ്‌യാം. കേട്ടൊളു. ഫ്രോയിഡിന്റെ തത്ത്വചിന്തകൾ പ്രകാരം ഏതൊരു സ്‌നേഹത്തിന്റെ പുറകിലും ഒളിഞ്ഞിരിക്ക്ണ ഒരുകാര്യൊണ്ട്. സെക്‌സ്! അമ്മയ്ക്ക് മകനോടു തോന്ന്ണസ്‌നേഹവും, അപ്പന് മകളോട് തോന്ന്ണ സ്‌നേഹവും, തിരിച്ചുള്ളവയും, സ്ത്രീക്ക് പുരുഷനോട് തോന്ന്ണ സ്‌നേഹവും, ഭാര്യക്ക് ഭർത്താവിനോടു തോന്ന്ണ സ്‌നേഹവും, തിരിച്ചുള്ള സ്‌നേഹവും എന്നു വേണ്ട എല്ലാ സ്‌നേഹത്തിനു പുറകിലും ഉള്ള ആകർഷണ ശക്തി സെക്‌സ് ആണ്. ഫ്രോയിഡ് പറഞ്ഞതു പോലെ എനിക്ക് ഒരഭിപ്രായൊണ്ട്.''
ഒരു തത്ത്വചിന്തകനെപ്പോലെ അല്പം പുക കൂടി അകത്തെടുത്തിട്ടു തുടർന്നു. ''യുവാക്കൾ തമ്മിലുള്ള സ്‌നേഹത്തിന്റെ പുറകിൽ ഒളിഞ്ഞിരിക്കണ സംഗതിയും സെക്‌സാണ്. സെക്‌സാണന്നുപറെൻ ബുദ്ധിമുട്ടാണങ്കിസെക്ഷ്വൽ അപ്പിയറൻസിന്റെ അന്യോന്യാകർഷണംഎന്ന് പറഞ്ഞൊളു.അതുപോലെ യുവതികളിൽ കാണ്ണ സ്‌നേഹത്തിലും ഇത് ഒളിഞ്ഞു കിടക്ക്ണു. ഇല്ലെ?''
ലഹരി ബാധിച്ച മാഷ് വീണ്ടുംവിനോദിനോടാണു ചോദിച്ചത്.അവൻ എന്തു പറയണമെന്നറിയാതെ കുഴങ്ങി.
''എന്നു വച്ചാൽ?''ബിജു കയറി ചോദിച്ചു.
''പറയാം. ഒരു മനുഷ്യന് തന്റെ കൗമാര പ്രായത്തിൽ എതിർ ലിംഗത്തിലുള്ളവരുമായി ഇടപെടാൻ അല്പം ലജ്ജ തോന്ന്ണു. അല്ലെങ്കിൽ നമ്മുടെ സാമുദായിക സാമൂഹ്യ ചുറ്റുപാടുകൾ അതിനു വിലങ്ങുകൾ സൃഷ്ടിക്ക്ണു. അതിനാൽ അവർ തമ്മിൽ ഇടപെടാൻ ഉള്ള അവസരം കിട്ട്ണില്ല. അപ്പോൾആ പ്രായത്തിലെ അഭിവാഞ്ഛയും ആകർഷണശക്തിയും സ്വവർഗ്ഗത്തോടായിത്തിരിയ്ണു. അതാണ് സ്വവർഗ്ഗ സ്‌നേഹം. അതായത് എതിർലിംഗക്കാരോടു തൊന്ന്ണ പോലെയുള്ള പ്രേമം തന്നെ എന്നു വച്ചൊളൂ. അപ്പോൾ അതിന്റെ പുറകിലും ഒളിഞ്ഞു കിടക്ക്ണതു സെക്‌സല്ലേ.''
മാഷ് പുക അകത്തേക്കു വലിച്ചു കയറ്റിക്കൊണ്ടു ചോദിച്ചു.
''അതാണോ മാഷേ സ്വവർഗ്ഗക്കാർ തമ്മിലുള്ള മുറ്റു ബന്ധങ്ങൾക്കു കാരണം?''ബിജുവിന്റെ സംശയം. അതു ബിജുവിലെലഹരിയുടെ സംശയമായിരുന്നു.
''നാം പെൺകുട്ടികളെ എന്തിനു കാമിക്ക്ണം? അവരൊടെന്തിന് അടുക്ക്ണു?.ലൈംഗിക ആവശ്യത്തിന് അല്ലെ?'' അല്പം നിർത്തിയിട്ട്എന്തോ ആലോചിച്ചുകൊണ്ടു തുടർന്നു. ''ലൈംഗികമായ ആവശ്യം അല്ലെങ്കിൽ പുനരുല്പാദന ശേഷി ആ ബന്ധത്തിന് ഇല്ലായിര്‌ണെങ്കിൽ സ്തീകളെ പുരുഷന്മാർക്ക് ആവശ്യം ഇല്ലായിര്ണു. അങ്ങനെ സ്ത്രീകളെ അല്ലെങ്കിൽ യുവതികളെ യഥേഷ്ടം കിട്ടാതെ വരുന്നെന്നാൽ യുവാക്കൾ അന്യൊന്യം സ്‌നേഹിക്ക്ണു. അതിനിടയിൽ ചിലപ്പോ അത്തരം ബന്ധങ്ങളും ഉണ്ടാകാം. അതാണു ഞാൻ പറയണത് സ്വവർഗ്ഗ സ്‌നേഹത്തിനും ഇടയില് ഒളിഞ്ഞു കിടക്ക്ണ സംഗതി സെക്‌സാണെന്ന്.''
''എല്ലാവർക്കും എന്തുകൊണ്ടാണ് അത്തരം സ്വവർഗ്ഗസ്‌നേഹംതോന്നാത്തത്?'' ബിജു വീണ്ടും ചോദിച്ചു.
''അങ്ങനെ പറ്‌യാൻ പറ്റ്‌മോ? ആർക്കാണ് സ്വവർഗ്ഗത്തിലുള്ള ഒരാളൊടെങ്കിലും, ജീവിതത്തിൽ ഒരിക്കലെങ്കിലും സ്‌നേഹം തൊന്നാത്വെ?അല്ലെങ്കിൽ തൊന്നിയിട്ടില്ലാത്വെ?ആ സ്‌നേഹത്തിന് മറ്റൊരു വശം കൂടിയുണ്ട്.''
മാഷ് അല്പം പുക കൂടി അകത്തെടുത്തു. ''നാം സ്ത്രീകളെ സ്‌നേഹിക്കുമ്പോ നമ്മുടെ മനസ്സിന് ഇണങ്ങിയവരെ തിരഞ്ഞെടുക്ക്ണു. അല്ലെങ്കിൽ നമുക്ക് അവരെ സ്‌നേഹിക്കാൻ പറ്റില്ല. അതുപോലെ സ്വവർഗ്ഗസ്‌നേഹത്തിലും മാനസികമായ അടുപ്പം ആവശ്യാണല്ലോ? ഒന്നുകി ഒരാൾടെ ബാഹ്യമായ സൗന്ദര്യത്തിൽ ആകൃഷ്ടനാകണം. അല്ലെങ്കിൽ ആന്തരികമായ സൗന്ദര്യത്തിൽ. ബാഹ്യസൗന്ദര്യത്തിന്റെ ആകർഷണം അധിക നാളുണ്ടാവ്ല്ല. എന്നാ...''
''എന്താണ് ആന്തരികസൗന്ദര്യം എന്നു പറയുന്നത്?'' ബിജു ഇടയ്ക്കു കയറി ചോദിച്ചു.
''ഒരൾടെ സ്വഭാവശ്രേഷ്ഠത എന്നു വച്ചൊളൂ.''
''മാഷ് പറഞ്ഞല്ലോ, നാം സ്‌നേഹിക്കുന്ന സ്ത്രീകളുമായേ നാം ബന്ധപ്പെടുകയുള്ളൂന്ന്. അപ്പോൾ വ്യഭിചാരം ചെയ്യുന്നവർക്കെല്ലാം വേശ്യകളെ സ്‌നേഹിക്കാൻ പറ്റുമോ?''
മാഷ് ഒന്നു നീട്ടി ചിരിച്ചു. എന്നിട്ടു തന്റെ ചിന്തകളെ പെറുക്കിയെടുക്കാൻ ശ്രമിച്ചു.
എല്ലാം ആദ്യമായി കേൾക്കുന്ന അറിവുകളായതിനാൽഅവർ ഉരുവിടുന്നതെല്ലാം ശ്രദ്ധിച്ചു കേട്ട് വിനോദ് ഇരുന്നു.
മാഷ് വീണ്ടും പറഞ്ഞു തുടങ്ങി. ''ആദ്യമേ ഒരു കാര്യം പറയാം. വ്യഭിചാരം ചെയ്യുമ്പൊഴെല്ലാം നാം വേശ്യകളായല്ല ബന്ധപ്പെട്ണത്. ഭാര്യാഭർത്താക്കന്മാരല്ലാത്തർ തമ്മി നടത്ത്ണ ലൈംഗിക ബന്ധത്തിനാണ് വ്യഭിചാരം എന്നു പറയണ്ത്. അവരിൽ കാമുകിമാരും, വേശ്യയും ഒക്കെ ഉൾപ്പെടും എന്നതു സത്യം തന്നെ. എന്നാ രു കാമുകൻ തന്റെ കാമുകിയുമായി ശാരീരികബന്ധത്തി ഏർപ്പെട്ണതുണ്ട് അവൾ വേശ്യയാക്ണില്ല. അത് വ്യഭിചാരം ആണ്. അവർ തമ്മിലുള്ള പ്രേമത്തിന്റെം കാമത്തിന്റെം ബാഹ്യഘടകായി ഉത്ഭവിക്ക്ണ ഒരു ക്രിയ. അത്രയുള്ളു. എന്നാ ഒരു വേശ്യയെന്നു പറഞ്ഞാ പല പുരുഷന്മാരുമായി ഒരെ കാലം ബന്ധപ്പെട്ണവരാണ്. കൂടുതലും കാശിനുവെണ്ടി. അവരിൽ ചിലപ്പൊ ഭാര്യമാരും ഉൾപ്പെടും. ജീവിതമാർഗ്ഗങ്ങൾ തേടുന്ന പ്രൊഫഷണൽ വേശ്യകളും ഉൾപ്പെടും. കാമുകിമാരും ഉൾപ്പെട്ടെന്നു വരും.''
എന്തോ വലിയ സിദ്ധാന്തം അടിച്ചു വിടുന്നവനെപ്പോലെ മാഷ് ചിരിച്ചു. ''ഇനിയും ബിജു ചോദ്ച്ച കാര്യം പറ്‌യാം. വേശ്യകളുമായി ബന്ധപ്പെടുമ്പോ അവരെ സ്‌നേഹിക്ക്ണുണ്ടൊന്ന്?തീർച്ചയായും. അല്ലെങ്കി രിക്കലും പുരുഷന് അവളുമായി ബന്ധപ്പെടൻ പറ്റില്ല എന്നുള്ളതു തീർച്ച. വെറുക്ക്ണ ഒരാളുടെ അടുത്തുച്ച് നമുക്ക് ന്തെങ്കിലും തോന്ന്‌മൊ? ഒരു വേശ്യയോട് നമുക്ക് നേരത്തെ സ്‌നേഹം തൊന്നിട്ടില്ലാര്ക്കും. അവളെ നാം കണ്ടിട്ടു പോലുല്ലാര്ക്കും. പക്ഷെ അവളുമായി ബന്ധപ്പെട്‌ണെന്ന ചിന്ത ഉണ്ടാകുമ്പൊ തന്നെ അവളെ ഉപബോധമനസ്സിൽ സ്‌നേഹിക്ക്ണുണ്ട്. അല്ലെങ്കിൽ ഇഷ്ടപ്പെട്ണുണ്ട് എന്നു ഞാമ്പറയും. എങ്കിലെ ഏതുകൊള്ളാത്ത വേശ്യയുമായും ബന്ധപ്പെടാൻ കഴിയുള്ളു.തീർച്ച.''
മാഷ് അതു പറഞ്ഞുകൊണ്ടു മേശപ്പുറത്തൊരടി.
വിനോദ് ഞെട്ടിപ്പോയി.അതു കണ്ട്ബിജു വിനോദിനെ കണ്ണിറുക്കി കാട്ടി.
വീണ്ടും മാഷ് പറഞ്ഞു.''ഒരുവൻവേശ്യയുമായിബന്ധപ്പെടാൻ ശ്രമിക്കുമ്പോ അവളുടെ ശരീരഭാഗത്ത്എവിടെയെങ്കിലും വൃണങ്ങൾ കണ്ടാ അവളോട് അടുക്കാൻ പറ്റ്‌വോ?''
''ഇല്ല''. ബിജു പറഞ്ഞു.
''എന്തുണ്ടാണ്?'' മാഷ് തുടർന്നു.
''വ്രണം കാണുമ്പോ തന്നെ അവൻഅവളെ വെറുക്ക്ണു. അത് നിമിഷ നേരം കൊണ്ടുണ്ടാക്ണ അവജ്ഞയാണ്.വെറുപ്പാണ്. അവളോട് ആദ്യം തോന്നിയ ഇഷ്ടം ഉപബോധമനസ്സിൽത്തന്നെ അനിഷ്ടമായി രൂപാന്തരപ്പെട്ണു. അവന്റെഇച്ഛ പോലും അറിയാണ്ട് ല്ലാണ്ടാകും. അതാണു ഞാൻ പറേണത് അവരെ ഷ്ടപ്പെടാണ്ടെ രിക്കലും ബന്ധപ്പെടാൻ പറ്റില്ലന്ന്.''
ബിജു തലയാട്ടിക്കൊണ്ട് അടുത്ത ചോദ്യം തൊടുത്തു വിട്ടു. ''ഇത് സ്ത്രീക്കും പുരുഷനും ബാധകമാണോ?''
''തീർച്ചയായും.''
''അങ്ങനെയെങ്കിൽ ഒരു ചോദ്യം കൂടി.വേശ്യകൾക്കെല്ലാം അവരുമായി ബന്ധപ്പെടുന്ന പുരുഷന്മാരോടൊക്കെ ഇഷ്ടം തോന്നാറുണ്ടോ?''
ആ ചോദ്യം കേട്ടു മാഷ് അല്പനേരം ചിന്തിച്ചുകൊണ്ടുപുകച്ചുരുളുകൾ അകത്തേക്കു വലിച്ചു കയറ്റി ആസ്വദിച്ചു.
എന്നിട്ടു മൊഴിഞ്ഞു. ''വേശ്യ അവളുടെ കസ്റ്റമറെ എല്ലാം ഇഷ്ടപ്പെട്ണുണ്ട്. എന്തുണ്ടാ?''
ഒന്നു നിർത്തിയിട്ടു തുടർന്നു. ''അവൾ ഇഷ്ടപ്പെട്ണ പണമാണ്. ആ പണം നല്ക്ണ ഏതൊരാളേം അവൾക്കിഷ്ടാണ്. അല്ലാണ്ടെ വ്യക്തിയെ അവൾ ഇഷ്ടപ്പെട്ണില്ല.വെറുക്ക്ണില്ല.പണം കൊടുക്കാണ്ടെ അവളുമായി ബന്ധപ്പെടാൻ ആർക്കെങ്കിലും സാദ്ധ്യണൊ? സാധിച്ചെക്കും. പക്ഷെ ആ വ്യക്തിയെ അവൾ ഇഷ്ടപ്പെടണെന്നു മാത്രം.''
അവരുടെ ഉറക്കെയുള്ള വാചകക്കസർത്തുകൾ കേട്ട്ആഹോസ്റ്റലിലെ അന്തേവാസികളിൽ പലരും മാഷിന്റെ മുറിയിലെത്തി. ചിലർ മുറിയുടെ വെളിയിൽ നിന്നുകൊണ്ട്മാഷിന്റെ വചനങ്ങൾ കേട്ടു.
വിനോദ് അക്ഷമനായി ഇടയ്ക്കിടയ്ക്കു ദീർഘശ്വാസം വിട്ടുകൊണ്ട് അനങ്ങാതെ ഇരുന്നു.
സ്വന്തം മാതാപിതാക്കള്ക്ക് മക്കളോടും മക്കള്ക്ക് മാതാപിതാക്കളോടും തോന്നുന്ന സ്‌നേഹത്തിൽ വരെ സെക്‌സ് എന്ന വിഷം കലര്ത്തു ന്ന സിദ്ധാന്തം വിനോദിന്റെ് മനസ്സ് തള്ളിക്കളഞ്ഞു. അവനു തോന്നി അത് വികലമായ ഒരു മനസ്സിൽ ഉണ്ടായ വെറും വിഷമയചിന്തകൾ ആണ് എന്ന്.
കേള്ക്കു മ്പോൾ പുതുമ തോന്നുമെങ്കിലും ആ വിഷം മാനവരാശിയുടെ മേൽ കുത്തി വച്ച് അവരുടെ ബുദ്ധിയെയും മനസ്സിനെയും വിഷലിപ്തമാക്കുന്നത് മനുഷ്യകുലത്തിന്റൈ നിലനില്പിനുതന്നെ ആപത്താണ് എന്ന് അവനു തോന്നി. ഇത്തരം വിഷം നിറഞ്ഞ ചിന്തകൾ മനസ്സിന്റെ് ഉള്ളറകളിൽ സ്ഥാനം പിടിച്ചതു കൊണ്ടാകാം മാഷ് ഇത്ര ക്രൂരത കാട്ടുന്നത്....കരുണയും സ്‌നേഹവും ഇല്ലാത്തവനായി മാറിയത്.
വിനോദിനു ആ സംഭാഷണങ്ങൾ അരോചകമായി തോന്നിത്തുടങ്ങി. അവൻ ഒരു കോട്ടുവാവിട്ടു. ലഹരിയിൽ ആറാടുന്നവർ കാണാതെ അതു കൈകൊണ്ടു മൂടി.
''ഒരു ചോദ്യം കൂടി.''ബിജു പറഞ്ഞു. ''ബലാൽസംഗം ചെയ്യപ്പെടുന്ന ഒരു സ്ത്രീക്ക് ബലാൽസംഗം ചെയ്യുന്നവനോട് ഇഷ്ടം തോന്നുമോ?''
''ബലാൽസംഗം എന്നു പറയ്ണതു തന്നെ പലതായി തിരിക്കാം.ബലാൽസംഗം ചെയ്യപ്പെടുമ്പോ അതായത് അവളെ അയാൾ കീഴ്‌പ്പെടുത്തിക്കഴിയുമ്പോ എന്നു കര്തുക, താൻ കീഴടങ്ങ്ണു എന്ന് അവക്ക് ബോദ്ധ്യായാൽ അവൾ സമ്മതിച്ചു കൊടുക്കും. അവക്ക് അപ്പോ ഉണ്ടാക്ണ ചെതോവികാരം എന്തെന്നു ചോദിച്ചാ, ഏതായാലും അയാൾ കീഴ്‌പ്പെടുത്തി. എങ്കിപ്പിന്നെ തനിക്കു കൂടി ആയിക്കൂടെ എന്ന ഉപബോധ മനസ്സിന്റെ വിചാരം. മറ്റൊന്ന്, മറ്റുള്ളൊരാരും അതറിയില്ല എന്ന ബോദ്ധ്യം കൂടി വന്നാ അവളറിയാതെ തന്നെ സ്വയം സമ്മതിച്ചു പോകും. അതും സുഖം അനുഭവിക്കാനുള്ള അവളുടെ അഭൗമമായ ആഗ്രഹം കൊണ്ടാണ്. ആ കേസിൽ അവൾക്ക് ആ പുരുഷനോട് മാനസികമായി ഇഷ്ടം തോന്ന്ണുണ്ട്. അങ്ങനെയാണല്ലൊ പല ബലാൽസംഗ കേസുകളിലും ശിക്ഷയില്ലാണ്ടാക്‌ണെ. അതായത് അയാൾക്ക് എന്തെങ്കിലും ചെയ്യ്‌ണെങ്കിൽ അവൾ മാനസികമായി സമ്മതിച്ചേ പറ്റൂ എന്നു വിധിയിൽ അനുമാനിക്ക്ണു. ആ പ്രക്രിയയിൽ അവളും പുരുഷനോട് ശാരീരികമായോ മാനസികമായോ സഹകരിച്ചതായി വിധിയിൽ നിശ്ചയിക്ക്ണു. അങ്ങനെ ബലാൽസംഗം എന്ന വാക്കിനു തന്നെ അവിടെ പ്രസക്തിയില്ലാണ്ടെ വര്ണു. കേസിൽ പ്രതിയെ വെറുതെ വിടുകയും ചെയ്യ്ണു.''
''ഇനിയും വേറൊരു തരം ബലാൽസംഗോണ്ട്. തന്നെ ബലാൽസംഗം ചെയ്യ്ണു എന്ന ആഘാതത്തിൽ സ്ത്രീയുടെ ബോധം തന്നെ നശിച്ചു പോകും. തിനു ശേഷം അവൾ ശവതുല്യയായി നിശ്ചലയായി കിടന്നു കൊടുക്ക്ണു. അവൾ ആ പ്രവൃത്തി അറിയ്ണില്ല. അറിഞ്ഞാത്തന്നെ യാതൊരു താൽപ്പര്യവും ഉണ്ടാകില്ല. അയാളുടെ ആവശ്യത്തിനു ശേഷം കുറെ കഴിയുമ്പോൾ അവൾക്ക് താനേ ബോധം തെളിയ്ണു. ഈ 'കേസിൽ' അവൾക്ക് അയളോട് ഒട്ടും തന്നെ ഇഷ്ടം തൊന്നണില്ല. തന്നെയുമല്ല, ബോധം കിട്ടിക്കഴിയുമ്പോ തന്റെ പരിതാപകരമായ അവസ്ഥയ്ക്കു കാരണക്കാരനായ അയാളെ വെറുക്കയും ചെയ്യ്ണു.''
മാഷിന്റെ മഹത്‌വചനങ്ങൾകേട്ടുകൊണ്ടു നിന്നപലരും ഇടയ്ക്കിടയ്ക്കു ചിരിക്കുകയും തലയാട്ടുകയും ചെയ്തുകൊണ്ടിരുന്നു. മറ്റു ചിലർ മൗനം ദീക്ഷിച്ചു നിന്നതേയുള്ളൂ.
സമയം അകന്നു പോയത് അവർ മനസ്സിലാക്കി.
മെസ്സിൽ പോകാനായി ആ സഭ പിരിഞ്ഞു. മാഷും ബിജുവും വിനോദിനെ നയിച്ചുകൊണ്ട് മെസ്സ് ഹാളിലേക്കു നടന്നു. അല്ല...ഒഴുകി.....
(തുടരും.....)
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍