അനിരുദ്ധൻ ചേട്ടൻ
അനിരുദ്ധൻ ചേട്ടൻ മരിച്ചു.
ബസ്റ്റോപ്പിൽ പഞ്ചായത്തു സ്ഥാപിച്ചിരിക്കുന്ന നോട്ടീസ് ബോർഡിൽ ചോക്കു കൊണ്ടെഴുതി വച്ചിരിക്കുന്നു. ഇന്നലെ രാത്രി മരണം നടന്നിരിക്കുന്നു. ഇന്നു കാലത്തെട്ടുമണിക്കു ശവസംസ്കാരം.
കുളക്കടവു ജംഗ്ഷനിൽ മിൽമപ്പാലു വാങ്ങാൻ രാവിലെ വന്നതായിരുന്നു ഞാൻ.
ബോർഡിൽ, വാർത്തയുടെ ചുവട്ടിൽ വളരെച്ചെറിയൊരു ഫോട്ടോയും പതിച്ചിട്ടുണ്ട്. ഫോട്ടോ അടുത്തു നിന്നു കാണാൻ വേണ്ടി ഞാൻ റോഡു ക്രോസ്സു ചെയ്ത് ബോർഡിനടുത്തേയ്ക്കു ചെന്നു.
ഫോട്ടോ അനിരുദ്ധൻ ചേട്ടന്റേതു തന്നെ. സംശയമില്ല. പക്ഷേ, പത്തുപന്ത്രണ്ടു കൊല്ലം മുമ്പെടുത്തതായിരിക്കണം. തിരിച്ചറിയൽക്കാർഡിൽ നിന്നുള്ളതാകാനാണു വഴി.
അനിരുദ്ധൻ ചേട്ടന്റെ ഇന്നുള്ള, അല്ലെങ്കിൽ ഇന്നലെവരെയുണ്ടായിരുന്ന രൂപത്തിന് ഈ ഫോട്ടോയുമായി യാതൊരു സാമ്യവുമില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ആളത്രത്തോളം മാറിപ്പോയിട്ടുണ്ട്.
എന്റെ ബാല്യം മുതൽ ഞാൻ കാണുന്നതാണ് അനിരുദ്ധൻ ചേട്ടനെ. നടുവിൽ വകഞ്ഞ്, ഇരുവശത്തേയ്ക്കും ചീകിവച്ച ചുരുണ്ട മുടി. പഴയ ഏതോ സിനിമയിൽ പ്രേംനസീർ അത്തരത്തിൽ മുടി ചീകിവച്ചിരുന്നതു ഞാനോർക്കുന്നു. ഒരു പക്ഷേ, പ്രേം നസീറിനെക്കണ്ടാവാം, അനിരുദ്ധൻ ചേട്ടൻ അങ്ങനെ ചീകിയിരുന്നത്.
ആ മുടി മുഴുവനും പോയിട്ടുണ്ടാകണം. അവസാനമായി കണ്ടപ്പോൾ, ഒരു തോർത്തുകൊണ്ടു തല മൂടിക്കെട്ടിയിരുന്നു. കഴുത്തിലും ഒരു തോർത്തു ചുറ്റിക്കെട്ടിയിരുന്നു. തൊണ്ടയിലായിരുന്നല്ലോ ക്യാൻസർ.
ഞങ്ങളുടെ നാട്ടിൽ മതിലുകളില്ലാതിരുന്നൊരു കാലമുണ്ടായിരുന്നു. അക്കാലത്ത്, ഞങ്ങളുടേതുൾപ്പെടെയുള്ള ചില പുരയിടങ്ങളിലൂടെ കയറിനടന്നാൽ, പടിഞ്ഞാറു ഭാഗത്തെ പല നിവാസികൾക്കും കുളക്കടവു ബസ്റ്റോപ്പിലേയ്ക്ക് എളുപ്പമെത്താമായിരുന്നു. അനിരുദ്ധൻ ചേട്ടനങ്ങനെ ഞങ്ങളുടെ മുറ്റത്തുകൂടി നടന്നുപോകാറുണ്ടായിരുന്നു.
വരാന്തയിൽ അമ്മയിരുന്നു വായിക്കാറുണ്ടായിരുന്ന കാലത്ത്, കണ്ടയുടനെ അമ്മ ചോദിക്കുമായിരുന്നു, 'ങാ, എന്താ അനിരുദ്ധാ?'
'ദവിടിത്തിരി പണീണ്ട് ചേച്ച്യേ. അതൊന്നു ചെയ്തുകൊടുത്തേയ്ക്കാന്നു കരുതി' എന്നു വിനയത്തോടെ പറഞ്ഞുകൊണ്ട് അനിരുദ്ധൻ ചേട്ടൻ നടന്നു പോകും. അമ്മയ്ക്ക് തൃപ്തിയുള്ള ചുരുക്കം ചിലരിലൊരാളായിരുന്നു, അനിരുദ്ധൻ ചേട്ടൻ. 'ഉത്തരവാദിത്വമുള്ളോനാ, അനിരുദ്ധൻ,' അമ്മ പറയാറുണ്ടായിരുന്നു.
ഒരിക്കൽ അനിരുദ്ധൻ ചേട്ടൻ യുവാവായിരിയ്ക്കെ, വള്ളമൂന്നിക്കൊണ്ടിരുന്ന അച്ഛൻ കാൽ വഴുതി വള്ളത്തിന്റെ വക്കിൽ തലയടിച്ചു വീണു. അങ്ങേത്തലയ്ക്കൽ അനിരുദ്ധൻ ചേട്ടനുണ്ടായിരുന്നതുകൊണ്ടു രക്ഷപ്പെട്ടു. വള്ളം ഉടനൊരു കടവിലടുപ്പിച്ച്, ചോരയൊലിപ്പിച്ചു കിടന്നിരുന്ന അച്ഛനെ മകൻ കൈകളിലെടുത്ത്, അടുത്തുണ്ടായിരുന്നൊരു വൈദ്യരുടെ അടുത്തു കൊണ്ടുപോയി മരുന്നു വയ്പിച്ചു. അവിടുന്നൊരു ഉന്തുവണ്ടിയിൽ പായ് വിരിച്ചു കിടത്തി, അല്പമകലെയുള്ള ആശുപത്രിയിലെത്തിച്ചു. അച്ഛനെ കൈകളിലെടുത്ത് അനിരുദ്ധൻ ചേട്ടൻ നടന്നുപോയതിനു സാക്ഷ്യം വഹിച്ചവർ പലരുമുണ്ട്.
പണ്ട് അനിരുദ്ധൻ ചേട്ടന് നല്ല ആരോഗ്യമുണ്ടായിരുന്നെന്നു വിശ്വസിക്കാനിന്നു ബുദ്ധിമുട്ടുണ്ട്. അത്രയ്ക്കധികം ക്ഷീണിച്ചുപോയിട്ടുണ്ടിപ്പോൾ. പണിക്കുറവും സാമ്പത്തികഞെരുക്കവും മൂലം ക്ഷീണിച്ചുപോയതായിരിക്കണം. അച്ഛനമ്മമാർ രണ്ടു പേരും രോഗഗ്രസ്തരായതായിരിക്കാം സാമ്പത്തികഞെരുക്കത്തിനിടയാക്കിയത്.
മുറ്റത്തുകൂടി നടന്നു പോകുമ്പോൾ ആരേയും ഉമ്മറത്തു കണ്ടില്ലെങ്കിൽ അനിരുദ്ധൻ ചേട്ടൻ വിളിക്കും, 'മോനേ, എടാ...'
എന്നെയുദ്ദേശിച്ചുള്ളതാണാ വിളി. ഞാൻ പിൻവശത്തുണ്ടെങ്കിൽ 'ചേട്ടാ, എവിടേയ്ക്കാ' എന്നു ചോദിച്ചുകൊണ്ടു മുൻവശത്തേയ്ക്കു ചെല്ലും.
'ഒന്നവ് ടം വരെപ്പോണം. മോനേ, നീ നല്ലോണം പടിക്കണില്ലേടാ?' അതു ഞാൻ കോളേജിൽ പഠിക്കുമ്പോളുള്ള ചോദ്യമായിരുന്നു. എനിക്കു ജോലി കിട്ടിയതിൽപ്പിന്നെ, 'മോനേ, എടാ, നീ ഓഫീസിലൊക്കെപ്പോണില്ലേ?' എന്നായി ചോദ്യം.
എന്റെ ജോലിയെപ്പറ്റി എനിക്കുള്ളതിനേക്കാളേറെ വേവലാതി അനിരുദ്ധൻ ചേട്ടനുണ്ടായിരുന്നു. അനിരുദ്ധൻ ചേട്ടന്റെ മകൻ അനിൽ വയനാട്ടിലുണ്ടായിരുന്ന ജോലി കളഞ്ഞു മടങ്ങിവന്നതു മുതലാണ് ആ വേവലാതി തുടങ്ങിയത്. എന്നോടു മാത്രമല്ല, ജോലിയുള്ളവരോടൊക്കെ അനിരുദ്ധൻ ചേട്ടൻ പറയുമായിരുന്നു, 'ജോലി കളയല്ലേട്ടാ...'
ജോലി കളഞ്ഞതിന് അനിലിനെ ഞാൻ കുറ്റം പറയില്ല. അനിലിന്റെ വയനാട്ടിലെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ശമ്പളം കിട്ടിയിരുന്നെങ്കിലും, രോഗമൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. വയനാട്ടിൽ നിന്നുള്ള വരവും പോക്കും ദുർഘടം പിടിച്ചതുമായിരുന്നു. രണ്ടു കൊല്ലത്തിനിടയിൽ അര ഡസനിലേറെത്തവണ സുഖക്കേടുകളുമായി വരേണ്ടി വന്നു. പനിയൊരിക്കൽ ഗുരുതരമായി. സർക്കാരാശുപത്രിയിൽ രണ്ടാഴ്ചയോളം കിടക്കേണ്ടതായി വന്നു. രോഗം മാറിയ ശേഷവും ക്ഷീണമുണ്ടായി. അതോടെ വയനാട്ടിലേയ്ക്കിനി പോകേണ്ടെന്നു വച്ചു.
അനിരുദ്ധൻ ചേട്ടന്റെ വേവലാതി അന്നു തുടങ്ങി.
പക്ഷേ, അനിൽ മടി പിടിച്ചിരുന്നൊന്നുമില്ല. അച്ഛനെപ്പോലെ തന്നെ, നാട്ടിൽ കിട്ടിയ പണികളെല്ലാം ചെയ്തു. ഇപ്പോഴും ചെയ്യുന്നു. മെയ്ക്കാട്ടു പണിയാണു കൂടുതലും. അനിലിന് ഇടയ്ക്കു പണിയില്ലാതെ വരുമ്പോൾ അനിരുദ്ധൻ ചേട്ടൻ പറയും: 'ഹൊ! അവനാ ജോലി കളയാതിരുന്നെങ്കിൽ!'
കാലം ചെന്നപ്പോൾ, നാട്ടിൽ മതിലുകളുയർന്നു. പുരയിടങ്ങൾ തമ്മിൽ നേരിട്ടുള്ള ബന്ധം ഏതാണ്ടില്ലാതായി. ഇടവഴികൾ റോഡുകളായി. അവയിൽക്കൂടിയായി മിക്കവരുടേയും വരവും പോക്കും. എന്റെ മുറ്റത്തുകൂടിയുണ്ടായിരുന്ന അനിരുദ്ധൻ ചേട്ടന്റെ നടപ്പു നിന്നു. കുളക്കടവു കവലയിൽ വച്ചു വല്ലപ്പോഴും കണ്ടെങ്കിലായി. കാണുമ്പോഴെല്ലാം അനിരുദ്ധൻ ചേട്ടൻ സ്നേഹത്തോടെ എന്തെങ്കിലുമൊക്കെ ചോദിക്കും.
ചിലരെ കാണുന്നതും അവരോടു സംസാരിക്കുന്നതും അനിർവ്വചനീയമായ സുഖം തരുന്നു. ചുരുക്കം ചിലരേയുള്ളു, അത്തരക്കാരായി. അനിരുദ്ധൻ ചേട്ടൻ അക്കൂട്ടത്തിലൊരാളായിരുന്നു. അതെന്തുകൊണ്ടെന്നു ചോദിച്ചാൽ കൃത്യമായൊരുത്തരം തരാനില്ല. എനിക്ക് അനിരുദ്ധൻ ചേട്ടന്റെ സഹായം ഒരിക്കലും തേടേണ്ടി വന്നിട്ടില്ല. എന്റെ സഹായം അനിരുദ്ധൻ ചേട്ടനൊട്ടാവശ്യപ്പെട്ടിട്ടുമില്ല. പരസ്പരം സഹായിയ്ക്കേണ്ടി വന്നിട്ടില്ലെങ്കിലും, ഇരുവരും അതിനു തയ്യാറായിരുന്നെന്ന കാര്യത്തിൽ എനിക്കു യാതൊരു സംശയവുമില്ല.
ഒരു ദിവസം കിഴക്കേലെ ശിവൻ സംഭാഷണമദ്ധ്യേ പറഞ്ഞു, 'ചേട്ടൻ അനിരുദ്ധൻ ചേട്ടനെ അറിയോ? മെയ്ക്കാട്ടു പണി അനിലിന്റെ അച്ഛൻ? കല്പണിക്കാരൻ തങ്കച്ചന്റെ വീടിന്റെ അപ്രത്തെ?'
'പിന്നേ! അനിരുദ്ധൻ ചേട്ടനെ പണ്ടേ മുതലറിയാം. ഇടയ്ക്കിടെ മുറ്റത്തൂടെ പോകാറുണ്ടായിരുന്നു. ഇപ്പൊ കൊറച്ചുകാലായി കണ്ടിട്ട്. എന്തേ, ചോദിക്കാൻ?'
'മൂപ്പര്ക്ക് ക്യാൻസറാ.'
ചിലരുടെ രോഗവിവരങ്ങൾ കേട്ട്, 'അയ്യോ, കഷ്ടമായിപ്പോയി' എന്നു നാം പറഞ്ഞാലും, വലുതായ വിഷാദം മനസ്സിലുണ്ടാകാറില്ല. എന്നാൽ, ശിവൻ അനിരുദ്ധൻ ചേട്ടന്റെ കാര്യം പറഞ്ഞതു കേട്ട് എനിക്കു വിഷമമുണ്ടായി.
അന്നു വൈകീട്ട്, ഓഫീസിൽ നിന്നു വന്നയുടനെ ഞാൻ അനിരുദ്ധൻ ചേട്ടന്റെ വീട്ടിലേയ്ക്കു ചെന്നു. ഓടിട്ട, ചെറിയൊരു വീട്. അനിരുദ്ധൻ ചേട്ടനുണ്ടായിരുന്നില്ല. 'അച്ചനേം കൊണ്ട് ചേട്ടൻ പോയിരിയ്ക്ക്യേണ്': അനിലിന്റെ ഭാര്യ ജാനകി പറഞ്ഞു. 'നാലഞ്ചീസം കഴിയേരിക്കും വരാ!ൻ.'
ചികിത്സയ്ക്കായി അച്ഛനെ അനിൽ എവിടേയ്ക്കോ കൊണ്ടുപോയതായിരുന്നു. അനിലും അനിരുദ്ധൻ ചേട്ടനും മടങ്ങിവരുന്നതിനു മുമ്പ് എനിക്കു കോഴിക്കോട്ടേയ്ക്കു പോകേണ്ടി വന്നു. തുടർന്നുള്ള കുറേനാൾ ഞാൻ പ്രായേണ കോഴിക്കോട്ടു തന്നെയായിരുന്നു.
ഇടയിലൊരിക്കൽ രണ്ടു ദിവസത്തെ ലീവിനു വന്നിരിയ്ക്കെ, കുളക്കടവു ജങ്ഷനിൽ വച്ചു ഞാൻ യാദൃച്ഛികമായി അനിരുദ്ധൻ ചേട്ടനെക്കണ്ടു. തലയിലും കഴുത്തിലും കെട്ട്. കെട്ടുകൾക്കിടയിലൂടെ കാണുന്ന മുഖഭാഗത്തിനു പഴയ ഛായ തീരെയില്ല. കവിളെല്ലുകളുന്തി, കണ്ണുകൾ കുഴിഞ്ഞ്...ആൾ പകുതിയായിപ്പോയിരിക്കുന്നു. ചുക്കിച്ചുളിഞ്ഞ ശരീരം. മെലിഞ്ഞുണങ്ങിയ കൈകാലുകൾ. കണ്ണിൽ പീള.
ആദ്യം ഞാനാളെ തിരിച്ചറിഞ്ഞില്ല. ഏതാനും മിനിറ്റു കഴിഞ്ഞപ്പോൾ, ഒരു മിന്നലു പോലെ, ഒരു നടുക്കത്തോടെ, എന്റെ ഉള്ളിലൊരു ചോദ്യമുയർന്നു: അനിരുദ്ധൻ ചേട്ടനല്ലേയിത്!
ഞാനടുത്തേയ്ക്കു ചെന്നു. 'അനിരുദ്ധൻ ചേട്ടനല്ലേ?' ശങ്കയോടെ ചോദിച്ചു.
എന്നെ തിരിച്ചറിയാൻ അനിരുദ്ധൻ ചേട്ടന് ഒരു പ്രയാസവുമുണ്ടായില്ല. 'കോഴിക്കോട്ട് ന്ന് പോന്നാ, മോനേ?' ഇടറിയ, തളർന്ന സ്വരം. രോഗം മൂലമായിരിക്കണം. എങ്കിലും ചുണ്ടുകളകന്നു. ചിരിക്കാനുള്ള ശ്രമം. മുൻ നിരയിലെ പല്ലുകൾ മിക്കതും പോയിരിക്കുന്നു. നോക്കാനാകാത്ത വിധം വിരൂപമായിരിക്കുന്ന മുഖം.
എന്തൊരു മാറ്റം!
ഞാൻ തിരിഞ്ഞു നിന്ന്, പോക്കറ്റിലുണ്ടായിരുന്ന വലിയ നോട്ടുകളെല്ലാമെടുത്തു മടക്കിപ്പിടിച്ച്, ആരും കാണാതെ, അനിരുദ്ധൻ ചേട്ടന്റെ ഷർട്ടിന്റെ പോക്കറ്റിൽത്തിരുകി. തോളത്തു മൃദുവായി തടവി. പഴകിദ്രവിച്ച ഷർട്ടിനടിയിൽ ഉന്തിനിന്നിരുന്ന തോളെല്ലു വിരലിൽത്തടഞ്ഞു.
'മോനേ, എടാ, നീ കാശൊന്നും കളയല്ലേ…' അനിരുദ്ധൻ ചേട്ടൻ കിതച്ചുകൊണ്ട്, മെല്ലെ പറഞ്ഞു. അനിരുദ്ധൻ ചേട്ടൻ നോട്ടുകളെടുത്തു തിരികെത്തന്നുകളയുമോ എന്നു ഞാൻ ഭയപ്പെട്ടു. അനിരുദ്ധൻ ചേട്ടന്റെ പോക്കറ്റു ഞാൻ പതുക്കെ അമർത്തിപ്പിടിച്ചു. നോട്ടുകൾ അതിൽത്തന്നെ ഭദ്രമായിരിക്കട്ടെ.
അധികം സംസാരിക്കാവുന്ന സ്ഥിതിയിലായിരുന്നില്ല അനിരുദ്ധൻ ചേട്ടൻ. കാര്യമായെന്തെങ്കിലുമൊക്കെ സംസാരിക്കാൻ എനിക്കുമായില്ല. ഞങ്ങൾ പരസ്പരം നോക്കി നിന്നു.
പഴയ കാലങ്ങളെപ്പറ്റി ഞാനോർത്തുകൊണ്ടിരിയ്ക്കെ ഒരോട്ടോ മുന്നിൽ വന്നു നിന്നു. അതിൽ നിന്ന് അനിലിന്റെ ഭാര്യ, ജാനകി, ഇറങ്ങിവന്നു. അനിരുദ്ധൻ ചേട്ടനെ മെല്ലെ ഓട്ടോയിൽ കയറ്റുന്നതിനിടയിൽ ജാനകി തിരിഞ്ഞെന്നോടു പറഞ്ഞു, 'കവല വരെ നടന്ന് നാട്ടിലെ കാറ്റിത്തിരി കൊള്ളട്ടേന്നും പറഞ്ഞ് പോന്നതാ, അച്ചൻ. പതുക്കെപ്പൊക്കോ, ഇത്തിരി കഴിഞ്ഞ് ഓട്ടോനു വന്ന് കൊണ്ടന്നോളാന്നു ഞാൻ പറഞ്ഞിരുന്നു. ചേട്ടൻ പണിക്ക് പോയിട്ട് വന്നട്ടില്ല.'
'മോനേ, പോട്ടേടാ?' ഓട്ടോയിലിരുന്ന ശേഷം അനിരുദ്ധൻ ചേട്ടൻ എന്നോടു ചോദിച്ചു. ബീഭത്സമായ ആ രൂപത്തെ ഞാൻ നോക്കി നിന്നു.
പാവങ്ങളെ ദൈവം തമ്പുരാൻ എന്തിനിങ്ങനെ കഷ്ടപ്പെടുത്തുന്നു!
പരിതാപകരമായ അവസ്ഥയിലായിരുന്നിട്ടും അനിരുദ്ധൻ ചേട്ടന് ആവലാതികളും പരിഭവങ്ങളുമൊന്നുമുണ്ടായിരുന്നില്ല. രോഗജന്യമായ വൈരൂപ്യത്തിനിടയിലും നൈമിഷികമായെങ്കിലും പ്രസന്നഭാവമുണ്ടായിരുന്നു താനും. അതിൽ 'ഇതൊന്നും സാരമില്ല മോനേ' എന്ന പരോക്ഷമായ ഒരാശ്വസിപ്പിക്കൽ അടങ്ങിയിരുന്നു.
ഓർത്തപ്പോളെന്റെ കണ്ണു നനഞ്ഞു.
ഞങ്ങളുടെ നാട്ടിലൊരു പരസ്പരസഹായസംഘമുണ്ട്. കുറേപ്പേർ ചെറിയ തുകവീതമെടുത്തു തുടങ്ങിയ ഒരു സഹകരണപ്രസ്ഥാനം. കടം കൊടുക്കലാണ് അവരുടെ മുഖ്യ തൊഴിൽ. ആയിരം രൂപ മുതൽ രണ്ടായിരം രൂപ വരെയുള്ള ലോണുകളാണ് അവർ കൊടുക്കാറ്. ബാങ്കുകൾ ഇത്ര ചെറിയ ലോണുകൾ കൊടുക്കുകയില്ലല്ലോ. സംഘം ചെറു കടങ്ങൾ കൊടുക്കുക മാത്രമല്ല, കൊടുത്ത കടങ്ങളെല്ലാം ആളെവിട്ട് ദിവസേന ചെറിയ തുക വീതം പിരിച്ചെടുക്കുകയും ചെയ്യും. കമ്മീഷനടിസ്ഥാനത്തിൽ പിരിവു നടത്താനായി അവിടെ ഏതാനും വനിതകളുമുണ്ട്.
ചെറുലോണുകളെടുക്കാൻ ആളുകൾ ധാരാളമുണ്ടായി. സകലരും പരസ്പരം അറിയുന്നവരായതുകൊണ്ട് സംഘത്തിൽ നിന്നു ലോൺ കിട്ടുന്നത് എളുപ്പമായിരുന്നു. ബാങ്കുകളിലേതിനേക്കാൾ ഉയർന്ന നിരക്കിലുള്ളതായിരുന്നു, പലിശ. എന്നിരുന്നാലും നിരവധിപ്പേർ കടമെടുത്തു. ദിവസേന സ്ഥലത്തു വന്നു പിരിവു നടത്തിയിരുന്നതുകൊണ്ടു തിരിച്ചടവ് അനായാസമായിരുന്നു. മിക്കവരും തങ്ങളുടെ കടങ്ങൾ മടി കൂടാതെ തിരിച്ചടച്ചു. പതിറ്റാണ്ടുകൾകൊണ്ടു സംഘം സമ്പന്നമായി. 'റോം വാസ് നോട്ട് ബിൽറ്റ് ഇൻ എ ഡെ' എന്നനുസ്മരിപ്പിക്കുമാറ്, ഒരു മൂന്നു നിലക്കെട്ടിടം നിർമ്മിച്ചു. കെട്ടിടത്തിലുള്ള കടകൾ വാടകയ്ക്കു കൊടുത്തു. വരുമാനം വീണ്ടും വർദ്ധിച്ചു.
ചുറ്റുവട്ടത്തുള്ള ക്യാൻസർ രോഗികൾക്കു ധനസഹായം നൽകണമെന്നൊരു നിർദ്ദേശം ഭരണസമിതിയുടെ ഒരു യോഗത്തിൽ വന്നു. ക്യാൻസർ രോഗത്തിനുള്ള ചികിത്സ ചെലവേറിയതാണ്. സാധാരണക്കാർക്കതു താങ്ങാനാവില്ല. അതുകൊണ്ടവരെ കഴിയുന്നത്ര സഹായിക്കുക തന്നെ.
സംഘം ആ നിർദ്ദേശം ഉടൻ സ്വീകരിച്ചു.
ക്യാൻസർ ബാധിച്ചിട്ടും, അതിനു മുമ്പു തന്നെ അനാരോഗ്യമുണ്ടായിരുന്നിട്ടും താരതമ്യേന നീണ്ട കാലം ജീവിച്ചിരുന്നത് അത്ഭുതകരമായിരുന്നെങ്കിലും, അവശനായിത്തീർന്നിരുന്നു, അനിരുദ്ധൻ ചേട്ടൻ. ഏതു നിമിഷം വേണമെങ്കിലും അന്ത്യം കടന്നു വരാവുന്ന സ്ഥിതി. സമീപത്തുള്ള ക്യാൻസർരോഗികളുടെ ലിസ്റ്റു തയ്യാറായപ്പോൾ, അതിലൊന്നാമത്തെപ്പേര് സ്വാഭാവികമായും അനിരുദ്ധൻ ചേട്ടന്റേതായിരുന്നു.
ഒരു സായാഹ്നത്തിൽ അയ്യായിരം രൂപയടങ്ങുന്നൊരു കവറുമായി സംഘത്തിന്റെ പ്രസിഡന്റും സെക്രട്ടറിയും ഖജാൻജിയും കൂടി അനിരുദ്ധൻ ചേട്ടന്റെ വീട്ടിലെത്തി. അനിരുദ്ധൻ ചേട്ടൻ മയക്കത്തിലായിരുന്നു. അനിൽ പണിക്കു പോയിരുന്നു. ജാനകിയുണ്ടായിരുന്നു, വീട്ടിൽ. സംഘം ഭാരവാഹികൾ അനിരുദ്ധൻ ചേട്ടനുണരുന്നതും കാത്തിരുന്നു. കാത്തു നിന്നു എന്നു വേണം പറയാൻ; ഇരിക്കാനുള്ള സൗകര്യങ്ങൾ പരിമിതമായിരുന്നു.
അല്പം കഴിഞ്ഞ് അനിരുദ്ധൻ ചേട്ടൻ കണ്ണു തുറന്നപ്പോൾ, കാര്യം വിശദീകരിച്ചുകൊണ്ട്, പ്രസിഡന്റ് കവറെടുത്തു നീട്ടി.
ദൈവാനുഗ്രഹം കൊണ്ടു ചെലവൊക്കെ മുട്ടുകൂടാതെ നടന്നു പോകുന്നുണ്ടെന്നു പറഞ്ഞ് അനിരുദ്ധൻ ചേട്ടൻ പണം വാങ്ങിയില്ല. സംഘത്തിന്റെ ഭാരവാഹികളിലോരോരുത്തരും സ്നേഹപൂർവ്വം നിർബ്ബന്ധിച്ചിട്ടും, അനിരുദ്ധൻ ചേട്ടൻ പണം വാങ്ങിയില്ല.
അനിൽ പണികഴിഞ്ഞു വരുമ്പോൾ സംഘത്തിന്റെ ഓഫീസിലേയ്ക്കൊന്നു വരാൻ പറയണം എന്നു ജാനകിയെ പറഞ്ഞേല്പിച്ചുകൊണ്ട് സംഘം ഭാരവാഹികളിറങ്ങി.
പിറ്റേന്നു വൈകീട്ടാണ് അനിലിന് സംഘത്തിന്റെ ഓഫീസിലെത്താൻ കഴിഞ്ഞത്. സെക്രട്ടറി മാത്രമേ അപ്പോളുണ്ടായിരുന്നുള്ളൂ.
കാര്യമറിഞ്ഞപ്പോൾ അനിൽ പറഞ്ഞു, 'ചേട്ടാ, അച്ഛന്റെ ചികിത്സാച്ചെലവു മുഴോൻ എറണാകുളത്തെ ഒരു സംഘടന വഹിക്കണ് ണ്ട്. അതിപ്പക്കൊറേ നാളായി. എനിക്കാണെങ്കിൽ ദെവസോം പണീമ് ണ്ട്. അതോണ്ട് കാശിന് അങ്ങനെ വല്യേ ആവിശ്യോന്നൂല്ല...'
പണം വാങ്ങാൻ സംഘം ഭാരവാഹികൾ നിർബന്ധിച്ചപ്പോൾ അനിൽ ആദരവോടെ തല ചൊറിഞ്ഞുകൊണ്ട് ഇതുകൂടിപ്പറഞ്ഞു, 'സംഭാവന വാങ്ങണത് അച്ചനിഷ്ടോല്ല.'
പണം കൊടുക്കാൻ ഭാരവാഹികൾ തുടർന്നും ശ്രമം നടത്തിയെങ്കിലും, അതെല്ലാം വിഫലമായതേയുള്ളു.
ഞാൻ കോഴിക്കോട്ടു നിന്നു വന്നിരിക്കുമ്പോൾ, ഒരു ദിവസം സംഘത്തിന്റെ സെക്രട്ടറിയുമായി കണ്ടുമുട്ടി. ക്യാൻസർരോഗികൾക്കു ധനസഹായമെത്തിക്കുന്ന വിഷയത്തെപ്പറ്റി ഞാനറിഞ്ഞിരുന്നു. അതിലെന്തു പുരോഗതിയുണ്ടെന്നു ഞാനാരാഞ്ഞു.
ആകെ നാലു പേരാണുള്ളതെന്നും, അനിരുദ്ധൻ ചേട്ടനൊഴികെ മറ്റെല്ലാവരും സഹായം സ്വീകരിച്ചെന്നും സെക്രട്ടറി അറിയിച്ചപ്പോൾ ഞാനത്ഭുതപ്പെട്ടുപോയി! സത്യം പറയട്ടേ, അനിരുദ്ധൻ ചേട്ടന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ ധനസഹായം രണ്ടു കൈയും നീട്ടി വാങ്ങുമായിരുന്നു. 'ഇതൊന്നും പോരാ, ഇനിയും കൊണ്ടുവാ, രോഗം ക്യാൻസറാണെന്നറിയില്ലേ' എന്നെല്ലാം ഏതാണ്ടൊരധികാരത്തോടെ തന്നെ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു.
ഏതു വിധേനയും പണമുണ്ടാക്കാൻ ജനം പരക്കം പായുന്നൊരു ലോകത്തു വെറുതേ കിട്ടുന്ന പണം വേണ്ടെന്നു വയ്ക്കുന്നവരുമുണ്ടാകാമെന്നു ഞാനാദ്യമായി മനസ്സിലാക്കിയത് ഈ സംഭവത്തിൽ നിന്നാണ്. അതും, അക്ഷരാഭ്യാസമില്ലാത്ത അനിരുദ്ധൻ ചേട്ടനിൽ നിന്ന്.
അനിലിന് മെയ്ക്കാട്ടുപണിയാണു തൊഴിൽ. ഇടയ്ക്ക് അതുണ്ടാകുകയുമില്ല. ജാനകി അടുത്തുള്ള ഒന്നു രണ്ടു വീടുകളിൽ ചില്ലറ ജോലികൾ ചെയ്തുകൊടുക്കാറുണ്ട്. ബീപ്പീഎല്ലിൽപ്പെടുന്ന കുടുംബത്തിന്റെ വരുമാനം തുച്ഛം തന്നെ. എന്നിട്ടും അച്ഛനും മകനും ധനസഹായം വാങ്ങിയില്ല. തിരിച്ചടയ്ക്കേണ്ടാത്ത, യാതൊരു ബാദ്ധ്യതയുമുണ്ടാക്കാത്ത സഹായമായിട്ടുപോലും!
എന്റെ ബാല്യം മുതൽക്കേ അനിരുദ്ധൻ ചേട്ടനെ പരിചയമുണ്ട്. ഞാൻ വളർന്നു വലുതായി ഉദ്യോഗസ്ഥനായതിന് അനിരുദ്ധൻ ചേട്ടൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. നാട്ടിലെ സ്ഥിതി പരിഗണിക്കുമ്പോൾ, തരക്കേടില്ലാത്ത ശമ്പളം പറ്റുന്ന ഉദ്യോഗമാണെന്റേത്. അതു മനസ്സിലാക്കി, നാട്ടിലെപ്പലരും എന്നോടു പണമാവശ്യപ്പെട്ടിട്ടുണ്ട്. പലർക്കും കൊടുത്തിട്ടുണ്ട്. അവരിൽച്ചിലരെങ്കിലും തിരിച്ചുതരാതിരുന്നിട്ടുമുണ്ട്. എന്നാൽ ഞങ്ങളുമായി നെടുനാളത്തെ പരിചയമുള്ള അനിരുദ്ധൻ ചേട്ടൻ ഇത്രയും കാലത്തിനിടയിൽ ഒരു രൂപ പോലും എന്നോടു വാങ്ങിയിട്ടില്ല. ഇത്രത്തോളം അവശതയിലായിരുന്നിട്ടും.
പട്ടിണി കിടക്കേണ്ടി വന്നാൽപ്പോലും, സ്വപ്രയത്നം കൊണ്ടു മാത്രമേ അന്നത്തിനുള്ള വക നേടുകയുള്ളെന്നുറച്ചവർ ബീപ്പീഎല്ലിലും ഉണ്ടാകുമെന്നതിനു മറ്റു തെളിവുകൾ വേണ്ട. പണമില്ലാതെ മരിയ്ക്കേണ്ടി വന്നാലും പണത്തിനു വേണ്ടി മരിക്കാൻ തയ്യാറല്ലാത്തവർ.
'നല്ലൊരു മനുഷ്യനായിരുന്നു.' ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി. മാത്യൂസ്. എന്റെ അയൽക്കാരിലൊരാൾ.
ശരിയാണ്. ആരോടും യാതൊരു പരാതിയോ പരിഭവമോ ഇല്ലാതെ, യാതൊരതൃപ്തിയും പ്രകടിപ്പിക്കാതെ, നിശ്ശബ്ദമായി പിൻവാങ്ങിയിരിക്കുന്നു, അനിരുദ്ധൻ ചേട്ടൻ.
'എട്ടു മണിക്കാണു ശവസംസ്കാരം,' മാത്യൂസ് പഞ്ചായത്തിന്റെ ബോർഡു വായിച്ചു. 'സമയമാവാറായി. ചേട്ടാ, നമുക്കങ്ങോട്ടു പോയാലോ?'
ബോർഡിനോടു ചേർന്ന്, പഞ്ചായത്തു തന്നെ സ്ഥാപിച്ചിരിക്കുന്ന ക്ലോക്കിൽ നോക്കി. ഏഴേമുക്കാലാകുന്നു. ധൃതിയിൽ നടന്നാൽ എട്ടിനു മുമ്പ് അനിരുദ്ധൻ ചേട്ടന്റെ വീട്ടിലെത്താം.
മിൽമപ്പാലു പിന്നീടു വാങ്ങാം. ഇപ്പോളാ ശരീരമൊന്നു സ്പർശിക്കണം. അത് അഗ്നിയിലുരുകാൻ തുടങ്ങുന്നതിനു മുമ്പ്...
കനം തൂങ്ങുന്ന ഹൃദയത്തോടെ ഞാൻ മാത്യൂസിന്റെ കൂടെ അനിരുദ്ധൻ ചേട്ടന്റെ വീട്ടിലേയ്ക്കു നടന്നു.
(ഈ കഥ സാങ്കല്പികം മാത്രമാണ്.)
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്