തൊണ്ണൂറ്റൊമ്പത് അഥവാ 1924
ജോയ് ഡാനിയേൽ
അയ്യപ്പൻ പിള്ള വീടിന്റെ കോലായിൽ ചാരിയിരുന്നു.
നേരം പുലർന്നുവരുന്നതേയുള്ളൂ. രാത്രിയിലെ ബാക്കിവന്ന ഉറക്കം മുഖത്ത് നേർത്ത പാടപോലെ പടർന്നുകിടക്കുന്നു. കാതിൽ വന്നലയ്ക്കുന്ന കിളികളുടെ കളകളനാദം. മാരുതന്റെ തലോടലേൽക്കുമ്പോൾ കുണുങ്ങുന്ന മരച്ചില്ലകൾ നോക്കിയിരിക്കെ ഒരു ഓളപ്പരപ്പിലെന്നപോലെ ചിന്തകൾ മനസ്സിൽ ആടിയുലയുകയാണ്.
വേലിയേറ്റം.
എന്തൊരു ശോഭയാണ് ആ മുഖത്തിന്?! ആദ്യ കാഴ്ചയിൽ തന്നെ മനസ്സിൽ അതൊരു പ്രതിഷ്ഠപോലെയായി. ആ മുഖം കണ്ടമാത്രയിൽ അവർണ്ണനീയമായ ആനന്ദം മനസ്സിലേക്ക് കുതിച്ചുയർന്നു. ഉയർന്നുയർന്ന് അങ്ങ് സഹ്യനോളം... അതിനുമപ്പുറം ആകാശത്തോളം.
ആ കരങ്ങളിൽ ഒന്ന് സ്പർശിച്ചപ്പോൾ, ആശ്ലേഷത്താൽ ആ നെഞ്ചിലെ ചൂട് പടർന്നപ്പോൾ...ഞാൻ ഞാനല്ലതായിത്തീരുകയായിരുന്നു. അദ്വൈതാശ്രമം നൽകിയത് ഇതുവരെ അനുഭവിക്കാത്ത എന്തോ ഒരു ആനന്ദ നിർവൃതിയാണ്.
'ഗുരോ.. എനിക്കിക്കും അങ്ങയുടെ ഒപ്പം കൂടണം ' ആ മന്ത്രണം കേട്ട് നാരായണ ഗുരു സൂഷ്മതയോടെ നോക്കി. ആ നോട്ടം, മന്ദസ്മിതം , കരലാളനം എല്ലാം അനുഭവിച്ചറിയേണ്ടതാണ്.
പരമേശ്വരപുത്രൻ യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ തിരഞ്ഞെടുത്ത കഥ കേട്ടിട്ടുണ്ട്. ഒന്നുമില്ലാത്തവർ, അർദ്ധപട്ടിണിക്കാരായ മുക്കുവന്മാർ. പുറകെ ചെന്ന് തിരഞ്ഞുപിടിച്ച് ശിഷ്യന്മാരാക്കിയ കഥ. എന്നാൽ ഇവിടെ നേരെ തിരിച്ചാണ് സംഭവിച്ചത്!
'ഗുരോ... എന്നെയും കൂടെകൂട്ടൂ..'
യാചനയായിരുന്നു. നിഗൂഢതകൾ ഒളിപ്പിച്ച മന്ദഹാസം നൽകി ഗുരുവിന്റെ മറുപടി,
'വീട്ടിൽ ചെന്ന് അനുവാദം വാങ്ങിവരൂ..'
ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചില്ല. ഇതുപോലെ മാനസിക സംഘർഷങ്ങളുടെ ഒരു രാവ് ഇന്നുവരെ ഉണ്ടായിട്ടുമില്ല. ചുറ്റും ചിന്തകളുടെ വേലിയേറ്റം മാത്രം. ശരീരമാകുന്ന പായ്ക്കപ്പൽ ചിന്തകളുടെ ചുഴിയിൽ വീണ പ്രതീതി. അയ്യപ്പൻ പിള്ള എല്ലാം ഇട്ടെറിഞ്ഞ് നാരായണഗുരുവിന്റെ അടുത്തേക്ക് ഓടിപ്പോയാൽ? എതിർപ്പുകൾ ഒന്നല്ല, ഒട്ടനവധിയാണ്. വീട്, ബന്ധുമിത്രാദികൾ, സുഹൃത്തുക്കൾ.. പിണങ്ങേണ്ടതും വെറുപ്പ് സമ്പാദിക്കേണ്ടതും ഒന്നിലേറെയിടങ്ങളിൽ നിന്നുമാണ്. അതുനുമാത്രം അയ്യപ്പൻ പിള്ളയ്ക്ക് ആവതുണ്ടോ?
ചുഴിയിൽക്കിടന്ന് മുകളിലേക്ക് നോക്കിയപ്പോൾ അമ്മ!
പാലൂട്ടി വളർത്തി ഈ നിലയിൽ എത്തിച്ച അമ്മയോടുള്ള കടപ്പാട് ഒരു വലിയ ചോദ്യചിഹ്നം വരച്ചിടുന്നു. ഒരായിരം സ്വപ്നങ്ങൾ മകനെപ്രതി കണ്ടുകഴിയുന്ന മാതാവിനോട് എങ്ങനെ പറയും എല്ലാം ഇട്ടെറിഞ്ഞ് പോവുകയാണെന്ന്? വേർപാട് മാത്രമല്ല, പ്രതീക്ഷകളുടെ കരിന്തിരികത്തൽ കൂടിയാണല്ലോ ഇത്രമേൽ വേദന തരുന്നത്.
അയ്യപ്പൻ പിള്ള എണീട്ടു. മുറ്റത്ത് മാവിന്റെ ഇളം ചില്ലകളെ മാരുതൻ ഇക്കിളിയിട്ട് തിരിഞ്ഞുനോക്കിയിട്ട് പറയുന്നു. 'പോകൂ..'
കലുഷിതമനസ്സോടെ അമ്മയുടെ അടുത്തെത്തി അയ്യപ്പൻപിള്ള കരം ഗ്രഹിച്ചു. മകന്റെ മനസ്സിലെ താപം അമ്മയ്ക്ക് ഉൾക്കണ്ണാൽ വെളിവായപോലെ. ആ കൈകളിൽനിന്നും പ്രസരിക്കുന്ന ഇളം ചൂടിൽ അപ്പാടെ നിറഞ്ഞുനിന്നത് സ്വാന്തനം മാത്രമായിരുന്നു.
'എന്താണ് നിനക്ക് പറ്റിയത്? അകെ വിഷമിച്ചപോലെ..?'
'അമ്മേ ...' അത്രയും പറയുമ്പോഴേക്കും വാക്കുകൾ വിറച്ചിരുന്നു. പിന്നെയൊരു ആലിംഗനമായിരുന്നു. ഇനിയൊരിക്കലും ലഭിക്കാനിടയില്ലാത്ത മാതൃത്വത്തിന്റെ പുൽകിയുണർത്തൽ. നാലുകണ്ണുകളിൽ നിന്നും ധാരധാരയായി കണ്ണുനീർ ഒഴുകികൊണ്ടേയിരുന്നു. നാലുകണ്ണുകളിൽ നിന്നും വേദനയുടെ ഉപ്പുരസം ഒലിച്ചിറങ്ങി.
അമ്മ പറഞ്ഞു, 'പോകൂ,... പോയ്വരൂ... ഗുരു നിന്നെ വിളിക്കുന്നു'
അയ്യപ്പൻ പിള്ള ഞെട്ടി. അമ്മയിതെങ്ങനെ അറിഞ്ഞു?!
പടിയിറങ്ങി നടന്നുപോകുന്ന മകനെ ഒരു ബുദ്ധ ഭിക്ഷുവിനെപ്പോലെ കാണാനേ ആ അമ്മയ്ക്ക് സാധിച്ചുള്ളൂ. വെറും കയ്യോടെയെങ്കിലും വിലയേറിയതെന്തൊക്കെയോ നേടാനുള്ള യാത്രയാണിത്. അത് തടയാൻ പാടില്ല. വിഷാദമെങ്കിലും വിരഹം നൽകിയ വേദനയ്ക്ക് മുകളിൽ മന്ദസ്മിതത്തിന്റെ മൂടുപടം അവർ വാശിയോടെ വലിച്ചിട്ടിരുന്നു.
ആ യാത്രയിൽ അയ്യപ്പൻ പിള്ളയുടെ മനസ്സിൽ നിറഞ്ഞുനിന്നത് മുക്കുവരോട് പരമേശ്വരപുത്രൻ പറഞ്ഞ വചനമായിരുന്നു.
'വരൂ.. നിങ്ങളെ ഞാൻ മനുഷ്യരെ പിടിക്കുന്നവരാക്കാം'
മലയാള മാസം ആയിരത്തി തൊണ്ണൂറ്റൊമ്പത്.
രാത്രി.
നാളെ സമ്മേളനം തുടങ്ങുകയാണ്. ചിന്താഭാരം നിറഞ്ഞ മനസ്സോടെ സത്യവ്രതസ്വാമികൾ കിടക്കയിൽ തിരിഞ്ഞും, മറിഞ്ഞും കിടന്നു. അന്ധകാരമായാലും, കണ്ണുകൾ ഇറുക്കിയടച്ചാലും മുന്നിൽ കാണുന്നത് പ്രകാശം മാത്രം. വിശ്വപ്രകാശം. നാളെ, അദ്വൈതാശ്രമം ചരിത്ര വേദിയാവുകയാണ്. രാജ്യത്തെ വലിയ സർവ്വമത സമ്മേളനം. 1893 - ൽ ഷിക്കാഗോയിൽ നടത്തിയ ലോക മതസമ്മേളന വേദി സ്വാമിയുടെ മനസ്സിലേക്ക് ഓടിവന്നു. അവിടെ മുഴങ്ങിയ വാക്കുകൾ 'അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ...' ലോകം എണീറ്റ് നിന്ന് കരഘോഷം മുഴക്കുന്നു. മുഴങ്ങികേട്ടത് സർവ്വമത സഹോദര്യമാണ്. ദേശീയതയ്ക്ക് മുന്നിൽ മനുഷ്യത്വത്തെ അടിയറവയ്ക്കില്ല എന്ന ടാഗോറിന്റെ വാക്കുകൾ അന്ധകാരത്തിലേക്ക് അതിവേഗം ഓടിയെത്തി കിടയ്ക്കകരുകിൽ കിതപ്പടക്കിനിന്നു.
സർവമത സമ്മേളനം നാരായണ ഗുരുവിന്റെ ചിരകാലാഭിലാഷ സാക്ഷാത്കാരമാണ് . ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനാണ്'. വലിയ കമാനങ്ങൾ, സമ്മേളന പന്തലിലും പുറത്തും നിറഞ്ഞുനിന്ന ഗുരുവചനങ്ങൾ അതുമാത്രമായിരുന്നു വിളിച്ചുപറഞ്ഞത്.
പെരിയാറിന്റെ തീരത്ത് നടക്കുന്നത് പലകോണുകളിൽ നിന്നും വന്ന അതിഥികളുടെ സമ്മേളനം കൂടിയാണിത്. ഗുരു നടത്തിപ്പുകൾ എല്ലാം തന്നെ ഏൽപ്പിക്കുമ്പോൾ ആ കണ്ണുകളിൽ കണ്ടത് ആത്മവിശ്വാസം മാത്രമല്ല, ആത്മാർത്ഥതയും കൂടിയാണ്. ആദ്യ ദർശനത്തിൽ തന്ന അതേ സ്നേഹവായ്പ്, ശാന്തത, ധൈര്യം. അത് മാത്രം മതി നെഞ്ചിനുള്ളിലെ അവസാന ശ്വാസംവരെയും ചുമന്നുനടക്കാൻ.
മദിരാശി ഹൈക്കോടതിയിലെ ജഡ്ജ് സർ ടി. സദാശിവ അയ്യർ ആണ് അധ്യക്ഷൻ. ആര്യസമാജത്തിലെ ഋഷിറാം, ബ്രഹ്മോസമാജത്തിലെ സ്വാമി ശിവപ്രസാദ്, മുഹമ്മദ് മതത്തിലെ മുഹമ്മദ് മൗലവി, ക്രിസ്തുമത പ്രതിനിധി കെ.കെ കുരുവിള, ബുദ്ധ മതത്തിൽ നിന്ന് മഞ്ചേരി രാമയ്യർ, സി. കൃഷ്ണൻ എന്നുവേണ്ട വൻനിര സമ്മളന പന്തലിലേക്ക് വരികയാണ്. സർവ്വമത സമ്മേളനത്തിന് തിരശീല ഉയരുകയായി.
സമ്മേളന വേദി.
നിശബ്ദതയുടെ പര്യായമാണ് ഗുരു. പക്ഷേ ആ നിശബ്ദത കടലിന്റെ ശാന്തത പോലെയാണ്.
വേദിയിൽ ഗുരുവിനൊപ്പം ഒട്ടനവധി വിശിഷ്ടാതിഥികൾ. തന്റെ ഊഴം, സത്യവ്രത സാമികൾ എണീറ്റു. ലോകത്തോട് തനിക്ക് പറയാനുള്ളത് പറയാനുള്ള സമയം. ഗുരുവിന്റെ ജീവിത തത്വം സ്വാംശീകരിച്ച സന്ദേശം നൽകാനുള്ള വേദി. സ്വാമി പറഞ്ഞു തുടങ്ങി.
'.... ഹിന്ദുവിന്റെ ജ്ഞാനവും, ബുദ്ധന്റെ കരുണയും, ക്രിസ്തുവിന്റെ സ്നേഹവും, മുഹമ്മദിന്റെ സാഹോദര്യവും ചേർന്നെങ്കിൽ അല്ലാതെ ലോക ശാന്തിക്ക് മനുഷ്യമതം പൂർണ്ണമാകില്ല...'
വിവേകാനന്ദനും, ശ്രീ രാമകൃഷ്ണ പരമഹംസനും, ഗാന്ധിയും ഒക്കെ നിറഞ്ഞുനിന്ന വാക്കുകൾ പെരിയാറിന്റെ കുഞ്ഞോളങ്ങളെ തഴുകി. അത് പരന്നൊഴുകി. സാകൂതം സ്വാമിയിലേക്ക് തറച്ചുനിൽക്കുന്ന ഗുരുവിന്റെ ഉൾപ്പെടെ ഒട്ടനവധി കണ്ണുകൾ. സത്യവ്രത സ്വാമികൾ തുടർന്നു.
'അലോപ്പതി കണ്ടുപിടിച്ചത് പാശ്ചാത്യരായ ക്രിസ്ത്യാനികൾ ആയതുകൊണ്ട് ഇന്ത്യയിലെ ഹിന്ദുക്കളോ മുസ്ലീങ്ങളോ രോഗം വരുമ്പോൾ അത് സ്വീകരിക്കാതിരിക്കുന്നുണ്ടോ?'
കേൾവിക്കാരെല്ലാം പരസ്പരം നോക്കി. സ്വാമി ചിരിച്ചുകൊണ്ട് തുടർന്നു.
'....ആയുർവേദ മരുന്ന് വയസ്കര മൂസ്സതിന്റെ ആണെന്ന് വച്ച് കൃസ്ത്യാനികളും, മുഹമ്മദീയരും അത് സ്വീകരിക്കാതിരിക്കുന്നുണ്ടോ? ഏകാദശിയിൽ ബുദ്ധ കൃതിയായ അഷ്ടാംഗഹൃദയം വായിക്കരുത് എന്ന് മലയാള ബ്രാഹ്മണർക്ക് വിലക്കുണ്ടെങ്കിലും അന്നേ ദിവസം രോഗം വന്നാൽ അഷ്ടാംഗഹൃദയം നിർദ്ദേശിക്കുന്ന ധാന്വന്തരം ഗുളിക അവർ കഴിക്കുന്നുണ്ടല്ലോ?'
സ്വാമിയുടെ മുഖത്തുദിച്ച പ്രകാശം കേൾവിക്കാരുടെ ഇരുട്ടിനെ കീഴടക്കി പ്രഭചൊരിഞ്ഞു. അത് കേട്ടവരിൽ, അറിഞ്ഞവരിൽ മന്ദഹാസം വിരിഞ്ഞു. സമത്വ സിദ്ധ്വാന്തപ്പൊരുൾ വസന്തത്തിൽ വിരിഞ്ഞ പൂക്കൾപോലെ മധുവും, പ്രഭയും, വാസനയും പകർന്നുനൽകി.
'... ശരീരത്തിന്റെ രോഗങ്ങൾക്ക് മതഭേദം കൂടാതെ ചികിത്സിക്കാമെങ്കിൽ, ആത്മാവിന്റെ അന്വേഷണങ്ങൾക്ക് എന്തിനാണ് ഈ മതഭേദം?'
പെരിയാർ തീരത്ത് ഓളങ്ങൾ നിശ്ചലം നിന്നു. പിന്നെ തിരിഞ്ഞുനോക്കി, വാക്കുകൾ കേട്ടിട്ട് മുന്നോട്ട് പോകാം.
ആർത്തിരമ്പുന്ന കരഘോഷം. പറയുവാൻ ആഗ്രഹിച്ചതൊക്കെ പറഞ്ഞ് തന്റെ പ്രസംഗം സ്വാമികൾ അവസാനിപ്പിച്ചു. എന്നിട്ട് നാരായണ ഗുരുവിനെ നോക്കി. അപ്പോളും ഗുരുവിന്റെ മുഖത്ത് മന്ദസ്മിതം മാത്രം. ഒരുപാട് അർത്ഥങ്ങൾ ഗൂഢമായി ഉള്ളിലൊളിപ്പിച്ച ഉള്ളിലൊളിപ്പിച്ച മുഖപ്രസാദം.
വീണ്ടും ഒരു രാത്രി.
അറിയാനും അറിയിക്കാനും നടത്തിയ സർവ്വമത സമ്മേളനത്തിന്റെ അവസാന അതിഥിയും പോയിക്കഴിഞ്ഞ് സ്വാമി കിടക്കയിൽ നീണ്ട് നിവർന്ന് കിടന്നു. കാറ്റും കോളും അടങ്ങിയ ശാന്തമായ സമുദ്രം പോലെയായിരുന്നു അപ്പോൾ ആ മനസ്സ്. മാമ്പഴക്കരയിലെ തന്റെ വീടിന്റെ കോലായിലിരുന്ന് ചിന്തിച്ചതും ഇന്നത്തെ ചിന്തകളും ഒന്നൊന്നായി ഓർമ്മയിൽ കോർത്തെടുത്ത് ശാന്തമായിക്കിടന്നു.
സ്വാമി ഉറങ്ങി. പെരിയാറും ശാന്തമായിരുന്നു. കിഴക്കും പടിഞ്ഞാറും ആകാശക്കോണുകളിൽ തെളി മാനത്ത് നിലാവ് നെയ്ത കമ്പളം പരന്നുകിടക്കുന്നുണ്ടായിരുന്നു.
രാതിയുടെ ഏതോ യാമത്തിൽ സ്വാമി ഞെട്ടിയുണർന്നു. ഉറക്കത്തിൽ കണ്ട കാഴ്ച്ചകൾ കണ്ണും മനസ്സും, ശരീരവും ഭീതിയുടെ ഗർത്തത്തിലേക്ക് എടുത്തെറിഞ്ഞു. കാർമേഘം എങ്ങും ഉരുണ്ടുകൂടുന്നു. കോരിച്ചൊരിയുന്ന മഴ.. മഴമാത്രം. മനുഷ്യനും, മരങ്ങളും, മൃഗങ്ങളും, കാളവണ്ടികളും എല്ലാം എല്ലാം കോരിയെടുത്ത് അലറിപ്പായുന്ന ജലതാണ്ഡവം. ഒഴുകിപ്പോകുന്ന കാളവണ്ടികൾ. പാതിരിമാർ അമ്പലത്തിലും പൂജാരിമാർ പള്ളിയിലും അഭയം തേടുന്നു.
പ്രകൃതിക്ഷോഭത്തിന്റെ സർവമതസമ്മേളനം! ദൈവമേ...!? എന്താണ് താൻ കണ്ടത്? സ്വാമി നെഞ്ചത്ത് കൈവച്ചു. എണീറ്റ് കൂജയിൽ നിന്ന് ഒരുകവിൾ വെള്ളം കുടിച്ചു. വീണ്ടും കിടന്നു. കാറ്റിന്റെ സീൽക്കാരം. ഉയർന്നുയർന്നു വരുന്ന തിരമാലകൾ ലോകം മുഴുവൻ മുക്കിക്കളയുന്നു.
മാസങ്ങൾക്ക് ശേഷം ആ ദുരന്തം സംഭവിച്ചു. മലയാളക്കര വെള്ളത്തിൽ വിറച്ചുനിന്നു. കാടും, പുഴയും എല്ലാം വെള്ളം നിറഞ്ഞു. സമുദ്രനിരപ്പിൽ നിന്നും അയ്യായിരം അടിയൽകൂടുതൽ ഉയരത്തിൽ ബ്രിട്ടീഷുകാർ മൂന്നാറിൽ സ്ഥാപിച്ച മോണോറെയിൽ വരെ ഒഴുകിപ്പോയി. അങ്ങ് കുട്ടനാട്ടിൽ ചേന്നപറയന്റെ നായവരെ* വെള്ളപ്പൊക്കത്തിൽ വീണ് അഴുകികിടന്നു.
ദേശമെല്ലാം മഴ. മനുഷ്യകുലത്തിന്റെ അധഃപതനത്തിൽ മനം നൊന്ത ദൈവം ഒരിക്കൽ നീതിമാനായ നോഹയെയും കുടുംബത്തെയും, എല്ലാ ജീവജാലങ്ങളിലെയും ഓരോ ജോഡി ആണിനേയും പെണ്ണിനേയും ഒഴിച്ച് ഭൂലോകം മുഴുവൻ പേമാരിയാലും, പ്രളയത്താലും ശിക്ഷിച്ചിരുന്നത്രെ. പ്രളയത്തിൽ ഗോഫർ മരം കൊണ്ടുണ്ടാക്കിയ പെട്ടകം ഒഴുകിനടന്നു. നാൽപ്പത് ദിവസത്തെ മഹാമാരി. നൂറ്റമ്പത് ദിവസത്തെ മഹാപ്രളയം. അവസാനം അരാരത്ത് പർവതത്തിൽ പെട്ടകം ഉറച്ചപ്പോൾ നോഹ ഒരു പ്രാവിനെ പുറത്തേക്ക് വിട്ടു. ഒലിവിന്റെ ഇലയുമായി പ്രാവ് തിരിച്ച് വരുന്നു ഒലിവും പ്രാവും സമാധാനവും.
മഹാസമ്മേളനം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം ചെറുപ്പം കോലായിൽനിന്നും പടിയിറങ്ങും മുമ്പ് സത്യവ്രത സ്വാമികൾ ലോകത്തുനിന്നും വിടവാങ്ങി.
എങ്കിലും ഒരു പ്രളയവും തച്ചുടക്കാതെ മലയാളക്കരയിൽ ആ ശബ്ദം മുഴങ്ങി 'ശരീരത്തിന്റെ രോഗങ്ങൾക്ക് മതഭേദം കൂടാതെ ചികിത്സിക്കാമെങ്കിൽ ആത്മാവിന്റെ അന്വേഷണങ്ങൾക്ക് എന്തിനാണ് മതഭേദം?'
ആ ചോദ്യത്തിന്റെ ശബ്ദ തരംഗം പല്ലനയാറ്റിലും, പെരിയാറിന്റെ തീരത്തും, അങ്ങ് ശിവഗിരിയിലും എല്ലാമെല്ലാം ഒഴുകിയൊഴുകി നടന്നു.
- *തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' എന്ന കഥയിൽ നിന്നും അവലംബം
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്