വരിക്കക്കുട്ടന്മാർ
ജോയ് ഡാനിയേൽ
ഏകദേശം രണ്ടു ദശകങ്ങൾക്ക് മുമ്പ്, എന്നുവച്ചാൽ ഞാൻ കോളേജിൽ പഠിക്കുന്ന കാലം. മണ്ണിന്റെ ഗന്ധവും മഴയുടെ ഇരമ്പലും, കിളികളുടെ കളകളവും ഒക്കെ സൗജന്യമായി കിട്ടിയ അവകാശങ്ങൾ. അവയുടെ ഒക്കെ ജന്മികൾ ആയിരുന്നു ഞങ്ങൾ.
അന്നൊരു മഴക്കാലം, ഉത്സവക്കാലം എന്ന് പറയുന്നതാവും ശരി. മഴയത്ത് കുട്ടിത്തോർത്തും ഉടുത്ത് പാടത്തും, പറമ്പിലും അർമാദിക്കുമായിരുന്ന ഒരു തലമുറയുടെ വാലറ്റമായിരുന്നു ഞങ്ങൾ എന്ന് തോന്നുന്നു. മണ്ണിന്റെ മണവും, മഴയുടെ ഇരമ്പലും തൊട്ടറിഞ്ഞു ആസ്വദിച്ച അവസാന തലമുറ ആയിരിന്നുവോ അത്?!
രാത്രി മഴയുടെ താരാട്ട് കേട്ട് ഒരിക്കൽ ഞാൻ ചിന്തിച്ചു. എത്രമാത്രം മരങ്ങൾആണ് പറമ്പിൽ നിറഞ്ഞു നിൽക്കുന്നത് ? ആരാണ് ഇവയെല്ലാം നട്ടത്? അപ്പനോ, അതോ അപ്പൂപ്പനോ? എന്തായാലും ഇതിൽ ഒന്നുപോലും എന്റെ വിയർപ്പിന്റെ ഗന്ധം ഉള്ളതല്ല. ..... എന്നാൽ എനിക്ക് എന്തുകൊണ്ട് കുറെ മരങ്ങൾ ഒക്കെ നട്ടുപിടിപ്പിച്ചു കൂടാ? അടുത്തു വരുന്ന ഒരു തലമുറയെ ഗർവ്വോടെ കാണിക്കാൻഎങ്കിലും എന്റെ വക....
അടുത്ത ദിവസം. ചാറ്റൽമഴയുടെ പനിനീർവൃഷ്ടിക്കൊപ്പം ഞാൻ രാവിലെ പറമ്പിലൂടെ നടന്നു.എന്താണ് നടുക? ദീർഘകാലാടിസ്ഥാനത്തിൽ ഉള്ള എന്തെങ്കിലും. അതിന് നല്ല പ്ലാനിങ് തന്നെ വേണം. പേര... പ്ലാവ്...മാവ്... വാളൻപുളി ...ആഞ്ഞിലി...പച്ചപ്പിന്റെ വലിയൊരു പരവതാനി തന്നെ മുന്നിൽ നീണ്ടുനിവർന്നു കിടക്കാൻ തുടങ്ങി. അവസാനം ഇഷ്ടമുള്ളതും, ഫലം തരുന്നതും, ദീർഘകാലം നിലനിൽക്കുന്നതുമായ ഒന്ന് തിരഞ്ഞെടുത്തു.എന്റെ എക്കാലത്തെയും വീക്‌നെസ് ആയിരുന്ന പ്ലാവ്!
വെറുതെ പ്ലാവ് നട്ടിട്ടു കാര്യം ഇല്ല. നല്ല ഒന്നാന്തരം തേൻവരിക്ക തന്നെ തിരഞ്ഞെടുക്കണം. മത്ത കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ. അവസാനം പറമ്പിലെ ഏറ്റവും തേൻ ചുരത്തുന്ന പ്ലാവിലെ ചക്കപഴുക്കുന്ന സമയം ഞാൻ നോക്കിയിരുന്നു.
അന്ന്, തേൻവരിക്ക പ്ലാവിലെ ചക്ക കട്ടിലിന്റെ കീഴെക്കിടന്നു പഴുത്ത് വീടുമുഴുവൻ സുഗന്ധം പരത്തുവാൻ തുടങ്ങിയപ്പോൾ അപ്പൻ കല്ലേൽ പിളർക്കുന്ന കൽപ്പന പുറപ്പെടുവിച്ചു.
'ചക്കയിനി കീറാം..'
തേച്ചു റെഡിയാക്കിയ കത്തി എടുത്ത് ആരാച്ചാർ കാളയെ വെട്ടുന്നമാതിരി മെയ് വഴക്കത്തോടെ ഒന്നാന്തരം നെടുവരിയൻ ചക്ക ഞാൻതന്നെ അടുക്കളയിൽ ഇട്ട് മുറിച്ചു. കടും മഞ്ഞ നിറത്തിലുള്ള ചുളകൾ നാവിനും ചുണ്ടിനും പകർന്നു നല്കിയ ഉന്മാദത്തിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു .
കൂട്ടിയിട്ട ചക്കകുരുവിൽ നിന്നും നല്ല പത്ത് കുരു ഞാൻ തിരഞ്ഞെടുത്തു.അത് വീടിനു പുറകിൽ ചാണകക്കുഴിക്കരികെ മണ്ണിളക്കി പാകി.
ഉറക്കമില്ലാത്ത രാത്രികൾ ആയിരുന്നു പിന്നീട്. കുരു വിരിഞ്ഞ് മുകുളം പുറത്ത് വരുന്നതുവരെ ലേബർ മുറിയുടെ മുന്നിൽ അക്ഷമനായി ഉലാത്തുന്ന ഭർത്താവിനെ പോലെ പല പകലുകൾ ഞാനുലാത്തി. അവസാനം വെളുപ്പും , ഇളം പച്ചയും നിറഞ്ഞ കുഞ്ഞിന്റെ തല പുറത്ത് വന്നു! (സിസേറിയൻ അല്ല കേട്ടോ...പ്രകൃതിക്ക് എന്ത് സിസേറിയൻ? അല്ലേൽ തന്നെ പ്രകൃതിയിൽ മനുഷ്യൻ അല്ലാതെ ഏതെങ്കിലും ജീവജാലങ്ങൾ സിസേറിയൻ ചെയ്യുമോ? മനുഷ്യന് എന്തു തോന്യവാസവും ആകാമല്ലോ!)
കുഞ്ഞിപ്ലാവിൻ തൈകൾ തൊട്ടും തലോടിയും ഞാൻ താലോലിച്ചു. അവരുടെ വളർച്ച എത്ര വേഗമാണ്? ഓരോ പ്രഭാതവും ഞാൻ ഉണർന്നുവരുമ്പോൾ അവർ കൂടുതൽ പക്വതയും ശക്തിയും ഉള്ളതായി വരുന്നു! ഇലകൾ ഒന്ന്... രണ്ട് .. മൂന്ന് ..അയ്യടാ.. എന്റെ തേൻവരിക്ക കുഞ്ഞുങ്ങളെ...ഞാൻ അവയെ മുത്തം വച്ചു (സത്യമായും പ്രായപൂർത്തിയിലേക്ക് കുതിക്കുന്ന എന്റെ എന്റെ ആദ്യ മുത്തം ആയിരുന്നു അത്).
അന്ന് ഒരുദിവസം, മഴയത്ത് നനഞ്ഞു കുതിർന്ന് നിന്ന് ഞാൻ പ്രകൃതിയോട് വിളിച്ചു പറഞ്ഞു 'നോക്കുവിൻ.... എന്റെ മക്കളെ...എന്റെ സന്താനങ്ങളെ...'
തീർച്ചയായിട്ടും തേൻ വരിക്ക പ്ലാവ് എന്നെ ദേഷ്യത്തോടെ നോക്കിയിട്ടുണ്ടാവും. അവളുടെ സന്താനങ്ങളുടെ പിതൃത്വം ഞാൻ കേറി ഏറ്റെടുത്തപ്പോൾ. എന്തായാലും, കള്ളീ.. തേൻവരിക്ക പ്ലാവേ.. നീ ഉള്ളിൽ ചിരിച്ചു കാണും എന്നെനിക്കറിയാം.എന്തിനാണെന്നോ? നിന്റെ ജീവിത ലക്ഷ്യമായ സന്തതി പരമ്പരയെ നിലനിർത്തിയതിന്.
പത്ത് പ്ലാവിൻ തൈകൾക്ക് പത്ത് സ്ഥലം കണ്ടുപിടിക്കണം. അതിനായി ഞാൻ ഞങ്ങളുടെ വസ്തുവിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സർവ്വേ നടത്തി. അയൽക്കാരുടെ സ്ഥലത്ത് നമ്മുടെ മരം നടാൻ ഒക്കില്ലല്ലോ. അഥവാ നട്ടാൽ തന്നെ അത് ജാരസന്തതി എന്ന് അറിയപെടും!
സ്ഥലം കണ്ടുപിടിച്ചു. പ്ലാവിൻ തൈകൾ വേരിളകാതെ പിഴുത് പത്തു സ്ഥലത്ത് നട്ടു. നനഞ്ഞ മണ്ണും, തോരാത്ത ചാറ്റമഴയും ഇലകൾ വാടാതെ അവരുടെ വളർച്ചക്ക് അനുകൂലമായി അനുഗ്രഹിച്ചു. എന്റെ പ്രൊജക്ടിനെക്കുറിച്ച് ഞാൻ വീട്ടിൽ ചർച്ച നടത്തി. അപ്പോൾ അമ്മ നടുക്കുന്ന ഒരു സത്യം പറഞ്ഞുകളഞ്ഞു!
'തേൻവരിക്കയുടെ കുരു ഇട്ട് ഉണ്ടാകുന്നത് തേൻവരിക്ക തന്നെ ആകണം എന്നില്ല. ചിലപ്പോൾ അത് ഒന്നിനും കൊള്ളത്തതോ അല്ലേൽ കൂഴച്ചക്കയോ ആയി മാറും!'
ദൈവമേ! അങ്ങനെയും ജനിതക ശാസ്ത്രമോ? എന്നാലും ഞാൻ ഉദ്യമത്തിൽ നിന്നും പിന്മാറാൻ തയാറായില്ല. എന്തായാലും വരിക്കച്ചക്കയുടെ കുരു ഇട്ടു കിളിർത്തു പ്ലാവായി അതിൽ വാഴക്കുല ഉണ്ടാകില്ലല്ലോ?കുറഞ്ഞത് ആ ജനിതകശാസ്ത്രം ഒക്കെ എനിക്കറിയാമായിരുന്നു.
പ്ലാവിന്റെ തൈകൾ പത്ത് സ്ഥലത്തായി വളരാൻ തുടങ്ങി. കുറെ വർഷങ്ങൾ കഴിഞ്ഞാൽ പത്ത് തേൻവരിക്ക പ്ലാവുകൾ !!ഹോ... കുളിര് കോരിയിട്ട് കിടന്നുറങ്ങാൻ മേല .
ഋതുക്കൾ മാറി, മാറി വന്നു. വർഷങ്ങൾ പെയ്‌തൊഴിഞ്ഞു. വേനൽ കനലുകൾ മാറി മറിഞ്ഞു. ഒരുപാട് ചെടികൾ ഋതുമതികൾ ആയി.... പൂവിട്ടു, പുഷ്പിച്ചു, വണ്ടുകളെ മണവും ഗുണവും നൽകി മാടിവിളിച്ചു. കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു.
വർഷങ്ങൾ കഴിഞ്ഞപ്പോൾ പത്ത് പ്ലാവിൻതൈകൾ മൂന്നായി ചുരുങ്ങി. കോളേജിൽ പുതുതായി പരിജയപ്പെട്ട സുഹൃത്ത് പള്ളീലച്ചനാകാൻ പോയിട്ട്, പാതിവഴി ഉപേക്ഷിച്ചു വന്ന ബന്നി എന്നോട് ഒരു കാര്യം പറഞ്ഞത് എന്റെ പ്ലാവിൻ തൈകൾക്കും ബാധകം ആണെന്ന് എനിക്ക് മനസ്സിലായി.
'പള്ളീലച്ചനു പഠിക്കുക എന്നാൽ, മുഴുനീളെ ലീക്കുള്ള ഒരു പൈപ്പ് പോലെയാ...അതിൽ വെള്ളം കടത്തിവിട്ടാൽ ഒരു തലക്കൽ നിന്നും മറുതലക്കൽ എത്തുന്നത് വളരെക്കുറച്ചുമാത്രം'
എന്നാൽ എന്റെ വരിക്കക്കുട്ടന്മാരുടെ വളർച്ചയെ നശിപ്പിച്ചത് സെമിനാരിയിൽ പോയിട്ടോന്നുമല്ല. അതിനു കാരണം രണ്ടു സ്ത്രീകൾ ആണ്. അവരുടെ നാശംപിടിച്ച രണ്ടു മൃഗങ്ങൾ ആണ്.
സൂസയുടെ മുട്ടനാടും.. കുട്ടിയമ്മയുടെ പെണ്ണാടും !!??
ഈ രണ്ടു നികൃഷ്ട ജീവികൾ ഇടക്കിടെ കെട്ടിയിട്ടിരിക്കുന്ന കുറ്റിയും പറിച്ച് ഞങ്ങളുടെ പറമ്പിൽ കേറി മേയും. ഞാൻ കണ്ണിലെ കൃഷ്ണമണി പോലെ കരുതി വളർത്തിക്കൊണ്ട് വന്ന പ്ലാവിൻ തൈകൾ അവറ്റകൾ കരിമ്പ് കറുമുറ കടിച്ചു തിന്നുന്ന സുഖത്തോടെ തിന്നു കളഞ്ഞു. സൂസയുടെ മുട്ടനാടിനെ കല്ലുപെറുക്കി ഞാൻ എറിഞ്ഞു. കുട്ടിയമ്മയുടെ പെണ്ണാടിനെ കപ്പത്തണ്ട് എടുത്തു ചന്തിക്ക് നല്ല പെടപെടച്ചു. എന്റെ ഏഴു വരിക്കകുട്ടന്മാർ പലപ്പോളായി ഈ ക്രൂരമൃഗങ്ങളുടെ ആട്ടിൻ കാട്ടമായി പരിണമിച്ചു! ഇനിയുള്ള മൂന്നു കുഞ്ഞുങ്ങളെ ജീവൻ പണയപ്പെടുത്തിയും രക്ഷപെടുത്തണം. അതിർത്തിയിലെ ജവാന്മാരുടെ ജാഗ്രത അത്യാവശ്യമാണ്. അവസാനം ഒരു രാത്രി ഞാൻ ആടുകളുടെ അപ്പൂപ്പനാർക്കിട്ടു വരെ കൊടുക്കാൻ പറ്റിയ ഒരു പണി കണ്ടു പിടിച്ചു. നേരം ഒന്ന് വെളുത്തോട്ടെ ! ആടുകളുടെ അമ്മേ കെട്ടിക്കാൻ....
രാവിലെ പശുതൊഴുത്തിൽ ചെന്നു. തലേന്ന് കൊടുത്ത പച്ചപുല്ല് എന്ന റോമെറ്റീരിയൽ ഒന്നാന്തരം ചാണകമാകുന്ന ഫിനിഷ്ട് പ്രോടക്റ്റ് ആയി തൊഴുത്തിൽ കിടപ്പുണ്ട്. പശുവിന്റെ ചവിട്ടുകൊള്ളാതെ അത് ഒരു വട്ടയിലയിൽ പൊതിഞ്ഞ് കരസ്ഥമാക്കി (കാരണമില്ലേലും പശു എന്നെ ചവിട്ടും, എന്തെന്നാൽ അവളെ രാവിലെ പാലുകറക്കാൻ അമ്മ ചെല്ലുമ്പോൾ മര്യാദക്കു നിൽക്കാൻ കമ്പുമെടുത്ത് ഓങ്ങി.. ഓങ്ങി നിൽക്കുന്നത് ഞാനാണല്ലോ. പാല് പിഴിഞ്ഞെടുത്ത് വാവലു ചപ്പിയ പഴം പോലെയുള്ള അകിട് പാവം പശുകിടാവിനു കൊടുത്തിട്ട് പോകുന്നതിന്റെ ദേഷ്യം അവൾക്ക് ചില്ലറ ഒന്നുമല്ല).
പച്ചചാണകം എന്റെ ബാക്കി വന്ന മൂന്ന് വരിക്കകുഞ്ഞുങ്ങളിൽ തളിച്ചു. ഇനി ആടല്ല, ആടിന്റെ പൂടപോലും ചാണകത്തിന്റെ ദുർഗന്ധം ഉള്ള പ്ലാവിലയുടെ അടുത്ത് എത്തുന്നത് ഒന്ന് കാണണം. ചാണകം തളിക്കൽ ഇടയ്ക്കിടെ നടത്തിയാൽ മതി.
ഐഡിയ ഫലിച്ചു. ബാക്കിവന്ന മൂന്നു പ്ലാവിൻകുഞ്ഞുങ്ങൾ മരമായി വളരാൻ തുടങ്ങി. പഠനം കഴിഞ്ഞ് ഞാൻ ജോലിയുടെ ഭാണ്ടവും പേറി കൊച്ചിയിൽ ചേക്കേറി. കൊച്ചിയിലെ കൊതുകിന്റെ താരാട്ട് കേട്ട് ഉറക്കം വരാതെ കിടക്കുമ്പോൾ ഞാൻ എന്റെ വരിക്കക്കുട്ടന്മാരെ ഓർക്കും. സത്യമായും അമ്മയുടെ വാക്ക് അറംപറ്റുമോ? ഒരുത്തനെങ്കിലും തേൻവരിക്ക പ്ലാവിന്റെ സന്താനഗുണം കാട്ടണെ ഈശ്വരാ...
കാലത്തിന്റെ ജോലിപാച്ചിലിൽ ഞാൻ ബോംബയിലേക്ക് ചേക്കേറി. ആഴ്ചയിൽ ഒരിക്കൽ ഉണ്ടായിരുന്ന വീട്ടിൽ വരവ് വർഷത്തിൽ ഒരിക്കലായി പരിണമിച്ചു. നാട്ടിൽ വരുമ്പോൾ ഒക്കെ ഞാൻനട്ടു വളർത്തിയ മൂന്നു പ്ലാവുകളെ ഞാൻ തൊട്ടു.. തലോടി. ഇനി അവറ്റകൾ കായിക്കുന്നത് കൂടി കണ്ടാൽ മതി, ജീവിതം ധന്യമായി.
ഒരു അവധിക്കാലത്ത് ഞാൻ വരുമ്പോൾ കാണുന്നത് മൂന്നുപേരിൽ ഒരാൾ കൂടി അകാല ചരമം പ്രാപിച്ചതാണ് . എന്താണെന്നറിയില്ല, ആ പ്ലാവ് ഒരു വേനൽക്കാലത്ത് ഇലപൊഴിച്ചു. പിന്നെ മഴക്കാലത്ത് അതിന്റെ ഇലകൾ തളിർത്തില്ല. ഒരു അസ്ഥിപഞ്ജരം പോലെ അതങ്ങനെ നിന്നു. അത് കണ്ടു ഞാൻ മറ്റുള്ള രണ്ടു പ്ലാവുകളോട് പറഞ്ഞു 'മക്കളെ... നിങ്ങൾ എങ്കിലും നശിച്ചു പോകാതെ നിക്കണേ..'
ഇതിനിടെ അപ്പൻ വസ്തു വീതം തിരിച്ചപ്പോൾ ഒരു പ്ലാവ് എന്റെ വീതത്തിൽ വന്നു. മറ്റേത് ചേട്ടന്റെ വസ്തുവിലും.
ഇന്ന്, രണ്ടു ദാശാബ്ധങ്ങൾക്ക് ശേഷം ഞാൻ നാട്ടിലെത്തി. പഴങ്ങളുടെ പേരുള്ള ഫോണുകളും, ഐഓ എസ്സും, അണ്ട്രോയിഡും , വിൻഡോസ് 8ഉം ഒക്കെ കൈവെള്ളയിൽ കളിക്കുന്ന, ഓർഗാനിക് വെജിറ്റബിൾ ഹൈപ്പർ മാർക്കറ്റുകളിൽ പായ്ക്കറ്റിൽ ആക്കി വിൽക്കുന്ന ഒരു ലോകത്ത് നിന്നും ഞാൻ മഴയുടെ ഈണവും മണ്ണി ന്റെ നനവും നിറഞ്ഞ എന്റെ വീട്ടുമുറ്റത്തെത്തി.
അവധിയുടെ ആലസ്യത്തിൽ നിന്നുണരുംമുമ്പ് ഞാൻ ചെന്ന് എന്റെ വരിക്കകുട്ടനെ കെട്ടിപ്പിടിച്ചു. അതിന്റെ ചില്ലകൾ ഞാൻ തലോടി.അത് വളർന്നു പന്തലിച്ച് നിവർന്നു നിൽക്കുന്നത് കാണുമ്പോൾ എന്തോ ഒരു അഭിമാനം എനിക്ക് തോന്നി. ചുറ്റും നിറഞ്ഞു നിൽക്കുന്ന ചക്കകൾ.അമ്മയുടെ വാക്ക് അറം പറ്റിയില്ല.രണ്ടു പ്ലാവും വരിക്ക തന്നെയായി. എന്റെ പ്ലാവ് തേൻ വരിക്കയും.
അതിന്റെ കൊമ്പുകളിൽ ഞാൻ അമർത്തി പിടിച്ചു. ചുംബിച്ചു. നിനക്ക് ഇന്ന് ഇരുപതു വയസ്സ്. ഒരിക്കലും നശിച്ചു പോകാത്തവിധം നീ വളർന്നു കഴിഞ്ഞു. എന്റെ വിയർപ്പിന്റെ സന്താനമായി, പുതിയ തലമുറകൾക്ക് സാക്ഷിയാകനായി....
മുക ളിൽ നിന്നും ഒരു ഇല എന്റെ മീൽ വീണു. ഞാനത് എടുത്തു നോക്കി. പഴുത്ത ഒരുപ്ലാവില. എനിക്കറിയാം... നിന്റെ നന്ദിയുടെ സ്പർശനം. ശത്രുക്കളിൽ നിന്ന് രക്ഷിച്ചു വളർത്തിയത്തിന് ... കാത്തു പരിപലിച്ചതിന് ..
സന്തതിപരമ്പരകൾക്കു തേൻവരിക്ക ചുരത്തി നല്കാനും, പക്ഷികൾക്ക് സങ്കേതമായി, കൂടുകെട്ടി മുട്ടകൾ വിരിയിക്കാനും, കിളികൾക്കും , അണ്ണാറക്കണ്ണൻ മാർക്ക് ഭോജനം നല്കാനും... ഇന്ന് നീ പ്രാപ്ത്മായി.
എന്റെ വരിക്ക കുട്ടാ... നിന്നെ ഞാൻ ഒത്തിരി ഒത്തിരി സ്‌നേഹിച്ചുപോയെടാ...സത്യമായും .. സത്യം, സത്യമായും.
പിൻകുറിപ്പ് : കഥയിലെ സംഭവങ്ങളും ചിത്രങ്ങളും യാഥാർത്ഥ്യം ആണ്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍