ബഹളങ്ങൾ ഒക്കെ കഴിഞ്ഞ് റിസർവ് ബാങ്കിൽ കൊണ്ടുകൊടുത്ത് പഴയ നോട്ടുകൾ മാറ്റാൻ കാത്തിരുന്നവർ ഇനി കേസ്സിലെ പ്രതികളാകും; നോട്ട് പിൻവലിച്ച സമയത്ത് രാജ്യത്തിന് വെളിയിൽ ആയിരുന്നു എന്ന് തെളിയിക്കാനാവാത്ത ആരുടെയും പണം സ്വീകരിക്കില്ല; ആർബിഐ തെറ്റിക്കുന്നത് പ്രഖ്യാപന സമയത്ത് മോദി നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന്
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ, വ്യക്തമായി പറഞ്ഞ കുറെ കാര്യങ്ങളുണ്ട്. പഴയ നോട്ടുകൾ ഡിസംബർ 30 വരെ ബാങ്കുകളിലും അതിനുശേഷം മാർച്ച് 31വരെ റിസർവ് ബാങ്കിന്റെ മേഖലാ കേന്ദ്രങ്ങളിലും മാറ്റിയെടുക്കാം എന്നതായിരുന്നു എത്. എന്നാൽ, നിശ്ചിത സമയപരിധിക്കുശേഷം പഴയ നോട്ടുകളുമായി റിസർവ് ബാങ്ക് ഓഫീസുകളിലെത്തിയവർ നിരാശരായി. നവംബർ എട്ടിനും ഡിസംബർ 30-നും ഇടയ്ക്ക് വിദേശത്തായിരുന്നു എന്ന് തെളിയിക്കാത്ത ആരുടെയും കൈയിൽനിന്ന് പഴയ നോട്ടുകൾ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് ആർബിഐ ഇപ്പോൾ.
സർക്കാറിന്റെ പ്രഖ്യാപിത നിലപാടാണ് ആർബിഐ അട്ടിമറിച്ചതെന്ന് പഴയ നോട്ട് മാറാനെത്തിയവർ പറയുന്നു. ഡിക്ലറേഷൻ സമർപ്പിച്ച് മാർച്ച് 31 വരെ നോട്ടുമാറാമെന്നാണ് മോദി പ്രസംഗത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, വിദേശത്തായിരുന്നു എന്ന് തെളിയിക്കാനാവാത്ത ആരുടെയും പക്കൽനിന്ന് നോട്ടുകൾ സ്വീകരിക്കേണ്ടതില്ലെന്ന കടുംപിടിത്തത്തിലാണ് റിസർവ് ബാങ്ക്. കൊച്ചിയിലും കൊൽക്കത്തയിലും അഹമ്മദാബാദിലും നാഗ്പുരിലും ചെന്നൈയിലും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആർബിഐ ഓഫീസുകളിലെത്തിയവർക്ക് നിരാശരാകേണ്ടിവന്നു.
പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ എല്ലാവർക്കും സൗകര്യം ലഭിക്കില്ലെന്നാണ് ബാങ്ക് നിലപാട്. സർക്കാറിന്റെ നയവും തീരുമാനങ്ങളും ഓർഡിനൻസിലുണ്ട്. അതിൽ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്കും 50 ദിവസത്തെ കാലയളവിൽ വിദേശത്തുണ്ടായിരുന്നവർക്കും മാത്രമാണ് ഇളവ് പറഞ്ഞിരിക്കുന്നത്. 50 ദിവസം ലഭിച്ചിട്ടും പഴയ നോട്ടുകൾ മാറാൻ എന്തുകൊണ്ട് ശ്രമിച്ചില്ലെന്നും അധികൃതർ ചോദിക്കുന്നു.
ഓർഡിനൻസ് പ്രകാരം നവംബർ എട്ടിനുശേഷം ഡിസംബർ 30 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ഇല്ലാതിരുന്നവർക്ക് മാത്രമാണ് ഇളവുള്ളത്. പ്രവാസി ഇന്ത്യക്കാർക്കും മറ്റാവശ്യങ്ങൾക്കായി വിദേശത്ത് പോയിരുന്നവർക്കുമാണ് സൗകര്യം ലഭിക്കുക. ഇവർ വിദേശത്തായിരുന്നുവെന്നത് വ്യക്തമായി തെളിയിക്കുകയും വേണം. വിമാനത്താവളത്തിലെ കസ്റ്റംസ് ഡെസ്കിൽ കൈവശമുള്ള നോട്ടുകൾ വെളിപ്പെടുത്തി അവയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയ ഡിക്ലറേഷൻ ഉണ്ടെങ്കിൽ മാത്രമേ റിസർവ് ബാങ്ക് ഓഫീസുകളിലും നോട്ടുകൾ സ്വീകരിക്കുകയുള്ളൂ.
എന്നാൽ, നവംബർ എട്ടിന് റിസർവ് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പിൽനിന്ന് തീർത്തും വിഭിന്നമാണ് ഓർഡിനൻസ്. ഡിസംബർ 30-നുള്ളിൽ ബാങ്കുകളിലൂടെ പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കാത്തവർക്ക് മാർച്ച് 31 വരെ റിസർവ് ബാങ്ക് ഓഫീസുകളിലൂടെ നോട്ടുകൾ മാറിയെടുക്കാനാവുമെന്ന് ആ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പഴയ നോട്ടുകൾ മാറാനെത്തുന്നവർ കേസ്സിൽ പ്രതികളാവുന്ന സാഹചര്യമാണുള്ളത്. 5000 രൂപയ്ക്കുമേൽ പഴയ നോട്ടുകൾ കൈവശം വെക്കുന്നത് കുറ്റകരമാണെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണിത്.
കേരളത്തിൽ ഇനി നോട്ട് മാറ്റമോ നിക്ഷേപമോ ഇല്ല
സർക്കാർ അനുവദിച്ച 50 ദിവസ കാലാവധിക്കകം അസാധു നോട്ടുകൾ മാറ്റാത്തവർക്ക് ഇനി കേരളത്തിൽ നോട്ട് മാറ്റാനോ, അസാധു നോട്ടുകൾ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ കഴിയില്ല. നോട്ട് പിൻവലിക്കൽ പദ്ധതി കാലാവധി അവസാനിച്ച ഡിസംബർ 30നു ശേഷം റിസർവ് ബാങ്ക് ഓഫിസുകളിൽ അസാധു നോട്ട് കൈമാറാമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ഉറപ്പ്. ഇതനുസരിച്ച് ഇന്നലെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ആർബിഐ ഓഫിസുകളിൽ അസാധു നോട്ടുകളുമായി എത്തിയ ഇടപാടുകാരെ ഉദ്യോഗസ്ഥർ മടക്കി അയച്ചു. ആർബിഐയിലെ കേരള സെന്ററുകളെ പഴയ നോട്ട് സ്വീകരിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ഡിസംബർ 31നു കേന്ദ്രസർക്കാർ പുറത്തിറക്കിയ സർക്കുലർ പ്രകാരം, നവംബർ ഒൻപതു മുതൽ ഡിസംബർ 30 വരെയുള്ള കാലയളവിൽ വിദേശത്തായിരുന്നവർക്കു മാത്രമേ ഇനി നോട്ട് മാറ്റാൻ കഴിയൂ എന്നാണ് ഇപ്പോൾ ആർബിഐ നിലപാട്. മാത്രമല്ല, മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, നാഗ്പൂർ എന്നിവിടങ്ങളിലെ ആർബിഐ ഓഫിസുകളിൽ മാത്രമേ അസാധു നോട്ടുകൾ സ്വീകരിക്കൂ. ഇതനുസരിച്ച്, കേരളത്തിൽ നിന്നുള്ള പ്രവാസികളും വിദേശയാത്രയിലായിരുന്നവരും ഇനി നോട്ട് മാറാൻ ചെന്നൈയിൽ എത്തേണ്ടിവരും.
നോട്ട് പിൻവലിക്കൽ കാലയളവിൽ വിദേശത്തായിരുന്ന പ്രവാസികൾക്കു ജൂൺ 30 വരെയും വിദേശയാത്രയിൽ ആയിരുന്നവർക്കു മാർച്ച് 31 വരെയുമാണ് അസാധു നോട്ട് അക്കൗണ്ടിൽ നിക്ഷേപിക്കാൻ അവസരമുള്ളത്. ഒറ്റത്തവണ മാത്രമേ ഇതിന് സാധിക്കുകയൂള്ളൂ. മറ്റൊരാളെ ഇതിനായി നിയോഗിക്കാൻ കഴിയില്ലെന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. വിദേശയാത്രയിലായിരുന്നവർക്കു നിക്ഷേപിക്കാവുന്ന പണത്തിനു പരിധിയില്ലെങ്കിലും പ്രവാസികളെ സംബന്ധിച്ച് ഇത് തിരിച്ചടിയാണ്. പ്രവാസികൾക്ക് 25,000 രൂപയേ നിക്ഷേപിക്കാൻ അവസരമുള്ളൂ.
നോട്ട് പിൻവലിക്കൽ കാലയളവിൽ വിദേശത്തായിരുന്നു എന്നു തെളിയിക്കുന്ന പാസ്പോർട്ടിന്റെ ഒറിജിനൽ ഹാജരാക്കണം. ഈ കാലയളവിൽ ബാങ്കിൽ നിക്ഷേപം നടത്തിയിട്ടില്ലെന്നു തെളിയിക്കുന്ന അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, തിരിച്ചറിയൽ കാർഡ്, അക്കൗണ്ട് വിവരങ്ങൾ, ആധാർ നമ്പർ എന്നിവയും നൽകണം. പ്രവാസികൾ ഡിസംബർ 30നു ശേഷമാണു നാട്ടിലെത്തിയതെന്നു തെളിയിക്കുന്ന കസ്റ്റംസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിവരങ്ങളും രേഖകളും തൃപ്തികരമെങ്കിൽ ഇടപാടുകാരൻ കൈമാറുന്ന അസാധു നോട്ടുകൾ ഒരാഴ്ചയ്ക്കകം ബാങ്ക് അക്കൗണ്ടിലേക്ക് ആർബിഐ നിക്ഷേപിക്കും.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍