ആർബിഐയുടെ കരുതൽധനത്തിൽ കേന്ദ്രസർക്കാർ നോട്ടമിട്ടത് സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനോ? ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിശക്തമെന്ന് ധനമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് ആക്ഷേപം; സമ്പദ് വ്യവസ്ഥ ശക്തമെങ്കിൽ ആർബിഐയുടെ കരുതൽധനത്തിലേക്ക് കേന്ദ്രസർക്കാരിന്റെ പ്രത്യേക പരിഗണന എന്തിന്? സർക്കാർ നിരത്തുന്ന വാദങ്ങളിൽ ആശയക്കുഴപ്പങ്ങളുണ്ടെന്ന് വിലയിരുത്തൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: സർക്കാർ സെക്യൂരിറ്റികൾ കൈവശം സൂക്ഷിക്കുതിന് ലഭിക്കുന്ന തുക, ബാങ്കുകൾക്ക് നൽകുന്ന വായ്പ(റിപ്പോ)യ്ക്ക് ലഭിക്കുന്ന പലിശ, യു.എസ് ട്രഷറി ബിൽ, മറ്റ് ബോണ്ടുകൾ തുടങ്ങിയവയിൽ നിന്നുള്ളവ എന്നിങ്ങനെ വിവിധ മാർഗ്ഗങ്ങളിലൂടെ പണമാണ് ലഭിക്കുന്നതാണ് റിസർവ്വ് ബാങ്കിന്റെ വരുമാനം. ഇതിൽ അവരുടെ ചെലവു കഴിച്ചുള്ള തുകയുടെ ബാക്കി ലാഭമായും ആ ലാഭത്തിന്റെ ഒരു വിഹിതം കേന്ദ്രസർക്കാരുമായി പങ്കുവെക്കപ്പെടുന്നു. അതിന് അപ്പുറത്തേക്ക് മോദി സർക്കാർ ഇപ്പോൾ പിടിച്ചു വാങ്ങുന്നത്. കേന്ദ്ര സർക്കാരിന്റെ ധനകമ്മി കുറയ്ക്കാനുള്ള കുറുക്കു വഴി. കരുതൽ ധനത്തിൽ നിന്ന് സർക്കാറിന് നൽകുന്നത് സാമ്പത്തിക രംഗത്ത് തെറ്റായ സന്ദേശമാകും നൽകുക. വർധിച്ചു വരുന്ന ധനക്കമ്മി നിയന്ത്രിക്കാൻ കരുതൽ ധനശേഖരം ഉപയോഗിക്കുന്നതും ആശാസ്യമല്ല. റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ പ്രതീക്ഷ വെക്കുന്നതിനേക്കാൾ, സ്വന്തം നിലക്ക് വരുമാനം വർധിപ്പിക്കാൻ സർക്കാർ ശ്രമിക്കേണ്ടതുണ്ടെന്നായിരുന്നു ആർ.ബി.ഐയുടെ മുൻ നിലപാട്. ഇതെല്ലാം തകിടം മറിക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ബാങ്കിങ് സംവിധാനത്തിന്റെയും ബാങ്കർ ആയും പൊതു കടത്തിന്റെ കൈകാര്യ കർത്താവായും ബാങ്കുകളുടെ കരുതൽ ധനത്തിന്റെ നിയന്ത്രണവും ബാങ്കുകളുടെ അവസാനത്തെ അത്താണിയായും പ്രവർത്തിക്കേണ്ട സ്ഥാപനമാണ് റിസർവ്വ് ബാങ്ക്. സാമ്പത്തിക വ്യവസ്ഥിതിയുടെ നിയന്ത്രണം, മേൽനോട്ടം, വികസനം എന്നിവ ഇന്ത്യയിൽ നിർവ്വചിക്കപ്പെട്ടിട്ടുള്ള പണ നയത്തിനകത്തു നിന്നുകൊണ്ടാവണമെന്നാണ് ചട്ടം. ഈ അധികാര പരിധിയിലേക്കാണ് കേന്ദ്ര സർക്കാർ കൈടത്തുന്നത്. സുസ്ഥിരമായതും കരുത്തുറ്റതും വൈവിദ്ധ്യാത്മകവുമായ ഒരു സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കാൻ വേണ്ടിയാണു റിസർവ് ബാങ്ക് പരിശ്രമിക്കുന്നത്. ഇത് കൂടാതെ, റിസർവ്വ് ബാങ്ക് അതിന്റെ പ്രധാന പ്രവർത്തനമായ ബാങ്ക് നോട്ട് പുറപ്പെടുവിക്കുക, കറൻസി മാനേജ്മെന്റ് തുടങ്ങിയ പ്രവർത്തനവും തുടരുന്നു. എന്നാൽ ഈ അവകാശങ്ങൾ കവർന്നെടുക്കുകയാണ് മോദി സർക്കാർ. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നതിന് തെളിവാണ് ഇത്.
കരുതൽ ധനശേഖരത്തിൽ നിന്ന് തുകയെടുത്ത് ധനക്കമ്മി കുറയ്ക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് നീക്കം. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നു എന്ന വാർത്തകൾക്കിടെയാണ് റിസർവ് ബാങ്കിന്റെ തീരുമാനം. സർക്കാർ സെക്യൂരിറ്റികളുടെ ഇടപാടിലൂടെ കിട്ടുന്ന ലാഭം, വാണിജ്യ ബാങ്കുകൾക്കു വായ്പ നൽകുമ്പോൾ ലഭിക്കുന്ന പലിശവരുമാനം, കടപത്രങ്ങളിൽനിന്നു കിട്ടുന്ന വരുമാനം എന്നിവയാണ് ആർബിഐയുടെ വരുമാനം. കേന്ദ്രബാങ്കിന്റെ പ്രവർത്തനച്ചെലവ്, ജീവനക്കാരുടെ ചെലവ്, തേയ്മാനം എന്നിവയൊക്കെ കഴിഞ്ഞ് ബാക്കിവരുന്ന തുകയാണു നീക്കിയിരിപ്പായി മാറുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയിൽ മറ്റൊരു തരത്തിലും പരിഹരിക്കാനാവാത്ത പ്രതിസന്ധി വരുമ്പോൾ ഉപയോഗിക്കാൻ വേണ്ടിയുള്ളതാണ് ഈ പണം. ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിശക്തമെന്നാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറയുന്നത്. എങ്കിൽ പിന്നെ എന്തിനാണ് ഇത്തരത്തിലൊരു ഇടപെടലെന്നതാണ് ഉയരുന്ന ചോദ്യം.
രാജ്യം അതിഗുരുതരമായ പ്രതിസന്ധിയിലേക്കു നീങ്ങുമ്പോൾ മാത്രം ഉപയോഗിക്കാനുള്ള റിസർവ്വ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് ഒരു ഭാഗം കേന്ദ്ര സർക്കാർ സമ്മർദ്ദത്തിലൂടെ സ്വന്തമാക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തെ തുടർന്നാണ് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിനു കൈമാറണമെന്ന ബിമൽ ജലാൻ സമിതിയുടെ ശുപാർശ ആർബിഐ അംഗീകരിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ആർബിഐയുടെ നീക്കിയിരിപ്പിൽനിന്ന് ഇത്രവലിയ തുക സർക്കാരിനു കൈമാറുന്നത്. ഘട്ടം ഘട്ടമായി തുക കൈമാറാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം. കരുതൽ ധനം കൈമാറുന്നതിൽ നേരത്തെ ഗവർണറായിരുന്ന ഉർജിത് പട്ടേലും സർക്കാരും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഉർജിത് പാട്ടേലിന്റെ രാജിയിലേക്കു വരെ നയിച്ചതും ഇത്തരം അഭിപ്രായ വ്യത്യാസങ്ങളായിരുന്നു. രണ്ട് വർഷമായി സർക്കാരും ആർബിഐയും തമ്മിൽ ഇതു സംബന്ധിച്ച് വലിയ തർക്കം നിലനിന്നിരുന്നു. എന്നാൽ തന്ത്രപരമായി പണം കേന്ദ്ര സർക്കാർ സ്വന്തമാക്കുകയായിരുന്നു.
പൊതുതിരഞ്ഞെടുപ്പിനു മുമ്പുതന്നെ ആർബിഐയുടെ കരുതൽധനം പിടിച്ചെടുക്കാൻ മോദി സർക്കാർ ശ്രമിച്ചിരുന്നു. സർക്കാർ ആർബിഐ.യുടെ പ്രവർത്തനങ്ങളിൽ കൈകടത്തുകയാണെന്നും അത് സാമ്പത്തികരംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി ഡപ്യൂട്ടി ഗവർണർ വിരൽ ആചാര്യ പരസ്യമായി രംഗത്തെത്തി. ഇതോടെ സർക്കാർ പിന്മാറുകയായിരുന്നു. വിരൽ ആചാര്യയുടെ രാജിയിലേക്കു നയിച്ചതും ഈ തർക്കമായിരുന്നു. ഉർജിത് പട്ടേൽ രാജിവച്ചതോടെ, മോദിയുടെ വിശ്വസ്തനായ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ ശക്തികാന്ത ദാസിനെ ആർബിഐയുടെ ഗവർണറാക്കി. അതോടെയാണ് എല്ലാം എളുപ്പമായി. വിമർശനത്തിനിടയാക്കുമെന്നു കണ്ടാണ് ആർബിഐ മുൻഗവർണർ ബിമൽ ജലാന്റെ നേതൃത്വത്തിൽ സമിതി രൂപവൽക്കരിച്ച് കരുതൽധനത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തത്. ഒന്നാം എൻഡിഎ സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്പേയ്, 2003ൽ ബിമൽ ജലാനെ രാജ്യസഭാംഗമാക്കിയിരുന്നു. ഈ വ്യക്തിയാണ് കേന്ദ്രസർക്കാരിന് പണം കൈമാറുന്നത്.
റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നിന്ന് മൂന്നര ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ ആദ്യ മോദി സർക്കാരിന്റെ കാലത്താണ് പുറത്തു വന്നത്. അന്ന് ഇത് ഏറെ വിവാദങ്ങളുണ്ടാക്കി. ആഭ്യന്തര-അന്താരാഷ്ട്ര വിപണികളിൽ ഇടപെടാനുള്ള ആർ.ബി.ഐയുടെ ശേഷിയുമായി ബന്ധപ്പെട്ടുള്ള കരുതൽ ധനം, പക്ഷേ സർക്കാർ പദ്ധതികൾക്കായി നൽകാനാവില്ലെന്ന മറുപടിയാണ് റിസർവ് ബാങ്ക് അന്ന് ഇതിന് നൽകിയത്. എന്തിനാണ് റിസർവ് ബാങ്കിന്റെ പക്കൽ ഇത്രയധികം പണം? എന്തുകൊണ്ടത് രാജ്യത്തിന്റെ ക്ഷേമ പദ്ധതികൾക്കായി ഉപയോഗിച്ചു കൂട? ആർ.ബി.ഐയുടെ പക്കലുള്ള കരുതൽ ധനം ഇത്തരത്തിൽ വെറുതെ ചെലവഴിച്ച് കളയാനുള്ളതല്ല. മറിച്ച്, സാമ്പത്തിക രംഗത്തെ അപ്രതീക്ഷിതമായ സാഹചര്യം മറികടക്കുന്നതിനാണ് കരുതൽ ധനം ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെ സൂചകമാണ് കരുതൽ ധനം. നിലവിൽ 9.59 ലക്ഷം കോടി രൂപയാണ് ആർ.ബി.ഐയുടെ കരുതൽ ധനമായുള്ളത്. ആർ.ബി.ഐയുടെ സ്വന്തം ട്രഷറിയിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്കാണ് കരുതൽ ധനമായി ഉപയോഗിക്കുന്നത്.
സ്വർണം-കറൻസി വിപണിയിലെ ഇടപാടുകളും, വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പകളിലൂടെ ലഭിക്കുന്ന പലിശയുമൊക്കെയാണ് ആർ.ബി.ഐയുടെ പ്രധാന വരുമാന മാർഗം. നിലവിൽ ആർ.ബി.ഐയുടേതായുള്ള 9.59 ലക്ഷം കോടി രൂപയിൽ, 6.91 ലക്ഷം കോടി മൂലധന നിർണയ ഫണ്ടിലും ശേഷിക്കുന്ന തുക അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള ഫണ്ടിലുമാണ് ഉള്ളത്. നോട്ടു നിരോധനത്തിന് മുമ്പ് 2015-16ൽ 65,876 കോടി രൂപ ഗവൺമെന്റിന് ലാഭ വിഹിതമായി ആർ.ബി.ഐ നൽകുകയുണ്ടായി. എന്നാൽ, തൊട്ടടുത്ത വർഷം അത് 30,659 കോടിയായി കുറഞ്ഞു. നോട്ട് നിരോധനത്തെ തുടർന്ന് പുതിയ നോട്ടുകൾ അച്ചടിക്കാനായി വന്ന ചെലവാണ് ലാഭവിഹിതത്തിൽ ഇടിവ് വരാനുള്ള കാരണമായി ആർ.ബി.ഐ ചൂണ്ടിക്കാട്ടുന്നത്. നോട്ട് അച്ചടിക്കായാണ് റിസർവ്വ് ബാങ്കിന്റെ ചെലവുകളിലെ ഭൂരിഭാഗം തുകയും വേണ്ടിരുന്നത്.
കേന്ദ്ര സർക്കാരിന് കിട്ടുക 64 ശതമാനം അധികം തുക
കരുതൽ ധനം പങ്കിടുന്നത് സംബന്ധിച്ച ബിമൽ ജലൻ സമിതിയുടെ ശുപാർശ റിസർവ് ബാങ്ക് അംഗീകരിക്കുകയായിരുന്നു. ഡയറക്ടർ ബോർഡ് കേന്ദ്രസർക്കാരിന് 1,76,051 കോടി രൂപ നൽകാൻ തീരുമാനിച്ചുവെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. ഇവ ഘട്ടംഘട്ടമായിട്ടായിരിക്കും കൈമാറുക. റിസർവ് ബാങ്കിന്റെ 2018-19 കാലയളവിലെ കരുതൽ ധനശേഖരമായി 1,23,414 കോടി രൂപയും പരിഷ്കരിച്ച ഇക്കണോമിക് കാപ്പിറ്റൽ ഫ്രെയിംവർക്ക് (ഇ.സി.എഫ്) പ്രകാരം 52,637 കോടി രൂപയും കൈമാറാനാണ് തീരുമാനം.
അടുത്ത മാർച്ചിനുള്ളിൽ കേന്ദ്രസർക്കാരിന് ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതിലും 64 ശതമാനം അധികം തുക ഇതുവഴി റിസർവ് ബാങ്കിൽ നിന്ന് ലഭിക്കും. റിസർവ് ബാങ്ക് കരുതൽപണമായി സൂക്ഷിച്ചുവച്ച 9.6 ലക്ഷം കോടിയിൽ 3.6 ലക്ഷം കോടി രൂപയിലായിരുന്നു കേന്ദ്രസർക്കാരിന്റെ കണ്ണ്. കരുതൽ ധനം എടുത്ത് ചെലവഴിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം എതിർത്തത് റിസർവ് ബാങ്കും സർക്കാരും തമ്മിൽ ഏറ്റുമുട്ടലിനിടയാക്കിയിരുന്നു. ഏറ്റുമുട്ടൽ തണുപ്പിക്കുന്നതിന്റെ ഭാഗമായി ചേർന്ന യോഗത്തിലാണ് ഇക്കാര്യം പരിശോധിക്കാനായി മുൻ ഗവർണർ ബിമൽ ജലന്റെ നേതൃത്വത്തിൽ ആറംഗസമിതിയെ നിയോഗിച്ചത്.
റിസർവ് ബാങ്കിന് ഇത്രയും കരുതൽപണത്തിന്റെ ആവശ്യമില്ലെന്നും അതിൽനിന്ന് 3.6 ലക്ഷം കോടി തങ്ങൾക്ക് നൽകണമെന്നുമയിരുന്നു ധനമന്ത്രാലയത്തിന്റെ ആവശ്യം. 2017ൽ 50,000 കോടി രൂപ സർക്കാരിന് റിസർവ് ബാങ്ക് നൽകിയിരുന്നു. 2016ൽ 30,659 കോടി രൂപയും നൽകി. എന്നാൽ ഇത്തരത്തിൽ തുക കൈമാറുന്നത് വലിയ സാമ്പത്തികദുരന്തമായി മാറുമെന്നും അർജന്റീനയിലെ കേന്ദ്രബാങ്ക് കരുതൽതുകയിൽ നിന്നു 600 കോടി ഡോളർ സർക്കാരിന് നൽകിയതോടെ നേരിട്ട കനത്ത സാമ്പത്തിക തകർച്ച ഉദാഹരിച്ചുമായിരുന്നു ധനമന്ത്രാലയത്തിന്റെ ആവശ്യം റിസർവ് ബാങ്ക് തള്ളിയത്.
അടിയന്തര സാമ്പത്തികപ്രതിസന്ധികൾ നേരിടാനാണ് രാജ്യത്തെ സാമ്പത്തികകാര്യങ്ങൾ നിയന്ത്രിക്കുന്ന പരമോന്നത സംവിധാനമായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കരുതൽ ധനം സൂക്ഷിക്കുന്നത്. ഇന്ത്യയിലെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്കിന്റെ കരുതൽപണം ഇന്ത്യൻ വിപണി പിടിച്ചുനിർത്തുന്നതിനു വേണ്ടിയാണ് ഉപയോഗിക്കാറുള്ളത്. അച്ചടിക്കുന്ന നോട്ടുകളിൽ നിശ്ചിതതുക കരുതലായി ശേഖരിച്ചാണ് റിസർവ് ബാങ്ക് വിപണി നിയന്ത്രിക്കുന്നത്. റിസർവ് ബാങ്കിന്റെ ഈ നടപടിയാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സന്തുലനപ്പെടുത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്