ചൈനയും ഇന്ത്യയും ചേർന്ന് തുടങ്ങിയ പുതിയ ബാങ്ക് അമേരിക്കയെ പേടിപ്പിക്കുന്നു; അമേരിക്കയും ജപ്പാനും അംഗത്വം എടുക്കില്ല; പുതിയ ഏഷ്യൻ ഇൻഫ്രാസട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് ആഗോള വ്യവസ്ഥയെ എങ്ങനെ ബാധിക്കും?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഏഷ്യൻ ഇൻഫ്രാസട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് എന്നാണ് പേരെങ്കിലും ഏതൊരു രാജ്യത്തിനും ഓഹരിയെടുക്കാം. ചൈനയും ഇന്ത്യയും ചേർന്ന് ഏഷ്യയുടെ വികസനത്തിന് മുന്നോട്ട് വച്ച സാമ്പത്തിക മാതൃകയായിരുന്നു ഇത്. ഏഷ്യയെ ലോകശക്തിയാക്കുകയെന്നതാണ് ലക്ഷ്യം. ഇതിനുള്ള കരുത്ത് ബാങ്കിനുണ്ടാകുമെന്ന് പൊതുവേ വിലയിരുത്തലുണ്ടായതോടെ റഷ്യയടക്കമുള്ള ശക്തികൾ ബാങ്കുമായി കൈകോർത്തു. ജനുവരി മധ്യത്തോടെ ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ ആദ്യ യോഗം. തുടർന്ന് സാമ്പത്തിക ഇടപെടൽ. മെട്രോ റെയിൽ പോലുള്ള വമ്പൻ അടിസ്ഥാന സൗകര്യ പദ്ധതികളിലൂടെ ഏഷ്യയുടെ മുഖം മാറ്റുകയാണ് ലക്ഷ്യം. ഇതിനോട് താൽപ്പര്യമില്ലാത്ത ലോക ശക്തികളുമുണ്ട്. അമേരിക്കയും ജപ്പാനും ഏഷ്യൻ ഇൻഫ്രാസട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കുമായി യാതൊരു സഹകരണത്തിനുമില്ല. ഇതിന്റെ ആസ്ഥാനം ചൈനയിലാണ്. എന്നാൽ ആദ്യത്തെ അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്കാകും. ചൈനയ്ക്കാണ് ബാങ്കിന്റെ നിയന്ത്രണത്തിൽ മുൻതൂക്കം.
യുഎസ്,ജപ്പാൻ എന്നീ രാജ്യങ്ങൾ ഇതിനകംതന്നെ എഐഐബിയ്ക്കെതിരെ വിയോജിപ്പുമായി രംഗതെത്തിയിട്ടുണ്ട്. ഈ രാജ്യങ്ങൾ കരാറിൽ ഒപ്പുവെയ്ക്കാനും തയ്യാറായിട്ടില്ല. എഐഐബിയുടെ പ്രവർത്തനം ആരംഭിക്കുന്നത് ലോക ബാങ്ക് ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് എന്നിവയ്ക്ക് തിരിച്ചടിയാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ കണക്കുകൂട്ടുന്നത്. ഈ രണ്ട് ബാങ്കുകളുടേയും നിയന്ത്രണം അമേരിക്കയ്ക്കാണ്. ഏഷ്യയിലെ വമ്പൻ സാമ്പത്തിക ശക്തിയായ ജപ്പാനും മൂന്നാം ലോക രാജ്യങ്ങൾക്ക് വായ്പ നൽകുന്നതിൽ മുമ്പിലാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വായ്പ നൽകിയ ജപ്പാൻ പലിശ ഇനത്തിൽ ഏറെ ലാഭമുണ്ടാക്കുന്നുണ്ട്. പുതിയ ബാങ്കിന്റെ വരവോടെ ഇത് അടയും. കൂടുതൽ ഏഷ്യൻ രാജ്യങ്ങൾ ഈ ബാങ്കിൽ നിന്ന് വായ്പയും സഹായവും നേടും. ഇതാണ് ഇരുവരേയും പിന്നോട്ട് വലിക്കുന്നത്.
ലോക ശക്തിയെന്ന നിലയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന അമേരിക്കയ്ക്ക് ബദലായി ഈ സാമ്പത്തിക കരുത്തിലൂടെ മുന്നേറാൻ ഏഷ്യൻ ശക്തികൾക്ക് ആകും. എല്ലാത്തിനും ഉപരി റഷ്യയും ഈ കൂട്ടായ്മയെ പിന്തുണയ്ക്കുന്നു. സിറിയയിലും മറ്റുമുള്ള ഐസിസ് വിരുദ്ധ പോരാട്ടത്തിലൂടെ ലോക നേതാവ് എന്ന സ്ഥാനത്തേക്ക് റഷ്യ ഉയരുകയാണ്. റഷ്യയും ചൈനയും ഇന്ത്യയും തമ്മിലെ ബാങ്കിങ് രംഗത്തെ പുതിയ കൂട്ടുകെട്ടിന് അതുകൊണ്ട് തന്നെ മറ്റ് മാനങ്ങളുമുണ്ട്. ചെറു രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം നൽകി ഒപ്പം നിർത്തുന്ന അമേരിക്കൻ തന്ത്രത്തെ പൊളിക്കലാണ് പുതിയ കൂട്ടായ്മ ബാങ്കിലൂടെ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ സംശയ ദൃഷ്ടിയോടെ മാത്രമേ അമേരിക്ക ഇതിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തൂ. എന്നാൽ ബാങ്കിന്റെ വളർച്ചയെ ഇതൊന്നും ബാധിക്കില്ലെന്ന് തന്നെയാണ് ഇന്ത്യയുടേയും ചൈനയുടേയും വിലയിരുത്തൽ. അടിസ്ഥാനവികസനത്തിനുള്ള ധനസഹായത്തിനുവേണ്ടി വേൾഡ് ബാങ്ക് ഉൾപ്പടെയുള്ള പാശ്ചാത്യരാജ്യങ്ങളെ ആശ്രയിക്കുന്നത് ചുരുക്കുകയാണ് ബാങ്കിന്റെ അടിസ്ഥാന ലക്ഷ്യം.
സാമ്പത്തിക മേഖലയിൽ കൂടുതൽ സ്വാധീനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബാങ്ക് രൂപീകരണത്തിന് ചൈനയും ഇന്ത്യയും മുന്നിട്ടിറങ്ങിയത്. ലോക ബാങ്കിലും, ഏഷ്യ വികസന ബാങ്കിലും ലോകത്തിലെ രണ്ടാമത് വലിയ സാമ്പത്തിക ശക്തിയായിട്ടും കൂടുതൽ സ്വാധീനമില്ലാത്തതും ചൈനയുടെ പുതിയ ഏഷ്യൻ ബാങ്ക് രൂപീകരണത്തിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തുന്നത്. ലോകബാങ്കിന്റെയും ഏഷ്യൻ വികസന ബാങ്കിന്റെയും മാതൃകയിൽ എഐഐബി രാജ്യങ്ങൾക്ക് മികച്ച സേവനം ഉറപ്പാക്കുമെന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പെങ് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ ഏഷ്യയിലേക്കുള്ള പ്രധാന വായ്പാ മാർഗ്ഗമായി ഈ ബാങ്ക് മാറുമെന്നാണ് വിലയിരുത്തൽ. ലോക ബാങ്കിന്റെ സ്വാധീനവും കുറയും. ഇതോടെ ലോക സാമ്പത്തിക ക്രമത്തിൽ കൂടുതൽ ഉയരത്തിലേക്ക് ചൈനയും അമേരിക്കയും എത്തും. അടിസ്ഥാന സൗകര്യവികസനത്തിലൂടെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് കൂടുതൽ നിക്ഷേപം എത്തിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.
ബഹുമുഖ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എഐഐബി) രൂപവത്കരിക്കാനുള്ള കരാറിൽ ഇന്ത്യ അടക്കം 50 രാജ്യങ്ങൾ ഒപ്പുവച്ചിട്ടുണ്ട്. .ആർട്ടിക്കിൾ 60 പ്രകാരം കാരാറിൽ ഒപ്പുവച്ചിട്ടുള്ള രാജ്യങ്ങൾക്ക് എഐഐബിയിൽ തുല്യനിയന്ത്രണാധികാരമാണുണ്ടാവുക. ഏഷ്യൻ രാജ്യങ്ങൾക്ക് സാമ്പത്തിക സഹായം ലക്ഷ്യംവച്ചാണ് ഇത് രൂപീകൃതമായത്. ആസ്ട്രേലിയയാണ് കരാറിൽ ആദ്യം ഒപ്പുവച്ചത്. 100 ലക്ഷം കോടി യുഎസ്ഡോളർ മുതൽ മുടക്കിൽ ഇത് പ്രവർത്തനം ആരംഭിക്കും. മൂലധനത്തിന്റെ 75 ശതമാനം അംഗ രാജ്യങ്ങൾ നിക്ഷേപിക്കണം. ചൈനയ്ക്കും ഭാരതത്തിനും റഷ്യയ്ക്കുമാണ് എഐഐബിയിൽ ഏറ്റവും കൂടുതൽ ഓഹരി പങ്കാളിത്തമുള്ളത്. ചൈനക്ക് 30.34 ശതമാനവും ഭാരതത്തിന് 8.52 ശതമാനം, റഷ്യക്ക് 6.66 ശതമാനം എന്നിങ്ങനെയാണ്. 2013 ഒക്ടോബറിൽ ചൈനീസ് പ്രസിഡന്റ് ഷിജിൻ പിങ്ങാണ് 21 രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ബാങ്ക് സ്ഥാപിക്കാമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. മോദി സർക്കാർ അധികാരത്തിലെത്തിയതോടെ ചൈനയ്ക്ക് പിന്തുണയുമായി ഇന്ത്യയുമെത്തി. ഇതോടെ കാര്യങ്ങൾ വേഗത്തിലുമായി.
ബ്രിട്ടനെ പോലുള്ള അമേരിക്കൻ ചേരിയിലെ രാജ്യങ്ങൾ പോലും ഈ നിർദ്ദേശത്തെ അംഗീകരിച്ചു. അമേരിക്കയുടെ ശക്തമായ എതിർപ്പിനെ മറികടന്നാണ് എഐഐബിയിൽ നിക്ഷേപം നടത്താൻ ബ്രിട്ടൺ തയ്യാറായത്്. ബാങ്കിൽ ആഷ്യയ്ക്ക് പുറത്തുനിന്ന് നിക്ഷേപം നടത്തുന്ന ആദ്യത്തെ സാമ്പത്തിക ശക്തിയാണ് ബ്രിട്ടൺ. ഏഷ്യപസഫിക് മേഖലയിലെ രാഷ്ടിയ, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബ്രിട്ടൻ ബാങ്കിന്റെ അംഗത്വമെടുക്കുന്നതെന്നാണ് ബ്രിട്ടീഷ് ധനമന്ത്രി ജോർജ് ഓസ്ബോറൺ അഭിപ്രായപ്പെട്ടത്. എഐഐബിയുടെ പ്രവർത്തനം തങ്ങളുടെ ആധിപത്യത്തിലുള്ള ലോക ബാങ്ക് സംവിധാനത്തെ തകർക്കുമെന്ന ഭീതിയാണ് അമേരിക്കയ്ക്കുള്ളതെന്നാണ് വിലയിരുത്തൽ. കൂടാതെ ബാങ്കിന്റെ നിയന്ത്രനത്തിൽ മുൻതൂക്കം ചൈനയ്ക്കാണ് എന്നതിനാലും അമേരിക്ക ബാങ്കിന്റെ സ്ഥാപനത്തിനു തന്നെ എതിരായിരുന്നു. ചൈനയും ഇന്ത്യയും അടുക്കുന്നതും ഏഷ്യയിലെ അമേരിക്കൻ മേധാവിത്വത്തിന് തിരിച്ചടിയാകും.
കഴിഞ്ഞവർഷമാണ് സിംഗപ്പൂർ, ഇന്ത്യ, തായ്ലൻഡ് ഉൾപ്പെടെയുള്ള 21 രാജ്യങ്ങൾ ചേർന്നാണ് ഇതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചത്. മറ്റ് ഏഷ്യൻ രാജ്യങ്ങളേക്കുടി അംഗമാകാൻ ഇതിൽ ക്ഷണിച്ചിരുന്നു. എന്നാൽ അമേരിക്കൻ സമ്മാർദ്ദം മൂലം ഓസ്ട്രേലിയ, ദക്ഷിണ കൊറിയ, ജപ്പാൻ, തുടങ്ങിയ രാജ്യങ്ങൾ മാറി നിൽക്കുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍