മെഡിക്കൽ ചെലവുകൾക്കും മക്കളുടെ വിവാഹത്തിനും ഉന്നതവിദ്യാഭ്യാസത്തിനും കൂടുതൽ പണം പിൻവലിക്കുന്നതിന് തടസ്സമില്ല; പിൻവലിക്കൽ പരിധി 5 ലക്ഷം വരെ; 2.09 ലക്ഷം കോടിയുടെ നിക്ഷേപവും 28.6 ലക്ഷം സേവിങ്സ് ബാങ്ക് അക്കൗണ്ടുകളും; ആർബിഐ മൊറട്ടോറിയം ഏർപ്പെടുത്തിയെങ്കിലും യേസ് ബാങ്കിൽ പണം നിക്ഷേപിച്ചവർക്ക് പരിഭ്രമിക്കാൻ ഒന്നുമില്ല; ഒരാൾക്കും പണം നഷ്ടമാകില്ലെന്ന് ഉറപ്പ് നൽകി കേന്ദ്രധനമന്ത്രി നിർമല സീതാരാമനും; ആകെ വിഷമിക്കാനുള്ളത് ഓഹരി നിക്ഷേപകർക്ക് മാത്രം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ആർബിഐ മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും യേസ് ബാങ്കിലെ നിക്ഷേപകരുടെ പണം സുരക്ഷിതമെന്ന് ഉറപ്പ് നൽകി ധനമന്ത്രി നിർമല സീതാരാമൻ. ഈ വിഷയത്തിൽ ആർബിഐയുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്. പ്രശ്നത്തിന് വളരെ വേഗം പരിഹാരം കാണുമെന്ന് കേന്ദ്ര ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ട്. യേസ് ബാങ്കിലെ ഒരു നിക്ഷേപകനും പണം നഷ്ടപ്പെടില്ല. നിക്ഷേപകരുടെയും ബാങ്കിന്റെയും സമ്പദ് വ്യവസ്ഥയുടെയും താൽപര്യം കണക്കിലെടുത്താണ് നടപടികൾ സ്വീകരിക്കുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു.
മൊറട്ടോറിയം എന്താണ്?
50,000 രൂപ വരെയാണ് ഒരുമാസം യേസ് ബാങ്കിൽ നിന്ന് പിൻവലിക്കാൻ പരിധി ഏർപ്പെടുത്തിയിരിക്കുന്നത്. ഈ പരിധിക്കുള്ളിൽ നിന്ന് നിക്ഷേപകർക്ക് പണം പിൻവലിക്കാൻ കഴിയുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നത്.
മെഡിക്കൽ ചെലവുകൾ, ഉന്നത വിദ്യാഭ്യാസം, കല്യാണം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് ഉയർന്ന തുക പിൻവലിക്കാം. ഇതിന്റെ പരിധി 5 ലക്ഷം രൂപയായിരിക്കും.
മൊറട്ടോറിയം എന്തിന്?
തിരിച്ചുകിട്ടാത്ത വായ്പകൾ ഏറെയാണ് യേസ് ബാങ്കിന്. ഒപ്പം നഷ്ടം നികത്താൻ വേണ്ട മൂലധനനിക്ഷേപവുമില്ല. മൂലധനം സമാഹരിക്കാൻ വിദേശ നിക്ഷേപകരുടെ അടക്കം സഹായം തേടാൻ ആർബിഐ സമയം നൽകിയെങ്കിലും ഒന്നും നടന്നില്ല. വലിയ നിക്ഷേപങ്ങൾ തുടർച്ചയായി ബാങ്കിൽ നിന്ന് പിൻവലിച്ചുകൊണ്ടുമിരുന്നു. ഇതാണ് ബാങ്കിനെ പ്രതിസന്ധിയിലാണ്.
യേസ് ബാങ്കിന്റെ ആസ്തി ബാധ്യതകൾ
ബാങ്കിന് 2.09 ലക്ഷം കോടിയുടെ നിക്ഷേപമുണ്ട്. ഡെബിറ്റ് കാർഡുകളുടെ എണ്ണം നോക്കിയാൽ, 28.6 ലക്ഷം സേവിങ്സ് ബാങ്ക് അക്കൗണ്ടുകളുണ്ട്.
എപ്പോഴാണ് നിയന്ത്രണങ്ങൾ എടുത്തുമാറ്റുക?
ഒരുപുനരുജ്ജീവന പദ്ധതി നടപ്പാക്കിയ ശേഷമാകും പണം പിൻവലിക്കൽ നിയന്ത്രണം നീക്കുക. 5 ലക്ഷം വരെയുള്ള നിക്ഷേപത്തിന് ഇൻഷുറൻസുണ്ട്. യേസ് ബാങ്കിനെ പുനരുദ്ധരിക്കാനോ ലയിപ്പിക്കാനോ ആർബിഐ പദ്ധതി തയ്യാറാക്കി വരുന്നു.
ബാങ്കിന്റെ ഓഹരിനിക്ഷേപകരെ എങ്ങനെ ബാധിക്കും?
നേരത്തെ ആർബിഐ മൊറട്ടോറിയം ഏർപ്പെടുത്തിയ ബാങ്കുകളുടെ അനുഭവം വച്ച് നോക്കുമ്പോൾ ഓഹരി നിക്ഷേപകരുടെ നഷ്ടം നികത്താൻ സാധ്യത കുറവാണ്.
30 ദിവസമാണ് മൊറട്ടോറിയം കാലാവധി. ആർബിഐ യേസ് ബാങ്കിനെ പുനരുദ്ധരിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത് ദാസ് അറിയിച്ചു. ആശങ്കയ്ക്ക് വകയില്ലെന്നും സ്ഥിരത ഉറപ്പാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
ർവ് ബാങ്ക് നിയന്ത്രണമേർത്തിയതോടെ യെസ് ബാങ്കിന്റെ ഓഹരി കൂപ്പുകുത്തി. 82 ശതമാനത്തോളമാണ് വിലയിൽ ഇടിവുണ്ടായത്. എക്കാലത്തെയും താഴ്ന്ന നിലവാരമായ 5.65 പൈസയിലേയ്ക്ക് ഓഹരി വിലയെത്തി.
യേസ് ബാങ്കിന്റെ ധനകാര്യ സ്ഥിതി തുടർച്ചയായി താഴോട്ട് പോയതാണ് കാരണമെന്ന് കേന്ദ്ര ബാങ്കിന്റെ വിജ്ഞാപനത്തിൽ വിശദീകരിച്ചിരുന്നു.യേസ് ബാങ്കിന്റെ ബോർഡിനെയും ഉടനടി പിരിച്ചുവിട്ടു. മുൻ എസ്്ബിഐ സിഎഫ്ഒ പ്രശാന്ത് കുമാറിനെ ബാങ്കിന്റെ അഡ്മിനസ്ട്രേറ്ററായി നിയമിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി ബാങ്ക് ഗുരുതരമായ ഭരണപ്രശ്നങ്ങൾ നേരിടുകയായിരുന്നെന്നും ഇതാണ് ധനസ്ഥിതി മോശമാകാൻ കാരണമെന്നും ആർബിഐ പ്രസ്താവനയിൽ പറഞ്ഞു.
യേസ് ബാങ്കിന്റെ നിക്ഷേപകർ പരിഭ്രമിക്കേണ്ടതില്ലെന്നും അവരുടെ താൽപര്യങ്ങൾ പൂർണമായും സംരക്ഷിക്കുമെന്നും ആർബിഐ വ്യക്തമാക്കി. അടുത്ത ഏതാനും ദിവസങ്ങൾക്കം ബാങ്കിന്റെ പുനഃസംഘടനയ്ക്കായി കേന്ദ്രസർക്കാരിന്റെ അംഗീകാരത്തോടെ പദ്ധതി കൊണ്ടുവരും. മൊറട്ടോറിയം കാലാവധിയായ 30 ദിവസം തീരും മുമ്പേ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കും. അതുകൊണ്ട് തന്നെ നിക്ഷേപകർക്ക് വലിയ ബുദ്ധിമുട്ട് ദീർഘനാളത്തേക്ക് ഉണ്ടാവുകയില്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നയിക്കുന്ന കൺസോർഷ്യത്തിന്റെ മൂലധനനിക്ഷേപത്തോടെ യേസ് ബാങ്കിനെ രക്ഷിച്ചെടുക്കാനുള്ള പദ്ധതിക്ക് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയെന്നാണ് സൂചന. കഴിഞ്ഞ ഡിസംബറിൽ, ഗ്ലോബൽ നിക്ഷേപക റേറ്റിങ് ഏജൻസിയായ മൂഡീസ് യേസ് ബാങ്കിന്റെ റേങ്ങിങ് വെട്ടിക്കുറച്ചിരുന്നു, ആസ്തി മൂല്യത്തിലും മൂലധനനിക്ഷേപത്തിലും വന്ന ഇടിവാണ് റേറ്റിങ് കുറയ്ക്കാൻ കാരണം. വിദേശ നിക്ഷേപകരായ ജെസി ഫ്ളവേഴ്സ് ആൻഡ് കമ്പനി, ടിൽഡൻ ക്യാപ്പിറ്റൽ, ഓക്ക് ഹിൽ അഡ് വൈസേഴ്സ്, സിൽവർ പോയിന്റ് ക്യാപിറ്റൽ എന്നിവരിൽ നിന്ന് നിക്ഷേപക വാഗ്ദാനങ്ങൾ കിട്ടിയെന്ന് യേസ് ബാങ്ക് കഴിഞ്ഞ മാസം അവകാശപ്പെട്ടിരുന്നു. നവംബറിൽ മറ്റുപല പേരുകളും ഇതുപോലെ ബാങ്കിന്റെ ബോർഡ് വെളിപ്പെടുത്തിയെങ്കിലും അവയെല്ലാം നിരസിക്കുകയായിരുന്നു.
മുംബൈയിലെ പ്രമുഖ സഹകരണ ബാങ്കായ പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോപ്പറേറ്റീവ് ബാങ്കിന് മേൽ നിയന്ത്രണമേർപ്പെടുത്തി ആറ് മാസം കഴിയുമ്പോഴാണ് യേസ് ബാങ്കിനെ ആർബിഐ പിടികൂടുന്നത്.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളായ ഐഎൽ&എഫ്എസ്, ദേവൻ ഹൗസിങ് ഫിനാൻസ്, അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കാപിറ്റൽ, എസ്സെൽ ഗ്രൂപ്പ് തുടങ്ങിയവയാണ് വായ്പാ തിരിച്ചടവിൽ വലിയ വീഴ്ച വരുത്തിയിരുന്നു. യസ് ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയ്ക്കാണ് ഈ കമ്പനികൾ കൂടുതൽ പണം തിരികെ നൽകാനുള്ളത്. എൻബിഎഫ്സി കിട്ടാക്കടത്തിൽ പെട്ട യേസ് ബാങ്കിന്റെ റാങ്കിങ്, ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് താഴ്ത്തിയത് ഈ പശ്ചാത്തലത്തിലായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍