ഒറ്റത്തവണ തീരുവ കൂട്ടിയപ്പോൾ ഖജനാവിൽ എത്തിയത് 4200 കോടി..! രണ്ടര മാസം കൊണ്ട് തീരുവ വർധനയിൽ മാത്രം 20,000 കോടി നേടി; അധികാരമേറ്റ ശേഷം എക്സൈസ് തീരുവയിനത്തിൽ മാത്രം മോദി സർക്കാർ നേടിയത് ഒന്നരലക്ഷം കോടി രൂപ; എല്ലാ തീരുവകളും ചേർത്താൽ ശതകോടികൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പെട്രോളിനും ഡീസലിനും മുകളിലുള്ള എക്സൈസ് തീരുവയെ ഒരു കറവപ്പശുവാക്കി മാറ്റുന്ന വിധത്തിലാണ് മോദി സർക്കാർ പെരുമാറുന്നതെന്ന ആക്ഷേപം ശക്തമാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടും അതിന്റെ ആനുകൂല്യം ഇന്ത്യയിലെ സാധാരണക്കാർക്ക് ലഭിച്ചിട്ടില്ല. പെട്രോൾ, ഡീസൽ വകയിൽ ഒറ്റത്തവണ തീരുവ കൂട്ടിയപ്പോൾ മോദിയുടെ ഖജനാവിൽ എത്തിയത് 4200 കോടി രൂപയോളമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രണ്ടരമാസം കൊണ്ട് തീരുവ വർധനവിലൂടെ സർക്കാർ കൈക്കലാക്കിയിരിക്കുന്നത് 20,000 കോടി രൂപയാണ്. അധികാരമേറ്റെടുത്ത ശേഷം എക്സൈസ് തീരുവയിനത്തിൽ മാത്രം മോദി സർക്കാർ നേടിയത് ഒന്നരലക്ഷം കോടി രൂപയാണെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ എല്ലാ തീരുവകളും ചേർത്താൽ സർക്കാർ നേടിയ തുക ശതകോടികളായിരിക്കും.
എന്നാൽ ഇത്തരത്തിൽ നികുതി വർധിപ്പിച്ചത് പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയിൽ വിൽപനയിൽ വില വർധനവുണ്ടാക്കുകയില്ലെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര എണ്ണവിലയിലുണ്ടായ ഇടിവിനെ തുടർന്നുള്ള റിഡക്ഷനുകളിൽ ഈ വർധനവ് തട്ടിക്കിഴിക്കപ്പെടുന്നതിനാലാണ് ഉപഭോക്താക്കൾക്ക് ഇതിന്റെ ഭാരം അനുഭവപ്പെടാത്തത്. ജനുവരി 16ന് ഒരു ലിറ്റർ ഡീസലിനും പെട്രൊളിനും മുകളിൽ രണ്ട് രൂപയായിരുന്നു സർക്കാർ എക്സൈസ് ഡ്യൂട്ടി വർധിപ്പിച്ചിരുന്നത്.
അതിന് മുമ്പ് ജനുവരി 2 ന് പെട്രോളിനു ഡീസലിനും രണ്ടു രൂപവീതം എക്സൈസ് നികുതി വർധിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബർ 12ന് പെട്രോളിനും ഡീസലിനും മുകളിലുള്ള എക്സൈസ് നികുതി ലിറ്ററിന് 1.50 രൂപയായി ഉയർത്തിയിരുന്നു. അതിന് ശേഷം കഴിഞ്ഞ വർഷം ഡിസംബർ രണ്ടിന് പെട്രോളിന് ലിറ്ററൊന്നിന് എക്സൈസ് നികുതി 2.25 രൂപയും ഡീസലിന് 1 രൂപയുമായി ഉയർത്തിയിരുന്നു. എന്നാൽ എണ്ണക്കമ്പനികൾ ഈ വർധനവിന്റെ ഭാരം ഉപഭോക്താക്കളിലേക്ക് പകർന്നിരുന്നില്ല. തങ്ങളുടെ ലാഭത്തിൽ നിന്നായിരുന്നു അവർ വർധിപ്പിച്ച നികുതി നൽകിയിരുന്നത്. 2014-2015 വർഷത്തിൽ സർക്കാർ പെട്രോളിയം മേഖലയിൽ നിന്നും 99,184 കോടി രൂപയായിരുന്നു ശേഖരിച്ചിരുന്നത്. നിലവിലുള്ള സാമ്പത്തിക വർഷത്തിലെ ആദ്യ ക്വാർട്ടറിൽ പിരിച്ചെടുത്ത 33,042 കോടി രൂപയും ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം നവംബറിന് മുമ്പ് നാല് പ്രാവശ്യവും സർക്കാർ പെട്രോൾ ഡീസലിന് മുകളിലുള്ള എക്സൈസ് നികുതികൾ വർധിപ്പിച്ചിരുന്നു. 2014 നവംബറിനും 2015 ജനുവരിക്ക് ഇടയിലായിരുന്നു ഈ വർധനവുകൾ ഉണ്ടായിരുന്നത്. ഇത്തരത്തിൽ നാല് പ്രാവശ്യം വർധനവ് വരുത്തിയതിലൂടെ ഒരു ലിറ്റർ പെട്രോളിന് മുകളിലെ എക്സൈസ് നികുതിയിൽ മൊത്തത്തിൽ 7.75 രൂപയുടേയും ഡീസലിന് മേൽ ലിറ്ററിന് 6.50 രൂപയുടെയും വർധനവാണ് ഉണ്ടായിരുന്നത്. പെട്രോളിനും ഡീസലിനും മുകളിലുള്ള നികുതി ആദ്യമായി സർക്കാർ വർധിപ്പിച്ചിരുന്നത് 2014 നവംബർ 12നായിരുന്നു. തുടർന്ന് അതേ വർഷം ഡിസംബർ രണ്ടിന് ഒരു ലിറ്റർ പെട്രോളിന് മേൽ 2.25 രൂപയും ഡീസലിന് മേൽ 1 രൂപയുമായിരുന്നു വർധിപ്പിച്ചിരുന്നത്. തുടർന്ന് കഴിഞ്ഞ വർഷം ജനുവരി രണ്ടിന് ഇരു ഇന്ധനങ്ങൾക്കും മേൽ രണ്ട് രൂപ എക്സൈസ് നികുതി വർധിപ്പിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ജനുവരി 16ന് അതേ അനുപാതത്തിൽ വീണ്ടും നികുതി വർധിപ്പിച്ചു.
നിലവിൽ പെട്രോളിനുള്ള നിർമ്മാണ ചെലവിനേക്കാൾ വളരെ കൂടുതലാണ് ഇതിന്മേലുള്ള നികുതികൾ എന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാവുന്ന കാര്യമാണ്.ഈ മാസത്തിന്റെ തുടക്കത്തിലെ കണക്കുകൾ പ്രകാരം ഡൽഹിയിൽ ഉപഭോക്താവ് ഒരു ലിറ്റർ പെട്രോളിന് നൽകേണ്ടുന്നത് 59.35 രൂപയാണ്. ഇതിൽ ഓയിൽ മാർക്കറ്റിങ് കമ്പനി(ഒഎംസി)കൾക്കുള്ള ചാർജ് 22.46 രൂപയാണ്. ഡീലേർസ് പേ ആയി 25.50 രൂപയും എക്സൈസ് നികുതി വകയിൽ 19.37 രൂപയുമാണ് നൽകേണ്ടുന്നത്.
ഡീലറുടെ കമ്മീഷൻ ലിറ്ററൊന്നിന് 2.25 രൂപയാണ്. വാറ്റ് വകയിൽ 11.87 രൂപയാണ്ലിറ്റർ പെട്രോളിനേകുന്നത്. ഇപ്രകാരം ഡൽഹിക്കാർ നൽകുന്ന പെട്രോൾ വിലയിൽ 61 ശതമാനവും കമ്പനികൾക്കും ഡീലർമാർക്കും കേന്ദ്ര സർക്കാരിനും ഡൽഹി സർക്കാരിനുമാണ് പോകുന്നത്. ഈ മാസം തുടക്കത്തിലെ കണക്കുകൾ പ്രകാരം ഡൽഹിയിൽ ഡീലസിന് ലിറ്ററിന് 45.03 രൂപയാണ് വില. ഒഎംസി ചാർജ് 18.69 രൂപയാണ്. ഡീലേർസ് പേ ലിറററിന് 23.11 രൂപയും എക്സൈസ് ഡ്യൂട്ടി 13.83 രൂപയുമാണ്. ഡീലറുടെ കമ്മീഷൻ 1.43 രൂപയും വാറ്റ് 6.66 രൂപയുമാണ്. ഇത് പ്രകാരം ഡൽഹിക്കാർ നൽകുന്ന പണത്തിന്റെ 58.4 ശതമാനവും കമ്പനികൾ, ഡീലർമാർ , കേന്ദ്ര സർക്കാർ, ഡൽഹി സർക്കാർ എന്നിവർക്കാണ് പോകുന്നത്.
സമീപകാലത്തായി ക്രൂഡ് ഓയിൽ വിലയിടിഞ്ഞത് പലവിധത്തിൽ നേട്ടമുണ്ടാക്കുന്നുണ്ട്. 2012ൽ എണ്ണവില മൂർധന്യത്തിലെത്തിയപ്പോൾ മൊത്തം ചെലവായിരുന്നത് 108 ബില്യൺ ഡോളറായിരുന്നു. ഇപ്പോൾ കഴിഞ്ഞ 12 മാസക്കാലമായി ഇത് വെറും 61 ബില്യൺ ഡോളറായി ചുരുങ്ങിയിരിക്കുകയാണ്. ഇതിലൂടെ നെറ്റ് സേവിങ്സായി 47 ബില്യൺ ഡോളറാണ് ലഭിക്കുന്നത്. ഇതിൽ 60 ശതമാനവും സർക്കാരിനാണ് പോകുന്നത്. അതിലുടെയും കോടിക്കണക്കിന് രൂപയാണ് ഖജനാവിലേക്ക് എത്തുന്നത്. തൽഫലമായി എണ്ണ സബ്സിഡി 14 ബില്യൺ ഡോളറായി താണിട്ടുണ്ട്. എക്സൈസ് ഡ്യൂട്ടി ഉയരുകയും അത് 14 ബില്യൺ ഡോളറാവുകയും ചെയ്തു. ഇതിൽ 8 ബില്യൺ ഡോളറാണ് കൺസ്യൂമർമാരിലേക്ക് എത്തുന്നത്. കോർപറേറ്റ് സെക്ടറിലേക്ക് 11 ബില്യൺ ഡോളറുമെത്തുന്നു. എണ്ണവിലയിലെ താഴ്ച പലവിധത്തിൽ നമുക്ക് ഗുണകരമാകുന്നുണ്ടെന്നോർക്കുക. അതായത് ഇതിലൂടെ പെട്രോൾ വിലയും ഡീസൽ വിലയും കുറയുന്നതാണ്. വിമാനടിക്കറ്റ് നിരക്കിൽ 15 ശതമാനം ഇടിവുണ്ടാവുകയും ചെയ്യും. പെയിന്റ് വിലയിലും കുറവുണ്ടാകും.
ഇന്ത്യയിലെ പെട്രോൾ വില ഘടന പ്രകാരം ഫ്യൂവൽ കമ്പോണന്റ് വകയിൽ 52 ശതമാനവും കസ്റ്റമേർസ് ഡ്യൂട്ടി വകയിൽ 4 ശതമാനവും എക്സൈസ് ഡ്യൂട്ടി വകയിൽ 25 ശതമാനവും സെയിൽസ് വാറ്റ് വകയിൽ 17 ശതമാനവും ഡീലറുടെ കമ്മീഷൻ വകയിൽ 2 ശതമാനവുമാണ് നൽകപ്പെടുന്നത്. ഇന്ത്യയിലെ ഡീസലിന്റെ വിലഘടന പ്രകാരം ഫ്യൂവൽ കമ്പോണന്റ് വകയിലാണ് 66 ശതമാനം വിലയും നൽകപ്പെടുന്നത്. കസ്റ്റമേർസ് ഡ്യൂട്ടി വകയിൽ 7 ശതമതാനം, എക്സൈസ് ഡ്യൂട്ടിയായി 13 ശതമാനം, സെയിൽസ് വാറ്റായി 12 ശതമാനം, ഡീലറുടെ കമ്മീഷനായി രണ്ട് ശതമാനവുമാണ് നിശ്ചയിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍