നഗരമേഖലയിലെ തൊഴിലില്ലായ്മ ഉയരുന്നത് ആശങ്കപ്പെടുത്തും വിധം; എട്ട് തന്ത്രപ്രധാന മേഖലകളുടെ ഉൽപ്പാദനം 5.8 ശതമാനത്തിലേക്ക് കൂപ്പു കുത്തി; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കടം കൂടുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും വെല്ലുവിളി; ധനക്കമ്മിയും ലക്ഷ്യത്തിലെത്തിക്കാൻ മോദി സർക്കാരിന് കഴിയില്ല; തലവേദന അമേരിക്കാ-ചൈനാ വ്യാപാര യുദ്ധം തന്നെ; എണ്ണ വിലക്കയറ്റവും അതിരൂക്ഷമാകും; സമ്പദ്വ്യവസ്ഥ പുനരുജ്ജീവന പാതയിലേക്ക് എത്തുന്നില്ല; രാജ്യം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളർച്ച ജൂലായ്-സെപ്റ്റംബർ കാലത്ത് 4.5 ശതമാനമായി കുറയുമ്പോൾ പ്രതിസന്ധിയിലാകുന്നത് കേന്ദ്ര സർക്കാർ തന്നെ. വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം പോകുന്നതിന് തെളിവാണ് ഇത്. വിലവർദ്ധനവിൽ രാജ്യം പൊറുതിമുട്ടുമ്പോഴാണ് ഇത്തരത്തിലൊലു അവസ്ഥ. കഴിഞ്ഞ ആറു വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണിത്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച രണ്ടാം പാദ വളർച്ചാനിരക്ക് സംബന്ധിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഉണർവേകുന്നതിന് കേന്ദ്രസർക്കാർ പല ഉത്തേജന പാക്കേജുകളും പ്രഖ്യാപിച്ചിരുന്നു. ഇതൊന്നും ഫലം കാണുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ കണക്കുകൾ.
കഴിഞ്ഞ വർഷം ജൂലായ്-സെപ്റ്റംബർ മാസങ്ങളിൽ ജിഡിപി എഴ് ശതമാനമായിരുന്നു. ഇതാണ് 4.5 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തിയത്. ഈ വർഷം ഏപ്രിൽ-സെപ്റ്റംബർ കാലത്തെ ആറു മാസത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക്. കഴിഞ്ഞ വർഷം ഇത് 7.5 അഞ്ച് ശതമാനമായിരുന്നെന്നു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആഞ്ച് ശതമാനമായിരുന്നു ജിഡിപി വളർച്ച. തുടർച്ചയായ ആറാമത്തെ സാമ്പത്തിക പാദത്തിലാണ് ജിഡിപി വളർച്ചാ നിരക്കിൽ കുറവ് രേഖപ്പെടുത്തുന്നത്. ഇത് ആശങ്കപ്പെടുത്തുന്നതാണ്. 2013 ജനുവരി-മാർച്ച് മാസത്തെ 4.3 ശതമാനമായിരുന്നു ഇതിനു മുൻപത്തെ ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്ക്.
രാജ്യത്തെ സംബന്ധിച്ച് ആഭ്യന്തര വളർച്ചാ(ജി.ഡി.പി) കണക്കുകൾ അതിപ്രധാനമാണ്. നിക്ഷേപകരേയും വൻകിട ബിസിനസുകാർക്കും ഇത് നിർണ്ണായകം തന്നെയാണ്. ബാങ്കിങ് ഇതര ധനകാര്യ മേഖല(എൻ.ബി.എഫ്.സി) നേരിടുന്ന സാമ്പത്തിക ഞെരുക്കം തുടരുമെന്നു രാജ്യാന്തര റേറ്റിങ് ഏജൻിസയായ ഫിച്ച് മുന്നറിയിപ്പ് നൽകുന്നു. 2020ൽ ഇത്തരം സ്ഥാപനങ്ങളുടെ വളർച്ചാ വേഗം കുറവായിരിക്കും. രാജ്യാന്തര വിപണികളുടെ തളർച്ചയും മെല്ലെപോക്കുമാണു തിരിച്ചടികൾക്കു കാരണം. ഇൻഫ്രാസ്ട്രക്ചർ ലീസിങ് ആൻഡ് ഫിനാൻഷ്യൽ സർവീസസ്(ഐ.എൽ. ആൻഡ് എഫ്.എസ്) തിരിച്ചടവുകൾ മുടക്കിയതോടെയാണ് മേഖലയിലെ പ്രശ്നങ്ങൾ പുറംലോകമറിഞ്ഞത്. ഫണ്ട് സ്വരൂപിക്കാനുള്ള മേഖലയുടെ ശ്രമങ്ങൾ ഫലം കാണുന്നില്ലെന്നും പ്രവർത്തനച്ചെലവ് വർധിച്ചെന്നും ഫിച്ച് വ്യക്തമാക്കി. ബാങ്കിങ് ഇതര ധനകാര്യ മേഖലയുടെ തളർച്ചയാണ് രാജ്യത്തെ വാഹന മേഖലയേയും വ്യാവസായിക മേഖലയേയും തകർച്ചയിലേക്കു നയിച്ചത്. റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രവർത്തനങ്ങളും മന്ദഗതിയിലായിരുന്നു.
രാജ്യാന്തര വിപണിയിലെ യു.എസ്-ചൈന വ്യാപാരയുദ്ധം തന്നെയാണു ഇന്ത്യയ്ക്കു തലവേദനയായത്. എന്നാൽ വിലക്കയറ്റവും രൂപയുടെ മൂല്യത്തകർച്ചയും തുടർന്നതോടെ വിദേശകരുതൽ ധനവും ധനക്കമ്മിയും ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലും കനത്ത ഇടിവുണ്ടായി. ഒരുവേള മൂല്യം 72ലേക്കു ഇടിയുമെന്നു തോന്നിച്ചെങ്കിലും 71.79ൽ വ്യാപാരം അവസാനിപ്പിച്ചത് ആശ്വാസമായി. ഐ.ഐ.പി, വൈദ്യുതി ഉപഭോഗം തുടങ്ങി ഏറ്റവും പ്രധാനപ്പെട്ട പണപ്പെരുപ്പ നിരക്ക് വരെയുള്ള എല്ലാ സൂചകങ്ങളും ചൂണ്ടിക്കാണിക്കുന്നത് സമ്പദ്വ്യവസ്ഥ പുനരുജ്ജീവന പാതയിലേക്ക് കടന്നിട്ടില്ല എന്നതാണ്.
ഉപഭോഗത്തിലെ മാന്ദ്യം ആശങ്കാജനകമാണ്. വളർച്ച 4.5 ശതമാനമായി കുറയുന്നതോടെ ഡിസംബറിൽ റിസർവ് ബാങ്ക് അടുത്ത പലിശ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. ഗ്രാമീണ ഉപഭോത്തിലുണ്ടായ ഇടിവും സ്വകാര്യ നിക്ഷേപം കുറയുന്നതും തൊഴിലവസരം കുറയുന്നതും അടിസ്ഥാനസൗകര്യ വികസനം നടക്കാത്തും രൂപയുടെ മൂല്യത്തകർച്ചയും എണ്ണവിലക്കയറ്റവും പ്രതിസന്ധിക്ക് പ്രധാന കാരണമാണ്. 2020 മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തികവർഷം രാജ്യത്തിന്റെ ധനക്കമ്മി ജി.ഡി.പിയുടെ 3.7 ശതമാനമാകുമെന്ന വിലയിരുത്തൽ ഉയരുന്നുണ്ട്. സർക്കാരിന്റെ ലക്ഷ്യം 3.3 ശതമാനമായിരുന്നു.
പൊതുമേഖലാ ബാങ്കുകളുടെ ലയനം, വിദേശ നിക്ഷേപത്തിനുള്ള ഉയർന്ന നികുതി പിൻവലിക്കൽ, കോർപറേറ്റ് നികുതി ഇളവുകൾ തുടങ്ങിയവയൊക്കെ സാമ്പത്തിക ഉത്തേജനം ലക്ഷ്യമിട്ടുള്ള സർക്കാർ ഇടപെടലായിരുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഇളക്കുന്നതിന് തെളിവാണ് പുറത്തു വന്ന കണക്കുകൾ. കേന്ദ്ര സർക്കാർ ചെലവ് ചുരുക്കലിന് മുമ്പോട്ട് വന്നതും ഈ സാഹചര്യത്തിലാണ്. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയിൽ അഗാധമായ ആശങ്കയുണ്ടെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് വ്യക്തമാക്കി കഴിഞ്ഞു. സാമ്പത്തിക നയത്തിൽ മാറ്റം വരുത്തിയത് സാമ്പത്തിക രംഗത്തിന് ഗുണം ചെയ്തില്ലെന്നതിന്റെ തെളിവാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭയത്തിൽ നിന്ന് ആത്മവിശ്വാത്തിലേക്ക് സാമ്പത്തിക വളർച്ച മാറണം. ഒരു രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ എന്നാൽ സമൂഹത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാന ഘടകമായ ആത്മവിശ്വാസം ഭയത്തിലേക്കും സംഭ്രമത്തിലേക്കും മാറിയെന്നും മന്മോഹൻ കുറ്റപ്പെടുത്തി.
ഒക്ടോബറിൽ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 8.5 ശതമാനമാണ്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എക്കണോമിയുടെയാണ് കണക്കുകൾ. നഗരമേഖലകളിലെ തൊഴിലില്ലായ്മാ നിരക്കിലാണ് വൻവർധന രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ഗ്രാമീണമേഖലയിലെ നിരക്ക് കുറഞ്ഞു. വിപണികൾ എട്ട് ശതമാനം നിരക്ക് കൈവരിച്ചാൽ മാത്രമാകും തൊഴിലല്ലായ്മ പ്രശ്നങ്ങൾ പരിഹരിക്കാനാകുകയെന്നാണു വിലയിരുത്തൽ. ഒക്ടോബറിൽ രാജ്യത്തെ ഏട്ട് തന്ത്രപ്രധാന മേഖലകളുടെ ഉൽപ്പാദനം 5.8 ശതമാനത്തിലേക്കു കൂപ്പുകുത്തി. കൽക്കരി, ഊർജം, സിമെന്റ് വ്യവസായങ്ങളിലാണ് തളർച്ച പ്രകടമായത്.
വൈദ്യൂതി, സ്റ്റീൽ, പെട്രോളിയം, റിഫൈനറി ഉൽപ്പന്നങ്ങൾ, കൽക്കരി, സിമെന്റ്, പ്രകൃതിവാതകം, വളം എന്നിവയാണ് തളരുന്ന മേഖലകൾ. വളർച്ചാനിരക്കിലുണ്ടായ കുത്തനെയുള്ള ഇടിവ്, വിപണികളിലെ സാമ്പത്തിക ഞെരുക്ക,. ബാങ്കിങ് ഇതര ധനകാര്യ മേഖലയുടെ മെല്ലേപോക്ക്, റിട്ടെയിൽ ബിസിനസ്, വാഹന വിപണി, റിയൽ എസ്റ്റേറ്റ്, നിർമ്മാണ മേഖല തുടങ്ങിയവയുടെ വരുമാന നഷ്ടം എന്നിവയെല്ലാം പ്രതിസന്ധിക്ക് കാരണമാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കടം വർധിക്കുന്നുവെന്നതും ആശങ്കപ്പെടുത്തുന്നു. വരുമാനത്തിന്റെ 23 ശതമാനവും സർക്കാർ ചെലവഴിക്കുന്നത് തിരിച്ചടവുകൾക്കാണ്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍