കർഷകർക്ക് എട്ടുലക്ഷം കോടി; മദ്രസയ്ക്ക് നൂറുകോടി; ചേരി വികസനം കോർപ്പറേറ്റ് ഉത്തരവാദിത്വം; വിദ്യാഭ്യാസത്തിനും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും പദ്ധതികൾ; മോദിയുടെ കന്നി ബജറ്റിനു കയ്യടി
സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ ശക്തമായി തുടരുമ്പോൾ തന്നെ, വിപണി പ്രതീക്ഷിച്ചിരുന്ന നിലയിൽ വെട്ടിത്തുറന്ന സ്വകാര്യവത്കരണ നടപടികളുമായി കോർപ്പറേറ്റുകളുടെ പ്രിയഭാജനമാകാനല്ല, ചെറിയ ചെറിയ കാര്യങ്ങളിൽ വരെ ശ്രദ്ധയർപ്പിച്ചുകൊണ്ട്, ആം ആദ്മി ബജറ്റ് അവതരിപ്പിക്കാനാണ്, പുതുതായി അധികാരമേറ്റ എൻഡിഎ ഗവൺമെന്റിന്റെ കന്നി ബജറ്റിലൂടെ ധനകാര്യമന്ത്രി അരുൺ ജയ്റ്റ്ലി തയ്യാറായിരിക്കുന്നത്. ഒറ്റയടിക്ക് നിഫ്റ്റി 300 പോയിന്റെ താഴെപ്പോയതിലൂടെ തന്നെ ഓഹരി വിപണിയിൽ ഈ ബജറ്റ് ഏൽപ്പിച്ച ആഘാതം എത്ര വലിയതാണെന്നു കാണാം. ഇത് അച്ചെ ദിൻ ബജറ്റ് അല്ലെന്നു കുറ്റപ്പെടുത്തി ഇക്കണോമിക് ടൈംസിന്റെ അസോസിയേറ്റ് എഡിറ്റർ സൗഭിക് ചക്രബർത്തി തന്നെ രംഗത്തുവന്നിരിക്കുന്നു എന്നത് കോർപ്പറേറ്റ് ഇന്ത്യ എൻഡിഎ സർക്കാരിൽ നിന്ന് പ്രതീക്ഷിച്ചിരുന്നതിന്റെ കടകവിരുദ്ധമാണ് ബജറ്റ് എന്നു വായിക്കാനാകും.
തൊഴിൽ നഷ്ടവും അതിൽ ആശങ്കയില്ലാത്ത ഗവൺമെന്റിനേയും സഹിക്കാനുള്ള മൂഡിലല്ല, രാഷ്ട്രമെന്ന് വ്യക്തമാക്കിയാണ് അരുൺ ജയ്റ്റ്ലി യൂണിയൻ ബജറ്റിലേക്ക് കടന്നത്. മൂന്നു മുതൽ നാലുവരെ വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ജിഡിപിയിൽ 78% വളർച്ചയാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾ മുതൽ ഇന്ധന, വാതക സബ്സിഡികൾ വരെ, ടാർഗെറ്റഡ് ആക്കാനുള്ള കോൺഗ്രസ് സർക്കാരിന്റെ നീക്കങ്ങളുടെ തുടർച്ച തന്നെയാണ്, ജയ്റ്റ്ലിയുടെ ബജറ്റിലും ഉള്ളത്. പ്ലാനിങ് കമ്മിഷനെ ഇല്ലാതാക്കുമെന്ന് കരുതപ്പെട്ടിരുന്ന മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ, എക്സ്പെൻഡിച്ചർ മാനേജ്മെന്റ് കമ്മിഷൻ രൂപീകരിക്കുമെന്ന പ്രഖ്യാപനം കടന്നുവന്നു എന്ന തമാശയുമുണ്ട്.
ബിസിനസുകാരെ കഷ്ടപ്പെടുത്തുന്ന നികുതി വകുപ്പിന്റെ നടപടികൾക്ക് കർട്ടൻ ഇടാൻ ഉറപ്പിച്ച മട്ടാണ്, ധനമന്ത്രിക്ക്. ചെറുകിട ബിസിനസുകാരെയാവും ഇത് ഏറെ സഹായിക്കുക. സ്ഥിരസ്വഭാവമുള്ള മുൻകൂട്ടി നിശ്ചയിക്കാവുന്ന നികുതി ഘടനയാവും ഉണ്ടാവുക. വർഷാവസാനത്തോടെ മൂല്യവർദ്ധിത നികുതിയുടെ സ്ഥാനത്ത് ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് നടപ്പാക്കും.
റിട്രോസ്പെക്റ്റീവ് ടാക്സ് എന്ന പരിപാടി ഇനിമേൽ ഉണ്ടാവില്ല എന്ന് ബജറ്റ് വ്യക്തമാക്കുന്നു. മുമ്പ് നടന്ന ഒരു കാര്യത്തിനു മേൽ പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ നികുതി ഏർപ്പെടുത്തുന്ന പരിപാടിയാണ് റിട്രോസ്പെക്റ്റീവ് ടാക്സ്. നേരത്തെ ഹച്ചിൻസൺ എസ്സാറിനെ വൊഡാഫോൺ ഏറ്റെടുത്തപ്പോൾ ഇന്ത്യയിൽ മെർജർ ആൻഡ് അക്വിസിഷനുമായി ബന്ധപ്പെട്ട് പ്രത്യേക നികുതിവ്യവസ്ഥകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഈ ഇടപാട് നടന്നതിനു പിന്നാലെ, കമ്പനികളുടെ ലയനവും ഏറ്റെടുക്കലും ടാക്സ് ചെയ്യാൻ ഇന്ത്യ തീരുമാനിച്ചത്, അന്താരാഷ്ട്ര തലത്തിൽ തന്നെ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. പല രാഷ്ട്രങ്ങളിലും നിലവിലുള്ള നിയമമായിരുന്നു, ഇതെങ്കിലും ഇന്ത്യയിൽ വൊഡാഫോണിനെ മാത്രം ലക്ഷ്യമാക്കി ഇത്തരമൊരു നിയമം അവതരിപ്പിച്ചു എന്ന ആക്ഷേപം ശക്തമായിരുന്നു. അതു സംബന്ധിച്ച കേസ് ഇപ്പോഴും നടക്കുകയാണ്. അതിനിടയിലാണ്, പുതിയ പ്രഖ്യാപനം എന്നതുകൊണ്ടുതന്നെ, വിദേശ നിക്ഷേപകരുടെ വിശ്വാസം വർദ്ധിപ്പിക്കാൻ ഇത് കാരണമാകും.
പ്രതിരോധമേഖലയിൽ 100% വിദേശ നിക്ഷേപം നടപ്പാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 49% എഫ്ഡിഐ അനുവദിക്കാനേ, ജയ്റ്റ്ലി തയ്യാറായുള്ളൂ. പ്രതിരോധ മേഖലയിലെ ഓഹരികൾ 10% കണ്ടു കൂപ്പുകുത്തിയത് വെറുതെയല്ല. അതേ സമയം ഇൻഷൂറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49% ആക്കി ഉയർത്തിയത്, ആ മേഖലയിൽ കൂടുതൽ ചലനം സൃഷ്ടിക്കും. ധനക്കമ്മി 201516 വർഷത്തിൽ 3.6%ൽ ഒതുക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. നിർമ്മാണമേഖലയിലും അടിസ്ഥാനമേഖലാ വികസനത്തിലും ശ്രദ്ധയർപ്പിക്കണമെന്ന കാര്യം ധനമന്ത്രി ഊന്നിപ്പറയുന്നു. പൊതുമേഖലാ ബാങ്കുകളുടെ ഭൂരിപക്ഷ നിയന്ത്രണം സർക്കാരിൽ തന്നെ നിലനിർത്തുമെന്ന് ബജറ്റ് സാക്ഷിക്കുന്നു. 51% ഓഹരി സർക്കാർ കൈവശം വയ്ക്കുന്നതിലൂടെ, വിപണിയുടെ സമ്മർദ്ദത്തെ ഒരു പരിധി വരെ അതിജീവിച്ചു എന്നു പറയാം. അതേ സമയം ബാങ്കുകൾക്ക് തങ്ങളുടെ 49% ഓഹരി വിറ്റഴിക്കുകയുമാവാം. മുൻകൂർ നികുതി അടയ്ക്കുന്നത് പ്രോത്സാഹിപ്പിക്കും. ചെലവുകുറഞ്ഞ ഭവന നിർമ്മാണത്തെ സംബന്ധിക്കുന്ന വ്യവസ്ഥകൾ ലഘൂകരിക്കും.
ഇന്ത്യയിലെ ഒൻപത് വിമാനത്താവളങ്ങളിൽ ഘട്ടംഘട്ടമായി ഇവിസ സംവിധാനം കൊണ്ടുവരും. ഇത് യാത്ര കൂടുതൽ സുഗമമാക്കാൻ ഉതകുന്നതും വിനോദസഞ്ചാര മേഖലയ്ക്കും ബിസിനസ് മേഖലയ്ക്കും ഒരേപോലെ ഗുണകരവുമാണ്. കാർഷികാവശ്യത്തിനുള്ള ജലവിതരണം മെച്ചപ്പെടുത്താൻ 1000 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിരിക്കുന്നത്. 2019 ഓടെ, എല്ലാ വീടുകളിലും സാനിറ്റേഷൻ സൗകര്യങ്ങൾ ഉറപ്പാക്കും. ഗ്രാമീണ ആരോഗ്യത്തെ വലിയ തോതിൽ മെച്ചപ്പെടുത്താൻ ഇടയാക്കുന്ന നടപടിയാണിത്. നഗരങ്ങളിൽ അടിസ്ഥാനമേഖലാ വികസനത്തിനായി 7060 കോടി രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നൂറു സ്മാർട് സിറ്റികളാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഇത് റിയൽ എസ്റ്റേറ്റ് വിപണിക്ക് ഉണർവ്വു പകരും. റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾക്ക് ഒട്ടേറെ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്, കൂടുതൽ വായ്പകൾ ലഭ്യമാകാൻ സഹായിക്കും.
പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി 50,047 കോടി രൂപ നീക്കിവയ്ക്കാനും മോദി സർക്കാർ ശ്രദ്ധിച്ചിരിക്കുന്നു. കിസാൻ വികാസ് പത്ര ഏർപ്പാടാക്കും. 14,389 കോടി രൂപയാണ് ഗ്രാമീണ റോഡുകളുടെ വികസനത്തിനായി നീക്കിവച്ചിരിക്കുന്നത്. ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിക്കായി 3600 കോടി രൂപ ചെലവഴിക്കും. ആരും ക്ലെയിം ചെയ്യാത്ത പ്രൊവിഡന്റ് ഫണ്ടിലെ തുക ഉപയോഗപ്പെടുത്തി മുതിർന്ന പൗരന്മാരെ സഹായിക്കും. എല്ലാ വീടുകളിലും 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ധനമന്ത്രി പറയുന്നു. ഗ്രാമീണ ഊർജ്ജോത്പാദന വിതരണ രംഗങ്ങൾ മെച്ചപ്പെടുത്താൻ 500 കോടിയാണ് നീക്കിവച്ചിരിക്കുന്നത്. പോസ്റ്റൽ സ്കീമുകളിലും മറ്റും ഉപയോഗിക്കപ്പെടാതെ കിടക്കുന്ന പണം, എന്തു ചെയ്യണമെന്ന് പരിശോധിക്കാൻ കമ്മിറ്റിയെ നിയോഗിക്കും. സബ്സിഡി വ്യവസ്ഥയെ പൊളിച്ചെഴുതാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത് താത്ക്കാലികാടിസ്ഥാനത്തിൽ ദോഷം ചെയ്യുമെന്നു വേണം കരുതാൻ.
കറൻസി നോട്ടുകളിൽ ബ്രെയ്ലി ലിപി കൂടി ഉൾപ്പെടുത്തും. 15 പുതിയ ബ്രെയിൽ പ്രസുകൾ കൂടി തുടങ്ങും. വികലാംഗർക്കായി പ്രത്യേക പദ്ധതികൾ ആരംഭിക്കും.
പെൺകുട്ടികളോടുള്ള താത്പര്യക്കുറവ് പരിഹരിക്കാൻ ബേട്ടി പഠാവോ, ബേട്ടി ബഠാവോ യോജന എന്ന പുതിയ സ്കീമിനായി നൂറുകോടി രൂപ നീക്കിവയ്ക്കും. ഡൽഹിയിൽ സ്ത്രീകൾക്കായി ക്രൈസിസ് മാനേജ്മെന്റ് സെന്റർ ആരംഭിക്കും. നാഷണൽ ക്യാപ്പിറ്റൽ റീജിയണിലെ എല്ലാ ജില്ലകളിലും സെന്ററിന്റെ ഓഫീസുകളുണ്ടാവും. നിർഭയ ഫണ്ടിൽ നിന്നാവും അതിന് സാമ്പത്തികപിന്തുണ നൽകുക. എല്ലാ നഗരങ്ങളിലെയും സ്ത്രീസുരക്ഷയ്ക്കായി 150 കോടി രൂപ ചെലവഴിക്കും. ലിംഗവിവേചനം പരിഹരിക്കാൻ നൂറുകോടി വേറെ.
ദേശീയ ഭവന ബാങ്കിങ് പദ്ധതിക്കായി 8000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്കായി 14,389 കോടി രൂപയാണ് മാറ്റിവച്ചത്. ദേശീയ തൊഴിലുറപ്പു പദ്ധതിക്കായുള്ള അലോക്കേഷൻ അതേപോലെ തുടരും. അടുത്തിടെ ആരംഭിച്ച ആറു പുതിയ എയിംസ് ആശുപത്രികൾ പ്രവർത്തനസജ്ജമായി. ആന്ധ്ര, പശ്ചിമബംഗാൾ, വിദർഭ, പൂർവാഞ്ചൽ എന്നിവിടങ്ങളിൽ തുടങ്ങുന്ന നാലു പുതിയ എയിംസ് ആശുപത്രികൾക്കായി അഞ്ഞൂറുകോടി രൂപ നീക്കിവച്ചു. നാലെണ്ണം കൂടി പരിഗണനയിൽ. ദന്തചികിത്സാസൗകര്യങ്ങൾ അടക്കമുള്ള 12 പുതിയ ഗവൺമെന്റ് മെഡിക്കൽ കോളജുകൾ കൂടി തുടങ്ങും. യുവാക്കൾക്കായി സ്കിൽ ഡവലപ്മെന്റ് പ്രോഗ്രാമുകളും നിർദ്ദേശിച്ചിട്ടുണ്ട്. ഊർജ്ജവിതരണം, സബ്സിഡിയോടു കൂടിയതും സബ്സിഡി ഇല്ലാത്തതും എന്നിങ്ങനെ രണ്ടായി തിരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആഴ്ചയിൽ ഏഴു ദിവസവും 24 മണിക്കൂറും വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണിത്.
ഉത്പാദന യൂണിറ്റുകൾക്ക് അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഇനി അധിക അനുമതിയുടെ ആവശ്യമില്ല. ഇത് ധാരാളം ചെറുകിട ഉത്പാദക യൂണിറ്റുകളെ സഹായിക്കുന്ന നീക്കമാണ്.
മോദിക്ക് താത്പര്യമുള്ള പദ്ധതികളെല്ലാം ജയ്റ്റ്ലി അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ നീക്കിവയ്പ്പുകൾക്ക് ഉള്ള ഇംപാക്റ്റ് എന്താണെന്നു കണ്ടുതന്നെ അറിയണം. ഏതായാലും യുപിഎ ഗവൺമെന്റ് കഴിഞ്ഞ പത്തുവർഷമായി അവതരിപ്പിച്ചുകൊണ്ടിരുന്ന ബജറ്റിൽ നിന്ന് കാര്യമായ മാറ്റമൊന്നും ബജറ്റിലില്ല എന്നും പറയണം. ഉദാഹരണത്തിന് നാലു പുതിയ എയിംസ് ആശുപത്രികൾ കൂടി പരിഗണിക്കുന്നു എന്ന് ബജറ്റിൽ പരാമർശമുണ്ട്. ഈ പരിഗണന കൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്നു വ്യക്തമല്ല. ബജറ്റ് ആയതുകൊണ്ടുതന്നെ, ഒന്നുകിൽ ഫണ്ട് അലോട്ട് ചെയ്യപ്പെടും, അല്ലെങ്കിൽ ആ പദ്ധതിയേ ഇല്ല എന്നു തന്നെയാണ് കരുതേണ്ടിവരിക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്