സർക്കാരിനു കീഴിലുള്ള ഭവന വായ്പകൾ ഫെഡറൽ ബാങ്കിലേക്കും പി.എൻ.ബിയിലേക്കും മാറ്റിയതിന് പിന്നിൽ ഗൂഢാലോചനയോ? നീരവ് മോദി വിവാദത്തിൽ കുടുങ്ങിയ ബാങ്കിനെ ഉൾപ്പെടുത്തിയത് ഫെഡറൽ ബാങ്കിനെ സഹായിക്കാനുള്ള കുതന്ത്രമോ? ധനവകുപ്പിന്റെ തീരുമാനം വിവാദത്തിൽ
തിരുവനന്തപുരം: നിലവിൽ സർക്കാരിനു കീഴിലുള്ള ഭവന വായ്പകൾ ഫെഡറൽ ബാങ്കിലേക്കും പഞ്ചാബ് നാഷനൽ ബാങ്കിലേക്കും മാറ്റിയതിന് പിന്നിൽ ഗൂഢാലോചനയെന്ന ആരോപണം ശക്തമാകുന്നു. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ പ്രതിക്കൂട്ടിലായ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. വായ്പാതട്ടിപ്പിൽ ഉൾപ്പെട്ട പഞ്ചാബ് നാഷണൽ ബാങ്ക് വീണ്ടും പ്രതിസന്ധിയിലാണെന്ന വാർത്തകൾ സജീവമാണ്. ഇതിനിടെയാണ് ഈ ബാങ്കിലേക്ക് സർക്കാർ വായ്പകൾ മാറ്റുന്നത്. ഇതിനൊപ്പം ഫെഡറൽ ബാങ്കിന് മാത്രമായി നടത്തിയ കള്ളക്കളിയാണിതെന്ന ആക്ഷേപവും ഉണ്ട്. കാരണം പഞ്ചാബ് നാഷണൽ ബാങ്കിന് കേരളത്തിൽ സജീവമായ ശാഖകൾ ഇല്ല. സ്വാഭാവികമായി ഫെഡറൽ ബാങ്കിലേക്ക് ആളുകൾ കൂടുതലായെത്തും. ഫെഡറൽ ബാങ്കിനെ വഴിവിട്ട് സഹായിക്കാനാണ് രണ്ട് ബാങ്കുകളിലേക്ക് മാത്രമായി കാര്യങ്ങൾ ഒതുക്കിയതെന്നാണ് ആരോപണം.
ഇടതു സർക്കാരിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് കേരളാ ബാങ്ക്. ഈ ബാങ്കിനായുള്ള നടപടികൾ പണിപ്പുരയിലുമാണ്. ഇതെത്തും മുമ്പ് ഇത്തരമൊരു മാറ്റം സർക്കാർ നടത്തിയതിന് പിന്നിൽ അഴിമതിയുണ്ടെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് അയച്ച എസ് എം എസ് സന്ദേശം ഏറെ ദുരൂഹമാണ്. ധനകാര്യ വകുപ്പിന്റെ ഉത്തരവ് പ്രകാരം കേരളാ സർക്കാർ ജീവനക്കാർക്കായുള്ള ഹൗസിങ്ങ് ബിൽഡിങ്ങ് അഡ്വാൻസ് ഫെഡറൽ ബാങ്കിലേക്ക് മാറ്റിയെന്നാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ 600 ബ്രാഞ്ചുകൾ ഉള്ള ഞങ്ങളുടെ ടീമിലെ അംഗങ്ങൾ ഉടൻ തന്നെ നിങ്ങളെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായി സമീപിക്കുന്നതായിരിക്കും-ഇതാണ് കസ്റ്റമേഴ്സിന് ഫെഡറൽ ബാങ്ക് അയത്ത സന്ദേശം. ഈ സന്ദേശം വായിച്ചാൽ ഫെഡറൽ ബാങ്കിലേക്ക് മാത്രമായി എല്ലാം മാറ്റിയെന്ന തെറ്റിധരിപ്പിക്കുന്ന സൂചനയും ഉണ്ട്. ഈ ബാങ്കിന് മാത്രമായാണ് സർക്കാർ ഉത്തരവുള്ളതെന്ന തരത്തിലാണ് സന്ദേശം.
സർക്കാരോ റിസർവ് ബാങ്കോ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ, ബാങ്കിങ്ങ് ചരിത്രത്തിലാദ്യമായി ഒരു ബാങ്ക് വായ്പാതിരിച്ചടവ് മുടക്കിയെന്ന ദുഷ്പേരിനിരയാകുമെന്ന സ്ഥിതിയിലായിരുന്നു പഞ്ചാബ് നാഷണൽ ബാങ്ക്. യൂണിയൻ ബാങ്കിന് നൽകിയ ലെറ്റർ ഓഫ് അണ്ടർടേക്കിങ്ങുകളാണ് പിഎൻബിയെ കുടുക്കിലാക്കിയത്. നീരവ് മോദി വിവാദവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടക്കവും പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നാണ്. ഇതെല്ലാം ഏവർക്കും അറിയാവുന്നതുമാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ ഇടപാടുകാർക്ക് മുമ്പിൽ പഞ്ചാബ് നാഷണൽ ബാങ്കിന്റെ പേരും ഫെഡറൽ ബാങ്കും ഒരുമിച്ചെത്തിയാൽ ആളുകൾ ഫെഡറൽ ബാങ്കിലേക്ക് മാറും. ഈ സാധ്യാത മനസ്സിലാക്കിയാണ് ഈ രണ്ട് ബാങ്കുകളെ മാത്രം പദ്ധതിയിൽ ഉൾപ്പെടുത്തിയതെന്നാണ് ഉയരുന്ന വിവാദം. ഫെഡറൽ ബാങ്കിനെ മാത്രം ഉത്തരവിൽ ഉൾപ്പെടുത്തിയാൽ അതിനെതിരെ ചോദ്യങ്ങൾ ഉയരും. അതിന് വേണ്ടിയാണ് വിവാദങ്ങളിൽ പെട്ട പഞ്ചാബ് ബാങ്കിനെ കൂടി ഉൾപ്പെടുത്തിയതെന്നാണ് വിവാദം.
ഇതിനൊപ്പം ജീവനക്കാർക്കു ബാങ്ക് വഴി സർക്കാർ ലഭ്യമാക്കുന്ന ഭവനവായ്പയുടെ പരിധി അടിസ്ഥാന ശമ്പളത്തിന്റെ 50 മടങ്ങുവരെയാക്കി നിജപ്പെടുത്തി. പരമാവധി 20 ലക്ഷം രൂപ വരെയേ വായ്പ ലഭിക്കൂ. നിലവിൽ സർക്കാരിനു കീഴിലുള്ള ഭവന വായ്പകൾ ഫെഡറൽ ബാങ്കിലേക്കും പഞ്ചാബ് നാഷനൽ ബാങ്കിലേക്കും മാറ്റുമെങ്കിലും പുതിയ വായ്പകൾക്ക് ഏതു പൊതുമേഖലാ ബാങ്കിനെയും സമീപിക്കാമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. എന്നാൽ നിലവിലെ വായ്പകളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഫെഡറൽ ബാങ്കിന്റെ പ്രതിനിധികൾ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുമ്പോൾ സ്വാഭാവികമായി ബഹുഭൂരിപക്ഷം വായ്പകളും അവർക്ക് തന്നെ കിട്ടും. ഇതിനുള്ള സൗകര്യമാണ് ധനവകുപ്പ് ഒരുക്കി കൊടുത്തതെന്നാണ് ആക്ഷേപം,
സർക്കാർ നേരിട്ടു നൽകിയിരുന്ന ഭവന വായ്പ, ബാങ്കു വഴിയാക്കി മാറ്റി നേരത്തേ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് എടുക്കാവുന്ന വായ്പയ്ക്കു പരിധി നിശ്ചയിച്ചു ധനവകുപ്പിന്റെ പുതിയ ഉത്തരവ്. വായ്പയെടുക്കുന്ന ജീവനക്കാർ സാലറി ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർമാരിൽ (ഡിഡിഒ) നിന്നു നിരാക്ഷേപ പത്രം വാങ്ങി വായ്പാ അപേക്ഷയ്ക്കൊപ്പം ബാങ്കിൽ സമർപ്പിക്കണം. ഓരോ സാമ്പത്തിക വർഷത്തിന്റെയും തുടക്കത്തിൽ ആ വർഷം സർക്കാർ എത്ര പലിശ സബ്സിഡി നൽകാനാണ് ഉദ്ദേശിക്കുന്നതെന്നു പ്രഖ്യാപിക്കും. അതനുസരിച്ചാകും വായ്പ ലഭ്യമാക്കുക.
ആദ്യം അപേക്ഷിക്കുന്നവർക്കാണു മുൻഗണന. ശേഷിക്കുന്ന സർവീസ് കാലാവധിയും കണക്കിലെടുക്കും. സർക്കാർ നൽകുന്ന പലിശ സബ്സിഡി അപേക്ഷകന്റെ ശമ്പള അക്കൗണ്ടിലേക്കാണു കൈമാറുക. ഈ തുകയും തിരിച്ചടവിന്റെ ബാക്കി തുകയും അക്കൗണ്ടിൽനിന്നു ബാങ്ക് കുറവു ചെയ്തെടുക്കണം. ഈ സൗകര്യം ഏർപ്പെടുത്തുന്നതിനായി ജീവനക്കാർ തങ്ങളുടെ ശമ്പള അക്കൗണ്ടിന്റെ വിശദാംശങ്ങൾ ഡിഡിഒമാരെ അറിയിക്കണമെന്നും ധനവകുപ്പിന്റെ ഉത്തരവിൽ നിർദ്ദേശിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍