Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കറൻസിക്കു പിന്നാലെ നിയന്ത്രണം വരുന്നത് സ്വർണത്തിനു തന്നെയെന്ന് സൂചനകൾ; കയ്യിലുള്ള സ്റ്റോക്ക് എത്രയെന്ന് കൃത്യമായി അറിയിക്കാൻ ജൂവലറികളോടും ആഭരണ നിർമ്മാതാക്കളോടും നിർദ്ദേശം; കൈവശംവയ്ക്കാവുന്ന സ്വർണത്തിന് പരിധി ഏർപ്പെടുത്താനും ആലോചന

കറൻസിക്കു പിന്നാലെ നിയന്ത്രണം വരുന്നത് സ്വർണത്തിനു തന്നെയെന്ന് സൂചനകൾ; കയ്യിലുള്ള സ്റ്റോക്ക് എത്രയെന്ന് കൃത്യമായി അറിയിക്കാൻ ജൂവലറികളോടും ആഭരണ നിർമ്മാതാക്കളോടും നിർദ്ദേശം; കൈവശംവയ്ക്കാവുന്ന സ്വർണത്തിന് പരിധി ഏർപ്പെടുത്താനും ആലോചന

ന്യൂഡൽഹി: കറൻസി നിയന്ത്രണത്തിനു പിന്നാലെ സ്വർണ ഇടപാടുകളിലും കർശന നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി. സ്വർണ ഇടപാടുകൾ നടത്തുന്ന ജൂവലറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് കഴിഞ്ഞദിവസം എല്ലാ ഇടപാടുകളുടെയും വിവരം നൽകണമെന്ന് ഡയറക്ടറേറ്റ് ഓഫ് സെൻട്രൽ എക്‌സൈസ് ഇന്റലിജൻസ് നിർദ്ദേശം നൽകിയിരുന്നു. ആഭ്യന്തര സ്വർണ ഉപഭോഗത്തിൽ നിയന്ത്രണം വരുത്തുന്നതിന്റെ തുടക്കമാണ്് ഈ നിർദേശമെന്നാണ് സൂചനകൾ. 

കള്ളനോട്ട് ഒഴുക്കിന്റെ നിയന്ത്രണം കറൻസി നിരോധനംവഴി സാധ്യമാകുമെങ്കിലും സ്വർണത്തിൽ നിക്ഷേപിക്കാൻ വൻതോതിൽ കള്ളപ്പണം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജൂവലറികളിൽ പരിശോധനയും ആരംഭിച്ചുകഴിഞ്ഞു.

മുൻനിര ജൂവലറികൾക്കും ആഭരണ നിർമ്മാതാക്കൾക്കും അടിയന്തിരമായി കൈവശമുള്ള സ്വർണത്തിന്റെ സ്‌റ്റോക്ക് അറിയിക്കാൻ എക്‌സൈസ് ഇന്റലിജൻസ് നിർദ്ദേശം നൽകിക്കഴിഞ്ഞു. കറൻസി നിരോധനം വന്നതിന് മുമ്പും പിൻപുമുള്ള നാലു ദിവസങ്ങളിലെ ഇടപാടുകളുടെ വിവരങ്ങളും തേടിയിട്ടുണ്ട്. 

ഈ സാഹചര്യത്തിലാണ് കറൻസി നിരോധനത്തിന് പിന്നാലെ സ്വർണവിൽപനയിലും കൈവശംവയ്ക്കാവുന്ന സ്വർണത്തിന്റെ അളവിലും നിയന്ത്രണം കൊണ്ടുവരുമെന്ന സൂചനകൾ പുറത്തുവരുന്നത്. പക്ഷേ, ഇത്തരത്തിൽ ഒരു നീക്കമില്ലെന്നാണ് ധനമന്ത്രാലയത്തിലെ ഒരു ഉന്നതൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

സ്വർണ ഇറക്കുമതിക്ക് സർക്കാർ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന സൂചനകൾ വന്നതോടെ കഴിഞ്ഞ ഒരാഴ്ച വൻതോതിൽ ജൂവലറികളും ആഭരണ നിർമ്മാതാക്കളും സ്വർണ ഇറക്കുമതി നടത്തിയെന്നാണ് റിപ്പോർട്ടുകൾ. 

രാജ്യത്ത് സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ആയിരം ടണ്ണോളം സ്വർണം ഓരോ വർഷവും രാജ്യത്ത് എത്തുന്നുണ്ടെന്നും ഇതിൽ വലിയൊരളവ് കള്ളപ്പണം നൽകി പലരും വാങ്ങി സൂക്ഷിക്കുന്നുണ്ടെന്നും വ്യക്തമാണ്. അതേസമയം, വലിയ കറൻസികൾ നിരോധിക്കപ്പെട്ടതോടെ കറൻസി ഉപയോഗിച്ചുള്ള സ്വർണക്കടത്ത് നിലച്ചതായി അധികൃതർ കരുതുന്നു. വില കുറഞ്ഞു നിൽക്കുന്നതിനാൽ പിന്നീട് വില കൂടുമ്പോൾ വിൽക്കാമെന്ന് സ്വർണം കൈവശമുള്ളവർ കരുതുന്ന സ്ഥിതിയായതിനാൽ ഇപ്പോൾ വിറ്റഴിക്കാനും ആരും തയ്യാറാകുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP