ജിഎസ്ടി മറയാക്കി കൊള്ളലാഭം കൊയ്യുന്നത് തടയാൻ കേന്ദ്രവും സംസ്ഥാനവും രംഗത്ത്; വിലമാറ്റം രേഖപ്പെടുത്തിയില്ലെങ്കിൽ ഒരു ലക്ഷം രൂപവരെ പിഴയിടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി; 'ഒരു ഉൽപന്നത്തിനും എംആർപിയേക്കാൾ വില കൂടില്ല'; സപ്ലൈകോയുടെ കുറഞ്ഞ വിലവിവരപ്പട്ടിക ചൂണ്ടിക്കാട്ടി ധനമന്ത്രി തോമസ് ഐസക്കും
തിരുവനന്തപുരം/ന്യൂഡൽഹി: ജിഎസ്ടിയെ മറയാക്കി കൊള്ളലാഭം കൊയ്തുപോന്ന കച്ചവടക്കാർക്ക് മേൽ തടയിടാൻ സംസ്ഥാനവും കേന്ദ്രസർക്കാറും ഒരുമിച്ച് നീങ്ങുന്നു. ജിഎസ്ടി അടിസ്ഥാനമാക്കി വിലമാറ്റം രേഖപ്പെടുത്തിയില്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ പിഴ ഈടാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങി. അതേസമയം ഒരു ഉൽപ്പന്നത്തിനും എംആർപിയേക്കാൾ വില കൂടില്ലെന്നാണ് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത്.
ചരക്ക് സേവന നികുതി പ്രാബല്യത്തിൽവന്നശേഷമുള്ള വിലമാറ്റങ്ങൾ രേഖപ്പെടുത്തണമെന്ന കർശന നിർദ്ദേശമാണ് കേന്ദ്ര സർക്കാർ നൽകിയത്. പലയിടത്തും ജിഎസ്ടിയുടെ പേരിൽ പകൽകൊള്ള പതിവായ സാഹചര്യത്തിലാണ് സർക്കാറിന്റെ ഈ നീക്കം. ഉൽപന്നങ്ങളിലെ വിലമാറ്റങ്ങൾ രേഖപ്പെടുത്താത്തപക്ഷം ഒരുലക്ഷം രൂപവരെ പിഴയോ തടവുശിക്ഷയോ ലഭിച്ചേക്കാമെന്ന് കേന്ദ്ര ഭക്ഷ്യ-ഉപഭോക്തൃ മന്ത്രി റാം വിലാസ് പസ്വാൻ മുന്നറിയിപ്പ് നൽകി.
പുതുക്കിയ വില രേഖപ്പെടുത്തി ഉൽപാദകർക്ക് വിറ്റഴിക്കാപ്പെടാത്ത് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സെപ്റ്റംബർ വരെ സമയം നൽകിയിട്ടുണ്ട്. ജിഎസ്ടിയുമായി ബന്ധപ്പെട്ട സംശയങ്ങൾ പരിഹരിക്കാൻ ഹെൽപ്ലൈനുകളുടെ എണ്ണം 14ൽ നിന്നും 60ലേക്ക് ഉയർത്തിയതായി മന്ത്രാലയം അറിയിച്ചു. ജിഎസ്ടി നടപ്പിലായതോടെ നിരവധി സാധനങ്ങളുടെ വിലയിൽ കുറവുണ്ടായിട്ടുണ്ടെന്നിരിക്കെ എംആർപി വില നിർബന്ധമായും രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. ജിഎസ്ടി നടപ്പിലായിട്ടും പല സാധനങ്ങൾക്കും വില കുറയ്ക്കാൻ കടയുടമകൾ തയ്യാറാകുന്നില്ലെന്ന പരാതികൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ജൂലൈ ഒന്ന് മുതലാണ് രാജ്യവ്യാപകമായി ജിഎസ്ടി എന്ന ഒറ്റ നികുതി ഘടന നിലവിൽ വന്നത്. ജിഎസ്ടിയിലേക്ക് മാറിയതോടെ പല സാധനങ്ങൾക്കും നികുതി ഇല്ലാതാവുകയോ പഴയ നികുതിയിൽ നിന്ന് കുറവ് വരുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം സാധനങ്ങളുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. കൂടാതെ ഹോട്ടലുകൾ ഭക്ഷണപദാർത്ഥങ്ങൾക്ക് തോന്നുംപടി വില ഈടാക്കുന്നതും തുടരുകയാണ്. ഇത്തരം സംഭവങ്ങൾ വിവാദമായതോടെ മന്ത്രി നേരത്തെയും ഇടപെടൽ നടത്തിയിരുന്നു.
നികുതി കൂടുതൽ വരുന്ന സംസ്ഥാനത്തിന് ഗുണകരമാകുന്ന ഒരു വശം കൂടിയുണ്ട് ജിഎസ്ടിക്ക്. കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഉപഭോക്തൃ സംസ്ഥാനമാണ്. ഉപഭോഗം കൂടുതൽ നടക്കുന്ന സംസ്ഥാനത്താണ് നികുതി കൂടുതൽ എത്തുകയെന്നതിനാൽ ഗുണവും ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ചരക്കു സേവന നികുതി മൂലം ഒരു ഉൽപന്നത്തിന്റേയും വില എംആർപിയേക്കാൾ അധികം വരില്ലെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. എം.ആർ.പി പുതുക്കുന്നതിന് ഉൽപ്പാദകനോ ആദ്യഘട്ടത്തിൽ പാക്ക് ചെയ്യുന്നയാൾക്കോ അതുമല്ലെങ്കിൽ ഇറക്കുമതിക്കാരനോ മാത്രമേ അധികാരമുള്ളൂ. ഒന്നിലധികം പത്രങ്ങളിൽ രണ്ടിൽ കുറയാത്ത പരസ്യം നൽകണം. കേന്ദ്ര ലീഗൽ മെട്രോളജി ഡയറക്ടർക്കും സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പിനും ഇതു സംബന്ധമായ നോട്ടീസ് മുൻകൂട്ടി നൽകുകയും വേണം.
എല്ലാ ഡീലർമാരെയും മാറ്റം എഴുതി അറിക്കുകയും വേണം. സ്റ്റിക്കർ ചുരണ്ടിമാറ്റി തിരുത്താവുന്നതല്ല പരമാവധി വിൽപ്പനവില. ഈ നിയമ വ്യവസ്ഥ പാലിക്കാൻ വ്യാപാരികൾ തയ്യാറാകണം. നിയമം നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന കാര്യം മറക്കരുതെന്ന താക്കീതും ധനമന്ത്രി വ്യാപാരികൾക്ക് നൽകി. സപ്ലൈകോ വില കുറച്ചതായി ചൂണ്ടിക്കാട്ടി ജിഎസ്ടിക്ക് ശേഷമുള്ള വില വിവരപട്ടികയും തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ജി.എസ്.ടി.യുടെ മറവിൽ അമിതലാഭം കൈയടക്കാനുള്ള നിക്ഷിപ്ത താൽപ്പര്യക്കാരുടെ ശ്രമങ്ങളെ ചെറുക്കുന്നതിനുള്ള സർക്കാർ നടപടികൾ ശക്തിപ്പെടുത്തുകയാണ്. നേരത്തെ നിലവിലുണ്ടായിരുന്ന താരിഫ് നിരക്കിനുമേൽ ജി.എസ്.ടി ചുമത്തി ഭക്ഷണവില ഈടാക്കിയിരുന്ന ഹോട്ടൽ ഉടമകൾ സർക്കാരിന്റെ വാദത്തെ അംഗീകരിച്ചു തുടങ്ങിയിട്ടുണ്ട്. നേരത്തെയുള്ള നിരക്കിൽ നിന്നും മുമ്പ് നൽകിയിരുന്ന നികുതി കുറച്ചതിനുശേഷം അതിന്മേൽ പുതിയ ജി.എസ്.ടി ചുമത്തുകയാണ് വേണ്ടത് എന്നതാണ് സർക്കാർ നിലപാട്. ഇതിൻ പ്രകാരം സാധാരണ ഹോട്ടലുകളിൽ 5 ശതമാനം വിലയും ഏ.സി ഹോട്ടലുകളിൽ 10 ശതമാനം വിലയും കുറച്ചിട്ടു വേണം ബാധകമായ ജി.എസ്.ടി ചുമത്താൻ എന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇപ്പോൾ ഹോട്ടൽ വ്യാപാരികളുടെ സംഘടനകൾ സാധാരണ ഹോട്ടലുകളിൽ 5 ഉം ഏ.സി ഹോട്ടലുകളിൽ 8 ഉം ശതമാനം കുറയ്ക്കാമെന്ന് സമ്മതിച്ചിരിക്കുകയാണ്.
കോഴി നികുതി പൂർണ്ണമായും ഇല്ലാതായിട്ടും വില വർദ്ധിക്കുകയാണ് ചെയ്തത്. ജി.എസ്.ടി നടപ്പിലാകുന്നതിന്റെ തൊട്ടുമുമ്പ് ലൈവ് ചിക്കന്റെ വില 14.5 നികുതിയടക്കം 103 രൂപയായിരുന്നു. ഇതിൽ 15 രൂപ നികുതിയായിരുന്നു. അതു കിഴിച്ചാൽ 88 രൂപയാണ് വില. ഈ വിലയ്ക്ക് ലൈവ് ചിക്കൻ ലഭ്യമാക്കണം എന്നതാണ് സർക്കാർ നിലപാട്. തിങ്കളാഴ്ച മുതൽ ഈ വില നിലവിൽ വരുന്നില്ലെങ്കിൽ സർക്കാർ കർശനനിലപാട് സ്വീകരിക്കുമെന്ന വിവരം കോഴി വ്യാപാരികളെ അറിയിച്ചിട്ടുണ്ട്. ഏതാണ്ട് 20 ലക്ഷത്തിലധികം കിലോ ലൈവ് ചിക്കനാണ് കേരളത്തിലെ പ്രതിദിന വിൽപ്പന. ഇത് ഏതാണ്ട് പൂർണ്ണമായും തമിഴ്നാട്ടിലെ വ്യാപാരികളുടെ നിയന്ത്രണത്തിലാണ്. അവർ കൃത്രിമമായി വിപണിയിൽ ദൗർലഭ്യം സൃഷ്ടിക്കുകയും വില ഉയർത്തുകയുമാണ് ചെയ്യുന്നത്. കേരളത്തിൽ ചിക്കന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിൽ ഏറ്റവും പ്രധാനം ഇറച്ചിക്കോഴി കുഞ്ഞുങ്ങളെ വിരിയിക്കുന്നതിനുള്ള മുട്ട ക്ഷാമമില്ലാതെ ലഭിക്കാൻ പാകത്തിൽ പേരന്റ് സ്റ്റോക്ക് ഉണ്ടാകുക എന്നതാണ്. ഈ ദിശയിലുള്ള ദീർഘകാല പരിപാടി വരുന്ന വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കും. ഇപ്പോൾ ഓരോ പഞ്ചായത്തിലും ആവശ്യമുള്ള ചിക്കന്റെ കഴിയുന്നത്ര പങ്ക് കുടുംബശ്രീ മുഖാന്തിരം ഉൽപ്പാദിപ്പിക്കുന്നതിനുള്ള ഒരു അടിയന്തിര പരിപാടി നടപ്പിലാക്കുകയും ചെയ്യും. തിങ്കളാഴ്ച മൃഗസംരക്ഷണ വകുപ്പു മന്ത്രിയുടെയും എന്റെയും സാന്നിദ്ധ്യത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെയും കെപ്കോയുടെയും ഉദ്യോഗസ്ഥരും പ്ലാനിങ് ബോർഡിലെ വിദഗ്ദ്ധരും യോഗം ചേർന്ന് ഇതിനുള്ള വിശദമായ പരിപാടികൾ തയ്യാറാക്കും. കെപ്കോ കോഴിയിറച്ചിയുടെ വില കുറച്ചിരുന്ന വിവരം നേരത്തെ എഴുതിയിരുന്നല്ലോ.
ഏറ്റവും ഫലപ്രദമായ മറ്റൊരു ഇടപെടൽ സിവിൽ സപ്ലൈസ് കോർപ്പറേഷൻ നടത്തിയതാണ്. പുതുക്കിയ ജി.എസ്.ടി നിരക്കുകളുടെ അടിസ്ഥാനത്തിൽ സാധനങ്ങളുടെ വില കോർപ്പറേഷൻ പുനർനിർണ്ണയിച്ച് നടപ്പിലാക്കിയിട്ടുണ്ട്. ഒരു ഉൽപന്നത്തിനും എം.ആർ.പി.യെക്കാൾ അധികം തുക വരുന്നതേയില്ല. മാത്രമല്ല 60 ഓളം ഉൽപന്നങ്ങൾക്ക് വില കുറയുകയും ചെയ്തു. ഇവയെല്ലാം നിത്യോപയോഗ സാധനങ്ങൾ തന്നെ. സർക്കാർ എന്തെങ്കിലും അധികസഹായം നൽകിയല്ല ഈ വിലക്കുറവ് വരുത്തിയിരിക്കുന്നത്. ജി.എസ്.ടി.യിൽ ഉണ്ടായ നികുതിക്കുറവിന്റെ അടിസ്ഥാനത്തിൽ വില പുനർനിർണ്ണയം ചെയ്യുക മാത്രമാണ് ചെയ്തത്. വിപണിയിൽ ജി.എസ്.ടി.യുടെ പേരിൽ വില ഉയരേണ്ട ഒരു സാഹചര്യവും ഇല്ല എന്നാണ് ഇത് തെളിയിക്കുന്നത്.
ഒരു കാര്യം വ്യക്തം. എം.ആർ.പി.യേക്കാൾ ഉയർന്ന നിരക്കിൽ വിൽക്കാൻ ആർക്കും അധികാരമില്ല. എം.ആർ.പി പുതുക്കുന്നതിന് ഉൽപ്പാദകനോ ആദ്യഘട്ടത്തിൽ പാക്ക് ചെയ്യുന്നയാൾക്കോ അതുമല്ലെങ്കിൽ ഇറക്കുമതിക്കാരനോ മാത്രമേ അധികാരമുള്ളൂ. ഒന്നിലധികം പത്രങ്ങളിൽ രണ്ടിൽ കുറയാത്ത പരസ്യം നൽകണം. കേന്ദ്ര ലീഗൽ മെട്രോളജി ഡയറക്ടർക്കും സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പിനും ഇതു സംബന്ധമായ നോട്ടീസ് മുൻകൂട്ടി നൽകുകയും വേണം. എല്ലാ ഡീലർമാരെയും മാറ്റം എഴുതി അറിക്കുകയും വേണം. അല്ലാതെ സ്റ്റിക്കർ ചുരണ്ടിമാറ്റി തിരുത്താവുന്നതല്ല പരമാവധി വിൽപ്പനവില. ഈ നിയമ വ്യവസ്ഥ പാലിക്കാൻ വ്യാപാരികൾ തയ്യാറാകണം. നിയമം നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്ന കാര്യം മറക്കരുത്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്