സൈറസ് മിസ്ത്രിയെ പുറത്താക്കാനുള്ള നീക്കം തുടങ്ങിയതു മാസങ്ങൾക്കു മുമ്പ്; മൂല്യങ്ങളും വ്യവസായ തന്ത്രങ്ങളും സമന്വയിപ്പിക്കാൻ കഴിയാത്തതു മിസ്ത്രിക്കു വിനയായി; ഡോകോമോയുമായുള്ള കരാർ നിയമക്കുരുക്കിലേക്ക് എത്തിച്ചതും ടാറ്റ ചെയർമാന്റെ വിശ്വാസം നഷ്ടപ്പെടുത്തി
മുംബൈ: ടാറ്റ സൺസ് ചെയർമാൻ സ്ഥാനത്തു നിന്നു സൈറസ് മിസ്ത്രിയെ നീക്കാനുള്ള തീരുമാനം ടാറ്റ ഗ്രൂപ്പ് എടുത്തതു മാസങ്ങൾക്കു മുമ്പ്. ചെയർമാൻ സ്ഥാനത്തേക്ക് മിസ്ത്രിയെ എത്തിച്ചതു മാസങ്ങൾ നീണ്ട ചർച്ചകൾക്കും വാഗ്വാദങ്ങൾക്കും ശേഷമായിരുന്നു. എന്നാൽ, പുറത്താക്കാനുള്ള തീരുമാനമെടുത്ത ഡയറക്ടർ ബോർഡു യോഗം വെറും അരമണിക്കൂർ മാത്രമാണു നീണ്ടത്. അതിനർഥം മിസ്ത്രിയെ പുറത്താക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു എന്നാണ്.
അതേസമയം, മിസ്ത്രിയെ പുറത്താക്കിയത് എന്തിനാണ് എന്ന് ഇതുവരെ ടാറ്റ ഡയറക്ടർ ബോർഡോ മിസ്ത്രിയോ വ്യക്തമാക്കിയിട്ടില്ല. നിലവിലെ സാഹചര്യങ്ങൾ വച്ചു നോക്കുമ്പോൾ അത്തരത്തിലൊരു വെളിപ്പെടുത്തൽ ഇനിയുണ്ടാകാനുമിടയില്ല.
മൂല്യങ്ങളും വ്യവസായ തന്ത്രങ്ങളുടെയും സമന്വയം പാളി
വലിയൊരു തീരുമാനം വളരെ വേഗം എടുക്കാൻ രാജ്യത്തെ ഏറ്റവുംവലിയ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടർമാർക്കു കഴിഞ്ഞപ്പോൾ തന്നെ ഈ തീരുമാനം മുമ്പേ നിശ്ചയിച്ചുറപ്പിച്ചതാണെന്നു വ്യക്തമാണ്. അതിന് ഔപചാരിക അംഗീകാരം വാങ്ങാൻ മാത്രമുള്ളതായിരുന്നു ഡയറക്ടർബോർഡ് യോഗം.
148 വർഷത്തെ പൈതൃകമുള്ള ടാറ്റാ ഗ്രൂപ്പിന്റെ മൂല്യങ്ങളിൽനിന്നും വ്യവസായ തന്ത്രങ്ങളിൽനിന്നും വ്യതിചലിച്ചതാണ് മിസ്ത്രിക്ക് സ്ഥാനം നഷ്ടമാകാൻ കാരണമായതെന്നാണ് നിരീക്ഷകർ കരുതുന്നത്. ഇതേച്ചൊല്ലി ടാറ്റാ കുടുംബത്തിന്റെ കാരണവരായ രത്തൻ ടാറ്റയും കുടുംബത്തിനുപുറത്തുനിന്നെത്തി ചെയർമാനായ സൈറസ് മിസ്ത്രിയും തമ്മിൽ കടുത്ത അഭിപ്രായഭിന്നതയുമുണ്ടായിരുന്നു.
ദീർഘവീക്ഷണത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച
വൈവിധ്യമാർന്ന നിരവധി ഉൽപ്പന്നങ്ങളാണു ടാറ്റ ഗ്രൂപ്പിന്റേതായി വിപണിയിലുള്ളത്. ആറുലക്ഷം ജീവനക്കാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സാന്നിധ്യവുമുള്ള ടാറ്റാ ഗ്രൂപ്പിന്റെ ഹോൾഡിങ് കമ്പനിയാണ് ടാറ്റാ സൺസ്. ടാറ്റാ സൺസ് ചെയർമാനാണ് ഫലത്തിൽ ഗ്രൂപ്പിന്റെ ചെയർമാനാവുക. ഇത്രയും വലിയൊരു സാമ്രാജ്യം നിയന്ത്രിക്കാൻ മാനേജ്മെന്റ് പാടവത്തിനൊപ്പം ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതികളും വേണം. അത് മിസ്ത്രിക്കില്ലായിരുന്നെന്നാണ് രത്തൻ ടാറ്റയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ ഭാവിപരിപാടികളുടെ ദർശനരേഖ അവതരിപ്പിക്കാൻ ഡയറക്ടർമാർ പലവട്ടം മിസ്ത്രിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം അതിനു തുനിഞ്ഞില്ലെന്ന് കമ്പനിവൃത്തങ്ങൾ പറയുന്നു.
ഇന്ത്യൻകമ്പനിയെന്ന നിലയിൽനിന്ന് ടാറ്റയെ ആഗോള സ്ഥാപനമാക്കിയത് മിസ്ത്രിക്കുമുമ്പ് ചെയർമാനായിരുന്ന രത്തൻ ടാറ്റയാണ്. യൂറോപ്പിലെ കമ്പനികൾ ഏറ്റെടുത്തത് അതിന്റെ ഭാഗമായിരുന്നു. എന്നാൽ, ചില മേഖലകളിൽനിന്ന് പിന്മാറി ലാഭമുണ്ടാക്കുന്നവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നായിരുന്നു മിസ്ത്രിയുടെ നിലപാട്. 2007-ൽ രത്തൻ ടാറ്റ മുൻകൈയെടുത്ത് വാങ്ങിയ യൂറോപ്പിലെ ഉരുക്കുശാലകൾ മിസ്ത്രി വിറ്റൊഴിച്ചത് അതിന്റെ ഭാഗമായിരുന്നു. യൂറോപ്പിലെ ഹോട്ടലുകൾ പലതും അദ്ദേഹം കൈയൊഴിഞ്ഞു. ടാറ്റാ സ്റ്റീൽ രണ്ടു വർഷം തുടർച്ചയായി നഷ്ടമുണ്ടാക്കുകയുംചെയ്തു.
ഐ.ടി. രംഗത്തുള്ള ടാറ്റാ കൺസൾട്ടൻസിയും യു.കെ.യിലെ ആഡംബര വാഹന നിർമ്മാണ സ്ഥാപനമായ ജാഗ്വാർ ലാൻഡ്റോവറും മാത്രമാണ് മിസ്ത്രിയുടെ കാലത്ത് മികച്ച പ്രകടനം കാഴ്ചവച്ചത്. 2008-ൽ ടാറ്റ ഏറ്റെടുത്ത ജാഗ്വാറിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ മിസ്ത്രി ശ്രമിച്ചില്ലെന്ന പരാതിയുണ്ടായിരുന്നു. പാരമ്പര്യേതര ഊർജ രംഗത്തെ പ്രമുഖരായ വെൽസ്പൺ റിന്യൂവബിൾസ് ആൻഡ് സോളാർ പവറിനെ ഏറ്റെടുക്കാൻ മിസ്ത്രി തീരുമാനിച്ചത് ടാറ്റാ സൺസ് ബോർഡുമായി ആലോചിക്കാതെയാണ്.
ഡോക്കോമോക്കെതിരായ നിയമയുദ്ധം ശവപ്പെട്ടിയിലെ അവസാനത്തെ ആണി
ജപ്പാനിലെ ടെലികോം കമ്പനിയുമായി ചേർന്ന് ടാറ്റ ഗ്രൂപ്പ് ഇന്ത്യയിൽ ആരംഭിച്ച ടാറ്റ ഡോകോമോയിൽനിന്നു പിന്മാറാൻ ആഗ്രഹിച്ച ഡോകോമോയെ നിയമ യുദ്ധത്തിലേക്കു വലിച്ചിഴച്ചത് സൈറസ് മിസ്ത്രിയുടെ പതനത്തിന് ആക്കം കൂട്ടി. സംയുക്ത സംരംഭം നഷ്ടം നേരിടുകയും ഡോകോമോ പിന്മാറാൻ തീരുമാനിക്കുകയും ചെയ്താൽ മുടക്കുമുതലിന്റെ പകുതി തിരികെ നൽകാമെന്ന് രത്തൻ ടാറ്റ നയിച്ച കാലത്ത് ടാറ്റ ഉറപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് 117 കോടി ഡോളർ ആവശ്യപ്പെട്ടത് സൈറസ് മിസ്ത്രി അംഗീകരിക്കാത്തതാണ് ഇപ്പോഴത്തെ നിയമ പ്രശ്നങ്ങൾക്കു കാരണം. യുഎസിലെ കോടതിയെ ആണു ഡോകോമോ സമീപിച്ചിരിക്കുന്നത്, രത്തൻ ടാറ്റയുമായി ഇടപെടാനേ താൽപര്യമുള്ളൂ എന്നാണു ഡോകോമോ ടാറ്റ സൺസിനെ അറിയിച്ചിരിക്കുന്നത്.
ഭിന്നതയ്ക്കു പിന്നിൽ വ്യക്തിപരമായ പ്രശ്നങ്ങളും?
വ്യവസായ വളർച്ചയുടെ മാത്രം പേരിലല്ല മിസ്ത്രിയുമായി ഭിന്നതയുണ്ടായതെന്നാണു സൂചന. അദ്ദേഹത്തിന്റെ കാലത്തും ടാറ്റ വളരുകയാണ് ചെയ്തത്. മിസ്ത്രി ചെയർമാനായി ചുമതലയേൽക്കുമ്പോൾ ടാറ്റയുടെ വിപണി മൂല്യം 4.97 ലക്ഷം കോടി രൂപയായിരുന്നു. തിങ്കളാഴ്ച മിസ്ത്രിയെ പുറത്താക്കാൻ തീരുമാനിക്കുമ്പോൾ അത് 8.71 ലക്ഷം കോടിയായിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളും രത്തൻ ടാറ്റയും മിസ്ത്രിയും തമ്മിലുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. രണ്ടുവർഷം മുമ്പ് മിസ്ത്രിയുടെ പിതാവ് ഷപുർജി പല്ലോൻജിയുടെ ശതാബ്ദി ആഘോഷിച്ചപ്പോൾ ആ ചടങ്ങിൽ രത്തൻ ടാറ്റ പങ്കെടുത്തിരുന്നില്ല. ഇത് ഇരുവരും തമ്മിലുള്ള ഭിന്നതയുടെ അടയാളമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഓഹരി വിപണിയിൽ ടാറ്റയ്ക്ക് ഇടിവ്
സൈറസ് മിസ്ത്രിയുടെ പുറത്താകൽ ടാറ്റയ്ക്ക് ഓഹരി വിപണിയിൽ കനത്ത തിരിച്ചടിയാണു നൽകിയത്. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, ടിസിഎസ്, ഇന്ത്യൻ ഹോട്ടൽസ് തുടങ്ങി ഗ്രൂപ്പിലെ പ്രമുഖ കമ്പനികളുടെ ഓഹരികളിൽപ്പോലും കനത്ത വിൽപന സമ്മർദം അനുഭവപ്പെട്ടു. ടാറ്റ സൺസിലെ ഏറ്റവും വലിയ ഓഹരിയുടമകളാണു 18.4% പങ്കാളിത്തമുള്ള ഷാപ്പൂർജി പല്ലോൻജി ഗ്രൂപ്പ് എന്നതിനാൽ കോർപറേറ്റ് രംഗത്തെ നീണ്ടുനിന്നേക്കാവുന്ന യുദ്ധത്തിന്റെ കാഹളമാണു മുഴങ്ങിയിരിക്കുന്നത് എന്നു കരുതുന്നവരും ഏറെയാണ്. തലപ്പത്തെ അസ്വസ്ഥതകൾ തുടർക്കഥയായാൽ അതു കമ്പനികളുടെ നടത്തിപ്പിനെ ബാധിക്കുമോ എന്നാണ് ഓഹരി നിക്ഷേപകരുടെ ഭയം. എന്നാൽ, രത്തൻ ടാറ്റ ഇടക്കാല ചെയർമാനാകുമെന്നതു നിക്ഷേപകരുടെ വിശ്വാസം സംരക്ഷിക്കാൻ മതിയായ കാരണമാണെന്നും ഒരുവിഭാഗം പറയുന്നു.
ചർച്ചകളെല്ലാം പിൻഗാമിയെക്കുറിച്ച്
ടാറ്റയിൽ സൈറസ് മിസ്ത്രി യുഗം അവസാനിച്ചതോടെ വ്യവസായ ലോകം ചർച്ച ചെയ്യുന്നത് ടാറ്റയെ നയിക്കാൻ ഇനി ആരെന്നാണ്. പെപ്സിയുടെ ഇന്ദ്ര നൂയി, വോഡാഫോൺ മേധാവിയായിരുന്ന അരുൺ സരിൻ, ടാറ്റാ ഇന്റർനാഷണലിലെ നോയൽ ടാറ്റ, ടി.സി.എസിന്റെ സിഇഒ. എൻ. ചന്ദ്രശേഖരൻ, ടാറ്റാഗ്രൂപ്പിലെ തന്നെ ഇഷാത് ഹുസൈൻ, ബി. മുത്തുരാമൻ എന്നിവരാണു പരിഗണനയിൽ. ടാറ്റാ സൺസിലെ 66 ശതമാനം ഓഹരി കൈയാളുന്നത് ടാറ്റാ കുടുംബത്തിന്റെ സർ ദൊറാബ്ജി ടാറ്റാ ട്രസ്റ്റും സർ രത്തൻ ടാറ്റ ട്രസ്റ്റുമാണ്. ട്രസ്റ്റുകളെ മാറ്റിനിർത്തിയാൽ ഏറ്റവുംവലിയ ഓഹരിയുടമയായ ഷപുർജി പല്ലോൻജി മിസ്ത്രിയുടെ ഇളയമകനാണ് ഇന്ത്യയിൽ ജനിച്ച് അയർലൻഡ് പൗരത്വം നേടിയ സൈറസ്. 18 ശതമാനം ഓഹരിയാണ് അവർക്കുള്ളത്. രണ്ടുട്രസ്റ്റുകളും ഫലത്തിൽ രത്തൻ ടാറ്റയുടെ നിയന്ത്രണത്തിലായതിനാൽ ടാറ്റാ സൺസിന്റെ ഭാവിയിൽ അദ്ദേഹത്തിന്റെ തീരുമാനമായിരിക്കും നിർണായകം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്