ആദായനികുതിയിലെ സ്ലാബ് മാറ്റത്തിൽ പണി കിട്ടിയത് ശമ്പളക്കാർക്ക്;നിരക്കിലെ കുറവുകൾ നിബന്ധനകൾക്കു വിധേയം; വിവിധ വകുപ്പുകളിലെ കിഴിവുകളും ഇനി കിട്ടാൻ പോകുന്നില്ല; സ്ലാബ് മാറ്റത്തിലെ പ്രതിസന്ധികൾ ഇവയെല്ലാം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആദായ നികുതി നിരക്കു കുറച്ചുവെന്ന ആശ്വസിക്കുമ്പോൾ തിരിച്ചടിയാകുന്നത് ശമ്പളക്കാർക്കാണ്. ബജറ്റ് പ്രഖ്യാപനം കേട്ട് ആശ്വസിച്ച ഉദ്യോഗസ്ഥരെയാണ് പുതിയ അദായ നികുതി നിരക്ക് വലച്ചിരിക്കുന്നത്. നിരക്കിലെ കുറവുകൾ നിബന്ധനകൾക്കു വിധേയമാണ്. കുറഞ്ഞ നിരക്കിന്റെ ആനുകൂല്യം വേണമെങ്കിൽ വിവിധ വകുപ്പുകളിൽപ്പെടുന്ന കിഴിവുകൾ പലതും എടുക്കാൻ പാടില്ല.
നഷ്ടമാകുന്ന കിഴിവുകൾ
ശമ്പളത്തിൽ നിന്നുമുള്ള 50,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്ഷൻ, ലീവ് ട്രാവൽ കൺസഷൻ, ഹൗസ് റെന്റ് അലവൻസ്
10 (14) വകുപ്പിൽ പറയുന്ന അലവൻസുകൾ (ചിലതൊഴികെ)
ഭവന വായ്പാ പലിശ (2 ലക്ഷം രൂപവരെ)
എൽഐസി, പിപിഎഫ്, കുട്ടികളുടെ ട്യൂഷൻ ഫീസ് എന്നിവയ്ക്കൊക്കെ ഇളവു ലഭിക്കുന്ന 80 സി (ഒന്നര ലക്ഷം രൂപ വരെ)
മെഡി ക്ലെയിമിനുള്ള 80 ഡി വകുപ്പു പ്രകാരമുള്ള 50,000 രൂപ വരെ കഴിവുകൾ
80 സിസിസി, 80 സിസിഡി, 90 ഡിഡിബി, 80 ഇ, 80 ഇഇ, 80 ഇഇഎ, 80 ജി,80 ജിജി മുതലായ കിഴിവുകൾ
ബിസിനസ് വരുമാനക്കാർക്ക് 31 (1) (iia) മുതലായ വകുപ്പുകൾ പ്രകാരമുള്ള അധിക ഡിപ്രിസിയേഷനും 35 (2എഎ) 35എഡി 35 സിസിസി വകുപ്പുകൾ പ്രകാരമുള്ള കിഴിവുകളും ഫാമിലി പെൻഷൻകാർക്ക് 15,000 രൂപയുടെ കിഴിവും ഉണ്ടാവില്ല. ആദായ നികുതി നിരക്കു കുറച്ചുവെന്ന പ്രഖ്യാപനം കേട്ട് ആശ്വസിക്കാൻ വരട്ടെ. നിരക്കിലെ കുറവുകൾ നിബന്ധനകൾക്കു വിധേയമാണ്. കുറഞ്ഞ നിരക്കിന്റെ ആനുകൂല്യം വേണമെങ്കിൽ വിവിധ വകുപ്പുകളിൽപ്പെടുന്ന കിഴിവുകൾ പലതും എടുക്കാൻ പാടില്ല.
നഷ്ടമാകുന്ന കിഴിവുകൾ
ശമ്പളത്തിൽ നിന്നുമുള്ള 50,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്ഷൻ, ലീവ് ട്രാവൽ കൺസഷൻ, ഹൗസ് റെന്റ് അലവൻസ്
10(14) വകുപ്പിൽ പറയുന്ന അലവൻസുകൾ (ചിലതൊഴികെ)
ഭവന വായ്പാ പലിശ (2 ലക്ഷം രൂപവരെ)
എൽഐസി, പിപിഎഫ്, കുട്ടികളുടെ ട്യൂഷൻ ഫീസ് എന്നിവയ്ക്കൊക്കെ ഇളവു ലഭിക്കുന്ന 80 സി (ഒന്നര ലക്ഷം രൂപ വരെ)
മെഡി ക്ലെയിമിനുള്ള 80 ഡി വകുപ്പു പ്രകാരമുള്ള 50,000 രൂപ വരെ കഴിവുകൾ.80 സിസിസി, 80 സിസിഡി, 90 ഡിഡിബി, 80 ഇ, 80 ഇഇ, 80 ഇഇഎ, 80 ജി,80 ജിജി മുതലായ കിഴിവുകൾ. ബിസിനസ് വരുമാനക്കാർക്ക് 31 (1) (iia) മുതലായ വകുപ്പുകൾ പ്രകാരമുള്ള അധിക ഡിപ്രിസിയേഷനും 35 (2എഎ) 35എഡി 35 സിസിസി വകുപ്പുകൾ പ്രകാരമുള്ള കിഴിവുകളും.ഫാമിലി പെൻഷൻകാർക്ക് 15,000 രൂപയുടെ കിഴിവും ഉണ്ടാവില്ല. വകുപ്പുകളിൽപ്പെടുന്ന കിഴിവുകൾ പലതും എടുക്കാൻ പാടില്ല.
അംഗീകൃത പെൻഷൻ സ്കീമിലേക്കുള്ള 80 സിസിഡി (2) പ്രകാരമുള്ള കിഴിവ് ലഭിക്കും.
ഇളവുകൾ എടുത്തുള്ള വരുമാനത്തിനുമേൽ കൂടിയ നിരക്കിൽ നികുതി നൽകണോ അതോ ഇളവുകളില്ലാതെയുള്ള വരുമാനത്തിന്മേൽ കുറഞ്ഞ നിരക്കിൽ നികുതി അടയ്ക്കണോ എന്ന് നികുതിദായകനു തീരുമാനിക്കാം. റിട്ടേൺ നൽകേണ്ട തീയതി 2021 ജൂലൈ 31നകം തിരഞ്ഞെടുക്കണമെന്നു മാത്രം. ഓഡിറ്റ് ബാധ്യതയുള്ളവർക്ക് 2021 സെപ്റ്റംബർ 30 വരെ സമയമുണ്ട്.
ഓഡിറ്റ് പരിധിയിൽ മാറ്റം
ഓഡിറ്റ് പരിധി ഒരു കോടിയിൽ നിന്ന് 5 കോടി രൂപയാക്കി. രണ്ടു നിബന്ധനകളുണ്ട്. പണമായുള്ള വരവ് മൊത്തം വിറ്റുവരവിന്റെ 5 ശതമാനത്തിൽ കൂടാൻ പാടില്ല. മൊത്തം ചെലവിന്റെ 5 ശതമാനത്തിലധികം പണമായി പാടില്ല.
അതായത് വരവിന്റെ 95 ശതമാനവും ചെലവിന്റെ 95 ശതമാനവും ബാങ്ക് വഴിയാണെങ്കിൽ മാത്രമേ 5 കോടിയിൽ താഴെ വിറ്റുവരവുള്ളവർക്ക് ഓഡിറ്റ് ഒഴിവിന്റെ ആനുകൂല്യമുള്ളൂ. (ആനുമാനിക സമ്പ്രദായത്തിൽ നികുതി അടയ്ക്കുന്നവർക്ക് 2 കോടി രൂപ വരെ ഓഡിറ്റ് ഒഴിവ് തുടരുന്നുണ്ട്).
ആദായനികുതി ബാധ്യത ഇനി എങ്ങനെ ?
പുതിയ ആദായ നികുതി പരിഷ്കരണം നടപ്പാക്കുകയാണെങ്കിലും, നികുതി ദായകന് നിലവിലെ രീതി തന്നെ തുടരാനുള്ള അവസരമുണ്ട്.
2 രീതികൾ ഓരോന്നും എത്രത്തോളം നികുതി ബാധ്യതയാണുണ്ടാക്കുക, ഇളവുകൾ പരമാവധി പ്രയോജനപ്പെടുത്തിയുള്ള പഴയ രീതിയാണോ ഇളവുകളില്ലാതെ കുറഞ്ഞ നിരക്കിലുള്ള പുതിയ രീതിയാണോ നല്ലത് ? പലവിധത്തിലുള്ള വരുമാനക്കാരുടെ ഉദാഹരണങ്ങൾ നോക്കാം.
ഓഹരി: നികുതി ഉടമ നൽകണം
ഓഹരിയിൽ നിന്നുള്ള ലാഭവിഹിതത്തിന് ഓഹരി ഉടമ തന്നെ നികുതി നൽകണം. മ്യൂച്വൽ ഫണ്ടുകളിൽ നിന്നുള്ള വരുമാനത്തിനും നികുതി നൽകണം. മ്യൂച്വൽ ഫണ്ടിന്റെ കാര്യത്തിൽ ചെലവുകൾക്ക് 57ാം വകുപ്പു പ്രകാരമുള്ള കിഴിവ് വരുമാനത്തിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തും. 2003 മുതലാണ് ഓഹരിയിൽ നിന്നുള്ള ലാഭവിഹിതത്തിന് കമ്പനി ഡിവിഡന്റ് ഡിസ്ട്രിബ്യൂഷൻ ടാക്സ് നൽകണമെന്ന നിയമം കൊണ്ടുവന്നത്.
വിവാദ് സെ വിശ്വാസ് സ്കീം
ആദായനികുതി അപ്പീലുകൾ തീർപ്പാക്കാനുള്ള വിവാദ് സെ വിശ്വാസ് സ്കീം ഉപയോഗപ്പെടുത്തുന്നവർ നികുതി മുഴുവനും അടയ്ക്കണം. 2020 മാർച്ച് 31നകം അടച്ചാൽ പലിശ, പിഴ മുഴുവൻ ഒഴിവാകും. അതിനു ശേഷം 2020 ജൂൺ 30വരെ സ്കീം പ്രകാരം നികുതിക്കു പുറമെ കുറച്ചു തുകകൂടി അടയ്ക്കേണ്ടി വരും.
ഏതു രീതി തിരഞ്ഞെടുക്കണം?
പുതിയ നികുതി നിരക്കുകൾ പ്രഖ്യാപിച്ചപ്പോൾ ഇളവുകളോടു കൂടിയ പഴയ രീതിയിൽ തുടരാനുള്ള അവസരം നൽകിയതോടെ ഏതു രീതിയാകും ഗുണകരമെന്നത് പലർക്കും ആശയക്കുഴപ്പമായി. 80 സി പ്രകാരമുള്ള 1.5 ലക്ഷം രൂപ പൂർണമായി ഉപയോഗപ്പെടുത്താനുള്ളവർക്ക് 50,000 രൂപ അടിസ്ഥാന കിഴിവുകൂടി ചേരുന്നതോടെ 2 ലക്ഷം രൂപയുടെ ഇളവുകൾ ലഭിക്കും.
അങ്ങനെയുള്ളവരിൽ രണ്ടു വിഭാഗവും തുല്യ നികുതിയിലെത്തുക ആകെ വരുമാനം 12,25,000 രൂപയിലെത്തുമ്പോഴാണ്. അപ്പോൾ ഇരുവിഭാഗത്തിനും നികുതി ബാധ്യത 1,24,800 രൂപ (4,800 രൂപ സെസ് ഉൾപ്പെടെ) ആകും. അതിനു മുകളിലേക്കു വരുമാനം ഉയർന്നാൽ മാത്രമേ ഇളവുകൾ ഉപേക്ഷിച്ചുകൊണ്ടുള്ള പുതിയ നികുതി സ്ലാബിലേക്കു മാറേണ്ടതുള്ളൂ.
കാരണം 2 ലക്ഷം രൂപ ഇളവുകൾ കഴിച്ച് 10,25,000 രൂപയ്ക്കു മാത്രമേ പഴയ രീതിയിൽ നികുതി കൊടുക്കേണ്ടതുള്ളൂ. ഇതിനു പുറമേ, മെഡിക്ലെയിം ഇൻഷുറൻസ്, ഭവന വായ്പാ പലിശ എന്നിവയുമുള്ളവരാണെങ്കിൽ കുടുതൽ ഇളവു ലഭിക്കുമെന്നതിനാൽ പുതിയ രീതിയിലേക്കു മാറുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതില്ല.
അതേ സമയം, 80 സി, ഭവനവായ്പാ പലിശ തുടങ്ങിയ കിഴിവുകൾ ലഭിക്കാനില്ലാത്തവരും ശമ്പളവരുമാനക്കാർക്കുള്ള 50,000 രൂപയുടെ അടിസ്ഥാന കിഴിവിന് അർഹരല്ലാത്തവരുമാണെങ്കിൽ പുതിയ രീതി ഗുണകരമായേക്കാം. പക്ഷേ, ഇതു രണ്ടും തമ്മിൽ കണക്കു കൂട്ടി വ്യത്യാസം മനസ്സിലാക്കിയ ശേഷമേ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ. ഉദാഹരണമായി 7.5 ലക്ഷം രൂപ വരുമാനമുള്ള വ്യക്തിക്ക് 80 സി പ്രകാരം ഒരു ലക്ഷം രൂപയും 50,000 രൂപ അടിസ്ഥാന കിഴിവും ലഭ്യമാണെങ്കിൽ പഴയ രീതി പ്രകാരം 32,500 രൂപയാണ് നികുതി വരിക. ഇത് പുതിയ നിരക്കുകളിലാവുമ്പോൾ 37,500 രൂപ വരും.
പ്രോവിഡന്റ് ഫണ്ട് വിഹിതം കൂടിയാൽ നികുതി
തൊഴിലുടമ അംഗീകൃത പ്രോവിഡന്റ് ഫണ്ടിലേക്കു നൽകുന്ന വിഹിതത്തിന്, ശമ്പളത്തിന്റെ 12 ശതമാനത്തിൽ കൂടിയാൽ മാത്രമെ ജീവനക്കാരന് നികുതി ബാധ്യതയുള്ളൂ.അംഗീകൃത സൂപ്പർ ആനുവേഷൻ ഫണ്ടിലേക്കുള്ള വിഹിതത്തിന് ഒന്നര ലക്ഷം വരെ നികുതി കിഴിവുണ്ട്. നാഷനൽ പെൻഷൻ ഫണ്ടിലേക്കുള്ളതിന് ശമ്പളത്തിന്റെ 14% വരെ കിഴിവുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍