ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ വീഴാൻ ഒരുങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലേക്ക്; ഉള്ളതെല്ലാം വാരിക്കോരി കൊടുത്ത് കഴിഞ്ഞപ്പോൾ ഖജനാവ് കാലി; ഇനി സകല സാധനങ്ങൾക്കും നികുതി കൂടും; ഋഷി സുനക് അകപ്പെട്ടത് ചക്രവ്യുഹത്തിൽ
സ്വന്തം ലേഖകൻ
സാമൂഹിക അകലം പാലിക്കുന്നിടത്തോളം കാലം സാമ്പത്തിക പുരോഗതിയും അകന്നു തന്നെ നിൽക്കും എന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ബ്രിട്ടൻ മുൻ ചാൻസലർ ലോർഡ് ലാമന്റും ഈ അഭിപ്രായക്കാരനാണ്. ബ്രിട്ടന്റെ കാര്യത്തിലെങ്കിലും ഇത് ശരിയാണ് എന്നാണ് കണക്കുകൾ അടിവരയിട്ടു പറയുന്നതും. മുൻപെങ്ങും കാണാത്ത തരത്തിലുള്ള സാമ്പത്തിക തകർച്ചയാണ് ലോക്ക്ഡൗൺ ബ്രിട്ടന് നൽകിയിരിക്കുന്നത്. കാര്യങ്ങൾ ഇതേ രീതിയിൽ തുടരുകയാണെങ്കിൽ, 2021 അവസാനത്തോടെ മാത്രമേ ബ്രിട്ടൻ പൂർവ്വ സ്ഥിതിയിൽ എത്താനാകു എന്നാണ് വിദഗ്ദരുടെ കണക്കുകൂട്ടലുകൾ.
ഈ വർഷത്തെ ആദ്യ പാദത്തിൽ ജി ഡി പിയിൽ വന്ന കുറവ് 2 ശതമാനമായിരുന്നു. അതിൽ മാർച്ച് മാസത്തിൽ മാത്രം ജി ഡി പി താഴ്ന്നത് 5.8 ശതമാനവും. ഇതുവരെയുള്ളതിൽ ഏറ്റവും കൂടിയ പ്രതിമാസ കുറവാണിത്. എന്നാൽ ഇത് വലിയൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത് മാർച്ച് മാസത്തിൽ ഒരാഴ്ച്ച മാത്രമേ ലോക്ക്ഡൗൺ ഉണ്ടായിരുന്നുള്ളു എന്ന വസ്തുതയാണ്.
സാമ്പത്തിക സ്ഥിതി ഉയർന്ന് തുടങ്ങുന്നതിന് മുൻപായി ഈ രണ്ടാം പാദത്തിൽ ജി ഡി പി നിരക്കിൽ 25% കുറവുണ്ടാകുമെന്നാണ് എൻ ഐ ഇ എസ് ആർ പറയുന്നത്. അതായത്, വർഷത്തിൽ 14% കുറവുണ്ടാകും. 1709 ലെ യൂറോപ്പിലെ വൻ മഞ്ഞുവീഴ്ച്ചക്ക് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ സാമ്പത്തിക തകർച്ചയായിരിക്കും ബ്രിട്ടൻ അഭിമുഖീകരിക്കുക എന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
മൊത്തം തൊഴിലിൽ 10% ത്തിൽ ഏറെ നൽകുന്ന ഹോസ്പിറ്റാലിറ്റി വ്യവസായം, വ്യോമഗതാഗതം, പൊതുഗതാഗതം എന്നിവ സാമൂഹിക അകലം പാലിക്കുന്നിടത്തോളം കാലം അതിന്റെ പൂർണ്ണ ക്ഷമതയിൽ പ്രവർത്തിപ്പിക്കാനാകില്ല. അതുകൊണ്ട് തന്നെ സാമൂഹിക അകലം പാലിക്കൽ നിർദ്ദേശങ്ങൾ നിലനിൽക്കുന്നിടത്തോളം കാലം സാമ്പത്തിക പുരോഗതി കൈവരിക്കുക അസാദ്ധ്യമെന്നു തന്നെയാണ് മുൻ ചാൻസലർ അഭിപ്രായപ്പെടുന്നത്. ഇന്നലെ എഫ് ടി എസ് ഇ 1.5 ശതമാനം താഴ്ന്ന് 5,904.5 ലാണ് ക്ലോസ് ചെയ്തത്.
കൂടുതൽ ഭീതിദമായ ചിത്രം പുറത്തുവന്നത് നികുതി വർദ്ധിപ്പിക്കുവാനുള്ള സാദ്ധ്യത നിഷേധിക്കുന്നില്ലെന്നും, പൊതുകാര്യങ്ങൾക്കുള്ള ചെലവുകൾ നിയന്ത്രിക്കേണ്ടിവരുമെന്നും ചാൻസലർ ഋഷി സുനാക് പറയുന്ന ട്രഷറി രേഖകൾ ചോർന്നതോടെയാണ്. ഭരണകൂടം എല്ലാ സാദ്ധ്യതകളും ആലോചിക്കുന്നു എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. പൊതു സമ്പദ്ഘടനയിൽ 300 ബില്ല്യൺ പൗണ്ടിന്റെ ആഘാതം സൂചിപ്പിക്കുന്ന റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിന് സർക്കാർ തിനിഞ്ഞത് എന്നാണ് കരുതപ്പെടുന്നത്.
എന്നാൽ ഇത് വെറും സാമ്പത്തിക മാന്ദ്യമല്ലെന്നും മഹാമാന്ദ്യം തന്നെയാണെന്നുമാണ് ഐ എഫ് എസ് ഡയറക്ടർ പോൾ ജോൺസൺ പറയുന്നത്. തകർച്ചയുടെ നിരക്ക് അത്രമാത്രം വലുതാണെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഇത്രനാളും ഉണ്ടായതുപോലുള്ള സാമ്പത്തിക മാന്ദ്യമല്ല ഇത്. തികച്ചും വ്യത്യസ്തമായ ഒരു കാരണത്താൽ, അതിനോട് സർക്കാർ പ്രതികരിച്ച തികച്ചും വ്യത്യസ്തമായ ഒരു രീതിയാൽ ഉണ്ടായ സാമ്പത്തികമാന്ദ്യമാണിതെന്ന് ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. അതുകൊണ്ട് തന്നെ ഇത് വ്യത്യസ്തമായ രീതിയിൽ കൈകാര്യം ചെയ്ത് ഇതിൽ നിന്നും രക്ഷനേടണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
വിവിധ പഠനങ്ങൾ പറയുന്നത് ഈ പാദത്തിൽ ജി ഡി പിയിൽ ഉണ്ടാകാൻ പോകുന്ന കുറവ് 25-30% ആയിരിക്കുമെന്നാണ്. ഏറ്റവും ശുഭാപ്തി വിശ്വാസമുള്ളവർ പോലും പറയുന്നത് ഈ വർഷത്തെ മൊത്തം ജി ഡി പിയിൽ ഉണ്ടാകുന്ന കുറവ് 7% ആയിരിക്കുമെന്നാണ്. അതായത്, അടുത്ത വർഷം അന്ത്യത്തോടെ അല്ലാതെ ഇതിൽ നിന്നും കരകയറുക അസാദ്ധ്യമായിരിക്കും എന്നർത്ഥം. എന്നാൽ ഇതു തന്നെ സാദ്ധ്യമാകണമെങ്കിൽ, ലോക്ക്ഡൗൺ നീക്കം ചെയ്യുകയും അതേ സമയം പൊതുജന സുരക്ഷ ഉറപ്പാക്കുകയും വേണമെന്നും സാമ്പത്തിക വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
കെട്ടിട നിർമ്മാണം, ഉല്പാദന മേഖല എന്നിങ്ങനെയുള്ള അപ്സ്ട്രീം മേഖലകൾ തുറന്ന് പ്രവർത്തിക്കുന്നത് സാമ്പത്തികഘടനക്ക് തീർച്ചയായും ഉത്തേജനം പകരും എന്നാൽ ഒരു വാക്സിൻ കണ്ടുപിടിക്കാതിരിക്കുന്നത്, അപകട സാദ്ധ്യത വളർത്തുകയും കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിലേക്ക് നയിക്കുമെന്നുമാണ് വിദഗ്ദർ പറയുന്നത്.
വരുമാന നികുതി, മൂല്യവർദ്ധിത നികുതി, നാഷണൽ ഇൻഷുറൻസ് എന്നിവയിൽ വർദ്ധനവ് വരുത്തില്ലെന്നാണ് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നതെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ അതിനെല്ലാം മുതിരേണ്ടി വന്നേക്കാം. അതേ സമയം, വ്യവസായ സ്ഥാപനങ്ങൾ ആഗസ്റ്റിനു ശേഷവും സർക്കാർ ഉത്തരവ് പ്രകാരം അടഞ്ഞുകിടക്കുകയാണെങ്കിൽ തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരത്തുക നൽകുവാനുള്ള ബാദ്ധ്യത വ്യവസായ സ്ഥാപനങ്ങൾക്ക് കൈവന്നേക്കാം എന്നും കണക്കാക്കപ്പെടുന്നു. സാമ്പത്തിക ബാദ്ധ്യത പെരുകുന്നതനുസരിച്ച് വേതനം കുറയ്ക്കുന്നതുൾപ്പടെയുള്ള നടപടികളും ഉണ്ടായേക്കാം.
ഏറ്റവും മോശമായ സാഹചര്യത്തിൽ ബജറ്റ് കമ്മി 516 ബില്ല്യൺ പൗണ്ടായി വർദ്ധിച്ചേക്കാം എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് വാർഷിക നികുതികളിൽ 90 ബില്ല്യൺ ഡോളറിന്റെ വർദ്ധനയോ അല്ലെങ്കിൽ പൊതു ചെലവുകളിൽ കുറവോ ആവശ്യപ്പെടുന്നു. അതേസമയം, രാജ്യം എത്രയും പെട്ടെന്ന് ഈ അവസ്ഥ തരണം ചെയ്യുന്നു എന്ന ഏറ്റവും ശുഭോദകമായ അവസരത്തിൽ പോലും 209 ബില്ല്യൺ പൗണ്ടിന്റെ കമ്മി ഉണ്ടാകും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതായത്, എത് സാഹചര്യത്തിലായാലും നികുതി വർദ്ധനവും പൊതു ചെലവു കുറയ്ക്കലും അനിവാര്യമാണെന്നർത്ഥം.
ഇതിനിടയിൽ , ചെറുകിട വ്യവസായങ്ങൾക്കിടയിൽ നടത്തിയ ഒരു സർവ്വേയിൽ തെളിഞ്ഞത് അവയിൽ മൂന്നിൽ ഒരെണ്ണം വീതം ഇനി പ്രവർത്തിക്കില്ല എന്നാണ്. ഇത് സർക്കാരിന് കൂടുതൽ ബാദ്ധ്യത വരുത്തിവയ്ക്കും. 5000 ത്തിൽ അധികം ബ്രിട്ടീഷ് കമ്പനികൾക്കിടയിൽ നടത്തിയ മറ്റൊരു സർവ്വേ പറയുന്നത് പത്തിൽ ഏഴ് പേരും ജോബ് റിട്ടെൻഷൻ പദ്ധതി ഉപയോഗപ്പെടുത്തുന്നു എന്നാണ്. മൂന്നിൽ ഒന്ന് വ്യവസായ സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണത്തിൽ ഇനിയും കുറവ് വരുത്തുമെന്നും കാണിക്കുന്നു.
Stories you may Like
- ഋഷി സുനക് ഹിന്ദുവാണോ എന്ന് സംശയിച്ച സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്കുള്ള മറുപടി
- ഹിരോഷിമയിൽ താരമായി സെലെൻസ്കിയും മോദിയും
- കുട്ടിക്കാലത്ത് താനും വംശീയതയുടെ ഇരയായിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്
- ഹിന്ദുവായതിൽ തനിക്ക് അഭിമാനം: ഋഷി സുനക്
- ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകൾ തുടരും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍