നൂറുരൂപ നോട്ടുകൾ കിട്ടാനില്ല; കറൻസി നിരോധിച്ചതിനു പിന്നാലെ മോദിയെ പുകഴ്ത്തിയവർ ഇപ്പോൾ പ്ളേറ്റു മാറ്റിത്തുടങ്ങി; വൻകിട സ്ഥാപനങ്ങളിൽ കച്ചവടം ഓൺലൈൻവഴി പൊടിപൊടിക്കുമ്പോൾ ഈച്ചയാട്ടിയിരുന്ന് ചില്ലറ കച്ചവടക്കാർ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കള്ളപ്പണവും കള്ളനോട്ടും നിരോധിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച കറൻസി നിരോധനം നാലുനാൾ പിന്നിടുമ്പോഴേക്കും ആദ്യമുണ്ടായിരുന്ന അനുകൂല ട്രെൻഡുകൾ മാറിത്തുടങ്ങുന്നു. ഉദ്ദേശ്യശുദ്ധി നല്ലതാണെന്ന് പറഞ്ഞിരുന്നവരും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ മോദിയെ വാനോളം പുകഴ്ത്തിയിരുന്നവർപോലും പഴയ നോട്ടുകൾ ആവശ്യപ്രകാരം മാറ്റിക്കിട്ടുന്നില്ലെന്ന് വന്നതോടെ ഇപ്പോൾ എതിർപ്പിന്റെ സ്വരം ഉയർത്തിത്തുടങ്ങി. രാജ്യത്തെ ഭൂരിഭാഗം വരുന്ന ജനങ്ങളും ഇന്റർനെറ്റ് ഇടപാടുകളിലും പഌസ്റ്റിക് മണിയുടെ വിനിയോഗത്തിലും നിരക്ഷരരാണ് എന്നത് മനസ്സിലാക്കാതെയുള്ള നടപടിയാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന വിമർശനമാണ് ഉയരുന്നത്.
രാജ്യത്ത് ഉപയോഗത്തിലിരുന്ന കറൻസിയുടെ 84 ശതമാനവും നിരോധിക്കപ്പെട്ട ആയിരത്തിന്റെയും അഞ്ഞൂറിന്റെയും രൂപത്തിലായിരുന്നു. അതിനാൽത്തന്നെ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് മിച്ചമുള്ള 16 ശതമാനം കറൻസി മാത്രമെ പോക്കറ്റിലുള്ളൂ എന്ന വസ്തുതയാണ് ഒറ്റയടിക്ക് ഉണ്ടായത്. പ്രാബല്യത്തിലുള്ള, നൂറിൽത്താഴെ ഡിനോമിനേഷനുകളുടെ നോട്ടുകളാകട്ടെ ആറുമുതൽ ഏഴു ശതമാനം വരെ ബാങ്കുകളിലും പലരുടേയും കൈവശവും ഇരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ വെറും ഒമ്പതു ശതമാനത്തോളം കറൻസിയിലേക്ക് ദൈനംദിനാവശ്യങ്ങൾക്ക് കറൻസി വിനിമയം ചുരുക്കിയെടുക്കേണ്ട സാഹചര്യമാണ് ഇരുട്ടിവെളുക്കുമ്പോൾ ഉണ്ടായത്.
ഈ സാഹചര്യത്തിൽ നിന്ന് കരകയറാൻ അത്രയെളുപ്പമൊന്നും രാജ്യത്തിന് ആകില്ല എന്നതാണ് ഇപ്പോൾ അനുദിനം കറൻസി നിരോധനം പ്രതിസന്ധി രൂക്ഷമാക്കുന്നതിന് കാരണം. നിരോധിക്കപ്പെട്ട കറൻസിക്ക് പകരം എത്തിയതാകട്ടെ രണ്ടായിരം രൂപയുടെ നോട്ടാണ്. ബാങ്കുകളിൽ നിന്ന് ഒരു ദിവസം പഴയ കറൻസി മാറ്റിയെടുക്കുന്നതിന് 4000 രൂപയുടെ പരിധി നിശ്ചയിച്ചതും ഇത് ഒരാൾക്ക് ഒരു തവണയേ മാറ്റാനാകൂ എന്ന് നിഷ്കർഷിച്ചതും കൂടിയാകുമ്പോൾ ശരിക്കും ചെറിയ തുകകളുടെ വിനിമയം പ്രതിസന്ധിയിലായിരിക്കുകയാണ്.
വീട്ടിൽ ചെറിയ തുകകൾ കൈവശം വച്ചിരുന്ന സാധാരണക്കാരാണ് ഇതിലൂടെ വൻ പ്രതിസന്ധിയിലായത്. വിവിധ ആവശ്യങ്ങൾക്ക് തുകയില്ലാതാകുമ്പോൾ അത് മാറ്റിയെടുക്കാൻ എത്തുന്നവർക്ക് നൽകാൻ ബാങ്കിലും ചില്ലറയില്ലാതാകുന്നു. നാലായിരത്തിന്റെ പഴയ കറൻസി മാറ്റിവാങ്ങുന്നവരിൽ പലർക്കും ഇതോടെ രണ്ടായിരത്തിന്റെ രണ്ടു നോട്ടുകൾ നൽകേണ്ട ദുരവസ്ഥയിലാണ് ബാങ്കുകാരും. ചില്ലറയില്ലാതെ സംഘർഷം പലയിടത്തും വർധിക്കുന്ന സാഹചര്യമാണുള്ളത്.
നിരോധനത്തിന്റെ ആദ്യ രണ്ടുദിനങ്ങൾ പിന്നിടുന്നതോടെയാണ് എടിഎമ്മുകൾ തുറന്നത്. ഇവിടെയാകട്ടെ നൂറിന്റെ കെട്ടുകൾ നിറച്ചാൽ അരമണിക്കൂറിനകം കാലിയാകുന്ന സ്ഥിതിയുമാണ്. അക്കൗണ്ടുകളിൽ നിന്ന് കറൻസിയായി ദിവസം 10000 രൂപവരെയും ആഴ്ചയിൽ പരമാവധി 20000 രൂപയും പിൻവലിക്കാമെന്നാണ് പരിധി. പക്ഷേ, ഇങ്ങനെ എടുക്കുമ്പോൾ രണ്ടായിരം രൂപയുടെ നോട്ടുകളാണ് കിട്ടുന്നതെങ്കിൽ സംഗതി കുഴയും. ചെറിയ ആവശ്യങ്ങൾക്ക് ചില്ലറയില്ലാതെ പരക്കം പായേണ്ടിവരും.
നിരോധനത്തിന്റെ നാലാംനാൾ തന്നെ സ്ഥിതി ഇങ്ങനെ ആയതോടെ ചില്ലറ വിൽപനക്കാരും ചെറിയ തുകകളുടെ പണമിടപാട് നടത്തുന്നവരും നെട്ടോട്ടമോടുന്നു. പലരും പണമെടുക്കാൻ ഓഫീസിൽ നിന്ന് അവധിയെടുത്തുതന്നെ ബാങ്കുകളിൽ എത്തിയ സ്ഥിതിയായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ. ബാങ്ക് അക്കൗണ്ടില്ലാത്തവരും ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ അക്കൗണ്ടില്ലാത്തവരുമെല്ലാം ശരിക്കും വെട്ടിലായി. സ്വന്തം പേഴ്സിൽ കാശില്ലാതിരിക്കുകയും ഇ-പേഴ്സിൽ കാശുണ്ടായിട്ടും കാര്യമില്ലാതിരിക്കുകയും ചെയ്യുന്ന സ്ഥിതിയിലായവരും നിരവധി.
കാര്യങ്ങൾ ഇന്നത്തോടെ മാറും, അല്ലെങ്കിൽ നാളെ എല്ലാം ശരിയാകുമെന്നെല്ലാം വിശ്വസിച്ചിരുന്നവർ ഇപ്പോൾ മാറി ചിന്തിച്ചുതുടങ്ങി. ബാങ്കുകളിൽ നിന്ന കുറഞ്ഞ തുകകളേ പിൻവലിക്കാനാകൂ എന്നതിനാലും അവരുടെ പക്കൽ തന്നെ നൂറിന്റെ നോട്ടുകളുടെ എണ്ണം വളരെ കുറവാണ് എന്നതിനാലും വിപണിയിൽ കറൻസി ക്ഷാമം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. എടിഎമ്മുകൾ എല്ലാം കാര്യക്ഷമമായി പ്രവർത്തിച്ചുതുടങ്ങാൻ എത്ര ദിവസം വേണ്ടിവരുമെന്നുപോലും ബാങ്ക് ഉദ്യോഗസ്ഥർക്കുതന്നെ തിട്ടമില്ല. നൂറുരൂപയുടെ വൻ ക്ഷാമം നേരിടുന്നുണ്ട്. ഈ അവസ്ഥ കുറച്ചുദിവസം കൂടി തുടർന്നുപോയാൽ വൻ സാമ്പത്തിക കലാപംതന്നെ രാജ്യത്ത് ഉണ്ടായേക്കുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകഴിഞ്ഞു.
ക്രെഡിറ്റ് കാർഡോ, ഡെബിറ്റ് കാർഡോ ഉപയോഗിക്കാത്ത ചെറുകിട കച്ചവടക്കാർക്കും സാധാരണക്കാർക്കും കൂലിപ്പണിക്കാർക്കും തെരുവോര കച്ചവടക്കാർക്കുമെല്ലാമാണ് ഇപ്പോഴത്തെ സ്ഥിതി പ്രശ്നം സൃഷ്ടിക്കുന്നത്. അതല്ലാത്തവർക്ക് ഇടപാടുകൾ കാർഡുവഴി കുറച്ചെങ്കിലും സാധ്യമാകുന്നുമുണ്ട്. പാലും മീനും വാങ്ങുന്നതുമുതൽ ആശുപത്രിയിൽ അത്യാവശ്യത്തിന് നൽകാൻപോലും സാധാരണക്കാർ വിഷമിക്കുന്നു.
അത്രയ്ക്കും രൂക്ഷമായിരിക്കുകയാണ് ചെറിയ തുകകളുടെ വിനിമയം. ബാങ്കുകളിൽ നിന്ന് മാറിനൽകാനും എടിഎമ്മുകളിൽ യഥേഷ്ടം നിറയ്ക്കാനും നൂറുരൂപയുടേ നോട്ടുകൾ എത്തിക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാരും റിസർവ് ബാങ്കും മുൻകൈ എടുത്തില്ലെന്നതാണ് ഇപ്പോൾ പ്രതിസന്ധി രൂക്ഷമാക്കുന്നത്. ഇതോടെ ഈ ദിവസങ്ങളിലെ കച്ചവടം പ്ലാസ്റ്റിക് മണിയിലൂടെ പൊലിപ്പിക്കുകയാണ് സൂപ്പർമാർക്കറ്റുകളും വൻകിട വ്യാപാരശാലകളും.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- സുഹൃത്തിന്റെ എടിഎം കാർഡ് തട്ടിയെടുത്ത് പണം പിൻവലിച്ചു; യുവാവ് അറസ്റ്റിൽ
- എടിഎം കൗണ്ടറിൽ സഹായിക്കാനെത്തി പണം തട്ടിയ യുവാവ് അറസ്റ്റിൽ
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- ചരിത്ര പുസ്തകങ്ങളിൽ ഇടം ഉറപ്പിച്ചു നരേന്ദ്ര മോദി
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍