ആധാറോ പാൻ കാർഡോ കാണിച്ചു കയ്യിൽ ഇരിക്കുന്ന പണം എത്ര ആണെങ്കിലും ബാങ്കിലേക്ക് നിക്ഷേപിച്ചോളൂ..; ഒരു ഉറവിടവും തൽക്കാലം ആരും ചോദിക്കില്ല; പണി വരിക ഒരു വർഷം കഴിഞ്ഞു ആദായ നികുതിക്കാർ വടിയുമായി രംഗത്തിറങ്ങുമ്പോൾ; അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണത്തിന്റെ പേരിലും സാധാരണക്കാരനെ കാത്തിരിക്കുന്നത് നരക യാതന
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: നോട്ട് അസാധു ആക്കിയ സംഭവനുമായി ബന്ധപ്പെട്ട് ചില സംശയങ്ങൾ സാധാരണക്കാർക്കിടയിൽ ഇനിയും മാറിയിട്ടില്ല. പഴയ നോട്ടുകൾ എല്ലാം ബാങ്കിൽ നിക്ഷേപിച്ചാൽ 200 ശതമാനം നികുതി അടയ്ക്കണം, കൈവശം ഉള്ള പണം എല്ലാം നഷ്ടമാകും എന്ന പേടിയാണ് ഈ ദിവസങ്ങളിൽ ജനങ്ങളെ കൂടുതൽ പരിഭ്രാന്തരാക്കിയത്. വാർത്തകളിൽ നിറഞ്ഞതും ഇതുമായി ബന്ധപ്പെട്ട വാർത്തകളാണ്. നല്ല ഒരു കാര്യം നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചപ്പോൾ അതിനെ തലങ്ങും വിലങ്ങും കീറിമുറിച്ചു കൊണ്ട് ചർച്ചകളെന്ന വിമർശനവും എത്തി.
ആകെ ഉള്ള സമ്പാദ്യം നഷ്ടപ്പെട്ടു പോകുമോ എന്ന പേടിയിൽ ദിവസങ്ങൾ തള്ളി നീക്കിയവരും ചില്ലറയല്ല. യഥാർത്ഥത്തിൽ 200 ശതമാനം നികുതി അടയ്ക്കേണ്ട ആവശ്യമില്ലെന്ന വാദവുമായി കേന്ദ്ര സർക്കാരും എത്തി. ഇത് സത്യവുമാണ്. എന്നാൽ ഇതിലും ചതിക്കുഴികൾ ഉണ്ട്. രണ്ടരലക്ഷം രൂപവരെയുള്ള ഏത്ര തുകയും ഉറവിടം വെളിപ്പെടുത്താതെ നിക്ഷേപിക്കാം. എന്നാൽ ഇങ്ങനെ വെളിപ്പെടുത്തുന്ന പണത്തിന് ഉറവിടം വെളിപ്പെടുത്തേണ്ടി വരും. അത് വർഷാവസാനം കണക്കെടുപ്പ് നടക്കുമ്പോൾ മാത്രമായിരിക്കും. അന്ന് നിക്ഷേപിച്ച തുകയുടെ ഉറവിടം ആദായ നികുതി വകുപ്പ് തേടും. അപ്പോഴാകും കള്ളപ്പണം ഇപ്പോൾ ബാങ്കിൽ നിക്ഷേപിച്ചവർ കുടുങ്ങുക. അതുകൊണ്ടാണ് വൻകിടക്കാർ പണം റോഡിൽ തള്ളുന്നതും മറ്റും.
രണ്ടര ലക്ഷമാണ് നികുതി അടയ്ക്കാതിരിക്കാനുള്ള വരുമാന പരിധി. ഈ സാഹചര്യത്തിലാണ് അതുവരെയുള്ള നിക്ഷേപങ്ങൾക്ക് ഉറവിടം തിരക്കാതെ ബാങ്കിൽ ഇടാൻ അവസരം ഒരുക്കുന്നത്. എന്നാൽ വാർഷിക വരുമാനത്തിനൊപ്പം ഈ നിക്ഷേപം കൂടി കൂട്ടുമ്പോൾ രണ്ടര ലക്ഷം കവിയും. ഈ സമയം ആദായനികുതി വകുപ്പിന് ഇടപെടാം. അവർക്ക് നിയമപരമായി തന്നെ ഉറവിടം തേടാം. അത് നൽകിയില്ലെങ്കിൽ നിക്ഷേപം കള്ളപ്പണമായി കണ്ട് നടപടിയുമെടുക്കാം. ഈ സമയം നികുതിയും പിഴപ്പലിശയും ചേർത്ത് ഈടാക്കുകയും ചെയ്യാം. നിലവിൽ പിഴപ്പലിശ 200 ശതമാനമാണെന്ന പ്രചരണം ശക്തമാണ്. എന്നാൽ ഇത് നിലവിൽ 95 ശതമാനം മാത്രമാണ്. നികുതി അടയ്ക്കേണ്ടി വരുന്നത് കണക്കിൽ കൂടുതൽ പണം കൈവശം വച്ചവരാണ്. അതായത് പൂഴ്ത്തിവച്ച കള്ളപ്പണത്തിനാണ് നികുതി കെട്ടേണ്ടത്.
ഒരാളുടെ കൈയിൽ 1 കോടി രൂപയുടെ പഴയ നോട്ടുകൾ ഉണ്ടെന്ന് കരുതുക. ബാങ്കിൽ നിക്ഷേപിക്കാൻ സർക്കാർ അനുവദിച്ച സമയം ഡിസംബർ 31 വരെയാണ്. ബാങ്കിൽ ഇത്രയും തുക നിക്ഷേപിക്കണമെങ്കിൽ തീർച്ചയായും അയാൾ പണത്തിന്റെ ഉറവിടം കാണിക്കണം. അതോടൊപ്പം തന്നെ നികുതി അടയ്ക്കേണ്ടിയും വരും. നിക്ഷേപകന്റെ വാദങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കാം.., ഒന്നാമതായി, എന്റെ കൈയിലുള്ള പണം തീർത്തും നോർമൽ പണമാണ്. കള്ളപ്പണമല്ല, എന്ന് അയാൾക്ക് വാദിച്ചെടുക്കാം. കാരണം, ചില ബിസിനസ് സ്ഥാപനത്തിൽ ഓരോ ദിവസവും വലിയ പണമിടപാട് നടക്കാനും ബാലൻസ് വരാനും സാധ്യതയുണ്ട്. അങ്ങനെ സ്ഥാപനത്തിൽ ബാലൻസ് വന്നതാണെന്ന് ചൂണ്ടിക്കാട്ടാം. ഈ സാഹചര്യത്തിൽ ഈ പണം നിക്ഷേപിക്കാൻ അനുവദിക്കും. പക്ഷ, അയാളുടെ കൈയിലുള്ള പണം തീർത്തും കള്ളപ്പണമാണ്. യാതൊരു നികുതിയും അടയ്ക്കാത്ത പണം. ഇതിന് വാർഷിക കണക്കെടുപ്പ് സമയത്ത് ഇത്തരം ന്യായങ്ങളിലൂടെ വെള്ളപൂശാൻ കഴിയില്ല. പിടിവീഴുമെന്ന് ഇറപ്പ്.
വാർഷിക വരുമാന നികുതി 30 മാത്രമാണ്. അതിൽ എന്തായാലും ഈ നിക്ഷേപത്തിനും നികുതി നൽകേണ്ടി വരും. ഇതിനൊപ്പം കഴിഞ്ഞ വർഷത്തെ ഇതേ കമ്പനിയുടെ വരുമാനം വിലയിരുത്തി കള്ളക്കളിൽ മനസ്സിലാക്കാൻ ആദായ നികുതി വകുപ്പിന് കഴിയും. എന്നാൽ സാധാരണക്കാർക്ക് നിക്ഷേപത്തിൽ ഇത്തരം കള്ളക്കളികൾ സാധ്യമല്ല. ശമ്പളം വാങ്ങുന്ന ജീവനക്കാരും മറ്റും വരുമാനത്തിന് അപ്പുറം സ്വത്തുണ്ടാക്കിയോ എന്ന് കണ്ടെത്താൻ എളുപ്പമാണ്. ഇത്തരക്കാർക്ക് വാർഷിക വരുമാനം വെളിപ്പെടുത്തുമ്പോൾ അധിക നിക്ഷേപങ്ങൾക്ക് ഉറവിടം വെളിപ്പെടുത്തേണ്ടി വരും. ഇതിൽ വീഴ്ച വരുത്തിയാൽ എന്ത് സംഭവിക്കുമെന്ന് കേന്ദ്രസർക്കാർ ഇനിയും വെളിപ്പെടുത്തിയിട്ടുമില്ല. ഈ സാഹചര്യത്തിൽ കൂടുതൽ നികുതി ഉറവിടം വെളിപ്പെടുത്താത്ത നിക്ഷേപകർക്ക് നൽകേണ്ടി വരുമെന്ന് തന്നെയാണ് സൂചന.
ഇപ്പോൾ ബാങ്കുകളിൽ എത്തുന്ന നിക്ഷേപമെല്ലാം ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവയിൽ പരിശോധനയും റെയ്ഡു ഉണ്ടാകും. വലിയ തുകയുടെ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ മാത്രമാണ് ആദായ നികുതി വകുപ്പ് പരിശോധനയ്ക്ക് എത്തുന്നത്. സെപ്റ്റംബറിനു ശേഷമായിരിക്കും റെയ്ഡു നടക്കുക. ഉദ്യോഗസ്ഥർക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടിലെങ്കിൽ നികുതി അടയ്ക്കേണ്ടി വരും. 50% അടയ്ക്കണം എന്നാണ് റിപ്പോർട്ട്. പക്ഷ, 200 % എന്നാണ് വ്യാപകമായി പ്രചരിക്കുന്നത്. 200 ശതമാനം പിഴ ഈടാക്കണമെങ്കിൽ അയാൾ കള്ളത്തരം കാണിച്ചു എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തെളിക്കണം. ഇത് സ്ഥാപനങ്ങൾക്ക് മാത്രമല്ല, സാധാരണക്കാർക്കും ബാധകമാകും. അതുകൊണ്ട് തന്നെ നിക്ഷേപത്തിലൂടെ കള്ളപ്പണം വെളിപ്പിച്ചവർ കുടുങ്ങുമെന്ന് ഉറപ്പ്.
വിവിധ ബാങ്കുകൾ നൽകിയ കണക്കുകളനുസരിച്ച് ഒന്നര ലക്ഷം കോടി രൂപ ബാങ്കുകളിലെത്തിയെന്ന് അധികൃതർ കണക്കുകൂട്ടുന്നത്. ഇതിൽ കൂടുതലും ലഭിച്ചത് എസ്.ബി.ഐക്കാണ്. 75,945 കോടി രൂപ. അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളായി ബാങ്കുകളിലെത്തിയ തുകയാണിത്. എന്നാൽ, ഇത്രയും വലിയ തുക നിക്ഷേപിച്ചെങ്കിലും മാറിയെടുത്ത തുക നാമമാത്രമാണ്. ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് 100 മുതൽ 2000 രൂപ വരെയുള്ള കറൻസികളിലായി മാറിയെടുത്തത് 7705 കോടി രൂപയാണ്. മുക്കാൽലക്ഷത്തോളം കോടി രൂപ ബാങ്കിലെത്തിയ എസ്.ബി.ഐയിൽനിന്ന് മാറിയെടുത്തത് 3753 കോടി രൂപ മാത്രം. ഈ സാഹചര്യത്തിൽ കള്ളപ്പണവും വ്യാപകമായി ബാങ്കിലെത്തിയെന്നാണ് ആദായ നികുതി വകുപ്പ് വിലയിരുത്തുന്നത്. അതുകൊണ്ട് കൂടിയാണ് കർശന നിരീക്ഷണത്തിൽ കാര്യങ്ങളെത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍