റബർവില പകുതിയായതോടെ പാലായും കാഞ്ഞിരപ്പള്ളിയും മൂകം; വാഹനങ്ങളില്ല, ആളനക്കമില്ല, ആഘോഷവും ആഡംബരവുമില്ല; രക്ഷിക്കാൻ രാഷ്ടീയക്കാരും പത്രങ്ങളുമില്ലാതെ ഒറ്റപ്പെടലിന്റെ വേദനയിൽ റബർ കർഷകർ
കോട്ടയം: പണ്ട്, റബറിനു വിലകൂടിയിരുന്ന സമയത്ത് മഹീന്ദ്ര കമ്പനിക്കാരുടെ ഒരു സംഘം മുംബൈയിലെ ആസ്ഥാനത്തുനിന്നു കോട്ടയത്തു വന്നു. അവരുടെ പുതുപുത്തൻ മോഡൽ ജീപ്പ് പടപടാന്നു വിറ്റഴിയുന്നു. രൊക്കം പണം കൊടുത്ത് കോട്ടയം ജില്ലയിലെ പാലായിലേക്കാണ് സർവ ജീപ്പും ഓടിച്ചുപോകുന്നത് . കാര്യമെന്താണെന്നു പഠിക്കാനാണു സംഘമെത്തിയത്. ഇവിടെയെത്തിയപ്പോഴാണു മനസിലായതു റബർകൃഷിയിലൂടെ പണം കുന്നുകൂടിയ പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും കർഷകരാണു ജീപ്പിനു വേണ്ടി ഇരച്ചെത്തുന്നതെന്ന്.
ഇപ്പോൾ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.റബറിനു വില പകുതിയായതോടെ പാലായും കാഞ്ഞിരപ്പള്ളിയുമൊക്കെ ശ്്മശാനമൂകതയിലായി. ആഡംബരവാഹനങ്ങളെക്കൊണ്ടു നിറഞ്ഞിരുന്ന പാതകളിൽ ആളനക്കം കുറവ്. വീടുകളിൽ ആഡംബരങ്ങളോ അടിച്ചുപൊളിയോ ഇല്ല. റബർകൃഷി പലരും ഉപേക്ഷിച്ചിരിക്കുന്നു. മിക്കയിടത്തും റബർ വെട്ടാതെയും റീപ്ലാന്റ് ചെയ്യാതെയും വെറുതേയിട്ടിരിക്കുന്ന തോട്ടങ്ങൾ കാടുകയറിയിരിക്കുന്നു. റബർ വില പകുതിയായിട്ടും വെട്ടുകൂലിയിൽ ഒട്ടും കുറവില്ലാത്തതിനാൽ വെട്ടാതിരിക്കുന്നതാണു ലാഭകരമെന്ന് കർഷകർ മനസിലാക്കിയതോടെ റബർവെട്ടു തൊഴിലാളികളുടെ കഞ്ഞിയിലും പാറ്റ വീണു. കാഞ്ഞിരപ്പള്ളിയിലെ ഹ്യൂണ്ടായ് ഷോറൂമിലെ കണക്കനുസരിച്ച് റബറിനു വിലയുണ്ടായിരുന്ന രണ്ടുവർഷം മുമ്പത്തേക്കാൾ പ്രതിമാസം 10 വണ്ടികൾ കുറവാണ് ഈ വർഷം ചെലവാകുന്നത്. ബൈക്കുകളാണെങ്കിൽ പാലാ യമഹാ ഷോറൂമിലെ കണക്കുപ്രകാരം എട്ടെണ്ണത്തിന്റെ കുറവാണു കാണിക്കുന്നത്. പലരും റബർ വെട്ടി മറ്റു കൃഷികളിലേക്കുമാറി. ഉദാഹരണത്തിന് പാലാ കാപ്പിൽ തങ്കച്ചൻ നാലേക്കർ റബർതോട്ടം വെട്ടി തേക്കും വാഴയും വച്ചതു അടുത്തനാളിലാണ്. കാഞ്ഞിരപ്പള്ളി പാംബ്ലാനിയിൽ സേവിച്ചൻ അഞ്ചേക്കർ റബർതോട്ടം വെട്ടി കപ്പയും വാഴയും വച്ചു.
വിലയിടിവിന്റെ ലക്ഷണം കണ്ടുതുടങ്ങിയപ്പോൾത്തന്നെ കപ്പകൃഷിയിലേക്കു ചുവടുമാറിയ മിടുക്കന്മാർക്കും കിട്ടി ഇരുട്ടടി. കഴിഞ്ഞവർഷം കിലോഗ്രാമിനു 25-28 രൂപ പച്ചക്കപ്പയ്ക്കു കിട്ടിക്കൊണ്ടിരുന്ന സ്ഥാനത്ത് ഈ വർഷം അതു 8-10 രൂപയായി. എല്ലാവരും ഒരുപോലെ ചിന്തിച്ചതാണു വിനയായതും കുത്തുപാളയെടുപ്പിച്ചതും. കഴിഞ്ഞവർഷത്തെ വിലക്കൂടുതൽ കണ്ട കർഷകരെല്ലാംതന്നെ ഈ വർഷം കപ്പകൃഷിയെ ആശ്രയിച്ചതോടെ കപ്പ ഉത്പാദനം കൂടിപ്പോയതാണു വിലകുറയാൻ കാരണം. മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ ഒതുങ്ങിയിരുന്ന റബർകൃഷിയുടെ വിജയം കണ്ടിട്ടാണ് പിന്നീട് കണ്ണൂർ, കാസർകോട്,വയനാട്, മലപ്പുറം ജില്ലകളിലേക്കു കുടിയേറിയത്. ഇപ്പോൾ അവിടെയൊക്കെ ജീവിതനിലവാരം താണുതുടങ്ങി.
പെൺകുട്ടികളെ വിവാഹം ആലോചിക്കുമ്പോൾ ചെറുക്കന് ജോലിയില്ലെങ്കിലും കുടുംബത്ത് പത്ത് റബർ ഉണ്ടായാൽ മതിയായിരുന്നു പണ്ട്്. ഇപ്പോൾ വിവാഹമാർക്കറ്റിൽ വിലയില്ലാത്തവരായി മാറിക്കഴിഞ്ഞിരിക്കുന്നു റബർകർഷകരുടെ കുടുംബങ്ങൾ. എന്തിനേറെ വിവാഹത്തിന്റെ ആർഭാടങ്ങളെല്ലാം ഒഴിവാക്കി. സ്ത്രീധനത്തിന്റെയും കല്യാണസാരിയുടെ പോലും മേനി കുറഞ്ഞു. ഒരു കോടിയും കാറും കൊടുത്തവർ പകുതിയിലൊതുക്കി. 40,000 രൂപയുടെ കല്യാണസാരി വാങ്ങിയ സ്ഥാനത്തു പകുതിവിലയുടെ സാരിയായി. സദ്യയുടെ ധാരാളിത്തമില്ല. കോട്ടയം വിൻഡ്സർ കാസിലിലും ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിലും റിസെപ്ഷനും സദ്യയുമൊക്കെ വച്ചിരുന്നവർ അതതു പ്രദേശത്തെ പള്ളി ഓഡിറ്റോറിയവും കമ്യൂണിറ്റി ഹാളും കൊണ്ടൊക്കെ തൃപ്തിപ്പെടാൻ പഠിച്ചു. ആഡംബരവാഹനങ്ങളിൽമാത്രം പുറത്തേക്കിറങ്ങിയിരുന്നവർ ഇപ്പോൾ ഇരുചക്രവാഹനങ്ങളിലായി ചുറ്റൽ.
റബർകൃഷിയിലേക്കു കടന്നവരിൽ കൂടുതലും ക്രിസ്ത്യാനികളാണ്, പ്രത്യേകിച്ചു കത്തോലിക്കർ. മണ്ണും കൃഷിയും ഏതുനിമിഷവും ചതിക്കുമെന്ന് വർഷങ്ങളുടെ അനുഭവത്തിലൂടെ മനസിലാക്കിയവർ പെൺമക്കളെ നഴ്സിംഗിനയച്ചു. പിന്നെ ഇംഗ്ലണ്ട്, അമേരിക്ക, ഓസ്ട്രേലിയ, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളിലേക്കും. അതുകൊണ്ട് ആ കുടുംബങ്ങളൊക്കെ നരകിക്കാതെ രക്ഷപ്പെട്ടു. അങ്ങനെ മധ്യകേരളവും. അല്ലായിരുന്നെങ്കിൽ സംസ്ഥാനമൊന്നാകെ വിവരമറിഞ്ഞേനെ. പണ്ടു നറുക്കിട്ടെടുത്തു കൊലപാതകം നടത്തിയിരുന്നവരെന്നു കളിയാക്കി പറഞ്ഞിരുന്ന പാലാക്കാർ ഇന്നു പൊതുവേ ഒതുങ്ങിക്കഴിയുകയാണ്. പാലാ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിനടുത്തുള്ള ഹോട്ടലിൽ നൂറ് ഊണു ചെലവാകുമ്പോൾ 30 എണ്ണം സ്പെഷലായിരുന്നെങ്കിൽ ഇന്നതു 10 ആയി കുറഞ്ഞു.
ടൗണിലെ പ്രധാന സൂപ്പർമാർക്കറ്റിൽ മാസം രണ്ടായിരം രൂപയുടെ പച്ചമീൻ വാങ്ങിയിരുന്ന കുടുംബം ഇന്നു 500 രൂപയുടെ മീൻ മാത്രം വാങ്ങും. അതും മത്തി, അയല പോലുള്ള വില കുറഞ്ഞ മീനുകൾ. പാലായിലെ പച്ചക്കറിച്ചന്തയിൽ ഒരുദിവസം 25,000 രൂപയുടെ പച്ചക്കറി വാങ്ങിയിരുന്നിടത്തു 6,000 രൂപയുടെ പച്ചക്കറി മാത്രമേ ചെലവാകുന്നുള്ളൂ. വിവാഹവസ്ത്രങ്ങളെടുക്കാൻ കൊച്ചിയിൽ പോകുന്നവരുണ്ടെങ്കിൽ മനസിലാക്കാം, അതു വിദേശത്തു ജോലിയെടുത്തു രക്ഷപ്പെട്ടവരാണെന്ന്. പഴയ റബർ കർഷക പ്രമുഖർക്കൊക്കെ നാട്ടിലെ തുണിക്കടയിലെ വസ്ത്രങ്ങൾ മതി. എപ്പോഴുമെപ്പോഴും സ്വർണാഭരണങ്ങൾ മാറിയെടുക്കുന്ന സ്ത്രീജനങ്ങളുടെ നിർബന്ധബുദ്ധിയും അപ്രത്യക്ഷമായി.
പിറന്നാൾ ആഘോഷം മുതൽ വിവാഹം വരെയുള്ള എല്ലാ ചടങ്ങുകളെയും റബ്ബർ വിലയിടിവ് കാര്യമായി ബാധിച്ചു. പലരും പിറന്നാൾ ആഘോഷങ്ങൾ വേണ്ടെന്നു വച്ചുതുടങ്ങി. റബർ വിലയിടിവ് കണ്ട് ഇവിടങ്ങളിലെ മറ്റു വ്യാപാര മേഖലകളിലുള്ളവർ ആദ്യമൊന്ന് ആനന്ദിച്ചതാണ്. പക്ഷേ അതിന് അധികം ആയുസുണ്ടായില്ല, പതിയെ എല്ലാ മേഖലകളിലേക്കും മാന്ദ്യം വ്യാപിച്ചു. നാലാളുകൂടുന്ന കവലകളിലേക്ക് ആൾക്കാർ ഇറങ്ങാതെയായി. റബ്ബർ വില ഇടിഞ്ഞതോടെ നിർമ്മാണ വ്യാവസായിക കച്ചവടമേഖലകളെല്ലാം തകിടംമറിഞ്ഞു.
ലോട്ടറിവിൽപനക്കാരനോട് ചോദിച്ചാൽ അവൻ പറയും ആരും എടുക്കുന്നില്ല, ഓട്ടോക്കാരനും ടാക്സിക്കാരനും പറയും കളം പോരാ, ചെറുകിട കച്ചവടക്കാർക്ക് കച്ചവടമില്ല. എന്തിനേറെപ്പറയുന്നു ബാർബർഷോപ്പുകളിൽ പോലും തിരക്കില്ല. മാസത്തിൽ മൂന്നുതവണ ബാർബർഷോപ്പിലെത്തിയിരുന്നവർ ഇപ്പോഴത് ഒരു തവണയാക്കി ചുരുക്കി, മുതലാവില്ലത്രേ. റിയൽ എസ്റ്റേറ്റുകാരൊക്കെ കളം കാലിയാക്കി. റബർതോട്ടം ഏക്കറിനു കോടികൾ പറഞ്ഞിടത്തു സ്ഥലം വിൽക്കാനോ വാങ്ങാനോ ആളില്ല. ജീവിക്കാൻ തീരെ ഗതിയില്ലാതെ കർഷകർ 10-15 സെന്റ് വീതം വിൽക്കുമ്പോൾ അതിനു ബ്രോക്കർമാരുടെ ഇടപെടലിന് കർഷകർ അവസരം കൊടുക്കാറില്ല.
റബറിന് പലതവണ വിലയിടിയുകയും കൂടുകയുമൊക്കെ ചെയ്തു. എന്നാൽ മുൻപൊരിക്കലും ഇല്ലാത്തവിധത്തിൽ വിലയിടിഞ്ഞുതുടങ്ങിയത് 2013 അവസാനത്തോടുകൂടിയാണ്. റബർവില ഏറ്റവും കൂടുതൽ ഉയർന്നു നിന്ന(250-260 രൂപ )സമയത്ത് മുൻപു സൂചിപ്പിച്ച പാലാ, കാഞ്ഞിരപ്പള്ളി മേഖലയിൽ ഉള്ളവരുടെ ജീവിതം ആഘോഷപൂർണമായിരുന്നു എന്നു പറയാതെ വയ്യ. ഈ മേഖലകളിലുള്ളവരുടെ ആർഭാട ജീവിതത്തിന്റെ തിരശീല വീഴുന്നതിന് പ്രധാന കാരണം ഈ റബർ വിലയിടിവ് തന്നെ. ഇപ്പോഴത്തെ റബർവില 110-130 രൂപയായി ഇടിഞ്ഞപ്പോൾ അതിനു പരിഹാരം കാണാൻ ഒരു നേതാവും രംഗത്തില്ല. പണ്ടൊക്കെ കർഷകരുടെയും ഇൻഫാം പോലുള്ള കർഷകസംഘടനകളുടെയും വോട്ടുബാങ്കു ലക്ഷ്യമിട്ടു കേരളാകോൺഗ്രസ്് പോലുള്ള രാഷ്ട്രീയപാർട്ടികൾ രംഗത്തിറങ്ങുമായിരുന്നു. ദീപികയും മംഗളവും പോലുള്ള പത്രങ്ങളും. ഇപ്പോൾ റബർ കർഷകരെ ആർക്കും വേണ്ടാതായി. ആ ഒറ്റപ്പെടലിന്റെ വേദന അനുഭവിക്കുകയാണ് പാലാ, കാഞ്ഞിരപ്പള്ളി തുടങ്ങിയ പ്രദേശങ്ങളും കണ്ണൂർ, കാസർകോട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ റബർ മേഖലകളും.
കർഷകന്റെ നടുവൊടിക്കുന്ന മട്ടിൽ വില പകുതിയിലേറെ ഇടിയാൻ കാരണം എന്തെന്നു കൃത്യമായി ഉത്തരവാദപ്പെട്ടവർ പറയുന്നില്ല. ഏതായാലും രാജ്യത്താകെ ഒരു കോടിയിലേറെ ഹെക്ടറിലാണു റബർകൃഷിയുള്ളതായി കണക്കാക്കപ്പെടുന്നത്. ചൈനയിൽ ഒളിമ്പിക്സ് വരുംമുമ്പു അവിടെ വികസനപ്രവർത്തനത്തിനായി കണ്ടമാനം റബർ വാങ്ങിച്ചെടുത്തതു റബർവില കൂട്ടാൻ ഇടയാക്കി. റബറിനു വിലയുണ്ടായിത്തുടങ്ങിയതോടെ ഉത്പാദനം കൂടി. പിന്നീട് അതിനനുസരിച്ചു ഉപഭോഗമില്ലാതായി. അമിതമായി ശേഖരിക്കപ്പെട്ട റബർ ചെലവഴിച്ചു തീരണമെങ്കിൽ നാലഞ്ചു വർഷം കൂടിയെടുക്കുമത്രേ. 2020 ഓടെ റബറിനു വില കൂടുമെന്നാണു റബർ ബോർഡ് പറയുന്നത്. ഈ പ്രതീക്ഷയിലാണ് ഇനിയും റബർ വെട്ടിയിട്ടില്ലാത്ത കർഷകർ.
എന്നാൽ റബർകൃഷിയുടെ മേധാവിത്വം വിദേശരാജ്യങ്ങളേറ്റെടുത്തിരിക്കുകയാണ്. ആഫ്രിക്കൻ രാജ്യങ്ങൾ, തായ്ലൻഡ്, ഇന്തോനേഷ്യ, കംബോഡിയ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ കൊണ്ടുപിടിച്ച കൃഷിയിലാണ്്. അവിടെ ഉത്പാദനച്ചെലവു കുറവാണത്രേ, പ്രത്യേകിച്ചു പണിക്കുലി. അതുകൊണ്ട് ആ രാജ്യക്കാർക്കു റബർകൃഷി ഇപ്പോൾത്തന്നെ ലാഭമാണ്.അങ്ങനെ വരുമ്പോൾ നമ്മുടെ റബറിന് ഭാവിയിലും ആവശ്യക്കാരില്ലാതെ വരുമെന്ന അവസ്ഥ കർഷകരെ വേദനിപ്പിക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്