ചേട്ടന്റെ കുതിപ്പിൽ പകച്ചു പോയ അനിയന്റെ ബാല്യം! ജിയോയുടെ വരവോടെ തകർന്നടിഞ്ഞ റിലയൻസ് ടെലികോം പ്രവർത്തനം നിർത്തുമ്പോൾ കടം 43,386 കോടിയുടേത്; ലോൺ നൽകിയ വമ്പൻ തുക കിട്ടാക്കടമായി മാറുമോ എന്ന ആശങ്കയിൽ പൊതുമേഖലാ ബാങ്കുകൾ; അനിൽ അംബാനി ടെലികോം വിപണി വിടുമ്പോൾ അവശേഷിക്കുന്ന മൂന്ന് ഭീമൻ കമ്പനിമാർ മാത്രം; ബിഎസ്എൻഎല്ലിനെ ചുരുട്ടിക്കെട്ടി ഉപയോക്താക്കളെ പിഴിയാനും അവസരം കാത്ത് ടെലികോം കമ്പനികൾ
മറുനാടൻ ഡെസ്ക്ക്
മുംബൈ: ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ നിന്നും 9000 കോടിയോളം രൂപ കടമെടുത്ത് ബ്രിട്ടനിലേക്ക് പലായനം ചെയ്ത യുബി ഗ്രൂപ്പ് ചെയർമാൻ വിജയ് മല്യ രാജ്യത്തെ നോക്കി കൊഞ്ഞണം കുത്താൻ തുടങ്ങിയിട്ട് കാലം കുറച്ചായി. മോദിയുടെ അടക്കം പ്രസ്താവനകൾക്ക് ശക്തമായി ഉണ്ടെങ്കിലും മല്യയെ രാജ്യത്തേക്ക് തിരികെ എത്തിക്കാൻ ഇനിയും സാധിച്ചിട്ടില്ല. ഇതിനിടെ ഇന്ത്യൻ വ്യവസായ രംഗത്തു നിന്നും മറ്റൊരു വമ്പൻ തകർച്ചയുടെ കഥ കൂടിയാണ് പുറത്തുവരുന്നത്. ടെലികോം രംഗത്ത് സ്വകാര്യവൽക്കരണം കടന്നുവന്നതോടെ ആദ്യകാലത്തെ അതികായന്മാരായിരുന്ന അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് ടെലിക്കോം പ്രവർത്തനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നുന്നുവെന്നാണ് വാർത്ത.
ജ്യേഷ്ഠൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിൽ ജിയോ കടന്നുവന്നതോടെ തകർച്ച ആരംഭിച്ച റിലയൻസ് കമ്മ്യൂണിക്കേഷൻസി (ആർകോ)ന് പിടിച്ചു നിൽക്കാൻ കഴിഞ്ഞിരുന്നില്ല. കടം പെരുകിയപ്പോൾ ഇനി ഈ രംഗത്ത് മുന്നേറാൻ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് റിയലയൻസ് ടെലികോ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ സാമ്പത്തിക വർഷം ആദ്യത്തിൽ വരെ കോടികളുടെ ലാഭത്തിന്റെ കണക്കുകൾ അവതരിപ്പിച്ചിരുന്ന മറ്റ് ടെലിക്കോം കമ്പനികൾക്കും ജിയോ തിരിച്ചടിയായിരുന്നു. ജനങ്ങൾക്ക് സൗജന്യ ഡാറ്റ നൽകിയതോടെ മറ്റ് കമ്പനികളെ ഉപയോക്താക്കൾ കൈവിട്ടു. ഇതോടെ സാമ്പത്തിക വർഷത്തിലെ മൂന്നും നാലും പാദങ്ങളിൽ വൻ നഷ്ടത്തിലേക്ക് പോയി. ഈ പ്രത്യാഘാതം ഏറ്റവും ബാധിച്ചത് റിലയൻസ് ടെലിക്കോമിനെയാണ്.
ജിയോയിൽ തട്ടിവീണ് സഹോദരൻ അനിൽ അംബാനിയുടെ നഷ്ടങ്ങൾ കുന്നുപോലെയായി. അവസാനം ആർകോമിന്റെ ടെലികോം സേവനങ്ങൾ പൂട്ടാൻ തന്നെ തീരുമാനിച്ചു. 4ജി മാത്രം അവശേഷിക്കുന്നുണ്ട്. എന്നാൽ, ഇത് അധികം മുന്നോട്ടു പോകാൻ ഇടയില്ല, കാരണം, നിലവിൽ ആർകോമിന് 4ജി നെറ്റ്വർക്ക് നൽകുന്നത് ജിയോയാണ്. കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ 2ജി, 3ജി വരിക്കാർ ഇല്ലാതാകുന്ന അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്. നിലവിലുള്ള വരിക്കാരെ മറ്റേതെങ്കിലും കമ്പനികൾ ഏറ്റെടുക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഇതിനിടെ എയർസെലുമായി ചേരാനുള്ള നീക്കങ്ങളും പരാജയമായിരുന്നു.
അതേസമയം ആർകോമിന്റെ വമ്പൻ കടം ആശങ്കയിലാക്കുന്നത് ലോൺ നൽകിയ പൊതുമേഖലാ ബാങ്കുകളെ തന്നെയാണ്. ആർകോം മാത്രമേ അടച്ചു പൂട്ടുന്നുള്ളൂ എന്നതിനാൽ പണം തിരികെ കിട്ടാൻ മറ്റ് അസറ്റുകളുടെ ഈട് ഉപയോഗിക്കാമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ. നിലവിൽ ആർകോമിന്റെ കടം ഏകദേശം 43,386 കോടി രൂപയാണ്. ഈ കടബാധ്യത കുറച്ചു കൊണ്ടുവരാനുള്ള ശ്രമം കുറച്ചുകാലങ്ങളായി തന്നെ ആർകോം നടത്തിവന്നെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല. ആർകോമിന്റെ അസറ്റുകൾ തന്നെ വിറ്റ് കടങ്ങൾ തീർക്കാനായിരുന്നു ശ്രമങ്ങൾ.
കടബാധ്യത കുറയ്ക്കാനുള്ള രണ്ടു പദ്ധതികളാണ് സെപ്റ്റംബറോടെ നടപ്പാക്കാനാകുമെന്നും ബാങ്കുകൾ ഡിസംബർ വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും റിലയൻസ് കമ്യൂണിക്കേഷൻസ് ചെയർമാൻ അനിൽ അംബാനി പറഞ്ഞിരുന്നു. കുറഞ്ഞ നിരക്കിൽ സേവനം നൽകേണ്ടിവന്നതാണ് ആർകോമിനെ തളർത്തിയതെന്നും അംബാനി വ്യക്തമാക്കിയിരുന്നു. 43,000 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാൻ ആർകോമിനു കഴിയില്ലെന്നും ഡിടിഎച്ച്, വയർലെസ് ടെലികോം ബിസിനസ് നിർത്തുകയാണെന്നും വാർത്തകൾ പ്രചരിച്ചതോടെ, കഴിഞ്ഞ ദിവസങ്ങളിൽ കമ്പനിയുടെ ഓഹരിവിലയിലും വൻ ഇടിവുണ്ടായി.
ഒരു കാലത്ത് 159 രൂപ വിലയുണ്ടായിരുന്ന ഓഹരി വില 15 രൂപ വരെ എത്തുകയായിരുന്നു. ജിയോ വിപണിയിൽ എത്തിയതിനു ശേഷം മാത്രം അനിൽ അംബാനിയുടെ കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസിന് ഇതുവരെ 1,600 കോടിയുടെ നഷ്ടമുണ്ടായയെന്ന കണക്കുകളും പുറത്തുവന്നിരുന്നു. ഇന്ത്യയിൽ വരിക്കാരുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന കമ്പനിയാണ് ആർകോം. വരുന്ന രണ്ട് സാമ്പത്തിക വർഷങ്ങളിലും ഈ പോക്ക് തുടരുമെന്നും 2,250 കോടി രൂപയായി നഷ്ടം കൂടുമെന്നുമാണ് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയത്. ഇതോടെ കടം കൂടാതിരിക്കാൻ ബിസിനസ് നിർത്തുകയെന്ന മാർഗ്ഗത്തിലേക്ക് നീങ്ങുകയായിരുന്നു അനിൽ അംബാനി.
അതേസമയം മൊബൈൽ സേവന ബിസിനസ് എയർ സെല്ലുമായി ലയിപ്പിക്കുകയും ടവർ ബിസിനസ് ഒരു കനേഡിയൻ കമ്പനിക്കു വിൽക്കുകയും ചെയ്യുമുള്ള പദ്ധതിയും വിജയിച്ചിരുന്നില്ല. അതേസമയം ആർകോം നഷ്ടങ്ങളിൽ നിന്നും നഷ്ടങ്ങളിലേക്ക് വീഴുകയും ഓഹരികൾ നിക്ഷേപകർ കൂട്ടത്തോടെ വിറ്റൊഴിക്കുകയും ചെയ്യുമ്പോഴും സ്ഥാപകൻ അനിൽ അംബാനിയുടെ വ്യക്തിഗത ആസ്തി കുതിക്കുകയും ചെയ്യുന്നു. നേരത്തെ ആർകോമിൽ നിന്നും വർഷാവർഷം ലാഭം എടുക്കുകയും ഡിവിഡന്റായും മറ്റുമൊക്കെ പണം കൈവശപ്പെടുത്തിയിരുന്നു.
ആർകോമിന്റെ ഓഹരിവില 39 ശതമാനം ഇടിഞ്ഞ് വിപണി മൂല്യത്തിൽ 3340 കോടിയുടെ നഷ്ടമാണുണ്ടായത്. എന്നാൽ അനിലിനാകട്ടെ ആസ്തിമൂല്യം ഇക്കൊല്ലം 8.2 കോടി ഡോളർ (533 കോടി രൂപ)ഉയർന്ന് 270 കോടി ഡോളറാ (17,550 കോടി രൂപ)യെന്ന് ബ്ലൂംബെർഗ് കണക്കാക്കുന്നു. അനിൽ പ്രമോട്ടറായുള്ള റിലയൻസ് കാപിറ്റലിന്റെയും റിലയൻസ് പവറിന്റെയും വളർച്ച ആർകോമിന്റെ തളർച്ചയെ മറികടക്കാൻ ഉതകുന്നതാണ്. അതേസമയം ആർകോ കമ്പനി പൂട്ടുമ്പോൾ എങ്ങനെ ലോൺ നേടിയെടുക്കും എന്നകാര്യത്തിലാണ് ബാങ്കുകളുടെ ആശങ്ക.
അതേസമയം ആർകോം പൂട്ടുന്നതോടെ ആശങ്കയിലാകുന്നത് ഉപയോക്താക്കൾ തന്നെയാണ്. നിലവിൽ രാജ്യത്തെ നാലാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് ആർകോം. ഇതോടെ ഇന്ത്യയിലെ ടെലികോം വിപണിയിൽ അവശേഷിക്കുന്നത് ജിയോ, ഏയർടെൽ, ഐഡിയ-വോഡഫോൺ സംയുക്ത കമ്പനി എന്നിവർ മാത്രമായിരിക്കും. ഈ കമ്പനികൾ കൂടുതൽ കരുത്തു കാട്ടുമ്പോൾ വിപണിയിലും മത്സരം കുറവാകും. ഇതോടെ ഉപയോക്താക്കൾക്ക് മേൽ ബാധ്യത കൂടാനുള്ള സാധ്യതയും കൂടുതലാണ്. ജിയോ ഓഫറുകളെല്ലാം അടുത്തിടെ കുറച്ചിരുന്നു. ഓഫറുകൾ കുറച്ചുവരുന്നതോടെ ഇന്റർനെറ്റ് അടക്കമുള്ള മറ്റ് സേവനങ്ങൾക്ക് നിരക്ക് വർദ്ധിക്കാനും സാധ്യതയുണ്ട്.
പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ ഒതുക്കാൻ വേണ്ട വഴികൾ കേന്ദ്രം തന്നെ പല വിധത്തിൽ ചെയ്യുന്നുണ്ട്. കേന്ദ്രത്തിന്റെ നയങ്ങൾ പോലും സ്വകാര്യ മേഖലയ്ക്ക് ഓശാന പാടുന്ന വിധത്തിലാണ്. അതുകൊണ്ട് തന്നെ ബിഎസ്എൻഎല്ലിനെ നിർവീര്യമാക്കി കാര്യം നേടാനാകും മറ്റ് സ്വകാര്യ ടെലിക്കോം കമ്പനികളുടെ ശ്രമവും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍