ദേശീയ ശരാശരി അഞ്ച് ശതമാനം ആയി തുടരുമ്പോൾ കേരളത്തിലെ സ്റ്റാമ്പ് ഡ്യൂട്ടി പത്ത് ശതമാനം; ഭൂമിയുടെ ന്യായ വിലയുടെ കാര്യത്തിലും കേരളം മുമ്പിൽ; പ്രതിസന്ധി മറികടക്കാൻ സർക്കാർ ഭൂമിയുടെ മേൽ കൈവച്ചപ്പോൾ പൊള്ളുന്നത് സാധാരണക്കാർക്ക്; ഭാഗാധാരങ്ങളും പ്രതിസന്ധിയിലാവും; സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് സതംഭനത്തിന് വഴിയൊരുങ്ങുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. ജിഎസ്ടിയോടെ നികുതി കൂട്ടി വരുമാനം ഉയർത്താൻ സർക്കാരിന് കഴിയില്ല. ഈ സാഹചര്യത്തിൽ ഭൂമിയിൽ കൈവയ്ക്കുകയാണ് സർക്കാർ, സാമ്പത്തിക ഞെരുക്കത്തിൽനിന്നു കരകയറാൻ ഭൂമിയുടെ ന്യായവില കൂട്ടി. വെറും 10 ശതമാനമല്ലേ കൂട്ടിയുള്ളൂ എന്നു വാദിക്കാമെങ്കിലും ഇതു ഭൂമി ഇടപാടുകാർക്കുമേലുണ്ടാക്കുന്ന ഭാരം ചില്ലറയല്ല. സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്ട്രേഷൻ ഫീസിലും ഇത് ആനുപാതിക വർധന ഉണ്ടാക്കും. നോട്ടു നിരോധനം, ജിഎസ്ടി, പ്രവാസികളുടെ മടങ്ങിവരവ് എന്നിവ കാരണം പ്രതിസന്ധിയിലായ റിയൽ എസ്റ്റേറ്റ് മേഖല ഇതോടെ തകരുമെന്നാണ് വിലയിരുത്തൽ. അതിനാൽ വരുമാന നേട്ടം കേരളത്തിന് ഉണ്ടാവുകയുമില്ലെന്നും ചുണ്ടിക്കാട്ടുന്നു.
വരുമാനം കൂട്ടാൻ കുടുംബാംഗങ്ങൾ തമ്മിലെ ഭൂമി ഇടപാടിലെ നിരക്കു വർധനയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സാധാരണക്കാർക്കു മേലുള്ള ഭാരമാണ്. അടുത്ത സാമ്പത്തിക വർഷം ആരംഭിക്കുന്ന ഏപ്രിൽ ഒന്നുമുതലാണു വർധനയെല്ലാം പ്രാബല്യത്തിലാകുക. നിയമസഭയിൽ ശക്തമായ എതിർപ്പുണ്ടായാൽ നിരക്കുകളിൽ ഇളവു പ്രഖ്യാപിക്കാനും ഇടയുണ്ട്. ഇത് വേണ്ടിവരുമെന്നാണ് പ്രതീക്ഷ. ഭൂമിയുടെ ന്യായവില 10% വർധിപ്പിക്കുമെന്നും അടുത്ത വർഷം ന്യായവില സമ്പൂർണമായി പരിഷ്കരിക്കുമെന്നും ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിക്കുന്നു. എന്നാൽ ഇത് തീർത്തും ന്യായീകരിക്കാനാകുന്നതല്ലെന്നാണ് ആക്ഷേപം. റിയിൽ എസ്റ്റേറ്റ് വ്യവസായം തകരുന്നതോടെ കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകും.
ഏറ്റവും ഉയർന്ന ന്യായവിലയുള്ള സംസ്ഥാനമാണ് ഇപ്പോൾ കേരളം. സ്റ്റാംപ് ഡ്യൂട്ടിയുടെയും റജിസ്ട്രേഷൻ ഫീസിന്റെയും ദേശീയ ശരാശരി അഞ്ചുശതമാനമാണെങ്കിൽ കേരളത്തിൽ 10 ശതമാനമാണ്. ഭൂമിയുടെ ന്യായവില 10% വർധിക്കുന്നതോടെ ആനുപാതികമായ വർധന സ്റ്റാംപ് ഡ്യൂട്ടിയിലും റജിസ്ട്രേഷൻ ഫീസിലും ഉണ്ടാകും. ഉദാഹരണത്തിന് ഒരു സെന്റിന് 50,000 രൂപയാണു ന്യായവിലയെങ്കിൽ സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസുമായി നൽകേണ്ടത് 5000 രൂപയാണ്. ഇനി ന്യായവില 55,000 രൂപയായി ഉയരും. സ്റ്റാംപ് ഡ്യൂട്ടിയും റജിസ്ട്രേഷൻ ഫീസും 5,500 രൂപയാകും. ഇടപാടുകാരനുമേൽ അധികഭാരം 500 രൂപയാണ്. കേരള ഭൂനികുതി ഓർഡിനൻസ് 2014 പ്രകാരം വർധിപ്പിച്ച നികുതി നിരക്കുകൾ പുനഃസ്ഥാപിക്കുമെന്നും പറയുന്നു.
2014ൽ യുഡിഎഫ് സർക്കാർ ഭൂനികുതി വർധിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടനൽകിയിരുന്നു: പഞ്ചായത്തിൽ 20 സെന്റ് വരെ സെന്റിന് ഒരു രൂപ. 20 സെന്റിനു മുകളിൽ സെന്റിന് രണ്ടു രൂപ. മുനിസിപ്പാലിറ്റിയിൽ ആറു സെന്റ് വരെ സെന്റിന് രണ്ടു രൂപ. ആറു സെന്റിനു മുകളിൽ സെന്റിന് നാലു രൂപ. കോർപറേഷനിൽ നാലു സെന്റു വരെ സെന്റിനു നാലു രൂപ. നാലു സെന്റിനു മുകളിൽ സെന്റിന് എട്ടു രൂപ. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് അന്നു വർധന പിൻവലിച്ചു. അതേ വർധന ഇപ്പോൾ വീണ്ടും നടപ്പാക്കുന്നു. ഇത് വസ്തു കൈമാറ്റത്തിന് ചെലവ് കൂട്ടും. കുടുംബാംഗങ്ങൾ തമ്മിലെ ഭാഗപത്രം, ദാനം, ധനനിശ്ചയം, ഒഴിമുറി എന്നീ ഭൂമി കൈമാറ്റങ്ങൾക്ക് 1000 രൂപയോ അല്ലെങ്കിൽ 0.2 ശതമാനം, ഇതിൽ ഏതാണോ കൂടുതൽ ആ തുക മുദ്രവിലയായി ഈടാക്കും. 25 കോടി രൂപ ഈയിനത്തിൽ സർക്കാർ പ്രതീക്ഷിക്കുന്നു.
നിലവിൽ, കുടുംബാംഗങ്ങൾ തമ്മിലെ ഭൂമി ഇടപാട് അഞ്ച് ഏക്കറിൽ താഴെയാണെങ്കിൽ 1000 രൂപയുടെ മുദ്രപ്പത്രം മതി. അഞ്ച് ഏക്കറിൽ കൂടുതലാണെങ്കിൽ ഭൂമി ന്യായവിലയുടെ ഒരുശതമാനമാണു മുദ്രപ്പത്ര നിരക്ക്. പുതിയ പ്രഖ്യാപനം നടപ്പാകുമ്പോൾ അഞ്ചു ലക്ഷം രൂപ വരെയുള്ള ഭൂമിയിടപാടുകളുടെ മുദ്രപ്പത്ര നിരക്കിൽ വർധനവരില്ല. ഭൂമിക്കു പുറമെ, ഫ്ളാറ്റുകൾക്കു മാത്രമാണ് ഇപ്പോൾ ന്യായവില നിശ്ചയിച്ചിട്ടുള്ളത്. ഇനി ഫ്ളാറ്റുകൾ ഒഴികെയുള്ള കെട്ടിടങ്ങൾക്ക് ആദായനികുതി നിയമപ്രകാരം മൂല്യം നിർണയിക്കുന്നതിനായി നിയമം കൊണ്ടുവരും. ഇതോടെ എല്ലാം പ്രതിസന്ധിയിലാകും. ഫ്ളാറ്റുകൾ ഒഴികെ, വീടുകൾ അടക്കമുള്ള കെട്ടിടങ്ങൾക്കു കെട്ടിടനികുതിയുടെ 1000 മടങ്ങ് ന്യായവിലയായി ഈടാക്കുന്ന രീതിയാണു പലയിടത്തും ഇപ്പോഴുള്ളത്. ഇനി വീടുകൾക്കും മറ്റും ന്യായവില വരുന്നതോടെ വില കുറച്ചുകാട്ടിയുള്ള ഇടപാടുകൾ നടക്കില്ല. ഇതോടെ പഴയ കെട്ടിടങ്ങളുടെ വിൽപ്പനേയേയും ബാധിക്കും.
ഇതിനൊപ്പം സേവനങ്ങൾക്കും സർക്കാർ ഫീസ് കൂട്ടുന്നു. ഇതും സാധാരണക്കാർക്കാകും വിനയാവുക. വില്ലേജ് ഓഫിസ്, കൃഷി ഓഫിസ്, ആശുപത്രികൾ തുടങ്ങി എല്ലാ സർക്കാർ ഓഫിസുകളിലെയും ഫീസുകളിൽ അഞ്ചുശതമാനം വർധന വരും. ഇപ്പോൾ ഫീസ് 100 രൂപയെങ്കിൽ അതു 105 രൂപയാകും. ഇതു നേരിയ വർധനയാണെങ്കിലും ബാർ ലൈസൻസ്, മെഡിക്കൽ ഫീസ് തുടങ്ങി പതിനായിരങ്ങളും ലക്ഷങ്ങളും അടയ്ക്കേണ്ടി വരുന്നവരെ സാരമായി ബാധിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ഫീസുകളും വർധിക്കും.
സബ് രജിസ്റ്റ്രാർ ഓഫിസുകളിലെ സാക്ഷ്യപ്പെടുത്തിയ ആധാരപ്പകർപ്പുകൾക്കു 10 പേജ് കവിഞ്ഞുള്ള ഓരോ പേജിനും അഞ്ചു രൂപ അധിക ഫീസ് ഏർപ്പെടുത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ആധാരത്തിന്റെ പകർപ്പിന് ഇപ്പോൾ അപേക്ഷാ ഫീസ് 10 രൂപ, തിരച്ചിൽ ഫീസ് 100 രൂപ, പകർപ്പെടുക്കൽ ഫീസ് 200 രൂപ. ഇനി 10 പേജ് കഴിഞ്ഞുള്ള ഓരോ പേജിനും അഞ്ചു രൂപ അധികം നൽകണമെന്നല്ലാതെ മറ്റു നിരക്കുകളിൽ മാറ്റമില്ല. പൊതുമരാമത്തു പ്രവൃത്തികൾക്കും മറ്റു സേവന കരാറുകൾക്കും കരാർ തുകയുടെ 0.1 ശതമാനമോ പരമാവധി ഒരു ലക്ഷം രൂപയോ മുദ്രവിലയായി ഈടാക്കുമെന്നും പ്രഖ്യാപനമുണ്ട്. .
കെട്ടിടനിർമ്മാണത്തിനും മറ്റുമുള്ള കരാർ പത്രങ്ങൾക്ക് 200 രൂപയുടെ മുദ്രപ്പത്രമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇനി രണ്ടു ലക്ഷം രൂപ വരെയുള്ള കരാറുകൾക്ക് 200 രൂപയുടെ മുദ്രപ്പത്രം മതി. അതു കഴിഞ്ഞുള്ളവയ്ക്ക് 0.1% എന്ന നിരക്കിൽ മുദ്രപ്പത്ര നിരക്കു വർധിക്കും. ലാഭേച്ഛയോടെയുള്ള എല്ലാ പരസ്യ കരാറുകൾക്കും, പ്രക്ഷേപണ, സംപ്രേഷണ അവകാശങ്ങൾക്കും 500 രൂപയുടെ മുദ്രപ്പത്രം ഉയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. ഇത്തരം കരാറുകൾക്ക് ഇപ്പോൾ ഉപയോഗിക്കുന്നത് 200 രൂപയുടെ കരാർ പത്രമാണ്. ഇനി 500 രൂപയുടെ മുദ്രപ്പത്രം വേണ്ടിവരും. ഇത് സർക്കാരിന് വലിയ വരുമാന വർദ്ധന നൽകും. സ്ഥാവരവസ്തുക്കളുടെ കൈമാറ്റത്തിനായി കുടുംബാംഗങ്ങൾ തമ്മിൽ തയാറാക്കുന്ന മുക്ത്യാറുകൾക്കുള്ള മുദ്രവില 300 രൂപയിൽനിന്ന് 600 രൂപയാക്കും. വിദേശത്തുള്ളവർ നാട്ടിലെ ബന്ധുക്കളെ ഭൂമി ഇടപാടുകൾക്കു ചുമതലപ്പെടുത്തുന്നതാണു മുക്ത്യാർ അധവാ പവർ ഓഫ് അറ്റോർണിയായി പറയുന്നത്.
ന്യായവില കുറച്ചുകാട്ടിയതിനു നടപടി നേരിടുന്നവർക്ക് ആശ്വാസവുമുണ്ട്. 5000 രൂപ വരെ ആധാരത്തിൽ കുറച്ചു കാട്ടിയ എല്ലാ കേസുകളും ഒഴിവാക്കും. ബാക്കിയുള്ളവർ മുദ്രവിലയുടെ 30% അടച്ചാൽ നടപടികളിൽനിന്ന് ഒഴിവാക്കും. ഇതിനായി എല്ലാ ജില്ലകളിലും തീർപ്പാക്കൽ കമ്മിഷൻ രൂപീകരിക്കും. മാർഗരേഖൾ വൈകാതെ പുറപ്പെടുവിക്കുകയും ചെയ്യും. 300 കോടിയാണു സർക്കാർ ഇതിൽനിന്നു പ്രതീക്ഷിക്കുന്നത്. കേസുകൾ തീർക്കാത്തവർക്കെതിരെ റവന്യു റിക്കവറി നടപടികൾ സ്വീകരിക്കും. 2010നു മുൻപു ഭൂമിയുടെ ന്യായവില കുറച്ചുകാട്ടിയതിനു 10 ലക്ഷം പേർ പിഴ അടയ്ക്കാനുണ്ട്.
കെട്ടിടങ്ങളുടെ ന്യായവില സംബന്ധിച്ചും കേസുകളുണ്ട്. 1986 മുതൽ 2017 വരെ റിപ്പോർട്ട് ചെയ്ത വിലകുറച്ചുകാട്ടിയ കേസുകളെല്ലാം തീർപ്പാക്കുന്ന പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍