ആഡംബര നികുതിയിലെ കേന്ദ്രതാൽപ്പര്യം പൊളിച്ച് തുടക്കം; നികുതി വരുമാനത്തിലെ സംസ്ഥാന വിഹിതത്തിന് വേണ്ടി കടുംപിടുത്തം; യോഗങ്ങളിൽ സംസാരിച്ചത് ധനമന്ത്രിമാരുടെയെല്ലാം 'ലീഡറാ'യി; ഒടുവിൽ സംസ്ഥാന ലോട്ടറികൾക്ക് വേണ്ടി ശക്തമായ പ്രതിരോധവും; ജിഎസ്ടി യാഥാർത്ഥ്യമാകുമ്പോൾ ജെയ്റ്റ്ലിയെ വിറപ്പിച്ച് തോമസ് ഐസക് താരമായത് ഇങ്ങനെ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: അടുത്തമാസം മുതൽ ജിഎസ്ടി യാഥാർത്ഥ്യമാകാൻ പോകുകയാണ്. ഏകീകൃത നികുതി സംവിധാനം കൊണ്ടുവരുമ്പോൾ കേരളത്തിന് അടക്കം ഗുണകരമായി കാര്യങ്ങൾ മാറുമെന്ന പ്രതീക്ഷയിലാണ് ഏവരും. ജിഎസിടിയിലേക്കുള്ള യാത്രയുടെ ഭാഗമായി നിരവധി യോഗങ്ങൾ ജിഎസ്ടി കൗൺസിലിൽ നടന്നു. സംസ്ഥാന ധനമന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ എല്ലാ അർത്ഥത്തിലും രാഷ്ട്രീയത്തിന് അതീതമായി പിന്തുണ നേടിയത് കേരള ധനമന്ത്രി ഡോ. തോമസ് ഐസക്ക് ആയിരുന്നു. മറ്റ് മന്ത്രിമാരുടെ പിന്തുണയ്ക്കൊപ്പം ദേശീയ അന്തർദേശീയ ബിസിനസ് മാധ്യമങ്ങളുടെ പ്രിയതാരവുമായി ഐസക്ക് മാറി.
സംസ്ഥാന താൽപ്പര്യം മുൻനിർത്തി ഐസക്ക് പോരാട്ടം നടത്തിയപ്പോൾ പലപ്പോഴും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കേന്ദ്രമന്ത്രിമാർ പോലും അദ്ദേഹത്തിന് പിന്തുണയുമായി എത്തുന്ന സാഹചര്യമാണ് സംജാതമായത്. എല്ലാ അർത്ഥത്തിലും ജിഎസ്ടി കൗൺസിലിലെ 'പ്രതിപക്ഷ നേതാവിന്റെ' റോളായിരുന്നു ഐസക്കിന്. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ ഏറ്റവു അധികം വെള്ളം കുടിപ്പിച്ചതും പുതിയ കാര്യങ്ങൾ പഠിപ്പിച്ചതും പ്രശ്നപരിഹാരിയായി നിന്നതും തികഞ്ഞ സാമ്പത്തിക വിദഗ്ധൻ കൂടിയായ ഐസക്ക് ആയിരുന്നു.
ജിഎസ്ടി കൗൺസിൽ യോഗത്തിൽ ആഡംബര നികുതിയിലെ കേന്ദ്രതാൽപ്പര്യം അടക്കം പൊളിച്ചു കൊണ്ടായിരുന്നു ഐസക്ക് തുടക്കത്തിൽ മുതൽ താരമായി മാറിയത്. പിന്നീട് ഓരോ ഘട്ടത്തിലും ഐസക്കിന്റെ കൃത്യമായ ഇടപെടൽ ഉണ്ടായി. ഏറ്റവും ഒടുവിൽ സംസ്ഥാന ലോട്ടറിയെ സംരക്ഷിക്കാൻ വേണ്ടിയും ജിഎസ്ടി കൗൺസിൽ യോഗത്തിൽ അതിശക്തമായ പോരാട്ടം തന്നെ നടത്തേണ്ടി വന്നു ഐസക്കിന്. ജിഎസ്ടി കൗൺസിലിൽ കേരളം ഏതാണ്ട് ഒറ്റയാൾ പോരാട്ടമാണു ഈ വിഷയത്തിൽ നടത്തിയത്. ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്:
എല്ലാ ലോട്ടറിക്കും അഞ്ചു ശതമാനം നികുതിയെന്ന നിർദ്ദേശം കൗൺസിൽ അംഗീകരിക്കുമെന്നായപ്പോൾ, ഈ തീരുമാനത്തിന്റെ ഭാഗമാകാൻ തയ്യാറല്ലാത്തതുകൊണ്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നു തുറന്നടിക്കേണ്ട അവസ്ഥയുമുണ്ടായി. ലോട്ടറിയുൾപ്പെടെ എല്ലാ ചൂതാട്ടങ്ങൾക്കും 28 ശതമാനം നികുതി ചുമത്തണമെന്നായിരുന്നു ജിഎസ്ടി കൗൺസിലിന്റെ ആദ്യം യോഗം മുതൽ കേരളത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട്. എന്നാൽ ലോട്ടറിക്ക് അഞ്ചു ശതമാനം നികുതിയെന്ന നിർദ്ദേശമാണ് ജിഎസ്ടി കൗൺസിൽ മുന്നോട്ടു വെച്ചത്. 28 ശതമാനം നികുതി ചുമത്തിയാൽ ലോട്ടറി വ്യാപാരം തകരുമെന്ന വാദവുമായി ലോട്ടറി വ്യാപാരികളുടെ അഖിലേന്ത്യാ സംഘടന ലോബിയിംഗുമായി തുടക്കം മുതൽ രംഗത്തുണ്ടായിരുന്നു. ഒടുവിൽ, അവസാന കൗൺസിൽ യോഗമെന്ന പഴുതുപയോഗിച്ച് അഞ്ചു ശതമാനം നികുതി എന്ന നിർദ്ദേശം ഏതാണ്ട് അംഗീകരിക്കുന്ന ഘട്ടമെത്തി.
മണികുമാർ സുബ്ബയും സാന്റിയാഗോ മാർട്ടിനും സുഭാഷ് ചന്ദ്രയുമടങ്ങുന്ന ലോട്ടറി മാഫിയയുടെ ചൂഷണത്തെക്കുറിച്ച് സമാഹരിച്ച എല്ലാ വിവരങ്ങളും കൗൺസിലിനെ ധരിപ്പിച്ച് ഏതാണ്ട് ഒന്നര മണിക്കൂറോളം ശക്തമായ വാദം നിരത്തി. ഒടുവിൽ ഈ മാഫിയയ്ക്കു വേണ്ടി തീരുമാനമെടുത്താൽ കേരളം യോഗം ബഹിഷ്കരിക്കുമെന്നും നിലപാട് സ്വീകരിച്ചു. അപ്പോഴാണ് ജമ്മു കാശ്മീർ ധനമന്ത്രി ഒരു നിർദ്ദേശം വെച്ചത്. സംസ്ഥാന ലോട്ടറിക്ക് 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിക്ക് 28 ശതമാനവും നികുതി ചുമത്താമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.
അതായത്, അതതു സംസ്ഥാനങ്ങളിൽ സംസ്ഥാന ലോട്ടറിക്ക് 12 ശതമാനം. സംസ്ഥാനത്തിനു പുറത്തു പോയാൽ 28 ശതമാനം. സംസ്ഥാന ലോട്ടറിക്കും 28 ശതമാനം തന്നെ വേണമെന്നായിരുന്നു നമ്മുടെ നിലപാട്. എല്ലാ ലോട്ടറിക്കും 28 ശതമാനമെന്ന കേരളത്തിന്റെ നിലപാട് അംഗീകരിക്കപ്പെട്ടില്ലെങ്കിലും അഞ്ചു ശതമാനം നികുതിയെന്ന നിർദ്ദേശം ജിഎസ്ടി കൗൺസിലിന് ഉപേക്ഷിക്കേണ്ടി വന്നതും അന്യസംസ്ഥാന ലോട്ടറികൾക്ക് 28 ശതമാനം നികുതിയെന്ന നിലപാടിലേയ്ക്ക് എത്തിയതും കേരളത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു മൂലമാണ്. ആ അർത്ഥത്തിൽ ഈ തീരുമാനം കേരളത്തിന്റെ വിജയം തന്നെയാണെന്നും ഐസക്ക് പറയുന്നു.
നേരത്തെ ജിഎസ്ടിയിലെ നികുതി പിരിക്കൽ അധികാരം സംബന്ധിച്ച തർക്കം മുറുകിയപ്പോൾ താരമായത് ഐസക്കായിരുന്നു. ഇക്കാര്യത്തിൽ ചില കാര്യങ്ങൾ ഒളിപ്പിച്ചു കൊണ്ടായിരുന്നു അരുൺ ജെയ്റ്റ്ലി രംഗത്തെത്തിയിരുന്നത്. സംസ്ഥാനങ്ങളുടെ നികുതി പിരിക്കൽ അധികാരത്തിൽ നേരത്തേ പ്രഖ്യാപിച്ചതിൽ നിന്ന് ഭിന്നമായി കൈകടത്താൻ ജെയ്റ്റ്ലി ശ്രമിച്ചതോടെ ഈ വിഷയത്തിൽ ശക്തമായി സംസ്ഥാന താൽപ്പര്യം മുൻനിർത്തി ഐസക്കി വാദിച്ചു. ഇതോടെ കാര്യത്തിന്റെ പോക്ക് പന്തിയല്ലെന്ന് മനസ്സിലാക്കി കാശ്മീർ, പശ്ചിമബംഗാൾ മന്ത്രിമാരും ഐസക്കിനൊപ്പ ചേർന്നു.
സേവന നികുതി പിരിക്കുന്നതിലെ തർക്കമായിരുന്നു ഇത്. ഒന്നരക്കോടിക്ക് താഴെ വിറ്റുവരവുള്ളവരുടെ നികുതിപിരിവ് സംസ്ഥാനങ്ങളും അതിനു മേലേക്ക് കേന്ദ്രവും സംസ്ഥാനങ്ങളും വീതിച്ചെടുക്കുന്നതുമായ രീതിയായിരുന്നു ഒരു നിർദ്ദേശം. റിട്ടേൺ നൽകുന്ന വ്യാപാരികളെയും സേവന ദാതാക്കളേയും തട്ടുകളായി തിരിച്ചുള്ള പിരിവിന്റെ സാധ്യത ആരാഞ്ഞുള്ളതായിരുന്നു രണ്ടാമത്തെ നിർദ്ദേശം. ആദ്യത്തെ മാർഗം സ്വീകാര്യമാണെന്ന് നേരത്തെ തന്നെ ധാരണയായിരുന്നെങ്കിലും അതിൽ നിന്ന് ഭിന്നമായ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.. ഇതോടെ ഐസക് എതിർപ്പുമായി എഴുന്നേൽക്കുകയായിരുന്നു. സേവന നികുതി നൽകുന്നവരുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്ക് കേന്ദ്രം മറച്ചുവച്ചതായി കുറ്റപ്പെടുത്തി മറ്റു ചില സംസ്ഥാനങ്ങളും എതിർപ്പുയർത്തി.
കേന്ദ്രവും സംസ്ഥാനങ്ങളും ചേർന്ന് നികുതി പിരിക്കുന്ന ഇരട്ട നികുതി നിയന്ത്രണം നികുതിദായകർക്ക് അധികഭാരമാകുമെന്നതിലും കേരളം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. കാര്യത്തിന്റെ ഗൗരവം ഐസക് വിവരിച്ചതോടെ ബംഗാൾ, കാശ്മീർ ധനമന്ത്രിമാരും എതിർപ്പുന്നയിച്ചു. ഇതിനിടെ ഇതിന്റെ പ്രശ്നങ്ങൾ എത്രത്തോളം ഗൗരവതരമാണെന്ന് മനസ്സിലാകാതിരുന്ന ചില സംസ്ഥാനങ്ങളിലെ ധനമന്ത്രിമാർ ഐസക്കിനോടുതന്നെ വിവരങ്ങളാരായാനും തിരക്കുകൂട്ടി.
ആഡംബര നികുതി കുറയ്ക്കാനുള്ള തീരുമാനത്തെ എതിർത്തു കൊണ്ടാണ് ഐസക്ക് പിന്നീട് താരമായത്. ആഡംബര നികുതി 30 ശതമാനം ചുമത്തണമെന്നായിരുന്നു ഐസക്കിന്റെ ആവശ്യം. ഈ ആവശ്യത്തെ മറ്റ് ധനമന്ത്രിമാരും പിന്തുണച്ചു. ജിഎസ്ടി നടപ്പിലാക്കുമ്പോൾ തുടക്കത്തിൽ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം ആര് നികത്തും എന്നതിനെ ചൊല്ലിയും തർക്കമുണ്ടായിരുന്നു. ഇക്കാര്യത്തിലും ഐസക്കിന്റെ നിലപാടാണ് നിർണായകമായത്. ഇക്കാര്യത്തിൽ കേന്ദ്രം നഷ്ടം നികത്തണമെന്ന നിലപാടാണ് ഐസക്ക് കൈക്കൊണ്ടത്. അത് ശരിയായി വരികയും ചെയ്തു.
ജിഎസ്ടി യോഗം നടക്കുന്ന ദിവസങ്ങളിലെല്ലാം തോമസ് ഐസക്ക് തന്നെയായിരുന്നു ദേശീയ മാധ്യമങ്ങളിലെയും താരം. പല ദേശീയ ചാനലുകളിലും തത്സമയ ചർച്ചകളിൽ ഐസക് കാര്യങ്ങൾ വ്യക്തമാക്കി. ജെയ്റ്റ്ലിയുടെ പത്രസമ്മേളനത്തിന് മുമ്പുതന്നെ കാര്യങ്ങൾ വ്യക്തമാക്കാൻ പോലും പലരും ഐസക്കിന് വിളിച്ചു. പല ദേശീയ മാധ്യമങ്ങളിലും ഇക്കാര്യത്തിൽ ഐസകിന്റെ പ്രത്യേകം ഇന്റർവ്യൂകളും പ്രസിദ്ധീകരിച്ചു. സിഎൻബിസിയും റോയിട്ടേഴ്സും ഐസക്കിനോട് അഭിപ്രായം ആരാഞ്ഞ് നിരവധി വാർത്തകളാണ് എഴുതിയത്. എല്ലാ യോഗങ്ങളിലും സംസ്ഥാന താൽപ്പര്യം മുൻനിർത്തി തന്നെയായിരുന്നു ഐസക്കിന്റെ നീക്കങ്ങൾ.
ലോകംമുഴുവൻ ഉറ്റുനോക്കുന്ന നികുതി പരിഷ്കരണമാണ് ഇന്ത്യയിലെ ജിഎസ്ടി നടപ്പാക്കൽ എന്നതുകൊണ്ടുതന്നെ റോയിട്ടേഴ്സിന്റെ ഗ്ളോബൽ ന്യൂസ് അപ്ഡേറ്റിലും സിഎൻഎൻ ന്യൂസിലുമെല്ലാം കേന്ദ്ര ധനമന്ത്രി ജെയ്റ്റ്ലിക്കും മറ്റ് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധർക്കും മുന്നോടിയായി തന്നെ ഐസക്കിന്റെ വാക്കുകൾ മുഴങ്ങിക്കേട്ടു. ഇതോടൊപ്പം മിക്ക ദേശീയ ചാനലുകളും ഐസക്കിന്റെ ബൈറ്റിനായി ക്യൂ നിന്നു. ചുരുക്കത്തിൽ ജിഎസ്ടി കൗൺസിൽ യോഗങ്ങളിൽ ഒരു പ്രതിപക്ഷ നേതാവിന്റെ റോളായിരുന്നു ഐസക്ക് പല സമയത്തു തെറ്റുകൾ ചൂണ്ടിക്കാട്ടി ജെയ്റ്റ്ലിയോട് തർക്കിച്ചു അദ്ദേഹം. പലപ്പോഴും ജെയ്റ്റ്ലിക്ക് തലവേദന ഉണ്ടാക്കിയത് ഐസക്കിന്റെ കടുത്ത നിലപാടുകളായിരുന്നു.
ഒരു ഘട്ടത്തിൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ദേശീയ രാഷ്ട്രീയത്തിലേക്ക് ജെയ്റ്റ്ലി തോമസ് ഐസക്കിനെ ക്ഷണിക്കുക പോലും ഉണ്ടായതായാണ് റിപ്പോർട്ട്. ഐസക്കിന്റെ സേവനം കേരളത്തിൽ മാത്രം ഒതുങ്ങരുതെന്നായിരുന്നു ജെയ്റ്റ്ലിയുടെ പക്ഷം. ജിഎസ്ജിയിൽ തനിക്ക് ഏറെ തലവേദന ഉണ്ടാക്കിയെങ്കിലും ഐസക്കിന്റെ കഴിവിനെയു നിരീക്ഷണത്തെയു അംഗീകരിക്കുന്ന നിലപാടായിരുന്നു കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക്. ഏറ്റവും ഒടുവിൽ ജിഎസ്ടി യാഥാർത്ഥ്യമാകുമ്പോൾ നിർണായകമായ തിരുത്തൽ ശക്തിയായി മാറിയതും ഐസക്കായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്