ട്രംപിന്റെ വിരട്ടലിൽ നെഞ്ചിടിക്കുന്നത് ഇന്ത്യൻ ടെക്കികൾക്ക്..! ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് കടിഞ്ഞാണിട്ട ട്രംപ് ഔട്ട് സോഴ്സിംഗിലും കൈവെക്കുമെന്ന ഭയത്തിൽ ഇന്ത്യൻ ഐടി കമ്പനികൾ; ഹാർലി ഡേവിസൺ മോട്ടോർ സൈക്കിളിന് മേൽ നൂറ് ശതമാനം നികുതി ചുമത്തിയപ്പോൾ തുടങ്ങിയ പിണക്കത്തിൽ കടുത്ത നടപടികളിലേക്ക് അമേരിക്ക; ചൈനയെ വരുതിയിൽ നിർത്തിയ മർക്കട മുഷ്ടി ഇന്ത്യക്ക് നേരെയും പ്രയോഗിക്കാൻ ഒരുങ്ങി ട്രംപ്; യുഎസ്- ഇന്ത്യാ വ്യാപാരയുദ്ധം മുറുകുമ്പോൾ എന്തു സംഭവിക്കും?
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇന്ത്യയുടെ കയറ്റുമതി പങ്കാളികളിൽ ഏറ്റവും പ്രധാന സ്ഥാനം തന്നെയാണ് അമേരിക്കയ്ക്കുള്ളത്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയെ വ്യാപാര സൗഹൃദ രാഷ്ട്രമായി ഇതുവരെ അമേരിക്ക കണ്ടിരുന്നത്. എന്നാൽ, അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യവുമായി ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായപ്പോൾ മുതൽ തുടങ്ങിയ പ്രശ്നങ്ങൾ ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറുകയാണ്. ഇന്ത്യൻ സാമ്പത്തിക മേഖലയെ ട്രംപിന്റെ ഇടപെടൽ സാരമായി തന്നെ ബാധിച്ചു തുടങ്ങി. ഏറ്റവും ഒടുവിൽ ചൈനയെയും വരുതിയിൽ നിർത്തിയ വ്യാപാര യുദ്ധത്തിന് ശേഷം ട്രംപ് കണ്ണുവെക്കുന്നത് ഇന്ത്യയിലേക്കാണ്. ഇതോടെ ഇന്ത്യൻ വ്യവസായ ഭീമന്മാർക്കും നെഞ്ചിടിപ്പു തുടങ്ങിയിട്ടുണ്ട്.
ഐടി രംഗത്തുള്ളവരെ ആശങ്കയിലാക്കുന്ന തീരുമാനം കുറച്ചു കാലങ്ങളായി അമേരിക്കയിൽ നിന്നും വാർത്തകൾ ഉണ്ടാകാറുണ്ട്. പത്ത് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും അധികം വളർച്ച നേടിയത് ഐടി അനുബന്ധ വ്യവസായങ്ങളും ബിപിഒ വർക്കുകളുമാണ്. എന്നാൽ, അടുത്തകാലത്തായി ഇന്ത്യ കുത്തകയാക്കിയ ഈ രംഗത്തേക്ക് തായ്ലന്റും ഇന്റോനേഷ്യയും അടക്കമുള്ളവർ കൈവെച്ചു തുടങ്ങി. ഇതോടെ ആശങ്കയിലായ ഐടി വ്യവസായത്തിന് ആശങ്ക പകരുന്ന നീക്കമാണ് ഇപ്പോൾ ഇരു രാജ്യങ്ങളും വ്യാപാര കരാറിന്റെ പേരിൽ ഉണ്ടായിരിക്കുന്ന ശീതയുദ്ധം.
വ്യാപാര രംഗത്ത് ഇന്ത്യക്കു നൽകിവരുന്ന പരിഗണന അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദ്ദേശം നൽകിയതാണ് ഇന്ത്യൻ കമ്പനികളെ ആശങ്കയിലാക്കുന്നത്. ഇത് കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കില്ലെന്ന വിലയിരുത്തലാണ് വാണിജ്യ മന്ത്രാലയും വ്യക്തമാക്കുന്നത്. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിർദ്ദേശം നടപ്പാക്കാൻ ഇന്ത്യ തയാറാകാതിരുന്ന സാഹചര്യത്തിലാണ് യുഎസ് ട്രേഡ് ചീഫിന്റെ ഓഫിസിന് ട്രംപ് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്.
60 ദിവസത്തിനുള്ളിൽ ഇതു പ്രാബല്യത്തിൽ വരുമെന്നാണു സൂചന. യുഎസ് പ്രതിനിധി സഭാ നേതാക്കൾക്ക് ഇതു സംബന്ധിച്ച് ട്രംപ് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ് (ജിഎസ്പി) പരിപാടി അനുസരിച്ച് ഇന്ത്യയ്ക്കും തുർക്കിക്കും അനുവദിച്ചിരുന്ന മുൻഗണനാ സ്ഥാനം റദ്ദാക്കാനാണ് യുഎസ് തീരുമാനിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും അതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് യുഎസ് ട്രേഡ് ഓഫിസ് അറിയിച്ചു. യുഎസിനു വിപണിയിൽ ആവശ്യമായ അവസരം ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞില്ലെന്നും വ്യാപാരത്തിനു തിരിച്ചടിയാകുന്ന തരത്തിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും അവർ അറിയിച്ചു.
കയറ്റുമതിയിൽ ഇടപെട്ട ട്രംപ് അടുത്തഘട്ടമായി ഇന്ത്യൻ ഐടി കമ്പനികളെ ബാധിക്കുന്ന വിധത്തിൽ ഓട്ട് സോഴ്സിംഗിൽ ഇടപെടലാകുമെന്നതാണ് ആശങ്ക. ടിസിഎസ് അടത്തമുള്ള പ്രമുഖ ഐടി കമ്പനികൾ കാലങ്ങളായി മികച്ച പ്രകടനം നടത്തിവരുന്നുണ്ട്. ഇത് അമേരിക്കയുമായുള്ള സുഗമമായ ബന്ധത്തിന്റെ പേരിലായിരുന്നു. എന്നാൽ, വ്യാപാര യുദ്ധം കടുക്കുമ്പോൾ ഈ രംഗത്തു ട്രംപ് കൈവെക്കുമോ എന്ന ആശങ്കയാണ് ടെക്കികൾക്ക് ഉള്ളത്. ട്രംപിന്റെ ഇപ്പോഴത്തെ നടപടി നേരിട്ടു ബാധിക്കുക ജുവല്ലറി, വജ്രാഭരണങ്ങൾ, വസ്ത്രങ്ങൾ, ഇരുമ്പ് തുടങ്ങിയ കമ്പനികളെ ബാധിക്കും. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ രംഗത്തിനും അധിക നികുതി ചുമത്തുമ്പോൾ സാരമായി ബാധിക്കും.
ഹാർലി ഡേവിസൺ മോട്ടോർ ബൈക്കിൽ തുടങ്ങിയ തർക്കം
ഹാർലി ഡേവിസൺ ബൈക്കുകൾ അടക്കമുള്ളവയ്ക്ക് ഇന്ത്യ ചുമത്തുന്ന വൻ ഇറക്കുമതിച്ചുങ്കമാണ് ട്രംപിനെ ഇന്ത്യക്കെതിരായ നീക്കങ്ങളിൽ പ്രകോപിപ്പിച്ചത്. ഹാർലി ഡേവിസൺ ബൈക്കുകളുടെ 100% തീരുവ ചുമത്തിയാണ് പ്രശ്നമായത്. ഇന്ത്യൻ നീക്കം അമേരിക്കൻ ഓട്ടോമൊബൈൽ രംഗത്തിനും തിരിച്ചടിയായി. ഇതോടെയാണ് ഇന്ത്യൻ വിപണിയിൽ സമ്മർദ്ദം ശക്തമാക്കാൻ ട്രംപി ഇടപെട്ടതും.
'ഇന്ത്യയിലേക്ക് നമ്മൾ ഹാർലി ഡേവിഡ്സൺ മോട്ടോർ സൈക്കിൾ കയറ്റി അയക്കുമ്പോൾ അവർ അതിന് വളരെ ഉയർന്ന താരിഫാണ് ഈടാക്കുന്നത്. തിരിച്ച് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കും ഉയർന്ന നികുതി ഈടാക്കുന്നു. അവർ 100 ശതമാനം ഈടാക്കുമ്പോൾ അതേ ഉൽപന്നത്തിന് 25 ശതമാനമെങ്കിലും നമ്മൾ ഈടാക്കണം. 25 ശതമാനം മാത്രം ഈടാക്കുന്നത് തന്നെ നമ്മെ സംബന്ധിച്ചിടത്തോളം മണ്ടത്തരമാണ്. എന്നാലും നിങ്ങൾക്ക് വേണ്ടിയാണത്. എനിക്ക് നിങ്ങളുടെ സപോർട്ട് ആവശ്യമുണ്ട്. -ട്രംപ് വ്യക്തമാക്കിയിരുന്നു.
ആഭ്യന്തരവിപണി സംരക്ഷിക്കാനായി അലുമിനിയം, ഉരുക്ക് ഉത്പന്നങ്ങൾക്ക് ഇറക്കുമതിത്തീരുവ ഉയർത്തി ആഗോള വ്യാപാരയുദ്ധത്തിന് വഴിയൊരുക്കിയതോടെയാണ് ഇന്ത്യയും തീരുവ ഉയർത്തിയത്. ഉരുക്ക്, അലുമിനിയം ഉത്പന്നങ്ങൾക്ക് യു.എസ്. ഇറക്കുമതിത്തീരുവ ചുമത്തിയത് ഇന്ത്യക്ക് 24.1 കോടി ഡോളറിന്റെ (1650 കോടി രൂപ) സാമ്പത്തിക ആഘാതമുണ്ടാക്കിയിരുന്നു. അതിനാൽ, ഏതാണ്ട് അത്രതന്നെ തുകയ്ക്കുള്ള അമേരിക്കൻ ഉത്പന്നങ്ങൾക്ക് നികുതി ചുമത്താനാണ് ഇന്ത്യയുടെ നീക്കം നടത്തി.
ആപ്പിൾ, ബദാം, 800 സി.സി.യിൽ കൂടുതൽ എൻജിൻ ശേഷിയുള്ള ബൈക്ക് തുടങ്ങിയവയുടെ നികുതിയാണ് ഇന്ത്യ ഉയർത്തിയത്. ഇത് പിൻവലിക്കാൻ വേണ്ടിയാണ അമേരിക്കൻ സമ്മർദ്ദം ശക്തമായത്. ബൈക്കിന് 50 ശതമാനം, ബദാമിനും വാൽനട്ടിനും 20 ശതമാനം വീതം, ആപ്പിളിന് 25 ശതമാനം എന്ന തോതിലാകും നികുതി ചുമത്തിയത്. ചൈനയോടും ഇന്ത്യയോടും മാത്രമല്ല, സുഹൃത്തുക്കളായ കാനഡ, യൂറോപ്യൻ യൂണിയൻ, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾക്കും ഇറക്കുമതിത്തീരുവ ഏർപ്പെടുത്തുമെന്ന നിലപാടിലായിരുന്നു അമേരിക്ക.
ഇപ്പോഴത്തെ നികുതി വർദ്ധനവ് പിൻവലിച്ചാൽ വ്യാപാര യുദ്ധത്തിന് താൽക്കാലം വിരാമം ആകുമെങ്കിലും ഇന്ത്യയുടെ പൊന്മുട്ടയിടുന്ന താറാവിനെ നോക്കിയാണ് ട്രംപിന്റെ വെല്ലുവിളി. ഐടി മേഖലയിൽ ഇന്ത്യ നേട്ടമുണ്ടാക്കുന്നത് തടയിടാനും ശ്രമം നടത്തിയേക്കും. ഇന്ത്യ ലോകത്തിലെ തന്നെ മികച്ച ഐടി ഹബ്ബുകളിലൊന്നാണെങ്കിലും ആ മേഖലയ്ക്ക് അടുത്തകാലത്തായി അമേരിക്കൻ നയങ്ങൾ കാരണം തിരിച്ചടി നേരിട്ടിരുന്നു. അമേരിക്കയുടെ മൊത്തം ഔട്ട് സോഴ്സിംഗിന്റെ 67 ശതമാനവും ഇന്ത്യയിലേയ്ക്കാണു ഒഴുകുന്നത്. വിദഗ്ധതൊഴിലാളികളെ വിദേശരാജ്യങ്ങളിൽ അയച്ചു ജോലി ചെയ്യിക്കാനും തുടങ്ങിയപ്പോൾ ഇന്ത്യയുടെ ഖ്യാതി മാത്രമല്ല, ശക്തവും മികവുറ്റതുമായ മാനവികവിഭവശേഷിയും ലോകത്തിനു മുന്നിൽ വെളിപ്പെടുകയായിരുന്നു. ഇതു ചെറുതും വലുതുമായ ഐടി കമ്പനികൾക്കു വളമാകുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ആഗോള ഐടി ഭീമന്മാർ ഇന്ത്യയിൽ ശാഖകൾ തുടങ്ങാനും തയ്യാറായി.
രണ്ടായിരത്തിന്റെ തുടക്കം മുതൽ ആരംഭിച്ച ഈ വളർച്ച ഇപ്പോൾ പിന്നോട്ടു പോകുന്നു എന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നതാണ്. അമേരിക്കൻ പ്രസിഡന്റ് ആയി ഡോണാൾഡ് ട്രംപ് സ്ഥാനമേറ്റതോടെ ഔട്ട് സോഴ്സിങ് രംഗത്തും പ്രതിസന്ധി രൂപം കൊണ്ടു. ഐടി കമ്പനികൾ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്ന വാർത്തകൾ ദിനംപ്രതി വരാൻ തുടങ്ങുന്നു. പുതിയ നിയമനങ്ങൾ വെട്ടിക്കുറച്ചതോടെ കൊളേജുകളിൽ നിന്നും പഠിച്ചിറങ്ങുന്ന എഞ്ചിനീയർമാർക്കു നിൽക്കാൻ ഇടമില്ലാത്ത അവസ്ഥയായി. കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുന്നതിൽ മോദി സർക്കാറും പരാജയപ്പെട്ടിരുന്നു. എച്ച് 1 ബി വിസ നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടുള്ള ട്രംപിന്റെ നയങ്ങൾ കനത്ത പ്രഹരമാണ് ഇന്ത്യക്ക് നൽകിയത്. ഔട്ട സോഴ്സിങ് രംഗത്തെ വേലിയിറക്കത്തിന്റെ സമയത്തിലേക്ക് ട്രംപിന്റെ ഇടപെടൽ മാറുമോ എന്ന കടുത്ത ആശങ്കയ്ക്കാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ഇടയാക്കുന്നത്. എന്തായാലും ട്രംപിന്റെ ഇപ്പോഴത്തെ വിരട്ടലിൽ ഇന്ത്യൻ ടെക്കികൾക്ക് നെഞ്ചിടിച്ചു തുടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്