Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2018ൽ 14,200 കോടി ഡോളറിന്റെ ഇന്ത്യാ-അമേരിക്കാ വ്യാപരം; 2400 കോടി ഡോളറിന്റെ വ്യാപാര ശിഷ്ടവുമായി നേട്ടമുണ്ടാക്കിയത് ഇന്ത്യയും; നികുതി പരിഷ്‌കരിച്ച് തുറന്ന വിപണിയുണ്ടാക്കിയില്ലെങ്കിൽ ഉപരോധമെന്ന ഭീഷണിയുമായി ട്രംപ്; ഇനി അധികാരത്തിൽ എത്തുന്ന സർക്കാരിനെ വെട്ടിലാക്കി അമേരിക്കൻ ഭീഷണികൾ; ചൈനയ്‌ക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച ട്രംപിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയെ പൂട്ടലോ?

2018ൽ 14,200 കോടി ഡോളറിന്റെ ഇന്ത്യാ-അമേരിക്കാ വ്യാപരം;  2400 കോടി ഡോളറിന്റെ വ്യാപാര ശിഷ്ടവുമായി നേട്ടമുണ്ടാക്കിയത് ഇന്ത്യയും; നികുതി പരിഷ്‌കരിച്ച് തുറന്ന വിപണിയുണ്ടാക്കിയില്ലെങ്കിൽ ഉപരോധമെന്ന ഭീഷണിയുമായി ട്രംപ്; ഇനി അധികാരത്തിൽ എത്തുന്ന സർക്കാരിനെ വെട്ടിലാക്കി അമേരിക്കൻ ഭീഷണികൾ; ചൈനയ്‌ക്കെതിരെ വ്യാപാര യുദ്ധം പ്രഖ്യാപിച്ച ട്രംപിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയെ പൂട്ടലോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ അധികാരത്തിലെത്തുന്ന സർക്കാരിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വെല്ലുവിളി അമേരിക്കയുടേതാകും. ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധം പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയെന്നാണ് റിപ്പോർട്ട്. യുഎസ് കമ്പനികൾക്ക് ഏർപ്പെടുത്തിയ വ്യാപാര നിയന്ത്രണങ്ങൾ ഇന്ത്യയിൽ ഇനി അധികാരമേൽക്കുന്ന സർക്കാർ എടുത്തുകളയണമെന്നു യുഎസ് വ്യാപാര സെക്രട്ടറി വിൽബർ റോസ് മുന്നറിയിപ്പു നൽകിയത് വരാൻ പോകുന്ന പ്രതിസന്ധിയുടെ സൂചനയാണ്. ഇറാനും റഷ്യയ്ക്കുമെതിരായ ഉപരോധം മറ്റു രാജ്യങ്ങളും പാലിക്കണമെന്ന വ്യവസ്ഥയോടു യോജിക്കാനാകില്ലെന്നതാണ് ഇന്ത്യൻ നിലപാട്. ഇതും അമേരിക്കയെ ചൊടിപ്പിക്കുന്നതാണ്.

യുഎസ് വ്യാപാരയുദ്ധം പ്രഖ്യാപിച്ച പല രാജ്യങ്ങളും ഗുരുതര പ്രതിസന്ധിയിലായ ചരിത്രമുണ്ട്. കയറ്റുമതി കുറയുകയും വ്യവസായ ഉൽപാദനം താഴുകയും ചെയ്യുന്നതു പ്രതിസന്ധി രൂക്ഷമാക്കും. ഇത് രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കും. വൻതോതിൽ തൊഴിൽ നഷ്ടം, വ്യവസായങ്ങൾക്കു സംരക്ഷണമില്ലായ്മ, വളർച്ചാ മുരടിപ്പ് എന്നിങ്ങനെ പ്രത്യാഘാതങ്ങളും ഉണ്ടാകും. അതുകൊണ്ട് തന്നെ അമേരിക്കൻ വെല്ലുവിളിയെ നിസ്സാരമായി എടുക്കാൻ കഴിയുകയുമില്ല. ഈ സാഹചര്യത്തിലാണ് ഇനി വരുന്ന സർക്കാരിന് മുമ്പിൽ ഏറ്റവും വലിയ വെല്ലുവിളിയായി അമേരിക്കൻ നിലപാടുകൾ മാറുന്നത്.

ഇന്ത്യയിൽ നിന്നു അമേരിക്ക ഇറക്കുമതി ചെയ്യുന്ന പല ഉൽപന്നങ്ങൾക്കും നികുതിയില്ല. എന്നാൽ, ഇന്ത്യ വാങ്ങുന്ന പല ഉൽപന്നങ്ങൾക്കും 20 ശതമാനമാണു നികുതി. നികുതിയിലെ ഈ വ്യത്യാസം അംഗീകരിക്കാനാവില്ലെന്നാണു ട്രംപിന്റെ നിലപാട്. അടുത്ത സർക്കാർ അമേരിക്കയിൽ നിന്നുള്ള നികുതി എടുത്തു മാറ്റണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ ചൈനയുടെ ഉൽപന്നങ്ങൾക്കു തീരുവ 25 ശതമാനമായി ഉയർത്തിയതിനു സമാനമായ നടപടികൾ എടുക്കുമെന്നാണ് ഭീഷണി. ഇത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി മാറും. ഇന്ത്യൻ ഉൽപ്പന്നങ്ങളോട് അമേരിക്കക്കാർക്കുള്ള താൽപ്പര്യം കുറയുകയും ചെയ്തു. കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയ വിൽബർ റോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിനെയും ഇക്കാര്യമറിയിച്ചിട്ടുണ്ട്.

ഗാട്ട് കരാർ (ജനറൽ എഗ്രിമെന്റ് ഓൺ താരിഫ്‌സ് ആൻഡ് ട്രേഡ്) അനുസരിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കു അമേരക്കയിൽ നികുതിയില്ല. ജിഎസ്‌പി (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ്) പ്രകാരമാണിത്. എന്നാൽ ഇന്ത്യ നികുതി ഈടാക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യയുമായുള്ള ജിഎസ്‌പി റദ്ദാക്കുകയാണെന്ന് ഈ വർഷം മാർച്ചിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. നികുതിയിൽ ഇളവ് കൊടുത്താൽ അമേരിക്കൻ ഉൽപ്പനങ്ങൾ ഇന്ത്യൻ വിപണി കീഴടക്കും. ഇത് ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനത്തെ ബാധിക്കും. അതുകൊണ്ടാണ് നികുതി ഏർപ്പെടുത്തുന്നത്.

ഇന്ത്യ യുഎസ് വ്യാപാരം 2018ൽ 14,200 കോടി ഡോളറിന്റേതാണ്. ഇതിൽ വ്യാപാരശിഷ്ടം ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. 2400 കോടി ഡോളറാണ് നേട്ടം. യുഎസ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ഉയർന്ന തീരുവയാണു നിശ്ചയിച്ചിരിക്കുന്നതാണ് ഇതിന് കാരണം. ശരാശരി 13.8%. കാറുകൾക്ക് 60%, മദ്യത്തിന് 150%, കൃഷി ഉൽപന്നങ്ങൾക്ക് 113%. 300% വരെ തീരുവ നൽകേണ്ടവയുമുണ്ട്. ഇതു തുടരാൻ പറ്റില്ലെന്നാണ് ട്രംപിന്റെ പക്ഷം. അടുത്ത കാലത്ത് ഇന്ത്യ 3 നിയന്ത്രണങ്ങൾ കൂടി കൊണ്ടുവന്നതും ട്രംപിനെ പ്രകോപിപ്പിക്കുന്നു. വിദേശത്തു നിന്നു നേരിട്ടുള്ള നിക്ഷേപത്തിനു പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്ന ഇന്ത്യൻ നടപടിയും അമേരിക്ക അംഗീകരിക്കുന്നില്ല.

ഇന്ത്യയിൽ പ്രവർത്തിക്കുന്ന യുഎസ് കമ്പനികൾ ഡേറ്റ ഇന്ത്യയിൽത്തന്നെ ശേഖരിക്കാനും സംരക്ഷിക്കാനുമുള്ള വ്യവസ്ഥകളാണ് അതിൽ ആദ്യത്തേത്. ഇ കൊമേഴ്‌സ് നിയമങ്ങളിലെ മാറ്റം വഴി ഓൺലൈൻ വ്യാപാരത്തിനു നിയന്ത്രണം ഏർപ്പെടുത്തി. ഓൺലൈൻ വിവരദാതാക്കൾക്കു കർശന നിയന്ത്രണം ഏർപ്പെടുത്തിയതും അമേരിക്കയെ ചൊടിപ്പിച്ചു. മെഡിക്കൽ ഉപകരണങ്ങൾക്കു ചുമത്തിയ തീരുവയും നിയന്ത്രണങ്ങളും ഒട്ടേറെ യുഎസ് കമ്പനികൾക്കു ദോഷകരമായി മാറുകയും ചെയ്തു. ബൗദ്ധിക സ്വത്തവകാശം ലംഘിക്കുന്ന കേസുകളിൽ കർശന ശിക്ഷയും ഏർപ്പെടുത്തിയ ഇന്ത്യൻ നടപടിയും അമേരിക്ക അംഗീകരിക്കുന്നില്ല.

ട്രംപ് ഭരണകൂടം വന്നതിനു ശേഷം ഇന്ത്യയ്‌ക്കെതിരെ ഒട്ടേറെ നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തിയെന്നാണു കേന്ദ്രസർക്കാരിന്റെ മറുവാദം. എച്ച് വൺ ബി വീസയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഇന്ത്യയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ തൊഴിലിനെ ബാധിച്ചു. വീസ നൽകുന്നതിലെ കാലതാമസവും ഭാര്യമാർക്കു വീസ നൽകുന്നതു വിലക്കിയതും മറ്റൊരു വിഷയം. ഉരുക്കിനും അലുമിനിയത്തിനും തീരുവ ഉയർത്തിയത് ഇന്ത്യയിലെ ഈ വ്യവസായങ്ങളെ തളർത്തി. ചൈനയുമായുള്ള യുഎസിന്റെ വ്യാപാരയുദ്ധവും ഇന്ത്യയ്ക്കു ഭീഷണിയുയർത്തുന്നു. ചൈനയുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനാകാതെ വന്നാൽ അവ ഇന്ത്യൻ വിപണിയിലെത്തും.

ഇറാനിൽ നിന്നു ക്രൂഡ് ഓയിൽ വാങ്ങരുതെന്നു വിലക്കുകയാണെങ്കിലും കുറഞ്ഞ വിലയ്ക്ക് ഇന്ത്യയ്ക്ക് എണ്ണ നൽകാനാകില്ലെന്നു അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് നിശ്ചയിക്കുന്ന വിലയ്ക്ക് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങണമെന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP