ജനങ്ങളെ മയക്കാൻ സുഖിപ്പീര് ബജറ്റ് ; മദ്ധ്യവർഗ്ഗത്തിന്റെ കയ്യടി ഉറപ്പ്; ചെപ്പടിവിദ്യകൾ ഗുണംചെയ്യുക കോർപ്പറേറ്റുകൾക്ക്
പതിനഞ്ചാം ലോകസഭയിലെ അവസാന സമ്മേളനത്തിൽ ധനമന്ത്രി പി. ചിദംബരം അവതരിപ്പിച്ച വോട്ട് ഓൺ അക്കൗണ്ട് വിവിധമേഖലകളെ സുഖിപ്പിച്ച് കയ്യിലെടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. തെരഞ്ഞെടുപ്പു പടിവാതിൽക്കൽ നിൽക്കെ വോട്ടും പ്രചാരണത്തിനുള്ള ഫണ്ട് ഒഴുക്കും ഒരേപോലെ ഉറപ്പിക്കാൻ പര്യാപ്തമായ ഇടക്കാല ബജറ്റാണ് ഇതെന്ന് പറയാം. യുപിഎ സർക്കാരിന്റെ നേട്ടങ്ങളെ എടുത്തുപറഞ്ഞുകൊണ്ടാണ് ധനമന്ത്രി ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. ചെറുകാറുകൾക്കും ബൈക്കിനും വിലകുറച്ച് സോപ്പിടൽ ബജറ്റ്; മൊബൈലിനും ടിവിക്കും ഫ്രിഡ്ജിനും തീരുവ കുറച്ചു വോട്ടുകിട്ടാൻ ചൂണ്ടയിട്ട് ചിദംബരത്തിന്റെ ഇടക്കാല ബജറ്റ്; പത്തുലക്ഷം തൊഴിൽ; ഭക്ഷ്യ സബ്സിഡിക്ക് ലക്ഷം കോടി; ആധാറിൽ വിട്ടുവീഴ്ചയില്ല; സ്ത്രീകളുടെ കയ്യടിക്കായി നിർഭയക്ക് ആയിരംകോടി; സൈനികരെയും വിദ്യാർത്ഥികളെയും സുഖിപ്പിച്ചു വിഴിഞ്ഞവും വ്യവസായസോണും വിഴുങ്ങി; കേരളത്തിന് കിട്ടിയത് മെട്രോയ്ക്ക് 462 കോടി മാത്രം; ആവശ്യങ്ങൾ കേൾക്കാത്തമട്ടിൽ ഇടക്കാല ബജറ്റ്
വാഹനവിപണിക്ക് നേട്ടം; ഇന്ധനവില കുറയില്ല
മാന്ദ്യം നിലനിൽക്കുന്ന ഇന്ത്യൻ വാഹനവിപണിക്ക് വൻ നേട്ടമാണ് ഈ ബജറ്റ്. ബൈക്കുകളും ചെറുകാറുകളും മുതൽ എസ്യുവികൾ വരെ സ്വകാര്യ ഉപയോഗത്തിനുള്ള വാഹനങ്ങളുടെ (കൺസ്യൂമർ വിയക്കിൾസ്) വില കുറയാൻ ബജറ്റ് കാരണമാകും. എന്നാൽ വാഹനവിപണി ഉഷാറാവുമ്പോഴും ഇന്ധനവില പിടിച്ചുനിർത്താനുള്ള ഒരു ശ്രമവും ഗവൺമെന്റിൽ നിന്ന് മേലിലും ഉണ്ടാവില്ലെന്ന് നിശ്ചയമാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം പെട്രോളിയം കമ്പനികൾക്ക് വിട്ടുകൊടുത്ത നടപടി പിൻവലിക്കാനോ, ഭാഗികമായെങ്കിലും വിപണിയിൽ ഇടപെടാനോ ശ്രമമില്ല. വാതകവില സംബന്ധിച്ച് ഡൽഹി സർക്കാരുമായി ഉണ്ടാക്കിയ കരാർ ലംഘിച്ച് മൂന്നുപ്രാവശ്യം വിലകൂട്ടാൻ റിലയൻസിന് മൗനാനുവാദം നൽകിയ മന്ത്രാലയത്തിനെനതിരെ, രാജിവച്ചൊഴിഞ്ഞ കെജ്രിവാൾ സർക്കാർ കേസെടുത്ത പശ്ചാത്തലത്തിൽ ഇത് പ്രത്യേകം ശ്രദ്ധാർഹമാണ്.
ഇലക്ട്രോണിക് വിപണിക്കും ഉണർവ്; വിലക്കയറ്റം പിടിച്ചുനിർത്തില്ല
വാഹനങ്ങൾക്ക് മാത്രമല്ല, ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ഉപഭോക്തൃവിപണിയെ തന്നെ കയറയച്ചുവിടുന്ന ബജറ്റാണിത്. റെഫ്രിജറേറ്ററ്റുകളും ടെലിവിഷനുകളും മുതൽ എയർ കണ്ടീഷണറുകളും മൊബൈൽ ഫോണുകളും വരെയുള്ളവയുടെ എക്സൈസ് തീരുവ 12%ൽ നിന്നും 10% ആയി വെട്ടിക്കുറച്ചതിനാൽ അവയുടെ വില കുറയാൻ ബജറ്റ് സഹായകമാകും. ഇത് മദ്ധ്യവർഗ്ഗത്തിന് വളരെ ആഹ്ലാദമുണ്ടാക്കുന്നതും ജീവിതനിലവാരം ഉയർത്താൻ പര്യാപ്തവുമാണ്. കൺസ്യൂമർ സംസ്ഥാനമായ കേരളത്തിൽ ഇതിന്റെ പ്രതിഫലനം വലുതായിരിക്കും. എന്നാൽ വരുമാനവർദ്ധനയ്ക്ക് ഇടമില്ലാതെ വിലകുറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ല. ഇത്തരം ഉപകരണങ്ങളുടെ വില കുറയുന്നത് വിൽപ്പന വർദ്ധിപ്പിക്കുകയും ഇക്കണോമിയിൽ പണവിനിമയം കൂട്ടുകയും ചെയ്യും. എന്നാൽ ജനത്തിന്റെ കയ്യിൽ അത്യാവശ്യത്തിനു ലഭ്യമായ സർപ്ലസ് മണി ഫലത്തിൽ കുറയുകയാവും ഉണ്ടാവുക. ജീവൻ രക്ഷാ മരുന്നുകളുടെ വില കുറയ്ക്കാനോ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാനോ അത്യാവശ്യസേവനങ്ങൾ സുപ്രാപ്യമാക്കാനോ നടപടികളൊന്നുമില്ല. ഊഹക്കച്ചവടമോ അവധിവ്യാപാരമോ നിർത്തലാക്കാൻ പോയിട്ട് നിയന്ത്രിക്കാൻ പോലും ശ്രമമില്ല.
പ്രതിരോധത്തിന് കൂടുതൽ ഫണ്ട്; ഒരു റാങ്കിന് ഒരു പെൻഷൻ
ലോകസഭാ തെരഞ്ഞെടുപ്പിൽ സൈനികർക്ക് വോട്ട്ചെയ്യാനുള്ള അവസരം നൽകാനുള്ള ശ്രമത്തിൽ മുഴുകുമെന്ന് എൻഡിഎ നേതാവ് സുബ്രഹ്മണ്യം സ്വാമി പ്രസ്താവിച്ച സാഹചര്യത്തിൽ സൈനികരെ കയ്യിലെടുക്കുക യുപിഎയുടെ അടിയന്തിര അജണ്ടയായി എന്നു തോന്നിക്കുന്ന നിലയിലാണ് ഇടക്കാല ബജറ്റിലെ ചില പ്രഖ്യാപനങ്ങൾ. ലോകസഭാതെരഞ്ഞെടുപ്പിനു ശേഷം എൻഡിഎ സർക്കാർ അധികാരത്തിൽ വന്നാൽ ഏറ്റവുമധികം തുക വകയിരുത്താൻ സാധ്യതയുള്ള മേഖലയാണ് പ്രതിരോധം എന്ന കണക്കുകൂട്ടലിലാണ് ഇവിടേക്ക് പണം ഒഴുക്കാൻ ചിദംബരം തയ്യാറായിരിക്കുന്നത്. നിലവിലുള്ളതിനേക്കാൾ 10% അധിക ഫണ്ടാണ് പ്രതിരോധമേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത്. 2.24 ലക്ഷം കോടിയാണ് പ്രതിരോധത്തിനു നീക്കിവച്ചിരിക്കുന്നത്. അതിനും പുറമേ, വിമുക്തഭടന്മാരെ കയ്യിലെടുക്കാനായി, ഒരു റാങ്കിന് ഒരു പെൻഷൻ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പാക്കാൻ കൂടുതൽ പെൻഷൻ ഫണ്ട് അനുവദിച്ചിട്ടുമുണ്ട്. അഞ്ഞൂറുകോടി രൂപയാണ് പദ്ധതിക്കായി കണക്കാക്കിയിരിക്കുന്നത്.
ഭക്ഷ്യസുരക്ഷയ്ക്ക് ഒരുലക്ഷം കോടി; ആധാർ കാർഡ് നിർബന്ധമാകും
ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പരിധിയിൽപെടുത്തി ഭക്ഷ്യ സബ്സിഡിക്കായി 1,15,000 കോടി രൂപയാണ് ചിദംബരം അനുവദിച്ചിരിക്കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെ നിൽക്കുന്നവർക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്ന പദ്ധതിക്കുവേണ്ടിയാണ് ഇത്രയധികം തുക നീക്കിവച്ചിരിക്കുന്നത്. കൂടാതെ ഭക്ഷ്യവസ്തുക്കളുടെ സംഭരണത്തിനും ട്രാൻസ്പോർട്ടേഷനും ഗുണകരമായ കാര്യങ്ങളുമുണ്ട്. സംഭരണത്തിൽ ഇടപെടുകയും ട്രാൻസ്പോർട്ടേഷന് നികുതി ഒഴിവാക്കിക്കൊടുക്കുകയും ചെയ്യും. ദരിദ്രരും സാധാരണക്കാരുമായ ആളുകൾക്കും കർഷകർക്കും ഒരുപോലെ ഗുണകരമാണ്, ഈ നീക്കം. എന്നാൽ പൊതുവിതരണസംവിധാനം പാടെ തകർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, പ്രത്യേകിച്ച് യൂണിവേഴ്സൽ സബ്സിഡി പരിപൂർണ്ണമായും മാറ്റിവച്ച് ടാർജറ്റഡ് സബ്സിഡിയിലേക്ക് നീങ്ങുകയും അതിൽതന്നെ ആധാർ കാർഡുമായി ബന്ധിപ്പിച്ചുള്ള ഡയറക്റ്റ് ബെനഫിറ്റ് ട്രാൻസ്ഫർ നടപ്പിലാക്കുകയും ചെയ്യുന്നതിലൂടെ സാങ്കേതികതയിൽ കുടുങ്ങി അർഹരായവർക്ക് സഹായം എത്താനുള്ള സാധ്യത മങ്ങുകയാണ് ഫലത്തിലുണ്ടാവുക എന്ന വിമർശനവും ഉയർന്നിട്ടുണ്ട്.
പാർപ്പിടം പ്രധാന അജണ്ട
ഗ്രാമീണഭവനപദ്ധതിക്കായി ആറായിരം കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. നാഗരികഭവനപദ്ധതിക്കായി രണ്ടായിരം കോടിയും നീക്കിവച്ചിട്ടുണ്ട്. നിലവിൽ രാജ്യത്തെ പ്രമുഖ ടെലിവിഷൻ ചാനലുകളിലും പത്രങ്ങളിലും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന യുപിഎ സർക്കാരിന്റെ പരസ്യങ്ങളെ പിന്തുണയ്ക്കുന്ന പ്രഖ്യാപനമാണിത്. പ്രോത്സാഹിപ്പിക്കേണ്ട നീക്കം എന്നുതന്നെ ഇതേക്കുറിച്ച് പറയണം. വർഗ്ഗീയതയ്ക്കെതിരെ പാർപ്പിടം എന്ന കോൺഗ്രസിന്റെ ദീർഘകാലതന്ത്രത്തിന്റെ ഭാഗമാണിത്.
വിദ്യാഭ്യാസവായ്പയുടെ പലിശയ്ക്ക് മോറട്ടോറിയം
യുവാക്കളെ കയ്യിലെടുക്കാനായി 10 ലക്ഷം തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുമെന്ന് പ്രസ്താവിച്ചിരിക്കുന്ന ബജറ്റിൽ 2009 മാർച്ച് 31ന് മുമ്പെടുത്ത വിദ്യാഭ്യാസവായ്പകളുടെ മേലുള്ള പലിശയ്ക്ക് ഉപാധിയോടെ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടുമുണ്ട്. ഒൻപതുലക്ഷം വിദ്യാർത്ഥികൾക്ക് ഇതിന്റെ ഗുണമുണ്ടാകും എന്നാണ് അവകാശവാദം. വിദ്യാഭ്യാസത്തിന് നീക്കിവയ്ക്കുന്ന തുക ജിഡിപിയുടെ ശതമാനക്കണക്കിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പൂർണ്ണമായും വായ്പാബന്ധിതമായ ഉന്നതവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണിത്. കഴിഞ്ഞ പത്തുവർഷത്തിനിടയിൽ വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്ന തുക 10,145 കോടി രൂപയിൽ നിന്ന് 79,251 കോടി രൂപയായി വർദ്ധിച്ചതായി പി ചിദംബരം സഭയെ അറിയിച്ചു. കോഴ്സ് കഴിഞ്ഞിട്ടും ജോലി ലഭിക്കാത്ത വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് താത്ക്കാലികമായി ആശ്വാസമാകുന്ന നടപടിയാണ് ഇതെങ്കിലും കൂടുതൽ പേരെ വിദ്യാഭ്യാസവായ്പ എടുക്കാൻ പ്രേരിപ്പിക്കുന്ന നടപടി കൂടിയാണ് ഈ പ്രഖ്യാപനം. പലിശ കിട്ടില്ല എന്നുവരുന്നതോടെ മറുവശത്ത് ബാങ്കുകൾ വിദ്യാഭ്യാസലോൺ നൽകുന്നതിൽ കൂടുതൽ കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തുമെന്നുള്ളതും ഉറപ്പാണ്. ഇതോടെ പലിശടക്കം വായ്പ തിരിച്ചടയ്ക്കാനുള്ള മാർഗ്ഗം കൂടി ഉറപ്പാക്കിമാത്രമേ വിദ്യാഭ്യാസ ലോൺ ലഭിക്കൂ എന്ന അവസ്ഥയുണ്ടാവും. അപേക്ഷിക്കുന്ന ആർക്കും വിദ്യാഭ്യാസ വായ്പ കൊടുക്കണമെന്ന് വർഷാവർഷം പ്രഖ്യാപനങ്ങളുണ്ടെങ്കിലും മാർക്കും, ചേരുന്ന സ്ഥാപനവും മറ്റും പരിഗണിച്ചു മാത്രമേ, ഇപ്പോഴും വായ്പ അനുവദിക്കാറുള്ളൂ. അതിൽ കൂടുതൽ പിടിമുറക്കുമുണ്ടാവാനാണ് സാധ്യത.
ന്യൂനപക്ഷത്തെയും സ്ത്രീകളെയും കയ്യിലെടുക്കും; പദ്ധതിച്ചെലവിൽ മാറ്റമില്ല
ന്യൂനപക്ഷ കാര്യങ്ങൾക്കായി 3711 കോടി രൂപയാണ് ബജറ്റിൽ മാറ്റിവച്ചിരിക്കുന്നത്. ഇതും കൃത്യമായി തെരഞ്ഞെടുപ്പു മുന്നിൽകണ്ടുള്ള രാഷ്ട്രീയ പ്രഖ്യാപനമായി വിലയിരുത്താം. സാമൂഹ്യനീതി വിഭാഗത്തിന് 6730 കോടി രൂപയും പഞ്ചായത്തീരാജിന് ഏഴായിരം കോടി രൂപയും മാറ്റിവച്ചു. പൊതുകടം മാനേജ് ചെയ്യാനുള്ള ബിൽ തയ്യാറായതായും ചിദംബരം ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. നിർഭയ പദ്ധതിക്ക് നീക്കിവച്ച ആയിരം കോടിയുടെ ഗ്രാൻഡ് ലാപ്സാവില്ലെന്നും അടുത്ത സാമ്പത്തികവർഷം വീണ്ടും ആയിരം കോടി കൂടി അനുവദിക്കുമെന്നും ബജറ്റിൽ പറയുന്നു. സ്ത്രീസുരക്ഷയ്ക്ക് മുൻഗണന നൽകുന്ന പദ്ധതിയാണിത്. എന്നാൽ മുൻവർഷം പ്രഖ്യാപിച്ച ബജറ്റ് വിവിതത്തിൽ ഒരു രൂപ പോലും ചെലവഴിക്കാത്ത പദ്ധതി കൂടിയാണിത്. റെയിൽവേയ്ക്ക് നൽകുന്ന ബജറ്റ് വിഹിതം 26,000 കോടിയിൽ നിന്ന് 29,000 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. എന്നാൽ പദ്ധതിച്ചെലവ് (ുഹമി ലഃുലിറശൗേൃല) കഴിഞ്ഞവർഷത്തെ അതേ നിലയിൽ 5,55,322 കോടിയായി നിലനിർത്തും.
ധനക്കമ്മി കുറയുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നഷ്ടം
ധനക്കമ്മി കുറയ്ക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം പക്ഷെ അത്ര നല്ല സൂചനയല്ല നൽകുന്നത്. മൂലധനച്ചെലവും (രമുശമേഹ ലഃുലിറശൗേൃല) പദ്ധതിച്ചെലവും റവന്യൂ ചെലവും (ൃല്ിൗല ലഃുലിറശൗേൃല) കുറച്ചുകൊണ്ടുമാത്രമേ ധനക്കമ്മി കുറയ്ക്കാനാവൂ. പ്രത്യേകിച്ച് ഡോളറിനെനതിരെ രൂപയുടെ മൂല്യം തുടർച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കെ ആഭ്യന്തര കടം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിന്റെ ഭാരം അനുഭവിക്കുക, ഭാവിയിലാവും.
ജനുവരി വരെയുള്ള കാലയളവിൽ 6,60,000 കോടി രൂപയുടെ 296 പദ്ധതികൾക്ക് അനുമതി നൽകിയതായി ചിദംബരം അറിയിച്ചു.
Stories you may Like
- ഈ ബജറ്റ് അവതരണം ചരിത്രത്തിലേക്ക്
- ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് വെറും 58 മിനിറ്റുകളിൽ; വിമർശിച്ച് തരൂർ
- മോദി സർക്കാരിന് ഇത് മൂന്നാം വട്ടത്തിന്റെ ആത്മവിശ്വാസം തുളുമ്പുന്ന ബജറ്റ്
- 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന ഉറപ്പ് ബജറ്റ് നൽകുന്നുവെന്ന് പ്രധാനമന്ത്രി
- കേരളത്തിന്റെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും അശേഷം പരിഗണിച്ചില്ല
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്