സ്വർണത്തിന് മേൽ നിയന്ത്രണം വരുന്നു; വിവാഹിതരായ സ്ത്രീകൾക്ക് 62.5 പവൻ വരെ കൈവശം വയ്ക്കാം; അവിവാഹിതരായ സ്ത്രീകൾക്ക് പരിധി 31.25 പവനും; പുരുഷന്മാർക്ക് 12.5 പവൻ കൈവശം വെക്കാനും തടസമില്ല; പരിധിക്ക് അകത്ത് കൈവശമുള്ള സ്വർണത്തിന് സ്ത്രോതസ് കാണിക്കേണ്ടതില്ല; കൂടുതലെങ്കിൽ ഉറവിടം വെളിപ്പെടുത്താൻ നിർദ്ദേശങ്ങളുമായി നിയമഭേദഗതി
ന്യൂഡൽഹി: നോട്ടുനിരോധനത്തിനു പിന്നാലെ സ്വർണം കൈവശം വയ്ക്കുന്നതിലും കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കുന്നതായി റിപ്പോർട്ടുകൾ. വ്യക്തികൾക്ക് കൈവശംവയ്ക്കാവുന്ന സ്വർണത്തിന് പരിധി നിശ്ചയിക്കുന്ന വ്യവസ്ഥകൾ കഴിഞ്ഞദിവസം ലോക്സഭയിൽ അവതരിപ്പിച്ച് പാസാക്കിയ നികുതി നിയമ ഭേദഗതിയിൽ ഉൾപ്പെടുന്നതായ വിവരങ്ങളാണ് പുറത്തുവരുന്നത്.
വിവാഹിതരായ സ്ത്രീകൾക്ക് കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ പരിധി 62.5 പവനായും അവിവാഹിതരായ സ്ത്രീകൾ 31.25 പവനു മുകളിൽ കൂടുതൽ കൈവശം വയ്ക്കരുതെന്നുമുള്ള നിബന്ധനകൾ നിയമഭേദഗതിയിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. പുരുഷന്മാർക്ക് 12.5 പവൻ കൈവശം വയ്ക്കാമെന്നും നിർദ്ദേശമുണ്ട്.
ലോക്സഭയിൽ നവംബർ 29ന് പാസാക്കിയ നികുതി നിയമ ഭേദഗതിയിൽ ഇതുസംബന്ധിച്ച വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചതായ വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. അതേസമയം, ഒരു വീട്ടിൽ ഉള്ള സ്വർണത്തിന്റെ അളവ് ഉറവിടം വെളിപ്പെടുത്തിയ സ്വത്തുവിവരത്തിന്റെ പരിധിക്ക് പുറത്താണെങ്കിൽ അതിന് നികുതി ചുമത്തുമെന്ന് നടക്കുന്ന പ്രചരണം ശരിയല്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.
എന്നാൽ നിയമഭേദഗതിയിൽ പറയുന്നതിന് പുറത്ത് സ്വർണം കൈവശമുണ്ടെങ്കിൽ അതിന്റെ ഉറവിടം വെളിപ്പെടുത്തുകയോ പാരമ്പര്യമായി കിട്ടിയ സ്വർണമാണെങ്കിൽ അതിന്റെ വിവരങ്ങൾ വെളിപ്പെടുത്തുകയോ വേണ്ടിവന്നേക്കാമെന്ന സൂചനകളാണ് ലഭിക്കുന്നത്.
ഇത്തരത്തിൽ ഊഹാപോഹങ്ങൾ നിരവധി പ്രചരിക്കുന്ന സാഹചര്യത്തിൽ ഇതിന് കേന്ദ്ര ധനമന്ത്രാലയം വ്യക്തത വരുത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ വീടുകളിൽ ഉള്ള സ്വർണം പിടിച്ചെടുക്കുമെന്ന തരത്തിൽ വരുന്ന പ്രചരണം ശരിയല്ലെന്ന് അറിയിപ്പിൽ പറഞ്ഞിട്ടുണ്ട്. ഉറവിടം വെളിപ്പെടുത്തിയതിന് പുറമെ സമ്പാദിച്ച സ്വർണത്തിനു മേൽ നികുതി ചുമത്താനുള്ള ഒരു നിർദ്ദേശവും പുതിയ നിയമഭേദഗതിയിൽ ഇല്ലെന്നും മന്ത്രാലയം വിശദമാക്കിയിട്ടുണ്ട്. അധിക സ്വർണം ആദായ നികുതി റെയ്ഡിൽ പിടിച്ചെടുക്കാൻ കേന്ദ്ര ധന മന്ത്രാലയത്തിന്റെ നിർദ്ദേശമുണെന്ന പ്രചരണം തെറ്റാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
എന്നാൽ പാരമ്പര്യമായി സൂക്ഷിക്കുന്ന സ്വർണത്തിനു നികുതി ഈടാക്കില്ലെന്ന് വ്യക്തമാക്കിയതോടെ പുതുതായി സ്വർണം വാങ്ങി കള്ളപ്പണം വെളുപ്പിക്കുന്നവരെയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നു വ്യക്തമാണ്. കറൻസി നിയന്ത്രണത്തിനു പിന്നാലെ സ്വർണ ഇടപാടുകളിലും കർശന നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങുമെന്ന് ദിവസങ്ങൾക്ക് മുമ്പുതന്നെ സൂചനകൾ പുറത്തുവന്നിരുന്നു.
സ്വർണ ഇടപാടുകൾ നടത്തുന്ന ജൂവലറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് കഴിഞ്ഞദിവസം എല്ലാ ഇടപാടുകളുടെയും വിവരം നൽകണമെന്ന് ഡയറക്ടറേറ്റ് ഓഫ് സെൻട്രൽ എക്സൈസ് ഇന്റലിജൻസ് നിർദ്ദേശം നൽകിയിരുന്നു. ആഭ്യന്തര സ്വർണ ഉപഭോഗത്തിൽ നിയന്ത്രണം വരുത്തുന്നതിന്റെ തുടക്കമാണ്് ഈ നിർദ്ദേശമെന്നാണ് വ്യക്തമാക്കിയിരുന്നെങ്കിലും വ്യക്തികൾക്ക് സൂക്ഷിക്കാവുന്ന സ്വർണത്തിന് പരിധി കൊണ്ടുവരാൻ സാധ്യതയുണ്ടെന്ന് ഇതോടെ ചർച്ചകളും ഉണ്ടായി.
കള്ളനോട്ട് ഒഴുക്കിന്റെ നിയന്ത്രണം കറൻസി നിരോധനംവഴി സാധ്യമാകുമെങ്കിലും സ്വർണത്തിൽ നിക്ഷേപിക്കാൻ വൻതോതിൽ കള്ളപ്പണം ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ജൂവലറികളിൽ പരിശോധനയും ആരംഭിച്ചിരുന്നു. മുൻനിര ജൂവലറികൾക്കും ആഭരണ നിർമ്മാതാക്കൾക്കും അടിയന്തിരമായി കൈവശമുള്ള സ്വർണത്തിന്റെ സ്റ്റോക്ക് അറിയിക്കാൻ എക്സൈസ് ഇന്റലിജൻസ് നിർദ്ദേശം നൽകിയിട്ടുണ്ട്. കറൻസി നിരോധനം വന്നതിന് മുമ്പും പിൻപുമുള്ള നാലു ദിവസങ്ങളിലെ ഇടപാടുകളുടെ വിവരങ്ങളും തേടിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് കറൻസി നിരോധനത്തിന് പിന്നാലെ സ്വർണവിൽപനയിലും കൈവശംവയ്ക്കാവുന്ന സ്വർണത്തിന്റെ അളവിലും നിയന്ത്രണം കൊണ്ടുവരുമെന്ന സൂചനകൾ പുറത്തുവന്നത്. പക്ഷേ, ഇത്തരത്തിൽ ഒരു നീക്കമില്ലെന്നാണ് ധനമന്ത്രാലയത്തിലെ ഒരു ഉന്നതൻ മാദ്ധ്യമങ്ങളോട് കഴിഞ്ഞ ആഴ്ച പ്രതികരിച്ചത്. സ്വർണ ഇറക്കുമതിക്ക് സർക്കാർ നിയന്ത്രണം കൊണ്ടുവന്നേക്കുമെന്ന സൂചനകൾ വന്നതോടെ കഴിഞ്ഞ ഒരാഴ്ച വൻതോതിൽ ജൂവലറികളും ആഭരണ നിർമ്മാതാക്കളും സ്വർണ ഇറക്കുമതി നടത്തിയെന്ന റിപ്പോർട്ടുകളും ഉണ്ടായിരുന്നു.\
രാജ്യത്ത് സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ആയിരം ടണ്ണോളം സ്വർണം ഓരോ വർഷവും രാജ്യത്ത് എത്തുന്നുണ്ടെന്നും ഇതിൽ വലിയൊരളവ് കള്ളപ്പണം നൽകി പലരും വാങ്ങി സൂക്ഷിക്കുന്നുണ്ടെന്നും വ്യക്തമാണ്. അതേസമയം, വലിയ കറൻസികൾ നിരോധിക്കപ്പെട്ടതോടെ കറൻസി ഉപയോഗിച്ചുള്ള സ്വർണക്കടത്ത് നിലച്ചതായി അധികൃതർ കരുതുന്നു. വില കുറഞ്ഞു നിൽക്കുന്നതിനാൽ പിന്നീട് വില കൂടുമ്പോൾ വിൽക്കാമെന്ന് സ്വർണം കൈവശമുള്ളവർ കരുതുന്ന സ്ഥിതിയായതിനാൽ ഇപ്പോൾ വിറ്റഴിക്കാനും ആരും തയ്യാറാകുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍