21 പൈസ ജിഎസ് ടി വഴി ലഭിക്കുമ്പോൾ 17 പൈസ എത്തുന്നത് ആദായ നികുതി വഴി; കോർപ്പറേറ്റ് നികുതി 21 പൈസയായും കസ്റ്റംസ് എക്സൈസ് തീരുവകളായി 11 പൈസയും എത്തുമ്പോൾ കോർപ്പറേറ്റ് നികുതിയായി 21 പൈസയും വായ്പാ ഇനത്തിൽ 20 പൈസയും എത്തുന്നു; 23 പൈസ സംസ്ഥാനങ്ങൾ വീതമായി നൽകുമ്പോൾ പലിശ ഇനത്തിൽ 18 പൈസയും സബ്സിഡി ഇനത്തിലും പ്രതിരോധ ആവശ്യങ്ങൾക്കായി ഒൻപത് പൈസ വീതവും ചെലവാക്കുന്നു; കേന്ദ്ര സർക്കാരിന് ഒരു രൂപ കിട്ടുന്നതും അത് ചെലവാക്കുന്നതും ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കേന്ദ്രസർക്കാരിലേക്കെത്തുന്ന പണത്തിൽ ഭൂരിപക്ഷവും നികുതിയിൽ നിന്ന്. കേന്ദ്രത്തിലേക്കെത്തുന്ന ഒരു രൂപയിൽ 68 പൈസയും പ്രത്യക്ഷപരോക്ഷ നികുതികളിൽ നിന്നുള്ള വരുമാനമാണെന്ന് ബജറ്റ് രേഖ വ്യക്തമാക്കുന്നു. സംസ്ഥാനങ്ങളുടെ വീതമായുള്ള നികുതികളും തീരുവകളുമാണ് കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ ചെലവായി രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ഫെബ്രുവരിയിൽ ഒന്നാം നരേന്ദ്ര മോദി സർക്കാർ അവതരിപ്പിച്ച വരവുചെലവ് കണക്കിൽ നിന്നു നേരിയ വ്യത്യാസമുണ്ട് ഇത്തവണത്തേതിൽ. നിർമ്മലാ സീതാരാമന്റെ കന്നി ബജറ്റ് പ്രതീക്ഷിച്ചതുപോലെ തന്നെ സമഗ്രവും ക്രിയാത്മകവും ജനക്ഷേമകരവുമാണെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. മന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റ് നവീനമായ ആശയങ്ങളും പദ്ധതികളുംകൊണ്ട് സമ്പന്നമാണെന്നും അവകാശപ്പെടുന്നു.
എക്സൈസ് തീരുവയായി എട്ട് പൈസയും നികുതിയേതര വരുമാനമായി ഒൻപത് പൈസയും കിട്ടും. ആദായ നികുതിയായി വരുന്നത് 16 പൈസയാണ്. ജി എസ് ടിയിലൂടെ 19 പൈസയും കിട്ടും. കടരഹതി മൂലധന വരുമാനമായി മൂന്ന് പൈസ. 21 പൈസ കോർപ്പേറഷൻ നികുതിയാണ്. വായ്പയും മറ്റു ബാധ്യതകളും നൽകുന്നത് 20 പൈസയും. ഇങ്ങനെയാണ് കേന്ദ്ര സർക്കാരിലെത്തുന്ന ഓരോ ഒരു രൂപയുടേയും വരവിന്റെ വഴി. നിർമ്മലാ സീതാരമാന്റെ കണക്കുകളിൽ ചെറിയ വ്യത്യാസം വരുകയാണ്. പാവപ്പെട്ടവർ, കർഷകർ, വനിതകൾ, ഇടത്തട്ടുകാർ എന്നിവരുടെ ആവശ്യങ്ങൾ മുൻനിർത്തിയിട്ടുള്ള ബജറ്റ് സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റവും ലക്ഷ്യം വയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് മാറ്റങ്ങളെന്നാണ് വിശദീകരണം. കോർപ്പറേറ്റ് ടാക്സിനെയാണ് കോർപ്പറേഷൻ നികുതിയായി ബജറ്റിൽ പ്രതിപാദിപ്പിക്കുന്നത്.
2019ലെ ഫെബ്രുവരിയിലെ ബജറ്റിൽ എക്സൈസ് തീരുവയായി എഴ് പൈസയും നികുതിയേതര വരുമാനമായി എട്ടു പൈസയും കിട്ടുമായിരുന്നു. ആദായ നികുതിയായി വരുന്നത് 17 പൈസയായിരുന്നു. ജി എസ് ടിയിലൂടെ 21 പൈസയും ലക്ഷ്യമിട്ടു. കടരഹതി മൂലധന വരുമാനമായി മൂന്ന് പൈസ തന്നെയായിരുന്നു പീയൂഷ് ഗോയലിന്റെ ബജറ്റിലും. 21 പൈസ കോർപ്പേറഷൻ നികുതിയാണ്. വായ്പയും മറ്റു ബാധ്യതകളും നൽകുന്നത് 19 പൈസയുമായിരുന്നു അന്ന്. പീയൂഷ് ഗോയലിന്റെ ബജറ്റിൽ കാതലായ മാറ്റം നിർമ്മലാ സീതാരമാൻ വരുത്തി. ആദായ നികുതി വരുമാനം കുറയുമ്പോൾ പാവപ്പെട്ടവരുടെ പോക്കറ്റ് കാലിയാക്കും തരത്തിൽ എക്സൈസ് ഡ്യൂട്ടിയും മറ്റും കൂട്ടുകയാണ്.
കിട്ടുന്ന ഓരോ രൂപയും എങ്ങനെയാണ് ചെലവാക്കുകയെന്ന കണക്കും ബജറ്റിലുണ്ട്. സംസ്ഥാനങ്ങളുടെ വീതമായ നികുതികളും തീരുവകളുമായി 23 പൈസ നൽകും. പലിശയടവിന് 18 ശതമാനം വേണം. കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികൾക്കും പ്രതിരോധ ചെലവിനും 9 പൈസ വീതം നൽകും. ധനക്കമീഷനും സംസ്ഥാന വിഹിതവും 7 ശതമാനമാണ്. പെൻഷൻ കൊടുക്കാൻ 5 പൈസയും മാറ്റും. സബ്സിഡി കൊടുക്കാൻ എട്ട് പൈസയും മറ്റ് ചലവുകൾക്കും എട്ട് പൈസയും വേണം. ഇങ്ങനെയാണ് ഖജനാവിൽ എത്തുന്ന ഓരോ രൂപയും ചെലവാകുന്നത്. ഫെബ്രുവരിയിൽ പീയൂഷ് ഗോയൽ അവതരിപ്പിച്ചതിൽ ചെറിയ മാറ്റങ്ങൾ ഇവിടേയും ഉണ്ട്.
കിട്ടാക്കടം ഒരു ലക്ഷം കോടി കുറഞ്ഞുവെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ അവകാശപ്പെടുന്നു. നാലു ലക്ഷം കോടി രൂപയാണ് ഇതുവരെ തിരിച്ചു പിടിച്ചതെന്നും ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം അവസാനിക്കുമ്പോൾ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം 8,95,601 കോടി രൂപയായിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യുടെ കർശന നിലപാടിന്റെ ഫലമായി ബാങ്കുകൾ കിട്ടാക്കടം പിരിക്കുന്നതിൽ കൂടുതൽ ജാഗ്രത കാട്ടിയതുകൊണ്ടു പിന്നീടു നില പെട്ടെന്നു മെച്ചപ്പെടാൻ തുടങ്ങി. സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്നു മാസത്തിനിടയിൽത്തന്നെ 19,982 കോടി രൂപ വീണ്ടെടുക്കാൻ കഴിഞ്ഞു. തിരിച്ചുപിടിച്ച തുക ഇക്കഴിഞ്ഞ ഡിസംബർ അവസാനം 31,168 കോടിയിലെത്തിയതോടെ കിട്ടാക്കടം 8,64,433 കോടിയായി കുറഞ്ഞിട്ടുണ്ട്. നടപ്പു ത്രൈമാസത്തിൽ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള തുക 70,000 കോടിയോളമാണ്. ലക്ഷ്യം നേടാനായാൽ ഈ സാമ്പത്തിക വർഷത്തെ നേട്ടം 1,00,000 കോടി രൂപ കടക്കും.
ഒന്നാം മോദി സർക്കാർ ഭവന നിർമ്മാണ മേഖലയിലും അടിസ്ഥാന വികസന രംഗത്തും നികുതിവരവിന്റെ കാര്യത്തിലും കൈവരിച്ച നേട്ടങ്ങളെ ബജറ്റിൽ അക്കമിട്ട് നിരത്തിയിട്ടുണ്ട്. നികുതി വിഹിതത്തിൽ 1190.01 കോടി രൂപയാണ് വർധിച്ചത്. ഇത് ഒരു റെക്കോർഡാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 2022 ആകുമ്പോഴേക്കും രാജ്യത്ത് എല്ലാവർക്കും വീട് ഉറപ്പാക്കുമെന്ന പ്രഖ്യാപനം ചരിത്രപരമാണ്. 1.95 കോടി വീടുകളാണ് പുതുതായി നിർമ്മിക്കുക. എല്ലാ കർഷകർക്കും വൈദ്യുതിയും പാചകവാതകവും ഉറപ്പുവരുത്തുന്നതിനു പുറമെ വീടുകൾ തോറും ശുചിത്വമുള്ള അടുക്കളയൊരുക്കും. ചെറുകിട വ്യാപാരികൾക്കായി പ്രധാനമന്ത്രി കർമയോഗി മാനദണ്ഡ് എന്ന പേരിൽ പുതിയ പെൻഷൻ പദ്ധതിയാണ് മറ്റൊന്ന്. 1.5 കോടി രൂപയിൽ കുറവ് വിറ്റുവരവുള്ളവർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഭവനവായ്പകൾക്കു മേലുള്ള ആദായ നികുതിയിൽ ഒന്നരലക്ഷം രൂപ ഇളവ് അനുവദിക്കുന്നത് വലിയൊരു വിഭാഗം ജനങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കും. പ്രതിരോധത്തിന് 3.18 ലക്ഷം കോടി നീക്കിവച്ച് രാജ്യരക്ഷയിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
പുതിയ ഇന്ത്യയെയാണ് ഈ ബജറ്റ് അഭിമുഖീകരിക്കുന്നതെന്ന് വ്യക്തം. സ്ത്രീകളെയും പാവപ്പെട്ടവരെയും ശാക്തീകരിക്കാനുള്ള പദ്ധതികൾ ഇതിന് തെളിവാണ്. 'നാരി ടു നാരായണി' പദ്ധതി രാജ്യത്തിന്റെ വികസനത്തിൽ സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്തും. വനിതാ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വുമൺ സെൽഫ് ഗ്രൂപ്പ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇതിലെ അംഗത്തിന് 5,000 രൂപ ഓവർ ഡ്രാഫ്റ്റ് അനുവദിക്കും. വുമൺ സെൽഫ് ഗ്രൂപ്പിലെ ഒരംഗത്തിന് മുദ്ര പദ്ധതിപ്രകാരം ഒരുലക്ഷം രൂപയുടെ വായ്പ ലഭിക്കും.
Stories you may Like
- പിണറായിക്ക് വിഡി അയച്ച കത്തിന്റെ പൂർണ്ണരൂപം
- സംസ്ഥാനത്തെ ഗുരുതര ധനപ്രതിസന്ധിയിൽ മന്ത്രിക്ക് മറുപടിയില്ല; സതീശൻ
- ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് വെറും 58 മിനിറ്റുകളിൽ; വിമർശിച്ച് തരൂർ
- സംസ്ഥാന ബജറ്റ് നാളെ; ധനമന്ത്രിയിൽനിന്നും മാജിക് പ്രതീക്ഷിച്ച് കേരളം
- മോദി സർക്കാരിന് ഇത് മൂന്നാം വട്ടത്തിന്റെ ആത്മവിശ്വാസം തുളുമ്പുന്ന ബജറ്റ്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍