ലക്ഷ്യമിടുന്നത് കയറ്റുമതിക്കും ഭവന നിർമ്മാണത്തിനും ഊന്നൽ നൽകുന്ന പരിഹാര മാർഗ്ഗങ്ങൾ; ബജറ്റ് വീടുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതും വളർച്ചാ മുരടിപ്പിനെ മറികടക്കാൻ; എല്ലാ ബാങ്കുകളുടെ ഭവന വായ്പയും റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നതോടെ പലിശ നിശ്ചയിക്കുക റിസർവ്വ് ബാങ്ക് നയമാകും; കയറ്റുമതിക്ക് വായ്പ നൽകുന്ന ബാങ്കുകൾക്കുള്ള ഇൻഷുറൻസും വിപണിയെ കരുത്തുള്ളതാക്കാൻ; നിർമ്മലാ സീതാരാമന്റെ ഉത്തേജന പാക്കേജ് പറയാതെ പറയുന്നത് മാന്ദ്യത്തിന്റെ കാണാകയങ്ങൾ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: മോദി സർക്കാർ ലക്ഷ്യമിടുന്നത് സ്വതന്ത്ര വ്യാപാരനയത്തിലൂടെ രാജ്യത്തെ സാമ്പത്തിക മാന്ദ്യം നേരിടാനുള്ള തന്ത്രം. കയറ്റുമതിയും ആഭ്യന്തര ഉപഭോഗവും വർദ്ധിപ്പിക്കുന്നതിലൂടെ പ്രതിസന്ധിയെ മറികടക്കാനാണ് ധനമന്ത്രി നിർമലാ സീതാരാമൻ ശ്രമിക്കുന്നതെന്ന് വ്യക്തം. കയറ്റുമതി കുറഞ്ഞ സാഹചര്യത്തിലാണ് കയറ്റുമതിക്ക് വായ്പ നൽകുന്ന ബാങ്കുകൾക്ക് ഇൻഷുറൻസ് നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം. ഇതിനൊപ്പം രാജ്യത്തെ നികുതി ഘടന പരിഷ്കരിക്കുകയും ചെയ്യും. നികുതി നടപടികൾ ഇഫയിലിങിലൂടെ മാത്രമാക്കും.
കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് കയറ്റുമതിക്കും ഭവന നിർമ്മാണത്തിനും ഊന്നൽ നൽകുന്ന പരിഹാര മാർഗ്ഗങ്ങളാണ്. ബജറ്റ് വീടുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതും പണമൊഴുക്കു കൂട്ടി വളർച്ചാ മുരടിപ്പിനെ മറികടക്കാനാണ്. എല്ലാ ബാങ്കുകളുടെ ഭവന വായ്പയും റിപ്പോ നിരക്കുമായി ബന്ധിപ്പിക്കുന്നതോടെ പലിശ നിശ്ചയിക്കുക റിസർവ്വ് ബാങ്ക് നയമാകും. ഇത്തരത്തിലുള്ള നടപടികളിലൂടെ നിർമ്മലാ സീതാരാമന്റെ ഉത്തേജന പാക്കേജ് പറയാതെ പറയുന്നത് സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കാനിടയുള്ള പ്രതിസന്ധികളെ കൂടിയാണ്. സമ്പദ് വ്യവസ്ഥയിൽ പ്രശ്നങ്ങളുണ്ടെന്ന് സമ്മതിക്കുക കൂടിയാണ് ഇതിലൂടെ ചെയ്യുന്നതും.
രാജ്യത്ത് ദൃശ്യമാകുന്ന വളർച്ചാ മുരടിപ്പ് പരിഹരിക്കുക ലക്ഷ്യമിട്ടുള്ള പുതിയ പ്രഖ്യാപനങ്ങളാണ് നിർമല സീതാരാമൻ നടത്തുന്നത്. കയറ്റുമതി, ഭവന നിർമ്മാണം തുടങ്ങിയ മേഖലകൾക്ക് കൂടുതൽ പ്രധാന്യം നൽകിയുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രിയിൽ നിന്നുണ്ടായത്. ബജറ്റ് വീടുകളുടെ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്ന നയമാണ് സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കുമായി ഭവന വായ്പകളെ ബന്ധിപ്പിക്കുന്നത് ഇതിന് വേണ്ടിയാണ്. എല്ലാ ബാങ്കുകളുടെയും ഭവന വായ്പ നിരക്കുകൾ ഈ രീതിയിലേക്ക് മാറ്റും. രാജ്യത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെയും ഹൗസിങ് ഫിനാൻസ് കോർപ്പറേഷനുകൾക്കുമുള്ള ധനസഹായവും ധനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി 1.95 കോടി വീടുകൾ രാജ്യത്ത് നിർമ്മിക്കുമെന്നതും മാന്ദ്യത്തെ മറികടക്കാനാണ്. റിസർവ്വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചാലും ബാങ്കുകൾ ഭവന വായ്പയിൽ അടക്കം പലിശ കുറയ്ക്കാറില്ല. ഇതിനാലാണ് റിപ്പോയുമായി ഭവന വായ്പയെ ബന്ധിപ്പിക്കുന്നത്. ഇതോടെ റിസർവ്വ് ബാങ്ക് എടുക്കുന്ന നയം പലിശയിലും പ്രതിഫലിക്കും
രാജ്യത്തെ ഹൗസിങ് ഫിനാൻസ് രംഗത്തെ ശക്തിപ്പെടുത്തി നിർമ്മാണമേഖലയുടെ തളർച്ച പരിഹരിക്കുകയെന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള നയമാണ് കേന്ദ്ര സർക്കാർ പ്രഖ്യാപനങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്നത്. റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച് ഭവന വായ്പയുടെ പലിശ നിരക്കുകൾ കുറയ്ക്കുന്നതിലൂടെ രാജ്യത്തെ വായ്പ ലഭ്യത ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം. നിർമ്മാണം പാതിയിലായ വീടുകൾ പൂർത്തിയാക്കാൻ വായ്പയ്ക്കു പ്രത്യേക സംവിധാനം കൊണ്ടുവരും. റിസർവ് ബാങ്കിന്റെ അനുമതിയോടെയാകും ഇതു നടപ്പാക്കുക. കയറ്റുമതിച്ചുങ്കത്തിനായി ജനുവരി മുതൽ പുതിയ സംവിധാനം ഏർപ്പെടുത്തും. കയറ്റുമതി മേഖലയിലെ വായ്പകൾക്ക് ഉയർന്ന ഇൻഷുറൻസ് പരിരക്ഷ നൽകും. കയറ്റുമതി രംഗത്തെ സാങ്കേതിക നിലവാരം ഉയർത്തും. കയറ്റുമതി വർധിപ്പിക്കുന്നതിനായി രാജ്യത്തെ തുറമുഖങ്ങളുടെ പരിഷ്കരണം കേന്ദ്രസർക്കാരിന്റെ അജൻഡയിലുണ്ട്. ആദായനികുതി ഘടന പരിഷ്കരിക്കുന്ന കാര്യവും പരിഗണിക്കും. 25 ലക്ഷം രൂപയിൽ താഴെയുള്ള ആദായ നികുതി പരാതികളിൽ നടപടിയെടുക്കണമെങ്കിൽ പ്രത്യേക അനുമതി ആവശ്യമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.
ദുബായ് മാതൃകയിൽ അടുത്തവർഷം മാർച്ച് മുതൽ രാജ്യത്തെ നാല് നഗരങ്ങളിൽ ഷോപ്പിങ് ഫെസ്റ്റിവൽ സംഘടിപ്പിക്കും. ആദായനികുതി ഘടന പരിഷ്കരിക്കുന്ന കാര്യവും പരിഗണിക്കും. 25 ലക്ഷം രൂപയിൽ താഴെയുള്ള ആദായ നികുതി പരാതികളിൽ നടപടിയെടുക്കണമെങ്കിൽ പ്രത്യേക അനുമതി ആവശ്യമാണെന്ന ചട്ടം കൊണ്ടു വരുന്നതും നിക്ഷേപ മേഖലയെ കരുത്തുള്ളതാക്കാനാണ്. 19ന് പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തും. നികുതി നൽകുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ സുതാര്യമാക്കും. ഓൺലൈൻ സംവിധാനം ലളിതമാക്കും. ചെറിയ പിശകുകൾക്കു ശിക്ഷാനടപടികൾ ഒഴിവാക്കും. സർക്കാർ ജീവനക്കാർക്കും പ്രഫഷണലുകൾക്കും കൂടുതൽ ഭവനവായ്പ അനുവദിക്കുന്നതും മാന്ദ്യത്തെ അതിജീവിക്കാനാണ്.
രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണവിധേയമാണെന്നതാണ് കേന്ദ്ര ധനമന്ത്രാലയത്തിന് പ്രതീക്ഷ നൽകുന്നത്. ജൂലായ് മാസത്തിൽ സാമ്പത്തികരംഗത്ത് കാണുന്ന ഉണർവിന്റെ സൂചനകൾ ആശാവഹമാണെന്നും മന്ത്രി നിർമ്മലാ സീതാരാമൻ വ്യക്തമാക്കി.വിദേശനിക്ഷേപം വർധിച്ചു. കയറ്റുമതി മേഖലയുടെയും പാർപ്പിട മേഖലയുടെയും ഉണർവിനായി കേന്ദ്രധനമന്ത്രി നിരവധി പുതിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. എ.ഇ.ഐ.എസിന് പകരം പുതിയ പദ്ധതി. റെമിഷൻ ഓഫ് ഡ്യൂട്ടീസ് ഓർ ടാക്സസ് ഓൺ എക്സ്പോർട്ട്(ആർ.ഒ.ഡി.ടി.ഇ.പി.) നിലവിലെ എം.ഇ.ഐ.എസും പഴയ ആർ.ഒ.എസ്.എൽ പദ്ധതിയും ഡിസംബർ 31 വരെ മാത്രം. എം.ഇ.ഐ.എസിൽ രണ്ടുശതമാനത്തിന് മുകളിലുള്ള ആനുകൂല്യം ലഭിക്കുന്ന ടെക്സ്റ്റൈൽ മേഖല ഉൾപ്പെടെയുള്ള എല്ലാവരും 2020 ജനുവരി മുതൽ പുതിയ പദ്ധതിയിലേക്ക് മാറണം. ഇതിലൂടെ 50000 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. കയറ്റുമതിയിലെ കുതിപ്പാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇലക്ട്രോണിക്ക് റീഫണ്ട്- ജി.എസ്.ടി. ഇൻപുട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് മുഴുവനായും ഇലക്ട്രോണിക്ക് മാർഗത്തിലൂടെ ആകും. ഐടിസി റീഫണ്ട് വേഗത്തിലാക്കാനും നിരീക്ഷിക്കാനും ഇത് സഹായകമാകും. നികുതിദായകരുടെ ചെറിയ പിഴവുകൾക്ക് ശിക്ഷാനടപടികൾ ഒഴിവാക്കും. എക്സ്പോർട്ട് ക്രെഡിറ്റ് ഇൻഷുറൻസ് സ്കീം വികസിപ്പിക്കും. ഇസിജിസിയുടെ ഇൻഷൂറൻസ് പരിരക്ഷ ഉയർത്തും. ഇതോടെ കയറ്റുമതിക്ക് ബാങ്കുകൾ കൂടുതലായി വായ്പ നൽകും. കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താൻ 68000 കോടി രൂപയുടെ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. എക്സപോർട്ട് ഫിനാൻസിങ്ങിൽ കാര്യക്ഷമമായ നിരീക്ഷണം. എക്സ്പോർട്ട് ഫിനാൻസ് സംബന്ധിച്ച വിവരങ്ങൾ ആർ.ബി.ഐ. കൃത്യമായി പ്രസിദ്ധീകരിക്കും. എക്സ്പോർട്ട് ഫിനാൻസ് ഇന്റർ മിനിസ്റ്റീരിയൽ വർക്കിങ് ഗ്രൂപ്പ് കൃത്യമായി നിരീക്ഷിക്കും.
കയറ്റുമതിക്കുള്ള സമയ നഷ്ടം കുറയ്ക്കും. തുറമുഖം,കസ്റ്റംസ് തുടങ്ങിയ മേഖലകളിലെ നടപടിക്രമങ്ങൾ ഡിജിറ്റൽവൽക്കരിക്കും. ഇതിനായി ആക്ഷൻ പ്ലാൻ. 2019 ഡിസംബറിനുള്ളിൽ ഇത് നടപ്പിലാക്കും. സ്വതന്ത്ര വ്യാപാര കരാറിന്റെ നേട്ടങ്ങൾ വിലയിരുത്താൻ പ്രത്യേക പദ്ധതിയും നടപ്പാക്കും. ധനകാര്യവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാകും ഇത്. ഓൺലൈൻ ഒറിജിൻ മാനേജ്മെന്റ് സിസ്റ്റം. ഒറിജിൻ സർട്ടിഫിക്കറ്റുകൾ ഓൺലൈൻ വഴി ലഭ്യമാക്കും. സാങ്കേതികവിദ്യയിലെ മാറ്റങ്ങൾ സ്വീകരിക്കാൻ കൃത്യമായ സമയക്രമം നിശ്ചയിക്കും. അന്താരാഷ്ട്ര തലത്തിലുള്ള ടെസ്റ്റിങ്ങുകളും സർട്ടിഫിക്കറ്റുകളും ലഭ്യമാക്കാൻ ഇന്ത്യയിലും സൗകര്യമൊരുക്കും. കൈത്തറി മേഖലയുടെ കയറ്റുമതി വർധിപ്പിക്കാൻ ഇ-കൊമേഴ്സിൽ പ്രാതിനിധ്യം ഉറപ്പുവരുത്തും.
റിപ്പോ നിരക്കുമായി ബന്ധിപ്പിച്ച കൂടുതൽ വായ്പകൾ ബാങ്കുകൾ അവതരിപ്പിക്കും. എൻ.ബി.എഫ്.സി/എച്ച്.എഫ്.സി. സ്ഥാപനങ്ങൾക്ക് കൂടുതൽ പിന്തുണ. വീടുകളും വാഹനങ്ങളും വാങ്ങാൻ കൂടുതൽ വായ്പാസഹായം. പ്രധാനമന്ത്രി ആവാസ് യോജന-ഗ്രാമീൺ(പിഎംഎവൈ-ജി) പദ്ധതിയിലൂടെ എല്ലാവർക്കും വീടുകളെന്ന ലക്ഷ്യം. 2022-നുള്ളിൽ അർഹരായവർക്ക് 1.95 കോടി വീടുകൾ. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ അർഹരായവർക്ക് കൂടുതൽ ഇളവുകൾ. നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്ത വീടുകൾക്ക് പ്രത്യേക സഹായം. ഇതിനായി പ്രത്യേക സംവിധാനം. ഹൗസിങ് ബിൽഡിങ് അഡ്വാൻസ് പലിശനിരക്ക് കുറക്കും. ഇത് സർക്കാർ ഉദ്യോഗസ്ഥർക്ക് പുതിയ വീടുകൾ വാങ്ങിക്കാൻ പ്രോത്സാഹനമാകുമെന്നാണ് വിലയിരുത്തൽ.
നികുതിയുടെ പേരിൽ പീഡനമുണ്ടാകില്ലെന്നും നികുതി നടപടികൾ ഈ ഫയലിംഗിലൂടെ മാത്രം മതിയെന്നും ധനമന്ത്രി പറഞ്ഞു. കയറ്റുമതിയും അഭ്യന്തര ഉത്പാദനവും കൂട്ടാൻ നടപടികൾ കൈക്കൊള്ളുമെന്നും നിർമല സീതാരാമൻ പറഞ്ഞു. നികുതി പരിഷ്കരണ നടപടികൾ ഉടൻ ഉണ്ടാകുമെന്നും ബാങ്കിങ് മേഖലയിലെ പരിഷ്കരണത്തിന് ശേഷമാണ് നികുതി പരിഷ്കരണത്തിലേക്ക് കടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Stories you may Like
- ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചത് വെറും 58 മിനിറ്റുകളിൽ; വിമർശിച്ച് തരൂർ
- ഈ ബജറ്റ് അവതരണം ചരിത്രത്തിലേക്ക്
- മോദി സർക്കാരിന് ഇത് മൂന്നാം വട്ടത്തിന്റെ ആത്മവിശ്വാസം തുളുമ്പുന്ന ബജറ്റ്
- 2047ഓടെ ഇന്ത്യ വികസിത രാജ്യമാകുമെന്ന ഉറപ്പ് ബജറ്റ് നൽകുന്നുവെന്ന് പ്രധാനമന്ത്രി
- പ്ലാൻ ബി എന്നാൽ ബെവ്ക്കോ വിലകൂട്ടലോ? കേരളം അന്തംവിട്ട പ്രതിസന്ധിയിൽ!
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്