കേന്ദ്ര സർക്കാരിന് താത്പര്യം പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനും കോർപ്പറേറ്റുകൾക്ക് വായ്പ നൽകാനും; കോർപ്പറേറ്റ് കടങ്ങൾ കിട്ടാകടങ്ങളായി വ്യാഖ്യാനിച്ച് എഴുതി തള്ളുന്ന രീതിക്ക് കൂട്ടു നിന്ന് മാനേജ്മെന്റും; ഒത്തുകളി ലാഭത്തിലിരിക്കുന്ന പൊതുമേഖാല ബാങ്കുകളെ സ്വകാര്യ വത്കരിക്കാൻ; ബാങ്കിങ് മേഖലയിലെ പ്രശ്നങ്ങൾ ജനങ്ങളിലെത്തിക്കാൻ തലസ്ഥാനത്ത് ഡബിൾ ഡക്കർ റാലി സംഘടിപ്പിച്ച് എസ്ബിഐ സ്റ്റാഫ് യൂണിയൻ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തലസ്ഥാനം ഇന്നലെ സാക്ഷ്യം വഹിച്ചത് എസ്ബിഐ യൂണിയൻ സംഘടിപ്പിച്ച ഡബിൾ ഡെക്കർ റാലിക്ക്. ബാങ്കിങ് മേഖലയിലെ പ്രശ്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ എസ്ബിഐ സ്റ്റാഫ് യൂണിയൻ നടത്തുന്ന പ്രചരണങ്ങളുടെ ഭാഗമായാണ് ഇന്നലെ തിരുവനന്തപുരം നഗരം ഡബിൾ ഡെക്കർ റാലിക്ക് സാക്ഷ്യം വഹിച്ചത്. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനും കോർപ്പറേറ്റുകൾക്ക് വായ്പ നൽകാനുമുള്ള കേന്ദ്ര സർക്കാരിന്റേയും എസ്ബിഐ മാനേജ്മെന്റിന്റേയും നീക്കത്തിനെതിരെ എസ്ബിഐ ഉദ്യോഗസ്ഥർക്കിടയിൽ ശക്തമായ എതിർപ്പാണ് നിലവിലുള്ളത്. ഇതിനെതിരെയാണ് ഇന്നലെ തലസ്ഥാനത്ത് ഡബിൾ ഡക്കർ ബസ് റാലി ഉൾപ്പെടെ പുതിയ പ്രചരണ രീതികൾ എസ്ബിഐ യൂണിയൻ നടത്തിയത്.
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനും കോർപ്പറേറ്റുകൾക്ക് വായ്പ നൽകാനും മാത്രമാണ് കേന്ദ്ര സർക്കാരിന് താത്പര്യം. കോർപ്പറേറ്റ് കടങ്ങൾ കിട്ടാക്കടങ്ങളായി ദുർവ്യാഖ്യാനിച്ച് എഴുതിത്ത്ത്ത്ത്ത്തള്ളുന്ന ഈ രീതിക്ക് ബാങ്ക് മാനേജ്മെന്റും കൂട്ടു നിൽക്കുന്നു. ഇതെല്ലാം എസ്ബിഐയെ സ്വകാര്യ വത്ക്കരിക്കാനുള്ള നീക്കത്തിന്റേ ഭാഗമാണെന്നും യൂണിയൻ ആരോപിക്കുന്നു. എസ്ബിഐയ്ക്കെതിരെ കലാപമുണ്ടാക്കുകയല്ല, അതിനെ പൊതുമേഖലാ സ്ഥാപനമാക്കി നിലനിർത്തുകയാണ് വേണ്ടതെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു. എസ്ബിഐയിൽ നിന്നുകൊണ്ടുതന്നെ അതിന്റെ ജനവിരുദ്ധനയങ്ങൾക്കെതിരെ പോരാടുകയാണ് എസ്ബിഐ സ്റ്റാഫ് യൂണിയൻ ചെയ്യുന്നത്.
20, 21 തീയതികളിൽ നടക്കുന്ന ഏഴാമത് ജനറൽ കൗൺസിലിന്റെ ഭാഗമായാണ് ഡബിൾ ഡക്കർ ബസ് റാലി ഉൾപ്പെടെ പുതിയ പ്രചരണ രീതികൾ എസ്ബിഐ യൂണിയൻ നടത്തുന്നത്. തലസ്ഥാനം ആദ്യമായാണ് ഒരു തൊഴിലാളി സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ഡബിൾ ഡക്കർ റാലിക്ക് സാക്ഷ്യം വഹിച്ചത്. 'പൊതുമേഖലയെ ശക്തിപ്പെടുത്തുക; ജനാധിപത്യ ബാങ്കിങ് ഉറപ്പാക്കുക' ഇതാണ് എസ്ബിഐ സ്റ്റാഫ് യൂണിയൻ മുന്നോട്ട് വെയ്ക്കുന്ന ആശയം.
രണ്ട് ദിവസത്തെ ജനറൽ കൗൺസിലിൽ രാജ്യത്തെ പതിനാറ് എസ്ബിഐ സർക്കിൾ നേതാക്കന്മാരും എത്തുന്നുണ്ട്. ബംഗാൾ, അഹമ്മദാബാദ്, ഭോപ്പാൽ, ചണ്ഡിഗഡ്, ഭുവനേശ്വർ, ചെന്നൈ, ഹൈദ്രാബാദ്, കർണാടക, മുംബൈ, ലക്നൗ, ഗുവാഹത്തി, പാട്ന ഘടകങ്ങളുടെ നേതാക്കന്മാരാണ് ജനറൽ കൗൺസിലിൽ പങ്കെടുക്കുന്നത്. അതുകൊണ്ടുതന്നെ തീരുമാനങ്ങളും ചർച്ചകളും നിലപാടുകളും ദേശീയതലത്തിൽ പ്രാധാന്യമുള്ളതായിരിക്കും.
എസ്ബിഐയുടെ പതിനാറ് ഘടകങ്ങളും കേരളത്തിൽ നടക്കുന്ന ജനറൽ കൗൺസിൽ തീരുമാനങ്ങൾ നടപ്പിലാക്കും എന്നിടത്താണ് ഈ സമ്മേളനം പ്രധാനപ്പെട്ടതാകുന്നത്. കേവലം കേരളാ ഘടകത്തിന്റെ സമ്മേളനം എന്നതിലുപരി ഇത് ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തെ നേരിടാൻ നടത്തുന്ന ദേശീയ സമ്മേളനം തന്നെയാണ് നടക്കാൻ പോകുന്നത്. ലയനത്തിന് പിന്നാലെ രാജ്യം മുഴുവനുമുള്ള ബാങ്കിങ് മേഖല പങ്കുവെച്ച മാന്ദ്യത്തിന്റെയും കോർപ്പറേറ്റ് വത്കരണത്തിന്റെ വിശദാംശങ്ങൾ രണ്ട് ദിവസത്തെ ജനറൽ കൗൺസിലിൽ ചർച്ച ചെയ്യപ്പെടും.
വികസിത- വികസ്വര രാജ്യങ്ങളെയാകെ ബാധിച്ച സാമ്പത്തിക തകർച്ചയിൽ നിന്ന് ഇന്ത്യയെ സംരക്ഷിച്ചെടുത്തത് പൊതുമേഖലാ ബാങ്കുകളാണ്. ഇപ്പോഴത്തെ അവസ്ഥയിൽ പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനും കോർപ്പറേറ്റുകൾക്ക് വായ്പ നൽകാനും മാത്രമാണ് കേന്ദ്ര സർക്കാരിന് താത്പര്യം. ഈ താത്പര്യത്തിനെതിരായി പൊതുജനാഭിപ്രായം രൂപപ്പെടുത്തേണ്ടതുണ്ട്. ജനറൽ കൗൺസിലിൽ അതിനുള്ള ശ്രമങ്ങൾ തുടങ്ങുമെന്നും രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് ബാങ്കിങ് മേഖല സാക്ഷ്യം വഹിക്കുമെന്നും യൂണിയൻ കേരളഘടകം ജനറൽ സെക്രട്ടറി എ അജയകുമാർ പറഞ്ഞു.
ശമ്പള വർദ്ധനവടക്കമുള്ള കാര്യങ്ങൾ മുൻനിർത്തി പത്ത് ലക്ഷത്തോളം വരുന്ന ബാങ്ക് ജീവനക്കാർ ഈ മാസം 30, 31 തീയതികളിൽ നാൽപത്തിയെട്ട് മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിന് മുന്നോടിയായിട്ടാണ് ജനറൽ കൗൺസിൽ നടക്കുന്നത്. അതും മറ്റൊരു സമര പ്രഖ്യാപനവേദിയാക്കി സമ്മേളനത്തെ മാറ്റും.
അസോസിയേറ്റ്സ് ബാങ്കുകളുടെ ലയനത്തിനുശേഷം കരുത്താർജിച്ച സംഘടനയുടെ ഏഴാമത് ജനറൽ കൗൺസിൽ 20,21 തീയതികളിൽ ടാഗോർ തീയറ്ററിൽ നടക്കും. ജനറൽ കൗൺസിൽ സ്റ്റേറ്റ്സ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയുമുള്ള സമര പ്രഖ്യാപനമായി മാറുമെന്നാണ് കേരള ഘടകം ഭാരവാഹികൾ നൽകുന്ന സൂചന.
പൊതുമേഖലയെ ശക്തിപ്പെടുത്തുക, ജനാധിപത്യ ബാങ്കിങ് ഉറപ്പാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് യൂണിയന്റെ ഏഴാമത് സമ്മേളനം സംഘടിപ്പിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ എസ് വെങ്കിടരാമൻ ചടങ്ങിൽ മുഖ്യാതിഥിയാണ്. എൻസിബിസി, എഐഎസ്ബിഎസ്എഫ് ജനറൽ സെക്രട്ടറി സഞ്ജീവ് കെ ബാൻഡ്ലിഷ്, എഐഎസ്ബിഎസ്എഫ് പ്രസിഡന്റ് വി വി എസ് ആർ ശർമ്മ, എസ്ബിഐഒഎ കേരളഘടകം ജനറൽ സെക്രട്ടറി വി മുരളീധരൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ മുഖ്യപ്രഭാഷകരാണ്. സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള ഘടകം പ്രസിഡന്റ് ഫിലിപ്പ് കോശിയാണ് ചടങ്ങിൽ അധ്യക്ഷൻ.
നാളെയാണ് സമ്മേളനം ആരംഭിക്കുന്നത്. അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ബാങ്കുകൾ തകർച്ച നേരിട്ടപ്പോൾ ഇന്ത്യയിലെ ബാങ്കുകൾ തകരാതിരുന്നതിന് കാരണം അതിന്റെ പൊതുമേഖലാ സ്വഭാവമാണ്. അത് നിലനിർത്തണം എന്നതാണ് എസ്ബിഐ സ്റ്റാഫ് യൂണിയൻ പ്രധാനമായും ആവശ്യപ്പെടുന്നത്. ഇന്ത്യയ്ക്ക് സമാനമായ അവസ്ഥ നിലനിൽക്കുന്ന കൊറിയ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നേരത്തെ തന്നെ ബാങ്കിങ് വ്യവസായവും സാമ്പത്തികവ്യവസ്ഥയും തകർച്ച നേരിട്ടപ്പോഴും ഇന്ത്യയിലെ ബാങ്കുകൾ പിടിച്ചുനിന്നത് പൊതുമേഖലാ സ്വഭാവം മൂലമാണെന്നും അത് നിലനിർത്തേണ്ടതുണ്ടെന്നും എസ്ബിഐ സ്റ്റാഫ് യൂണിയന്റെ പത്രക്കുറിപ്പിൽ ആവശ്യപ്പെടുന്നു.
കോർപ്പറേറ്റ് കടങ്ങൾ കിട്ടാകടങ്ങളായി ദുർവ്യാഖ്യാനിച്ച് പിരിച്ചെടുക്കാതിരിക്കുകയും പിന്നീട് എഴുതിത്ത്ത്ത്ത്ത്തള്ളുകയും ചെയ്യുന്ന രീതിയാണ് മാനേജ്മെന്റും കേന്ദ്ര സർക്കാരും കൈക്കൊള്ളുന്നത്. ഇതിനെ തുടർന്ന് കോടിക്കണക്കിന് രൂപ പ്രവർത്തനലാഭം കൈവരിക്കുന്ന ബാങ്കുകൾ പ്രഖ്യാപിത നഷ്ടത്തിലേക്ക് കണക്കുകൾ ക്ലോസ് ചെയ്യേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇത് പരിഹരിക്കേണ്ടതുണ്ട്. അതിന് ജനപങ്കാളിത്തം ആവശ്യമുണ്ട്. അതിനാണ് ബോധവത്കരണ പരിപാടികളടക്കം ആസൂത്രണം ചെയ്യുന്നത്- ഫിലിപ്പ് കോശി പറഞ്ഞു. ബാങ്കുകൾ നഷ്ടത്തിലാണെന്ന് വരുത്തുന്നത് സ്വകാര്യവത്കരിക്കുന്നതിനുള്ള ഒരു മറയാണ്. അതിനുള്ള മുന്നൊരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും യൂണിയൻ ആരോപിക്കുന്നു.
കേരള ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ വി കെ രാമചന്ദ്രനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. നാളെ രാവിലെ എൽഎംഎസ് കോമ്പൗണ്ട് പരിസരത്തുനിന്ന് പ്രകടനം ആരംഭിക്കും. ടാഗോർ തീയറ്ററിൽ അവസാനിക്കുന്ന പ്രകടനത്തിന് പിന്നാലെ യൂണിയൻ പ്രസിഡന്റ് ഫിലിപ്പ് കോശി പതാകയുയർത്തും. പുഷ്പാർച്ചനയെ തുടർന്ന് കരിവെള്ളൂർ മുരളി രചിച്ച് ശ്രീ അംബരീഷ് വൈക്കം ചിട്ടപ്പെടുത്തിയ സ്വാഗതഗാനം സ്റ്റാഫ് യൂണിയൻ ഗായകസംഘം ആലപിക്കും.
21ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ 1250 പ്രതിനിധികളും നാലായിരത്തോളം നിരീക്ഷകരും പങ്കെടുക്കും. ബാങ്കിങ് മേഖലയുടെ സ്വകാര്യവത്കരണത്തിന് ഇടയാക്കുന്ന എഫ്ആർഡിഐ ബിൽ, ബാങ്ക് ലയനങ്ങൾ, മൂലധന പര്യപ്തത സംബന്ധിച്ച വിഷയങ്ങൾ, ബാങ്കിങ് സേവനം ജനകീയമാക്കാനുള്ള നിർദ്ദേശങ്ങൾ തുടങ്ങിയവ സമ്മേളനം ചർച്ച ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്